Connect with us

Video Stories

വാറ്റ് പരിശോധന കര്‍ശനമാക്കി; നിരവധി സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

Published

on

 

ദുബൈ: ഫെഡറല്‍ ടാക്‌സ് അഥോറിറ്റിയുടെ നിയമങ്ങള്‍ മറി കടന്ന് വാറ്റ് നികുതിയുടെ മറവില്‍ ഉപയോക്താക്കളെ കബളിപ്പിക്കുന്നതിനെതിരെ പരിശോധന കര്‍ശനമാക്കി. കഴിഞ്ഞ രണ്ട് മാസത്തിനകം ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ 164 പേര്‍ക്ക് നോട്ടീസ് നല്‍കി. വാറ്റിന്റെ മറവില്‍ ഉല്‍പന്നങ്ങള്‍ക്ക് വിലകൂട്ടി വില്‍ക്കുന്നതായാണ് പരാതി. ഉപയോക്താവില്‍ നിന്നും നികുതി ഈടാക്കുകയും ഒപ്പം വാറ്റില്‍ രജിസ്റ്റര്‍ ചെയ്യാതെ തട്ടിപ്പ് നടത്തുകയുമാണ് ചിലര്‍ ചെയ്യുന്നത്. വാറ്റ് നിയമം നടപ്പാക്കിയ ശേഷം 13,370 പരിശോധനകള്‍ നടത്തി. ഒപ്പം, പുതിയ നിയമത്തെ കുറിച്ച് 241 ബോധവത്കരണ പരിപാടികളും നടപ്പാക്കിയതായി യുഎഇ സാമ്പത്തിക മന്ത്രിയും കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ സുപ്രീം കമ്മിറ്റി ചെയര്‍മാനുമായ സുല്‍ത്താന്‍ ബിന്‍ സഈദ് അല്‍മന്‍സൂരി വ്യക്തമാക്കി. അഞ്ച് ശതമാനമാണ് നിയമ പ്രകാരമുള്ള വാറ്റ് നികുതി ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന കച്ചവട സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാറ്റ് നടപ്പാക്കിയ ശേഷം അനധികൃതമായി വില വര്‍ധിപ്പിച്ച 15 കടകള്‍ അബുദാബിയില്‍ അധികൃതര്‍ അടപ്പിച്ചു. വാറ്റിന്റെ മറവില്‍ ചില ചരക്കുകള്‍ക്ക് 42 ശതമാനവും കെട്ടിട നിര്‍മാണ സാമഗ്രികള്‍ക്ക് 17 ശതമാനവുമാണ് അനധികൃതമായി വില വര്‍ധിപ്പിച്ചത്. ഇത് യുഎഇ എകോണമിയെ സാരമായി ബാധിക്കുന്നതായിരുന്നു. ജനുവരി മാസത്തെ അപേക്ഷിച്ച് ഈ മാസം മാര്‍ക്കറ്റില്‍ വില സ്ഥിരത ഉറപ്പു വരുത്തുവാന്‍ കഴിഞ്ഞിട്ടുണ്ട്. വാറ്റ് നിയമം ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ ഉപയോക്താക്കള്‍ മടി കൂടാതെ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സിലിനെയോ എകണോമിക് വകുപ്പിനെയോ സമീപിക്കണമെന്നും അധികൃതര്‍ ഉണര്‍ത്തി. ഉപയോക്താവില്‍ നിന്നും കൂടുതല്‍ നികുതി ഈടാക്കിയാല്‍ 3,000 മുതല്‍ 10,000 വരെ ദിര്‍ഹം പിഴ ഈടാക്കും. സാമ്പത്തിക വികസന വകുപ്പിന്റെ സര്‍ക്കുലറുകള്‍ അവഗണിച്ചാല്‍ 2,000 മുതല്‍ 8,000 ദിര്‍ഹം വരെ പിഴ ഈടാക്കും.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending