Connect with us

Video Stories

മെട്രാഷ് 2 ഉപയോക്താക്കളുടെ എണ്ണം നാലുലക്ഷത്തോളം; 153 ഇ-സേവനങ്ങള്‍

Published

on

 

ദോഹ: ആഭ്യന്തര മന്ത്രാലയത്തിന്റെ സേവന പോര്‍ട്ടലായ മെട്രാഷ് ടു ഉപയോഗിക്കുന്നവരുടെ എണ്ണം നാലുലക്ഷത്തോളമായി. 2011 ഡിസംബറില്‍ മെട്രാഷിനു തുടക്കംകുറിക്കുമ്പോള്‍ വളരെ കുറച്ച് സേവനങ്ങള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിരുന്നത്. വളരെ പെട്ടെന്നുതന്നെ വികസിപ്പിക്കുകയായിരുന്നു. നിലവില്‍ 153 ഇ-സേവനങ്ങളാണ് മെട്രാഷിലൂടെ നല്‍കുന്നത്. പാസ്‌പോര്‍ട്ട് ജനറല്‍ ഡയറ്കടറേറ്റുമായി ബന്ധപ്പെട്ടു മാത്രം പ്രതിദിനം ഏകദേശം 7000 ഇടപാടുകള്‍ നടക്കുന്നുണ്ട്. ആറു ഭാഷകളില്‍ നിലവില്‍ മെട്രാഷ് ടു ലഭ്യമാണ്- വകുപ്പിലെ ഓഫീസര്‍ മേജര്‍ താരീഖ് ഈസ അല്‍അഖിദി ദി പെനിന്‍സുലയോടു പറഞ്ഞു. വിസ സേവനങ്ങളുമായി ബന്ധപ്പെട്ട് പ്രതിമാസം 2.15ലക്ഷം ഇടപാടുകളും 1.60 ലക്ഷം അവധി അറിയിപ്പ് സേവനങ്ങളും നല്‍കുന്നുണ്ട്. ആഴ്ചയില്‍ ഏഴു ദിവസവും 24 മണിക്കൂറും മെട്രാഷ് 2 ലഭ്യമാണ്. താമസക്കാര്‍, വിവിധ സ്ഥാപനങ്ങള്‍, എല്ലാത്തരം വിസയുള്ളവരും തുടങ്ങിയവരാണ് ഇതിന്റെ ഗുണഭോക്താക്കള്‍. വെബ്‌സൈറ്റ് മുഖേനയും മെട്രാഷ് രണ്ടിലൂടെയും വകുപ്പിന്റെ ഇലക്ട്രോണിക് സേവനങ്ങള്‍ ലഭിക്കും. സ്ഥിരം വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിമാസം 1.50ലക്ഷത്തിലധികം ഇടപാടുകള്‍ നടത്തുന്നുണ്ട്. റസിഡന്‍സി പെര്‍മിറ്റ് അനുവദിക്കുന്നതിനും വീണ്ടും സജീവമാക്കുന്നതിനുമു(റീ ആക്ടിവേറ്റ്)ള്ള സൗകര്യം മന്ത്രാലയം വെബ്‌സൈറ്റിലും മെട്രാഷ് ടുവിലും ലഭ്യമാക്കിയിട്ടുണ്ട്. ആരോഗ്യപരിശോധന പൂര്‍ത്തീകരിക്കുന്നവര്‍ക്കായിരിക്കും ആര്‍പി അനുവദിക്കുകയും റീആക്ടിവേറ്റ് ചെയ്യുകയും ചെയ്യുന്നത്. പുതിയ ആര്‍പിയുടെ കാര്യത്തില്‍ വിരലടയാളം ആവശ്യമാണ്, എന്നാല്‍ റീആക്ടിവേറ്റ് ചെയ്യാനാണെങ്കില്‍ വിരലടയാളം ആവശ്യമില്ല. ആര്‍പി പുതുക്കല്‍, റദ്ദാക്കല്‍ ഉള്‍പ്പടെയുള്ള സേവനങ്ങളും ലഭിക്കും. പ്രിന്റിങിനുശേഷം റസിഡന്‍സി കാര്‍ഡ് ഖത്തര്‍ പോസ്റ്റല്‍ സര്‍വീസ് കമ്പനി മുഖേനയായിരിക്കും വിതരണം. ട്രാഫിക്, കമ്യൂണിറ്റി പോലീസ്, സിഐഡി സേവനങ്ങളും മെട്രാഷ് രണ്ടിലൂടെ ലഭിക്കും. ഗതാഗത ലംഘനങ്ങളുടെ എണ്ണം, സ്‌പോണ്‍സര്‍ വിവരങ്ങള്‍, വ്യക്തിഗത രേഖകള്‍, കാലാവധി തുടങ്ങിയവ സംബന്ധിച്ച സേവനങ്ങള്‍ മെട്രാഷില്‍ ലഭ്യമാണ്. വിരലടയാളം ഉപയോഗിച്ച് മെട്രാഷ് ടുവില്‍ പ്രവേശിക്കാനാകും. ഉപയോക്താവിന് വേഗത്തിലും സുഗമമായും തങ്ങളുടെ പ്രൊഫൈലിലേക്ക് പ്രവേശിക്കാന്‍ കഴിയും. എക്‌സിറ്റ്പ്രവേശന ഇടപാടുകള്‍, മന്ത്രാലയത്തിന്റെ കോണ്‍ടാക്ട് സര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്ക് മെട്രാഷ് ടുവിലൂടെ അപേക്ഷിക്കാന്‍ കഴിയും. 27 പുതിയ സേവനങ്ങളാണ് കഴിഞ്ഞ വര്‍ഷം തുടങ്ങിയത്.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending