Connect with us

More

ദലിത് -മറാത്ത സംഘര്‍ഷം; മഹാരാഷ്ട്രയില്‍ കലാപം

Published

on

മുംബൈ: മഹാരാഷ്ട്രയില്‍ ദലിതര്‍ക്ക നേരെ നടന്ന ആക്രമണത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷം കൂടതല്‍ അക്രമാസക്തമാകുന്നു. ദലിത് മറാത്ത വിഭാഗങ്ങള്‍ തമ്മില്‍ വ്യാപക സംഘര്‍ഷമാണ് നടക്കുന്നത്. നൂറിലധികം വാഹനങ്ങള്‍ തകര്‍ന്നു. റെയില്‍, റോഡ് ഗതാഗതം തടസ്സപ്പെട്ടു. വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ദളിത് സംഘടനകള്‍ നാളെ മഹാരാഷ്ട്രയില്‍ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്.

ദലിത് സംഘടനകള്‍ ദേശീയപാതകള്‍ ഉപരോധിച്ചു. ഹാര്‍ബര്‍ ലൈനില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. ഇപ്പോള്‍ ഇവിടേക്കുള്ള ട്രെയിന്‍ ഗതാഗതം പൂര്‍ണമായി നിര്‍ത്തിവച്ചിരിക്കുകയാണ്. പൂനെയില്‍ തിങ്കളാഴ്ച നടന്ന ദളിത് റാലിയ്ക്കെതിരെ നടന്ന സംഘപരിവാര്‍ ആക്രമണം സംഘര്‍ഷത്തിനു വഴിവെക്കുകയായിരുന്നു. കാവിക്കൊടിയുമായെത്തിയ ഒരു സംഘം റാലിയ്ക്കെതിരെ രംഗത്തുവരികയും ഇത് വാക്കേറ്റത്തിനും സംഘര്‍ഷത്തിലും കലാശിക്കുകയായിരുന്നു.

അതേ സമയം ഗുജറാത്തില്‍നിന്നുള്ള ദളിത് നോതാവ് ജിഗ്‌നേഷ് മേവാനി നാളെ മുംബൈയിലെത്തും. സംഘര്‍ഷത്തിനു തുടക്കമിട്ട പ്രശ്‌നങ്ങളെക്കുറിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ജുഡീഷ്യന്‍ അന്വേഷണം പ്രഖ്യാപിച്ചു. ഹൈക്കോടതി സിറ്റിങ് ജഡ്ജിയാകും അന്വേഷണം നടത്തുക.

1818ല്‍ ബ്രിട്ടിഷുകാരും മറാഠികളും തമ്മിലുണ്ടായ യുദ്ധത്തില്‍ ബ്രിട്ടിഷുകാര്‍ ജയിച്ചിരുന്നു. ബ്രിട്ടിഷ് സംഘത്തില്‍ ദലിത് വിഭാഗക്കാരുടെ പട്ടാള യൂണിറ്റും യുദ്ധത്തില്‍ പങ്കെടുത്തു. അന്നു മരിച്ചവര്‍ക്കായി പുണെ ജില്ലയില്‍ സ്മാരകം നിര്‍മിച്ചിരുന്നു. ജനുവരി ഒന്നിന് യുദ്ധവിജയത്തിന്റെ 200ാം വാര്‍ഷികം ആഘോഷിക്കുന്നതിനിടെ ദലിത് വിഭാഗക്കാരുടെ ക്ഷേത്രം ആരോ തകര്‍ത്തു. ഇതു മുന്നോക്കക്കാരാണെന്ന് ആരോപിച്ചാണ് പ്രതിഷേധം ഉയരുന്നത്.

crime

കൊച്ചിലെ നവജാത ശിശുവിന്റെ കൊലപാതകം;കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് യുവതിയുടെ മൊഴി

കഴുത്തില്‍ ഷാള്‍ ഇട്ട് മുറുക്കിയും വായില്‍ തുണി തിരുകിയുമാണ് കൊന്നതന്ന് യുവതി പൊലീസിന് മൊഴി നല്‍കി

Published

on

കൊച്ചി : പനമ്പളളിനഗറില്‍ കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് പ്രതിയായ യുവതിയുടെ മൊഴി.കഴുത്തില്‍ ഷാള്‍ ഇട്ട് മുറുക്കിയും വായില്‍ തുണി തിരുകിയുമാണ് കൊന്നതന്ന് യുവതി പൊലീസിന് മൊഴി നല്‍കി.മൃതദേഹം ഉപേക്ഷിക്കാനായിരുന്നു തീരുമാനം.എന്നാല്‍ മുറിയുടെ വാതില്‍ മാതാവ് മുട്ടിയപ്പോള്‍ മൃതദേഹം പുറത്തേക്ക് വലിച്ചെറിയുകയുമായിരുന്നുവെന്ന് മൊഴി.തലയോട്ടിയിലെ ഗുരുതരമായ പരിക്കാണ് മരണ കാരണമെന്ന് പോസ്റ്റമോര്‍ട്ട റിപ്പോര്‍ട്ടില്‍ കണ്ടത്തി.

കുഞ്ഞിനെ ഒഴിവാക്കാന്‍ യുവതി നേരത്തെയും ശ്രമിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു.കുഞ്ഞിന്റെ കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ലന്നും പൊലീസ് വ്യക്തമാക്കി.യുവതിയുടെ ചികിത്സക്കു ശേഷം ജുഡീഷ്യല്‍ കസ്റ്റഡി ആവിശ്യപ്പെടാനാണ് പൊലീസിന്റെ നീക്കം.

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവാവ് തന്നെ നിര്‍ബന്ധിച്ച് ലൈംഗിക പീഡനം നടത്തിയെന്നും യുവതി പൊലീസിന് മൊഴി നല്‍കി.യുവതിയെ പൊലീസ് ഉടന്‍ കസ്റ്റഡിയില്‍ എടുക്കുമെന്ന സൂചന പുറത്തുവിട്ടു.സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

താനൂര്‍ കസ്റ്റഡികൊലപാതകം: പൊലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

2023 ഓഗസ്റ്റ് ഒന്നിനാണ് പൊലീസ് കസ്റ്റഡിയിലിരിക്കെ താമിര്‍ ജിഫ്രി കൊല്ലപ്പെട്ടത്

Published

on

മലപ്പുറം: തനൂര്‍ കസ്സഡികൊലപാതകത്തില്‍ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തു. ഇന്ന് പുലര്‍ച്ചയാണ് പ്രതികളെ സിബിഐ സംഘം വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി സീനിയര്‍ സിപിഒ ജിനേഷ്, രണ്ടാം പ്രതി സിപിഒ അല്‍ബിന്‍ അഗസറ്റിന്‍, മൂന്നാം പ്രതി വിപിന്‍ എന്നിവരാണ് അറസ്റ്റിലായത്.

2023 ഓഗസ്റ്റ് ഒന്നിനാണ് പൊലീസ് കസ്റ്റഡിയിലിരിക്കെ താമിര്‍ ജിഫ്രി കൊല്ലപ്പെട്ടത്. ക്രൂരമര്‍ദനമേറ്റാണ് മരണമെന്ന് പേസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതോടെ പൊലീസിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ഡാന്‍ സാഫ് സംഘത്തിലെ ഉദ്യേഗസ്ഥരുടെ മര്‍ദനത്തെത്തുടര്‍ണ് മരണ മെന്നായിരുന്നു ആരോപണം.

Continue Reading

kerala

ഇടത് ഭരണത്തില്‍ ഇടത് സ്ഥാനാര്‍ത്ഥിക്കും രക്ഷയില്ല; പൗരത്വ കേസുമായി വലഞ്ഞ് കെഎസ് ഹംസ

കണ്ടാലറിയാവുന്ന ഏഴാം നമ്പര്‍ കുറ്റവാളിയായാണ് കെ.എസ് ഹംസയുടെ പേര്

Published

on

കേരളത്തിലെ ഇടത് ഭരണത്തില്‍ ഇടത് സ്ഥാനാര്‍ത്ഥിക്കും രക്ഷയില്ല. പൗരത്വ കേസുമായി വലഞ്ഞ് പൊന്നാനിയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ.എസ് ഹംസ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രസംഗിച്ചതിനാണ് കെ.എസ് ഹംസക്ക് കോടതിയില്‍ ഹാജരാകാനുള്ള ഉത്തരവ് ലഭിച്ചിരിക്കുന്നത്. കണ്ടാലറിയാവുന്ന ഏഴാം നമ്പര്‍ കുറ്റവാളിയായാണ് കെ.എസ് ഹംസയുടെ പേര്.

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ അന്യായമായി ചുമത്തിയ കേസുകള്‍ പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ അതെല്ലാം വെറും വാക്കായി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പും ഈ വാഗാദനം ആവര്‍ത്തിച്ചു. തെരഞ്ഞെടുപ്പിന് ശേഷവും കേസുകള്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. പൗരത്വ സമര കാലത്ത് ധര്‍ണ നടത്തിയതിന് വരെ കലാപാഹ്വാനത്തിന് കേസെടുത്തിരിക്കുകയാണ് കേരള പോലീസ്. മതസംഘടനകളില്‍ പെട്ടവരും രാഷ്ട്രീയ നേതാക്കളും ഈ കേസുകള്‍ കൊണ്ട് വലഞ്ഞിരിക്കുകയാണ്.

Continue Reading

Trending