Connect with us

Video Stories

മുസ്‌ലിം വനിതാബില്ലില്‍ അപ്രായോഗിക നിര്‍ദ്ദേശങ്ങള്‍

Published

on

അഡ്വ: പി.കെ നൂര്‍ബിനാ റഷീദ്

(ജനറല്‍ സെക്രട്ടറി ദേശീയ വനിതാ ലീഗ്)

 

 

മുസ്ലിം വനിതാ അവകാശ സംരക്ഷണ (വിവാഹം) ബില്‍ ലോക്‌സഭയുടെ 247/2017 ബില്ലായി പാര്‍ലമെന്റില്‍ വെച്ചിരിക്കുകയാണ്. വളരെ ധൃതി പിടിച്ച്, ഏകപക്ഷീയമായി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്ന കരട് ബില്ലിന്റെ പ്രായോഗികതയെ സംബന്ധിച്ചും ഒട്ടേറെ സംശയങ്ങള്‍ ഇതിനോടകം ഉയരുന്നുണ്ട്. ഇന്ത്യയുടെ പരമോന്നത നീതിപീഠം ശൈറബാനു യൂണിയന്‍ ഓഫ് ഇന്ത്യയും മറ്റു അനുബന്ധകേസുകളും 22-08-2017-നാണ് സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചില്‍ 3:2 പ്രകാരം വിധി പ്രഖ്യാപിച്ചത്. പ്രസ്തുത വിധിയില്‍ സുപ്രീംകോടതിയുടെ നിരീക്ഷണങ്ങള്‍ക്കനുസരിച്ച് ആറുമാസത്തിനുള്ളില്‍ മുസ്‌ലിം സമുദായത്തിലെ ത്വലാഖ്- ഇ-ബിദ്ദത്തിന് (മുത്തലാഖ്) നിയമസാധുതയില്ലെന്നും ആയതിനാല്‍ ഇത് പ്രായോഗികമായി നടപ്പിലാക്കാന്‍ പാടില്ലെന്നും, അതിനുവേണ്ടി ഒരു നിയമനിര്‍മ്മാണം നടത്തുവാന്‍ പാര്‍ലമെന്റ് മുന്നോട്ടുവരണമെന്നും ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 പ്രകാരം ഇന്ത്യയിലെ ഓരോ മതസ്ഥര്‍ക്കും അവരവരുടെ മതാനുഷ്ഠാനങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ ഭരണഘടന മൗലികാവകാശം ഉറപ്പുനല്‍കുന്നുണ്ട്. കൂടാതെ ബ്രിട്ടീഷ് ഇന്ത്യയില്‍ 1937-ല്‍ ഉണ്ടാക്കിയ ശരീഅത്ത് ആപ്ലിക്കേഷന്‍ ആക്ട് പ്രകാരം മുസ്ലിം സമുദായത്തിന് വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് വിവാഹം, വിവാഹമോചനം, സ്വത്താവകാശം തുടങ്ങിയ കാര്യങ്ങളില്‍ ശരീഅത്ത് അനുസരിച്ച് ജീവിക്കാനുള്ള അവകാശവും നിലനില്‍ക്കുന്നു.
എന്നാല്‍ ഇന്ത്യയിലെ ന്യൂനപക്ഷമായ മുസ്‌ലിം സമുദായത്തിലെ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് മുത്തലാഖ് ദുരുപയോഗം ചെയ്യുന്നുള്ളൂ. വിവാഹ ജീവിതം ഒട്ടും മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കാതെ വരുന്ന സന്ദര്‍ഭത്തില്‍ ത്വലാഖിലൂടെ വിവാഹമോചനം നടത്തുന്നതിനുള്ള ശരീഅത്ത് നല്‍കിയ അവകാശം ആര്‍ക്കും എടുത്തുകളയാന്‍ സാധിക്കുകയില്ല. എന്നാല്‍ ത്വലാഖ് ദുരുപയോഗം ചെയ്യുന്നതിനെ തടയുന്നതും ആവശ്യമാണ്.
ഒരിക്കല്‍ വിവാഹിതരായാല്‍ മരണംവരെ വിവാഹിതരായി തുടരണമെന്ന ക്രിസ്ത്യന്‍ നിയമം പോലും ഇപ്പോള്‍ വിവാഹമോചനം അനിവാര്യമായ ഘട്ടത്തില്‍ ആവാം എന്ന് നിയമഭേദഗതിയിലൂടെ കൊണ്ടുവന്ന ഇന്ത്യാ രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നത്. അനുവദനീയങ്ങളില്‍ സര്‍വ്വശക്തന്‍ വെറുക്കുന്ന ഒന്നാണ് വിവാഹമോചനം എന്നും എന്നാല്‍ അനിവാര്യഘട്ടങ്ങളില്‍ വിവാഹമോചനം പരിശുദ്ധ ഖുര്‍ആന്‍ കാണിച്ചുതന്ന മാര്‍ഗങ്ങളിലൂടെ ആവാമെന്നും ശരീഅത്ത് നമ്മെ പഠിപ്പിക്കുന്നു. എന്നാല്‍ ഇപ്പോള്‍ ത്വലാഖ്-ഇ-ബിദ്ദത്ത് ദുരുപയോഗം തടയുന്നതിനുവേണ്ടി പാര്‍ലമെന്റ് കൊണ്ടുവന്ന ബില്‍ ഇരു തലമൂര്‍ച്ചയുള്ള ഒന്നായി മാറുകയും സ്ത്രീയുടെ കണ്ണീരൊപ്പുന്നതിനുവേണ്ടി എന്ന രൂപേണ മുസ്ലിം സ്ത്രീക്ക് യാതൊരുവിധ പ്രായോഗിക പരിഹാരവും ലഭിക്കാത്ത ബില്ലിന്റെ കരടു രൂപവുമാണത്.
ബില്ലില്‍ ത്വലാഖ് എന്താണെന്ന് വ്യക്തമായി പറയുന്നുണ്ട്. ഒറ്റ തവണ അതായത്, ഒന്നിച്ച് മൂന്ന് ത്വലാഖ് ചൊല്ലിയാല്‍ അത്തരം ത്വലാഖ് നിയമവിരുദ്ധവും അത് നിലനില്‍ക്കുന്നതല്ല എന്നും ബില്ലിലെ മൂന്നാം വകുപ്പ് പറയുന്നുണ്ടെങ്കിലും, 4-ാം വകുപ്പുപ്രകാരം അത്തരം ത്വലാഖ് ചൊല്ലുന്നവരെ മൂന്ന് വര്‍ഷം തടവും പരിധി നിശ്ചയിക്കാത്ത പിഴയും വിധിക്കാവുന്ന കുറ്റകൃത്യമായി മാറ്റിയിരിക്കുകയും ചെയ്യുന്നു. ഇത് പരസ്പരവിരുദ്ധമായ രണ്ടു വകുപ്പുകളായി മാറുകയാണ്. ത്വലാഖ് നിയമവിരുദ്ധമായാല്‍ ആ വിവാഹം സാധൂകരിക്കുകയും ഇരുവരിലും ഭാര്യാഭര്‍തൃ ബന്ധം നിലനില്‍ക്കുമ്പോള്‍ തന്നെ അയാളെ ശിക്ഷിക്കാവുന്ന കുറ്റകൃത്യം ചെയ്തതായി 4-ാം വകുപ്പ് പറയുകയാണ്. കൂടാതെ ജയിലിലടക്കപ്പെടുന്ന മുന്‍ ഭര്‍ത്താവ് ഭാര്യക്കും മക്കള്‍ക്കും മജിസ്ട്രേറ്റ് കോടതി നിര്‍ദ്ദേശിക്കുന്ന സബ്സറ്റിസ്റ്റെന്‍സ് അലവന്‍സ് നല്‍കണമെന്നും ആവശ്യപ്പെടുകയാണ്. അതുപോലെ ത്വലാഖ് ഇ ബിദ്ദത്ത് ചൊല്ലിയാല്‍ കുട്ടികളുടെ സംരക്ഷണാവകാശം മജിസ്ട്രേറ്റ് കോടതിയിലൂടെ മാതാവിനുമാത്രം അവകാശപ്പെട്ടതുമാണ്. വിവാഹത്തോടനുബന്ധിച്ചുള്ള കുറ്റകൃത്യങ്ങളായ ഐ.പി.സി 494, 376 (ബി), തുടങ്ങിയ വകുപ്പുകള്‍ ഒക്കെത്തന്നെ പരാതിക്കാരിയുടെ പരാതിയിന്‍മേല്‍ മാത്രമാണ് എടുക്കുന്നത്. എന്നാല്‍ പ്രസ്തുത ബില്ല് പ്രകാരം ത്വലാഖ്-ഇ-ബിദ്ദത്ത് ചെയ്ത ഒരാളെ പൊലീസിന് സ്വമേധയാ നടപടിയെടുക്കുന്നതിനും കോടതിയുടെ ഉത്തരവില്ലാതെ തന്നെ അറസ്റ്റു ചെയ്യാനുമുള്ള വകുപ്പുകളുമാണ് എഴുതിച്ചാര്‍ത്തിയിട്ടുള്ളത്. ഇന്ന് നാട്ടില്‍ നിലനില്‍ക്കുന്ന സ്ത്രീധന നിരോധന നിയമപ്രകാരമുള്ള കേസുകള്‍പോലും ഇരയുടെ ഭാഗത്ത് നിന്നുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ മാത്രമേ പരിഗണിക്കുകയുള്ളൂ എന്ന് നിലനില്‍ക്കെ, പ്രസ്തുത ബില്ലിലെ പരാതിയില്ലാതെ കേസെടുക്കാവുന്ന വകുപ്പ് എന്തുകൊണ്ടും ന്യൂനപക്ഷ സഹോദരങ്ങള്‍ക്കെതിരെയുള്ള ഒരു ആയുധമായി ദുരുപയോഗം ചെയ്യപ്പെടുന്നു. നിയമ നിര്‍മ്മാണം നടത്തുമ്പോള്‍ പ്രസ്തുത കേസിലെ ഏഴാം എതിര്‍കക്ഷിയായ ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്സണല്‍ ലോ ബോര്‍ഡിനോടും മുസ്‌ലിം സംഘടനകളോടും മുസ്‌ലിം വനിതാ സംഘടനകളോടും അഭിപ്രായം സ്വരൂപിക്കണമെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണത്തില്‍ തന്നെ വ്യക്തമായിട്ടുള്ളതാണ്. കൂടാതെ സുപ്രീം കോടതി ത്വലാഖ്-ഇ-ബിദ്ദത്ത് നിയമവിരുദ്ധമാക്കുവാനേ ആവശ്യപ്പെട്ടിട്ടുള്ളൂ. മറിച്ച്, അതിനെ ഒരു കുറ്റകൃത്യമാക്കി ശിക്ഷ വകുപ്പ് ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചിട്ടുമില്ല.
സാധാരണയായി എല്ലാ മതസ്ഥരുടേയും വിവാഹം അതോടനുബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ ഇന്ത്യയിലെ കുടുംബ കോടതിയുടെ പരിധിയിലാണെങ്കില്‍ ത്വലാഖ് ഇ ബിദ്ദത്തിനെ ഒരു ക്രിമിനല്‍ കുറ്റമാക്കുകയും അതിനോടനുബന്ധിച്ചുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ജാമ്യമില്ലാ കുറ്റകൃത്യമാക്കി മജിസ്ട്രേറ്റ് കോടതി പരിധിക്കുള്ളിലാക്കിയിരിക്കുകയാണ് ബില്ല്. അതുകൊണ്ട് ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന ന്യൂനപക്ഷ അവകാശങ്ങള്‍ ലഭിക്കാന്‍ ഇന്ത്യന്‍ ജനാധിപത്യത്തിലെ മതേതര വിശ്വാസികളായ എല്ലാ പാര്‍ലമെന്റ് അംഗങ്ങളും മുന്നോട്ടുവരണം.

Celebrity

‘പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്, ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്’: വേടന്‍

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

Published

on

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.

Continue Reading

film

ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്

കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

Published

on

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.

അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.

Continue Reading

Video Stories

നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

Published

on

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending