Connect with us

Sports

തോല്‍ക്കരുത്

Published

on

 

കൊല്‍ക്കത്ത: മുന്നില്‍ വിജയമെന്ന മുദ്രാവാക്യം മാത്രം… ജയിക്കണം, ജയിച്ചിരിക്കണം. ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിലവിലുള്ള ചാമ്പ്യന്മാരായ കൊല്‍ക്കത്തക്കും രണ്ടാം സ്ഥാനക്കാരായ കേരള ബ്ലാസ്‌റ്റേഴ്‌സിനും ഇന്ന് തോല്‍ക്കാനാവില്ല. തോറ്റാല്‍ പിന്നെ പുറത്തേക്കുള്ള വഴിയാണ്. അതിജീവനത്തിന്റെ പോരാട്ടത്തിനാണ് ഇരുടീമുകളും ഇന്ന് കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലെക്ക് സ്‌റ്റേഡിയത്തില്‍ കൊമ്പുകോര്‍ക്കുക.
ഐ.എസ്.എല്‍ നാലാം സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ എറ്റുമുട്ടിയ രണ്ടു ടീമുകളും തമ്മില്‍ വീണ്ടും എറ്റുമുട്ടുന്നു എന്ന പ്രത്യേകതയുമുണ്ട്. കൊച്ചിയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇരുവരും ഗോളൊന്നും അടിക്കാതെയാണ് പിരിഞ്ഞത്. രണ്ടാം പാദത്തിലേക്ക് കാര്യങ്ങള്‍ വരുമ്പോള്‍ രണ്ട് ടീമുകളും അതിജീവനത്തിനായി പൊരുതുകയാണ്. കൊല്‍ക്കത്ത 13 മത്സരങ്ങള്‍ കളിച്ചതില്‍ ആകെ മുന്നു മത്സരങ്ങളില്‍ മാത്രമെ ജയിച്ചിട്ടുള്ളു. രണ്ടെണ്ണത്തില്‍ സമനില സമ്മതിച്ചു. എഴ് മത്സരങ്ങള്‍ തോറ്റു. ശേഷിക്കുന്ന അഞ്ച് മത്സരങ്ങളും ജയിച്ചാല്‍ മൊത്തം 27 പോയിന്റ് ആകും. ഈ നിലയില്‍ എത്തിയാല്‍ മാത്രമെ പ്ലേ ഓഫ് സാധ്യതയുള്ളു. നിര്‍ണായക പോരാട്ടത്തില്‍ പക്ഷേ ടീം പരുക്കിന്റെ പിടിയിലാണ്. അഞ്ച് വിദേശ കളിക്കാര്‍ മാത്രമെ ഇന്ന് കളിക്കാന്‍ കഴിയുന്നവരായി ശേഷിക്കുന്നുള്ളു. ടീമിന്റെ ഈ സീസണിലെ സുവര്‍ണതാരമാകുമെന്നു വിശേഷിപ്പിച്ച റോബി കീന്‍, പോര്‍ച്ചുഗീസ് മിഡ്ഫീല്‍ഡര്‍ സെക്യൂഞ്ഞ, വെയില്‍സില്‍ നിന്നുള്ള മറ്റൊരു മിഡ്ഫീല്‍ഡര്‍ ഡേവിഡ് കോട്ടേറില്‍ എന്നിവര്‍ക്ക് ഇന്ന് കളിക്കാനാവില്ല. ജനുവരി 12നാണ് കൊല്‍ക്കത്ത ഒടുവില്‍ ജയിച്ചത്, നോര്‍ത്ത് ഈസ്റ്റിനെതിരെ. അതിനുശേഷം പൂനെ സിറ്റിയോട് മൂന്ന് ഗോളിനും ചെന്നൈയിനോട് 1-2 നും ജാംഷെഡ്പൂരിനോട് ഒരു ഗോളിനും ബംഗളുരുവിനോട് രണ്ട് ഗോളിനും തോറ്റു. സീസണില്‍ തുടര്‍ച്ചയായി നാല് മത്സരങ്ങള്‍ തോറ്റ എക ടീമും കൊല്‍ക്കത്തയാണ്. ഇപ്പോഴും പോരാടിയാല്‍ പ്ലേ ഓഫ് സാധ്യതയുണ്ടെന്നാണ് കോച്ച് വെസ്റ്റ്‌വുഡ് പറയുന്നത്. അഞ്ച് മത്സരങ്ങളും ജയിച്ചാല്‍ 27 പോയിന്റ് ആകും, ചെറിയ പ്രതീഷയാണ് അത് നല്‍കുന്നത്. പ്രൊഫഷണല്‍ ഫുട്‌ബോള്‍ താരങ്ങളെ സംബന്ധിച്ചു അവരുടെ കരിയറിന്റെ ഭാഗമാണ് കളിക്കുക എന്നത്. പുതിയ കരാര്‍ കൂടി കണക്കിലെടുക്കണം ‘ ഐ.എസ്.എല്ലിന്റെ അടുത്ത സീസണില്‍ കളിക്കാന്‍ വേണ്ടി കളിക്കാര്‍ കരാര്‍ നീട്ടുന്നതിനു താല്‍പ്പര്യമെടുക്കുകയാണെന്ന സൂചനയും കോച്ച് നല്‍കി.കഴിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്ത പത്തു പേരുമായി കളിച്ച ബംഗളുരുവിനോടാണ് തോറ്റത്. ചാന്‍സുകള്‍ക്കു പിന്നാലെ ചാന്‍സുകള്‍,പക്ഷേ ഒരു ചാന്‍സ് പോലും ഞങ്ങള്‍ക്കു പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ല . അവര്‍ പൂര്‍ണമായും ആധിപത്യം നേടുകായിരുന്നു-കോച്ചിന്റെ വാക്കുകള്‍. കൊല്‍ക്കത്തയുമായി താരതമ്യം ചെയ്്താല്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് മികച്ച നിലയിലാണ്. രണ്ടു ടീമിനെയും വലച്ചത് കളിക്കാരുടെ പരുക്കാണ്. രണ്ടു ടീമുകളും സീസണിന്റെ പാതി വഴിയില്‍ നിലവില്‍ ഉണ്ടായിരുന്ന പരിശീലകരെ പുറത്താക്കുകയും ചെയ്തു. എന്നാല്‍ റെനെ മ്യൂലന്‍സ്റ്റീനു പകരം എത്തിയ ഡേവിഡ് ജെയിംസിന്റെ കീഴിലാണ് ബ്ലാസ്‌റ്റേഴ്‌സ് വിന്നിംഗ് ഫോമില്‍ എത്തുന്നത്. ഇന്നത്തെ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിനാണ് സെമിഫൈനല്‍ പ്ലേ ഓഫ് സാധ്യത എറെയുള്ളത്. പക്ഷേ 14 മത്സരങ്ങള്‍ ഇതിനകം ബ്ലാസ്‌റ്റേഴ്‌സ് കളിച്ചു കഴിഞ്ഞു. 20 പോയിന്റും കൈവശമുണ്ട്. ഇന്ന് ജയിച്ചാല്‍ ജാംഷെഡ്പൂരിനെ പിന്തള്ളി ബ്ലാസ്‌റ്റേഴ്‌സിനു ആദ്യമായി നാലാം സ്ഥാനത്ത് എത്താനാകും.
ബ്ലാസ്‌റ്റേഴ്‌സ് കഴിഞ്ഞ മൂന്നു മത്സരങ്ങളില്‍ രണ്ടു മത്സരങ്ങള്‍ ജയിച്ചു. അവസാന മത്സരത്തില്‍ എഫ്.സി. പൂനെ സിറ്റിയെ അവരുടെ ഗ്രൗണ്ടില്‍ തന്നെ കീഴടക്കാന്‍ കഴിഞ്ഞ ആത്മവിശ്വാസത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ്. ഇനി ഒരു അബദ്ധം സംഭവിക്കാന്‍ പാടില്ല . ഫിക്‌സചറില്‍ ബാക്കിയുള്ള നാല് മത്സരങ്ങളും സ്വന്തമാക്കിയേ തീരൂ ‘ ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലകന്‍ ഡേവിഡ് ജെയിംസ് പറഞ്ഞു. മ്യൂലന്‍സ്റ്റീന്‍ പോയതിനുശേഷം എത്തിയ ഡേവിഡ് ജെയിംസിന്റെ കീഴില്‍ കളിച്ച എഴ് മത്സരങ്ങളില്‍ നിന്ന് 13 പോയിന്റ് നേടാന്‍ ബ്ലാസ്‌റ്റേഴ്‌സിനു കഴിഞ്ഞു. മ്യലെന്‍സ്റ്റിന്റെ കീഴില്‍ കളിച്ച ആദ്യ ഏഴ് മത്സരങ്ങളില്‍ നിന്നും ലഭിച്ചത് ഏഴ് പോയിന്റും.
കേരളത്തില്‍ വളരെ മിടുക്കരായ നിരവധി ഫുട്‌ബോള്‍ താരങ്ങളുണ്ട്. സത്യത്തില്‍ എന്തുകൊണ്ടാണ് പോയിന്റ് പട്ടികയില്‍ ബ്ലാസ്‌റ്റേഴ്‌സിനു ഉയരാന്‍ കഴിയാതെ പോയത് ? എനിക്ക് അത്ഭുതം തോന്നുന്നു. വളരെ ഉത്സാഹഭരിതരായ കളിക്കാരും കൈവശമുണ്ട്. എനിക്ക് വളരെയേറെ പ്രതീക്ഷയാണ് അവരില്‍ ഉള്ളത്- ജെയിംസ് പറഞ്ഞു.
ബ്ലാസ്‌റ്റേഴ്‌സിനു ഇന്ന് ക്യാപ്റ്റന്‍ സന്ദേശ് ജിങ്കനെ ഇറക്കാന്‍ കഴിയില്ല. നാല് മഞ്ഞക്കാര്‍ഡുകള്‍ക്കുള്ള സസ്‌പെന്‍ഷന്‍ കാരണം മത്സരം ജിങ്കനു നഷ്ടപ്പെടും. അതേപോലെ മറ്റു ചില കളിക്കാരും കൂടി പരുക്കിന്റെ പിടിയില്‍ ആയതിനാല്‍ ഇന്ന് കളിക്കാനുണ്ടാകില്ല. പരുക്കേറ്റ വിദേശ കളിക്കാര്‍ക്കു പകരം ഇന്ത്യന്‍ കളിക്കാരെ ഇറക്കാനുള്ള ആലോചനയിലാണ് ഡേവിഡ് ജെയിംസ്. കഴിഞ്ഞ മത്സരത്തില്‍ കാല്‍മുട്ടിനു പരുക്കേറ്റ ഇയാന്‍ ഹ്യൂമിനെ ബ്ലാസ്‌റ്റേഴ്‌സിനു നഷ്ടപ്പെടുമെന്നാണ് സൂചന. ഈ സീസണില്‍ തന്നെ ഹ്യൂമിനു ഇനി കളിക്കാന്‍ കഴിയുമോ എന്ന സംശയവും ബാക്കി നില്‍ക്കുന്നു.

Football

വീണ്ടും മെസ്സി മാജിക്; നാഷ്‌വില്ലയെ തകര്‍ത്ത് മയാമി ഒന്നാമത്‌

രട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

Published

on

എം.എല്‍.എസില്‍ തകര്‍പ്പന്‍ വിജയത്തോടെ ഇന്റര്‍ മയാമി തലപ്പത്ത്. നാഷ്വില്ലയ്ക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് മയാമി സ്വന്തമാക്കിയത്. ഇരട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

മത്സരത്തിന്റെ രണ്ടാമത്തെ മിനിറ്റില്‍ തന്നെ ഇന്റര്‍ മയാമിയുടെ വല കുലുങ്ങി. ഫ്രാങ്കോ നെഗ്രി സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെയാണ് നാഷ്വില്ല മുന്നിലെത്തിയത്. 11-ാം മിനിറ്റില്‍ മെസ്സിയിലൂടെ മയാമി സമനില പിടിച്ചു. ലൂയി സുവാരസിന്റെ പാസില്‍ നിന്നാണ് മെസ്സി ഗോള്‍ കണ്ടെത്തിയത്.

39-ാം മിനിറ്റില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സ് മയാമിയെ മുന്നിലെത്തിച്ചു. ഇത്തവണ മെസ്സിയുടെ അസിസ്റ്റാണ് മയാമിക്ക് തുണയായത്. മെസ്സിയുടെ കോര്‍ണര്‍ കിക്കില്‍ നിന്ന് ഒരു ഹെഡറിലൂടെയാണ് ബുസ്‌ക്വെറ്റ്സ് ഗോളടിച്ചത്. മത്സരത്തിന്റെ 81-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി മെസ്സി മയാമിയുടെ വിജയം ഉറപ്പിച്ചു. വിജയത്തോടെ പത്ത് മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി ഒന്നാമതെത്താന്‍ മയാമിക്ക് കഴിഞ്ഞു.

Continue Reading

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

Football

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നിര്‍ണായകം; ജയിച്ചാല്‍ സെമിയില്‍, ലൂണ കളിച്ചേക്കും

കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.

Published

on

ഐഎസ്എലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായക മത്സരം. ഒഡീഷ എഫ്‌സിക്കെതിരായ ഇന്നത്തെ മത്സരം വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് സെമി കളിക്കും. കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവര്‍ സെമിയില്‍ മോഹന്‍ ബഗാനെ നേരിടും.

പോയിന്റ് പട്ടികയില്‍ ഒഡീഷ എഫ്‌സി നാലാമതും ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതുമായാണ് ഫിനിഷ് ചെയ്തത്. ആദ്യ ഘട്ടത്തില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഘട്ടത്തില്‍ അവിശ്വസനീയമാം വിധം തകര്‍ന്നിരുന്നു. ഐഎസ്എല്‍ ഷീല്‍ഡ് നേടിയ മോഹന്‍ ബഗാനെയും രണ്ടാമത് ഫിനിഷ് ചെയ്ത മുംബൈ സിറ്റിയെയും ആദ്യ ഘട്ടത്തില്‍ പരാജയപ്പെടുത്താന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞിരുന്നു.

എന്നാല്‍, രണ്ടാം പാദത്തില്‍ 10 മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് വെറും രണ്ട് മത്സരങ്ങളില്‍ മാത്രമേ വിജയിച്ചുള്ളൂ. ഹൈദരാബാദിനെയും ഗോവയെയും പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനോടും പഞ്ചാബ് എഫ്‌സിയോടും നോര്‍ത്തീസ്റ്റ് യുണൈറ്റഡിനോടും പോലും പരാജയപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒഡീഷയ്‌ക്കെതിരെ ആദ്യ പാദ മത്സരം വിജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം പാദത്തില്‍ പരാജയപ്പെട്ടു.

തുടരെ താരങ്ങള്‍ക്കേറ്റ പരിക്കും മോശം ഫോമും ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഘട്ട പ്രകടനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ദിമിത്രിയോസ് ഡയമന്റക്കോസ് ഇന്ന് കളിക്കുമോ എന്നത് സംശയമാണ്.

എന്നാല്‍, പരുക്കേറ്റ് പുറത്തായിരുന്ന സ്റ്റാര്‍ പ്ലയര്‍ അഡ്രിയാന്‍ ലൂണ ഇന്ന് കളിക്കാനിടയുണ്ട് എന്നത് ആരാധകര്‍ക്ക് ആവേശമാണ്. പ്രബീര്‍ ദാസ്, നവോച സിംഗ് എന്നിവരും ഇന്ന് ഇറങ്ങില്ല. അതുകൊണ്ട് തന്നെ, ഒഡീഷയ്‌ക്കെതിരെ വിജയിക്കുക എന്നത് ബ്ലാസ്റ്റേഴ്‌സിന് എളുപ്പമാവില്ല.

Continue Reading

Trending