Connect with us

More

അറബി അധ്യാപകര്‍ക്ക് ഹെഡ്മാസ്റ്റര്‍ പ്രൊമോഷന്‍ നല്‍കണം: പ്രതിപക്ഷ നേതാവ്

Published

on

 

കൊച്ചി: അറബി അധ്യാപകര്‍ അറബിഭാഷ മാത്രം വശമുള്ളവര്‍ അല്ലെന്നും പല ഭാഷകളും കൈകാര്യം ചെയ്യുവാനുള്ള പ്രാവീണ്യവും വിദ്യാഭ്യാസ യോഗ്യതയുമുള്ളവരാണെന്നും ഏത് സ്ഥാപനത്തെയും നയിക്കാന്‍ യോഗ്യരുമായ അവരെ ഹെഡ്മാസ്റ്റര്‍ പ്രൊമോഷന്‍ തസ്തികയില്‍ ഉള്‍പ്പെടുത്തണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസ്ഥാന സര്‍ക്കാരിനോടാവശ്യപ്പെട്ടു.
അറബി ഉള്‍പ്പെടെ ഭാഷാ അധ്യാപകരുടെ ന്യായമായ ഏതാവശ്യങ്ങളും ബന്ധപ്പെട്ട വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തി സര്‍ക്കാരിന്റെ അംഗീകാരം നേടിയെടുക്കാന്‍ അറബി അധ്യാപകര്‍ക്കൊപ്പം താനുമുണ്ടാകുമെന്ന് ചടങ്ങില്‍ സന്നിഹിതനായിരുന്ന തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പിള്ളി രാമചന്ദ്രനും ഉറപ്പുനല്‍കി.
കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ അറുപതാമത് വാര്‍ഷിക വജ്രജൂബിലി സമ്മേളനം എറണാകുളം ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. സംസ്ഥാന പ്രസിഡന്റ് എ. മുഹമ്മദ്, ജനറല്‍ സെക്രട്ടറി സി. അബ്ദുല്‍ അസീസ് എന്നിവര്‍ നല്‍കിയ നിവേദനത്തിന് മറുപടി പറഞ്ഞ പ്രതിപക്ഷ നേതാവ് മന്ത്രിയുടെ സാന്നിധ്യത്തില്‍ മറ്റ് രാഷ്ട്രീയ പ്രശ്‌നങ്ങളിലേക്ക് കടക്കുന്നില്ലെന്ന് അറിയിച്ചു.
കേരളത്തില്‍ വിവിധ ഭാഷകള്‍ക്ക് അവയുടെ പരിപോഷണത്തിനും ഗവേഷണത്തിനുമായി സര്‍വകലാശാലകള്‍ സ്ഥാപിച്ചതുപോലെ അറബിക് സര്‍വകലാശാലയും സ്ഥാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കഴിഞ്ഞ സര്‍ക്കാര്‍ അറബിക് സര്‍വകലാശാല സ്ഥാപിക്കുന്ന കാര്യം സജീവമായി പരിഗണിച്ചിരുന്നു.
വേഴാമ്പല്‍ മഴ കാത്തിരിക്കുംപോലെ പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവര്‍ നിയമനത്തിനായി കാത്തിരിക്കയാണെന്നും അറബി ഭാഷാ അധ്യാപകരുടെ കുറവുകള്‍ നികത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഭാഷാ അധ്യാപകരുടെ പ്രൊമോഷനും അവസരങ്ങളും കുറക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ പ്രതിഷേധാര്‍ഹമാണ്. അറബി ഭാഷയുടെ പ്രാധാന്യം മനസിലാക്കി അവയുടെ പ്രചാരം പരമാവധി ഏറ്റെടുക്കേണ്ടതുണ്ട്. പ്രാചീന കേരളക്കരയില്‍ നൂറ്റാണ്ടു മുമ്പേ രാജഭരണകാലം തൊട്ടേ അറബ് നാടുകളും അറബികളുമായി വാണിജ്യ വ്യാപാര ബന്ധമുണ്ട്. അവരുമായി സംവാദിക്കാന്‍ അറബി ഭാഷ ഉപയോഗിച്ചു. കൊടുങ്ങല്ലൂര്‍ മുസ്‌രിസ് വഴിയാണ് ഈ വാണിജ്യ തീരത്ത് അവര്‍ എത്തിയത്. അറബി മലയാളം എന്ന ഭാഷക്ക് തന്നെ ഇത് പിന്നീട് കാരണമായി. അറബിഭാഷയുടെ സംരക്ഷണത്തിനായി സി.എച്ച് മുഹമ്മദ് കോയ ഉള്‍പ്പെടെ ഭരണാധികാരികള്‍ കൈകൊണ്ട നിലപാടുകള്‍ സുവിതിദമാണ്. ഭാഷാ സമര ചരിത്രത്തില്‍ മുസ്‌ലിം യൂത്ത് ലീഗിന്റെ മൂന്ന് യുവാക്കള്‍ക്ക് ജീവന്‍പോലും വെടിയേണ്ടി വന്നു. അറബിക് അധ്യാപകരെ അവഗണിച്ച് ഒരു സര്‍ക്കാരിനും മുന്നോട്ടുപോകാനാകില്ല – രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
സ്വാഗതസംഘം വര്‍ക്കിംഗ് ചെയര്‍മാന്‍ എം. സ്വലാഹുദ്ദീന്‍ മദനി അധ്യക്ഷത വഹിച്ചു. കെ.എം.ഇ.എ ജനറല്‍ സെക്രട്ടറി റിയാസ് അഹമ്മദിന് ആദ്യകോപ്പി നല്‍കി അന്‍വര്‍ സാദത്ത് എം.എല്‍.എ സുവനീര്‍ പ്രകാശനം ചെയ്തു. കണ്‍വീനര്‍ പി.എ. അബ്ദുസലാം ഇസ്‌ലാഹി, സെക്രട്ടറി പി. മൂസക്കുട്ടി, കണ്‍വീനര്‍ എസ്. സക്കീര്‍ ഹുസൈന്‍, ഡെപ്യൂട്ടി മേയര്‍ ടി.ജെ. വിനോദ്, മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി അന്‍സാര്‍ മുണ്ടാട്ട് സംസാരിച്ചു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം. അബ്ദുല്‍ മജീദ് അവാര്‍ഡ്ദാനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഇ. അബ്ദുല്‍ റഷീദ് പ്രമേയം വിശദീകരിച്ചു. പി. മുഹമ്മദലി, ഹബീബ് മദനി, എം.എച്ച് മൊയ്തീന്‍കുട്ടി, കെ.കെ. അബ്ദുല്ല പ്രസംഗിച്ചു. തലമുറ സംഗമവും എന്‍.കെ. അനുസ്മരണ സമ്മേളനവും തുറമുഖ വകുപ്പുമന്ത്രി രാമചന്ദ്രന്‍ കടന്നപ്പിള്ളി ഉദ്ഘാടനം ചെയ്തു. മുന്‍ സെക്രട്ടറി കെ. മോയിന്‍കുട്ടി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സി.ടി. കുഞ്ഞയമ്മു, ഒ.എം. അസീസ്, എം. സെയ്ഫുദ്ദീന്‍കുഞ്ഞ്, കക്കാട് അബ്ദുല്ല മൗലവി, എം.എ. ലത്തീഫ് പ്രസംഗിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മതപരിവര്‍ത്തന ആരോപണം: ആറ് എന്‍.ജി.ഒകളുടെ കൂടി എഫ്.സി.ആര്‍.എ റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍

വിദേശ സംഭാവനകള്‍ ഉപയോഗിച്ച് മതപരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ച് ആറ് എന്‍.ജി.ഒകളുടെ വിദേശ സംഭാവന സ്വീകരിക്കാനുള്ള ലൈസന്‍സ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി.

Published

on

ന്യൂഡല്‍ഹി: വിദേശ സംഭാവനകള്‍ ഉപയോഗിച്ച് മതപരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ച് ആറ് എന്‍.ജി.ഒകളുടെ വിദേശ സംഭാവന സ്വീകരിക്കാനുള്ള ലൈസന്‍സ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി.

മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ നടന്ന വിശദമായ പരിശോധനക്ക് ശേഷമാണ് വിദേശ സംഭാവന രജിസ്‌ട്രേഷന്‍ ആക്ടിന്റെ മാനദണ്ഡങ്ങള്‍ തെറ്റിച്ചു, വിദേശ ഫണ്ട് ദുരുപയോഗം ചെയ്തു, മതപരിവര്‍ത്തനത്തിനായി ഈ പണം ഉപയോഗിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചൂണ്ടികാണിച്ച് കേന്ദ്രം ലൈസന്‍സ് റദ്ദാക്കിയത്. ലൈസന്‍സ് റദ്ദാക്കിയാല്‍ ഈ സന്നദ്ധ സംഘടനകള്‍ക്ക് വിദേശ സംഭാവന സ്വീകരിക്കാനോ നിലവില്‍ ലഭിച്ച സംഭാവനകള്‍ ഉപയോഗിക്കുവാനോ കഴിയില്ല. വെറും നാല് ശതമാനം വിദേശ സംഭാവന മാത്രമാണ് ലഭിച്ചിരുതെന്നും എന്‍.ജി.ഒ അധിക്യതര്‍ തിരിച്ചയച്ച മെയിലുകള്‍ക്ക് ഒന്നും കൃത്യമായ ഉത്തരം കിട്ടിയിരുന്നില്ല എന്നും ഇതിനെതിരെ തങ്ങള്‍ കോടതിയെ സമീപിക്കുമെന്നും എന്‍.ജി.ഒ അധികൃതര്‍ അറിയിച്ചു.

ഇതാദ്യമായല്ല കേന്ദ്ര സര്‍ക്കാര്‍ സന്നദ്ധസംഘടനകളുടെ ലൈസന്‍സ് റദ്ദാക്കുന്നത്.കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ 20,700 സന്നദ്ധസംഘടനകളുടെ എഫ്.സി.ആര്‍.എ ലൈസന്‍സ് റദ്ദാക്കിയിരുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു.

Continue Reading

india

ബലാത്സംഗക്കേസ് പ്രതിയെ സഹായിച്ച മോദി മാപ്പുപറയണം-രാഹുല്‍ ഗാന്ധി

ജെ.ഡിഎസുമായി സംഘംച്ചേര്‍ന്ന് കൂട്ടബലാത്സംഗക്കേസ് പ്രതിക്ക് വോട്ടുതേടുകയാണ് ബി.ജെ.പിയും നരേന്ദ്ര മോദിയും എന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.

Published

on

ബംഗളൂരു: ജെ.ഡിഎസുമായി സംഘംച്ചേര്‍ന്ന് കൂട്ടബലാത്സംഗക്കേസ് പ്രതിക്ക് വോട്ടുതേടുകയാണ് ബി.ജെ.പിയും നരേന്ദ്ര മോദിയും എന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.ഹാസനിലെ എന്‍.ഡി.എ സ്ഥാനാര്‍ത്തിയും ജെ.ഡിഎസ് എംപിയുമായ പ്രജ്വല്‍ രേവണ്ണയുടേത് വെറും ലൈംഗികാപവാദമല്ലെന്നും തുടര്‍ച്ചയായി നടത്തിയത് കൂട്ടബലാത്സംഗമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.വേദിയില്‍ ബലാത്സംഗിയായ ഒരാളെ പിന്തുണക്കാന്‍ പറയുന്ന നരേന്ദ്ര മോദിക്ക് ജനങ്ങള്‍ വോട്ട് ചെയ്താല്‍ അത് തനിക്ക് സഹായകമാകുമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി.നൂറുകണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും അശ്ശീല വിഡിയോകള്‍ പകര്‍ത്തുകയും ചെയ്തയാളാണ് പ്രജ്വല്‍ രേവണ്ണ.

പ്രജ്വലിന്റെപധാനമന്ത്രി ഇരകളായ മുഴുവന്‍ സ്ത്രീകളോടും മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.അഴിമതിക്കാരനാണങ്കിലും ബലാത്സംഗ പ്രതിയാണങ്കിലും ബിജെപി അയാളെ സംരക്ഷിക്കും.എല്ലാവിധ സംവിധാനങ്ങള്‍ ഉണ്ടായിട്ടും അയാള്‍ ജര്‍മനിയിലേക്ക് കടക്കുന്നത് മോദി തടഞ്ഞില്ല.ഇതാണ് മോദിയുടെ ഗ്യാരന്റിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

നിരവധി അശ്ലീല വിഡിയോകൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവരുകയും വീട്ടുജോലിക്കാരി ലൈംഗികാതിക്രമ പരാതി നൽകുകയും ചെയ്തതോടെ ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്ക് കടന്ന പ്രജ്വൽ രേവണ്ണക്കെതിരെ പ്രത്യേകാന്വേഷണ സംഘം ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തിൽ പ്രജ്വൽ രേവണ്ണക്കും പിതാവും എം.എൽ.എയുമായ രേവണ്ണക്കും പ്രത്യേകാന്വേഷണസംഘം കഴിഞ്ഞ ദിവസം സമൻസയച്ചിരുന്നു. ഇതിനിടെ പ്രജ്വലിന്‍റെ ഡിപ്ലോമാറ്റിക് പാസ്പോർട്ട് റദ്ദാക്കുന്നത് ഉൾപ്പെടെ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയക്കുകയും ചെയ്തു.

പ്രജ്വല്‍ രേവണ്ണ ഉള്‍പ്പെട്ട അശ്ലീല വിഡിയോകളെ കുറിച്ച് 2023 ഡിസംബര്‍ എട്ടിന് കര്‍ണാടകയിലെ ബി.ജെ.പി നേതാവും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഹൊലെനർസിപുരയിൽ സ്ഥാനാർഥിയുമായിരുന്ന ദേവരാജ ഗൗഡ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന് അയച്ച കത്ത് കഴിഞ്ഞ ദിവസം കോൺഗ്രസ് പുറത്തുവിട്ടിരുന്നു. തനിക്ക് ലഭിച്ച പെന്‍ഡ്രൈവില്‍ ആകെ 2976 വിഡിയോകളുണ്ടെന്നാണ് ദേവരാജ ഗൗഡ കത്തില്‍ പറഞ്ഞിരുന്നത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ സ്ത്രീകളടക്കമുള്ളവരുമായി 33കാരൻ ലൈംഗിക വേഴ്ചയിലേര്‍പ്പെടുന്ന ദൃശ്യങ്ങളാണിതെന്നും വിഡിയോകൾ സൂക്ഷിച്ചുവെച്ച് സ്ത്രീകളെ ഭീഷണിപ്പെടുത്തി വീണ്ടും ലൈംഗിക ആവശ്യത്തിന് ഉപയോഗിച്ചിരുന്നതായും ദേവരാജ ഗൗഡ കത്തിൽ ആരോപിച്ചിരുന്നു. ഇക്കാര്യം ബി.ജെ.പി മറച്ചുവെച്ചതും പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പ്രജ്വലിനൊപ്പം വേദി പങ്കിട്ടതും ആയുധമാക്കിയ കോൺഗ്രസ് പ്രതിഷേധ പരിപാടികളുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

Continue Reading

kerala

ജസ്‌ന തിരോധാന കേസ് ; ഹൈക്കോടതിയുടെ നിര്‍ണായക വിധി ഇന്ന്

ജസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം വേണമെന്ന പിതാവിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും

Published

on

തിരുവനന്തപുരം: ജസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം വേണമെന്ന പിതാവിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.സിബിഐയുടെ അന്വേഷണത്തില്‍ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ചാണ് ജസ്‌നയുടെ പിതാവ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.തുടരന്വേഷണത്തിന്‍ കൂടുതല്‍ തെളിവുകള്‍ നല്‍കാന്‍ സിബിഐ പിതാവ് ജയിംസ് ജോസഫിനോട് ആവിശ്യപ്പെട്ടിരുന്നു.

സിബിഐക്ക് കണ്ടത്താനാവാത്ത പല തെളിവുകളും തനിക്ക് കണ്ടത്താനായി എന്ന് പിതാവ് കോടതിയെ അറിയിച്ചു.ഈ തെളിവുകള്‍ സീല്‍ ചെയ്തു സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. ആവിശ്യങ്ങള്‍ എഴുതി നല്‍കിയാല്‍ തുടരന്വേഷണത്തിന് തയ്യാറെന്നായിരുന്നു സിബിഐയുടെ നിലപാട്.പിതാവ് കൂടുതല്‍ തെളിവുകള്‍ ഇന്ന് സമര്‍പ്പിച്ചാല്‍ കോടതി തുടരന്വേഷണത്തിന്‍ ഉത്തരവിട്ടേക്കാം.

Continue Reading

Trending