Connect with us

Culture

കോംട്രസ്റ്റ് ഏറ്റെടുക്കല്‍: വിജ്ഞാപനത്തില്‍ രാഷ്ട്രപതി ഒപ്പിട്ടു

Published

on

കോഴിക്കോട്: മാനാഞ്ചിറയിലെ കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറി ഇനി സര്‍ക്കാര്‍ സ്വത്ത്. ഫാക്ടറിയും സ്ഥലവും സര്‍ക്കാര്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കേരള നിയമസഭ പാസാക്കിയ ബില്ലിന് രാഷ്ട്രപതിയുടെ അനുമതി ലഭിച്ചതോടെ വര്‍ഷങ്ങള്‍ നീണ്ട തൊഴിലാളികളുടെ കാത്തിരിപ്പിന് ആശ്വാസംനിറഞ്ഞ വിരാമമായി. കോമണ്‍വെല്‍ത്ത് ട്രസ്റ്റ് ഒന്നര നൂറ്റാണ്ട് മുമ്പ് തുടങ്ങിയ നെയ്ത്ത് ഫാക്ടറിയാണ് സംരക്ഷിതകേന്ദ്രമായി മാറുന്നത്.
വിദേശങ്ങളിലേക്കും ഡല്‍ഹിയിലെ രാഷ്ട്രപതിഭവനിലേക്കും മറ്റും തുണിത്തരങ്ങള്‍ എത്തിച്ച യശസ്സാര്‍ന്ന ചരിത്രമാണ് കോംട്രസ്റ്റിനുള്ളത്. വിദേശികള്‍ ഇന്ത്യ വിടുകയും സ്വദേശികള്‍ കോംട്രസ്റ്റിന്റെ തലപ്പത്ത് വരികയും ചെയ്‌തെങ്കിലും കുറേക്കാലം കമ്പനി നല്ല നിലയില്‍ പ്രവര്‍ത്തിച്ചു. പിന്നീട് കമ്പോളങ്ങളില്‍ കോംട്രസ്റ്റിന്റെ മേല്‍ക്കോയ്മ തകര്‍ന്നു. 2009 ഫെബ്രുവരി ഒന്നുമുതല്‍ കമ്പനി അടച്ചുപൂട്ടി.

കമ്പനി തുറന്നു പ്രവര്‍ത്തിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭങ്ങള്‍ക്ക് കൈയും കണക്കുമില്ല. കോംട്രസ്റ്റ് വീവിങ് കമ്പനി സമരസമിതിയാണ് അവസാനം വരെ പോരാട്ടവേദിയില്‍ ഉണ്ടായിരുന്നത്. എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി, എസ്.ടി.യു, ബി.എം.എസ് എന്നീ തൊഴിലാളി സംഘടനകളാണ് സമരം നയിച്ചത്. സി.ഐ.ടി.യു സമരരംഗത്ത് ഒരുകാലത്തും സജീവമായിരുന്നില്ല.

ഫാക്ടറി പൂട്ടുമ്പോള്‍ 287 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഇതില്‍ 180 പേര്‍ മാനേജ്‌മെന്റിന്റെ വ്യവസ്ഥകള്‍ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ കൈപ്പറ്റി പിരിഞ്ഞുപോയി. ഫാക്ടറി തുറന്നുപ്രവര്‍ത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭരംഗത്തുണ്ടായിരുന്നത് അവശേഷിക്കുന്ന 107 പേരായിരുന്നു. ഇവരില്‍ രണ്ടു പേര്‍ മരിച്ചു. യു.ഡി.എഫ് ഭരണകാലത്ത് 2012 ജൂലൈ 25നാണ് നിയമസഭ ബില്‍ പാസാക്കിയത്.
ബില്ലില്‍ രാഷ്ട്രപതി ഒപ്പു വെച്ചതോടെ ഇതുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ നീങ്ങി. ബില്‍ പാസാക്കിയതിന് ശേഷവും കോംട്രസ്്റ്റ് ഭൂമി കൈമാറ്റം നടത്തിയിരുന്നു. 3.30 ഹെക്ടര്‍ ആയിരുന്നു ആകെ സ്ഥലം. ഇപ്പോള്‍ 1.5547 ഹെക്ടര്‍ മാത്രമാണ് കമ്പനിയുടെ സ്ഥലമായി അവശേഷിക്കുന്നത്. സര്‍ക്കാര്‍ ഏറ്റെടുക്കല്‍ നടപടിയുടെ ഭാഗമായി വില്‍പന നടത്തിയ ഭൂമി തിരിച്ചുപിടിക്കേണ്ടതുണ്ട്. ഇതിന് 38.4 കോടി രൂപ വേണമെന്ന് 2012ല്‍ കണക്കാക്കിയിരുന്നു.

നിലവില്‍ തുക വര്‍ധിക്കും. ഇത്രയും തുക സര്‍ക്കാര്‍ ബന്ധപ്പെട്ടവര്‍ക്ക് തിരിച്ചുകൊടുക്കണം. സി.പി.എം നേതാക്കളുടെ നേതൃത്വത്തിലുള്ള സൊസൈറ്റി 45 സെന്റ് സ്ഥലം വാങ്ങിയിരുന്നു. 4.61 കോടി രൂപക്കായിരുന്നു കച്ചവടം. ഇവിടെ ഹോട്ടല്‍ തുടങ്ങാനായിരുന്നു പരിപാടി. പ്യൂമിസ് പ്രൊജക്ട്‌സ് ആന്റ് പ്രോപര്‍ട്ടീസ് എന്ന കമ്പനി 12.35 കോടി രൂപക്ക് 1.23 ഏക്കറും വാങ്ങുകയുണ്ടായി. ഇതെല്ലാം തിരിച്ചുപിടിക്കാനാണ് ഓര്‍ഡിനന്‍സില്‍ വ്യവസ്ഥ ചെയ്യുന്നത്.
ബില്‍ നിയമസഭ പാസാക്കുന്നതിന് മുമ്പ് വില്‍പന നടത്തിയ ഭൂമി തിരിച്ചുപിടിക്കാനാവില്ല. അഞ്ചര വര്‍ഷത്തിനുശേഷം ബില്ലിന് അംഗീകാരം ലഭിക്കുമ്പോള്‍ അടിയന്തര നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഫാക്ടറിയുടെ സംരക്ഷണം തന്നെയാണ് പ്രധാനം. കെട്ടിടത്തിന്റെ പല ഭാഗങ്ങളും തകര്‍ന്നുകഴിഞ്ഞു. പഴയ തറികളും മറ്റു യന്ത്രസാമഗ്രികളും നശിച്ചുകൊണ്ടിരിക്കുകയാണ്. രാഷ്ട്രപതി ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടതോടെ കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാറിന്റെ കോര്‍ട്ടിലാണ്. ഗസറ്റ് വിജ്ഞാപനം ഇറക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ വേഗത്തിലാക്കണം.

കെട്ടിടം സംരക്ഷിക്കാനും നീക്കങ്ങള്‍ ഉണ്ടാവണം. അതിനിടെ കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറി പൈതൃകസ്വത്തായി ഏറ്റെടുക്കാന്‍ പുരാവസ്തുവകുപ്പും മുന്നോട്ട് വന്നിരുന്നു. ബില്‍ പാസായതോടെ ഇനി ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണ്. ഫാക്ടറി സംരക്ഷിക്കാന്‍ നടത്തിയ പോരാട്ടങ്ങള്‍ വിജയം കണ്ടതില്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ ആഹ്ലാദത്തിലാണ്. ഇന്ന് വൈകുന്നേരം കോംട്രസ്റ്റ് പരിസരത്ത് സമരസമിതിയുടെ നേതൃത്വത്തില്‍ ആഹ്ലാദപ്രകടനവും പൊതുയോഗവും നടക്കും.

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending