Connect with us

More

വെയിലാവും വില്ലന്‍-തേര്‍ഡ് ഐ

Published

on

കമാല്‍ വരദൂര്‍

ഈ താരതമ്യം വായിക്കുക. കൃസ്റ്റിയാനോ റൊണാള്‍ഡോ സ്പാനിഷ് ലാലീഗയില്‍ ഇത് വരെ റയല്‍ മാഡ്രിഡിനായി കളിച്ചത് 276 മല്‍സരങ്ങള്‍. ബാര്‍സിലോണ സൂപ്പര്‍ താരം ലിയോ മെസി കളിച്ചത് 289 മല്‍സരങ്ങള്‍. കൃസ്റ്റിയാനോ 289 ഗോളുകള്‍ സ്‌ക്കോര്‍ ചെയ്തപ്പോള്‍ മെസി നേടിത് 309 ഗോളുകള്‍. കൃസ്റ്റിയാനോ ഗോളിലേക്ക് 92 പാസുകള്‍ നല്‍കിയപ്പോള്‍ മെസി നല്‍കിയത് 137 പാസുകള്‍. റയലിന് കൃസ്റ്റിയാനോ രണ്ട് വട്ടം ലാലീഗ കിരീടം സമ്മാനിച്ചപ്പോള്‍ മെസി ബാര്‍സക്ക് കിരീടം സമ്മാനിച്ചത് അഞ്ച് തവണ…..
താരതമ്യങ്ങള്‍ക്ക് മല്‍സരക്കളത്തില്‍ പ്രസക്തിയില്ല. പക്ഷേ എല്‍ ക്ലാസിക്കോയെ വിലയിരുത്തുന്നവര്‍ക്ക് മുന്നില്‍ ഈ കണക്കുകളെല്ലാം മന:പാഠമാണ്. കാരണം അത്രമാത്രം ശക്തരാണ് ഈ രണ്ട് പ്രതിഭകള്‍. രണ്ട് ക്ലബുകള്‍ എന്നതിനേക്കാള്‍ രണ്ട് വ്യക്തികള്‍ തമ്മിലാണ് നാളത്തെ ബെര്‍ണബു ബലാബലം. ഈ വ്യക്തികളെ വില്‍ക്കുകയാണ് ലാലീഗക്കാര്‍. അത് കൊണ്ടാണല്ലോ സാധാരണ ഇന്ത്യന്‍ സമയം അര്‍ധ രാത്രി നടക്കുന്ന മല്‍സരം ഇത്തവണ നമ്മുടെ സമയം വൈകുന്നേരത്തേക്ക് മാറ്റിയത്.
ലോക ഫുട്‌ബോളില്‍ ഇന്ന് ഏറ്റവും വിലപിടിപ്പുളള താരങ്ങള്‍ ഇവര്‍ രണ്ട് പേരുമാണ്. രണ്ട് പേര്‍ക്കും നല്ല ആരാധക വൃന്ദമുണ്ട്. സ്‌പെയിനില്‍ ഇവരുടെ കളി ഏത് സമയത്ത് വെച്ചാലും സ്‌റ്റേഡിയം നിറയും. ഇത് മനസ്സിലാക്കിയാണ് നട്ടുച്ച സമയത്ത് ബെര്‍ണബുവില്‍ മല്‍സരം പ്ലാന്‍ ചെയ്തിരിക്കുന്നത്. അവരുടെ നട്ടുച്ച നമുക്ക് വൈകുന്നേരമാണ്. ഏഷ്യയാണ് ഇപ്പോള്‍ ഫുട്‌ബോള്‍ വിപണി. അവരെ വീഴ്ത്താനാണ് കളി സമയം പോലും മാറ്റിയിരിക്കുന്നത്.
സ്പാനിഷ് നട്ടുച്ചയില്‍ ആരായിരിക്കും ജയിക്കുക…? അവിടെയാണ് സമ്മര്‍ദ്ദം. മെസിക്കും കൃസ്റ്റിയാനോക്കും ഈ ചൂട് അത്ര പരിചിതമല്ല. ഡിസംബര്‍ വെയിലില്‍ കളിക്കുമ്പോള്‍ ആരായിരിക്കും വെയിലത്ത് വാടുക….? കൃസ്റ്റിയാനോക്ക് പ്രായം 32. മെസിക്ക് 30. വാടുന്നവര്‍ തല താഴ്‌ത്തേണ്ടി വരും.

kerala

മലപ്പുറത്ത് ക്ഷേത്ര അന്നദാനത്തിനെത്തി സൗഹൃദം പങ്കിട്ട് സാദിഖലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും

ക്ഷേത്രത്തിലെത്തിയവരോട് സൗഹൃദം പങ്കിട്ട സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും ക്ഷേത്രഭാരവാഹികള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചാണ് മടങ്ങിയത്

Published

on

മലപ്പുറം: കണ്ണമംഗലം കിളിനിക്കോട് കരിങ്കാളി കരുവന്‍കാവില്‍ കിരാതമൂര്‍ത്തി ക്ഷേത്രത്തിലെ അന്നദാനത്തില്‍ പങ്കെടുത്ത് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും. ഒരാഴ്ച നീണ്ടുനിന്ന താലപ്പൊലിയുടെ സമാപന ദിവസമായിരുന്നു തിങ്കളാഴ്ച. ക്ഷേത്രത്തില്‍ ഒരുക്കിയ സമൂഹ അന്നദാന ചടങ്ങില്‍ ഇന്ന് ഉച്ചക്ക് 11.30ഒടെയാണ് ഇരുനേതാക്കളും ക്ഷേത്രത്തിലെത്തി പരിപാടിയില്‍ പങ്കെടുത്തത്.

ക്ഷേത്രത്തിലെത്തിയവരോട് സൗഹൃദം പങ്കിട്ട സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും ക്ഷേത്രഭാരവാഹികള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചാണ് മടങ്ങിയത്. കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് യു എം ഹംസ, ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് വി പി ഉണ്ണി കൃഷ്ണന്‍, വി പി രതീഷ്, കെ വി അനില്‍ കുമാര്‍, കെ വി അജീഷ്, സുജിത് കുട്ടന്‍, വി പി മനോജ് കുമാര്‍, വി പി ബാലകൃഷ്ണന്‍, വി പി സുരേഷ്, സി എം ശിവദാസന്‍ എന്നിവരാണ് നേതാക്കളെ സ്വീകരിച്ചത്.

Continue Reading

kerala

ബസിന് കുറുകെ കാര്‍ നിര്‍ത്തിയ സംഭവം: മേയര്‍ക്കും എംഎല്‍എക്കുമെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി

കെ.പി.സി.സി സെക്രട്ടറി അഡ്വ: സി.ആര്‍ പ്രാണകുമാറാണ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്

Published

on

കെഎസ്ആര്‍ടിസി ബസ് യാത്രയ്ക്ക് തടസം വരുത്തിയ സച്ചിന്‍ ദേവ് എംഎല്‍എയ്ക്കും മേയര്‍ ആര്യ രാജേന്ദ്രനും എതിരെ കേസ് എടുക്കണം എന്നാവശ്യപ്പെട്ട് പരാതി നല്‍കി. കെ.പി.സി.സി സെക്രട്ടറി അഡ്വ: സി.ആര്‍ പ്രാണകുമാറാണ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്.

ഏപ്പ്രില്‍ 27നാണ് സംഭവം. മേയറുടെയും എംഎല്‍എയുടെയും കാര്‍ പാളയം ജങ്ഷനില്‍ വച്ച് നിരവധി ജനങ്ങളുമായി യാത്ര ചെയ്തിരുന്ന കെഎസ്ആര്‍ടിസി ബസ്സിന് കുറുകെ കാറിട്ട് യാത്ര തടസ്സപ്പെടുത്തിയത്. പൗരന് പൊതു നിരത്തുകളില്‍ സുഗമമായി യാത്ര ചെയ്യാനുളള ഭരണഘടനാ അവകാശത്തിന്റെ ലംഘനമാണ് ഈ പ്രവര്‍ത്തിയെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു.

Continue Reading

EDUCATION

എസ്എസ്എൽസി പരീക്ഷാഫലം മേയ് 8ന് പ്രഖ്യാപിക്കും

ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ് സി ഫലം ഒന്‍പതിനും പ്രഖ്യാപിക്കും

Published

on

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷാ ഫലങ്ങള്‍ മെയ് എട്ടിനു പ്രഖ്യാപിക്കും. വൈകിട്ടു മൂന്നു മണിക്കായിരിക്കും ഫലം പുറത്തുവിടുക. ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ് സി ഫലം ഒന്‍പതിനും പ്രഖ്യാപിക്കും.

രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനവും മേയ് 9 ന് നടത്തും. കഴിഞ്ഞ വർഷം മേയ് 25 നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇക്കൊല്ലം എസ്എസ്എൽസി പരീക്ഷ എഴുതിയത് 4,27,105 വിദ്യാർഥികളാണ്. 2,17,525 ആൺകുട്ടികളും 2,09,580 പെൺകുട്ടികളും. സംസ്ഥാനത്തൊട്ടാകെ 70 ക്യാംപുകളിലായി 10,863 അധ്യാപകർ മൂല്യനിർണയ ക്യാംപിൽ പങ്കെടുത്തു. ഏപ്രിൽ 3 മുതൽ 20 വരെ പതിനാല് ദിവസങ്ങളിലായി മൂല്യനിർണയം പൂർത്തിയാക്കി.

70 ക്യാമ്പുകളിലായി ഏപ്രില്‍ മൂന്നിനാണ് മൂല്യനിര്‍ണയം ആരംഭിച്ചത്. ക്യാമ്പ് ഓഫീസര്‍മാരടക്കം 10,500 അധ്യാപകര്‍ പങ്കെടുത്ത് റെക്കോര്‍ഡ് വേഗത്തിലാണ് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയത്. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണവും പൂര്‍ത്തിയായിട്ടുണ്ട്. 77 ക്യാമ്പുകളിലായി ആയിരുന്നു മൂല്യ നിര്‍ണയം.

Continue Reading

Trending