Connect with us

More

പാണ്ഡ്യ ഇന്ത്യയെ കരകയറ്റി, ദക്ഷിണാഫ്രിക്കക്ക് ലീഡ്

Published

on

 

കേപ്ടൗണ്‍: പേസ് ആക്രമണത്തിനു മുന്നില്‍ പത്തറാതെ നിന്ന ഓള്‍റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യയുടെ വിരോചിത പ്രകടന മികവില്‍ ദക്ഷിണാഫ്രിക്കെതിരായ ആദ്യടെസ്റ്റില്‍ ഇന്ത്യ ദുരിതകയം താണ്ടി. ഏഴിന് 92 റണ്‍സെന്ന ദയനീയ സാഹചര്യത്തില്‍ 93 റണ്‍സുമായി കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സ് കളിച്ചാണ് ഹര്‍ദ്ദിക് മടങ്ങിയത്. സെഞ്ച്വറിയോളം പോന്ന ഒരു ഇന്നിങ്‌സ് തന്നെയായിരുന്നു അത്.

 

നായകന്‍ വിരാട് കോഹ്‌ലി(5), ശിഖര്‍ ധവാന്‍(16), മുരളി വിജയ് (1), ചേതേശ്വര്‍ പൂജാര(26), രോഹിത് ശര്‍മ (11) തുടങ്ങി മുന്‍നിര ബാറ്റസ്മാര്‍ ദക്ഷിണാഫ്രിക്കന്‍ പേസിനു മുന്നില്‍ പരാജയപ്പെട്ടപ്പോള്‍ ഇന്ത്യയെ തോളിലേറ്റി പാണ്ഡ്യ പടനയിക്കുകയായിരുന്നു. ഒടുവില്‍ ഇന്ത്യയുടെ ഇന്നിങ്‌സ് പേരാട്ടം 209 റണ്‍സിന് അവസാനിച്ചതോടെ 77 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് ആതിഥേയര്‍ സ്വന്തമാക്കുകയായിരുന്നു. രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് ഓപണര്‍മാരായ മാര്‍ക്‌റം (34), എല്‍ഗാര്‍ എന്നിവരെ നഷ്ടമായി. ഇരുവരേയും പുറത്താക്കിയ പാണ്ഡ്യ ബൗളിങിലും മികവ്കാട്ടി. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടിന് 65 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. റബാഡയും (2) ഹാഷിം അംലയുമാണ് ക്രീസില്‍. 142 റണ്‍സിന്റെ ലീഡാണ് ഇപ്പോള്‍ ദക്ഷിണാഫ്രിക്കക്കുള്ളത്.

ശാരീരിക ക്ഷമതയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ശ്രീലങ്കന്‍ ടെസ്റ്റ് പരമ്പരയില്‍ നിന്ന് പിന്‍മാറിയപ്പോള്‍ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടി കൂടിയായിരുന്നു കേപ്ടൗണിലെ പ്രകടനം. യുവതാരങ്ങള്‍ ക്രിക്കറ്റിനെ ഗൗരമായി കാണുന്നില്ല അവര്‍ക്ക് താല്‍പര്യം നൈറ്റ് പാര്‍ട്ടികളും പണവും പ്രശസ്തിയുമാണെന്നായിരുന്നു അന്ന് പാണ്ഡ്യക്കെതിരെ വിമര്‍ശകരുടെ വാദം. എന്നാല്‍ അതിന്ബാറ്റുകൊണ്ട് മറുപടി നല്‍കിയിരിക്കുകയാണ് പാണ്ഡ്യ ഇപ്പോള്‍. ബൗളര്‍മാരെ പേടികൂടാകെ നേരിട്ട പാണ്ഡ്യയുടെ ബാറ്റില്‍ നിന്നും 14 ഫോറും ഒരു സിക്‌സുമടക്കം പിറന്നപ്പോള്‍ വെറും 95 പന്തില്‍ നിന്നാണ് 93 റണ്‍സ് അടിച്ചു കൂട്ടിയത്.

പാണ്ഡ്യക്ക് ശക്തമായ പിന്തുണ നല്‍കിയ ഭുവനേശ്വര്‍ കുമാറിന്റെ പ്രകടനം എടുത്തു പറയേണ്ട ഒന്നാണ്. എട്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 92 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയില്ലെങ്കില്‍ ഇന്ത്യ വലിയ ലീഡു വഴങ്ങുമായിരുന്നു. 25 റണ്‍സ് നേടിയാണ് ഭുവി മടങ്ങിയത്. ഫിന്‍ലാന്‍ഡറും റബാഡയുംദക്ഷിണാഫ്രിക്കായി മൂന്നു വിക്കറ്റ് നേടിയപ്പോള്‍ മോര്‍ക്കലും സ്‌റ്റെയ്‌നും രണ്ടു വീതം വിക്കറ്റ് നേടി.

നേരത്തെ തുടക്കത്തിലെ തിരിച്ചടിക്കു ശേഷം പരിചയ സമ്പന്നരായ എ.ബി ഡിവില്ലിയേഴ്‌സും (65), ഫാഫ് ഡുപ്ലസ്സിയും (62) ഇന്നിങ്‌സ് ബലത്തിലാണ് ആതിഥേയര്‍ 286 എത്തിയത്. വാലറ്റത്ത് ക്വിന്റണ്‍ ഡികോക്ക് (43), വെര്‍നന്‍ ഫിലാന്റര്‍ (23), കേശവ് മഹാരാജ് (35), കഗിസോ റബാഡ (26), ഡെയ്ല്‍ സ്‌റ്റെയ്ന്‍ (16 നോട്ടൗട്ട്) എന്നിവരുടെ അവസരോചിത ബാറ്റിങ് ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സില്‍ നിര്‍ണായകമായി.

 

kerala

വൈദ്യുതി നിയന്ത്രണം കടുപ്പിക്കാനൊരുങ്ങി കെ.എസ്.ഇ.ബി

വൈക്കിട്ട് 7 മണി മുതല്‍ പുലര്‍ ച്ചെ 1 മണി വരെ ഏത് സമയത്തും ലേഡ് ഷെഡിങ് ഏര്‍പ്പെടുത്തും

Published

on

തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ വൈദ്യുതി നിയന്ത്രണത്തില്‍ കൂടുകല്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തും. പാലക്കാട്, മലപ്പുറം ജില്ലകളിലെ പ്രദേശങ്ങളില്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തിയിരുന്നു. മലബാര്‍ മേഖലയ്ക്ക് പുറമെ ആലപ്പുഴ, കൊല്ലം ജില്ലകളിലെ ചില പ്രദേശങ്ങളിലും നിയന്ത്രണം കൊണ്ടുവരേണ്ടി വരും.

വൈക്കിട്ട് 7 മണി മുതല്‍ പുലര്‍ ച്ചെ 1 മണി വരെ ഏത് സമയത്തും ലേഡ് ഷെഡിങ് ഏര്‍പ്പെടുത്തും. ജനങ്ങള്‍ പരമാവധി സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി അഭ്യര്‍ഥിച്ചിട്ടുണ്ട്. രാത്രി 10 മുതല്‍ പുലര്‍ച്ച 2 വരെയാണ് ക്രമീകരണം നടപ്പിലാക്കുക. വീടുകളിലും മറ്റും എസിയുടെ താപനില 26 ഡിഗ്രിയില്‍ താഴെ ആകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് കെസ്ഇബി മുന്നറിയിപ്പ് നല്‍കിയിട്ടുണണ്ട്.

Continue Reading

kerala

67ാമത് എസ്.ടി.യു സ്ഥാപക ദിനാഘോഷം മെയ് 5ന്

Published

on

തിരുവനന്തപുരം: 67ാമത് എസ്.ടി.യു സ്ഥാപക ദിനാഘോഷം 2024 മെയ് 5 ഞായറാഴ്ച വിവിധ കേന്ദ്രങളില്‍ ആഘോഷിക്കും. പതാക ഉയര്‍ത്തല്‍, തൊഴിലിടങ്ങള്‍ ശുചീകരിക്കല്‍,ദാഹജല കേന്ദ്രം സ്ഥാപിക്കല്‍,ഫാസിസ്റ്റ് വിരുദ്ധ പ്രതിജ്ഞ,മുതിര്‍ന്ന തൊഴിലാളികളെ ആദരിക്കല്‍ എന്നിവയാണ് പ്രധാന പരിപാടികള്‍

Continue Reading

crime

കൊച്ചിലെ നവജാത ശിശുവിന്റെ കൊലപാതകം;കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് യുവതിയുടെ മൊഴി

കഴുത്തില്‍ ഷാള്‍ ഇട്ട് മുറുക്കിയും വായില്‍ തുണി തിരുകിയുമാണ് കൊന്നതന്ന് യുവതി പൊലീസിന് മൊഴി നല്‍കി

Published

on

കൊച്ചി : പനമ്പളളിനഗറില്‍ കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് പ്രതിയായ യുവതിയുടെ മൊഴി.കഴുത്തില്‍ ഷാള്‍ ഇട്ട് മുറുക്കിയും വായില്‍ തുണി തിരുകിയുമാണ് കൊന്നതന്ന് യുവതി പൊലീസിന് മൊഴി നല്‍കി.മൃതദേഹം ഉപേക്ഷിക്കാനായിരുന്നു തീരുമാനം.എന്നാല്‍ മുറിയുടെ വാതില്‍ മാതാവ് മുട്ടിയപ്പോള്‍ മൃതദേഹം പുറത്തേക്ക് വലിച്ചെറിയുകയുമായിരുന്നുവെന്ന് മൊഴി.തലയോട്ടിയിലെ ഗുരുതരമായ പരിക്കാണ് മരണ കാരണമെന്ന് പോസ്റ്റമോര്‍ട്ട റിപ്പോര്‍ട്ടില്‍ കണ്ടത്തി.

കുഞ്ഞിനെ ഒഴിവാക്കാന്‍ യുവതി നേരത്തെയും ശ്രമിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു.കുഞ്ഞിന്റെ കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ലന്നും പൊലീസ് വ്യക്തമാക്കി.യുവതിയുടെ ചികിത്സക്കു ശേഷം ജുഡീഷ്യല്‍ കസ്റ്റഡി ആവിശ്യപ്പെടാനാണ് പൊലീസിന്റെ നീക്കം.

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവാവ് തന്നെ നിര്‍ബന്ധിച്ച് ലൈംഗിക പീഡനം നടത്തിയെന്നും യുവതി പൊലീസിന് മൊഴി നല്‍കി.യുവതിയെ പൊലീസ് ഉടന്‍ കസ്റ്റഡിയില്‍ എടുക്കുമെന്ന സൂചന പുറത്തുവിട്ടു.സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.

Continue Reading

Trending