Connect with us

Video Stories

മോദിയുടെ ബിരുദം: വിവരങ്ങള്‍ മൂടിവെക്കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി

Published

on

ന്യൂഡല്‍ഹി: നരേന്ദ്ര മോദി ബിരുദം നേടിയെന്ന് അവകാശപ്പെടുന്ന 1978-ലെ പരീക്ഷാ വിവരങ്ങള്‍ പുറത്തുവിടണമെന്ന് ഡല്‍ഹി യൂണിവേഴ്‌സിറ്റിയോട് ഡല്‍ഹി ഹൈക്കോടതി. വിദ്യാര്‍ത്ഥികളുടെ സ്വകാര്യത ലംഘിക്കുമെന്നതിനാല്‍ 1978 വര്‍ഷത്തെ വിവരങ്ങള്‍ വിവരാകവാശ നിയമ പ്രകാരം പുറത്തുവിടാന്‍ കഴിയില്ലെന്ന് ഡല്‍ഹി യൂണിവേഴ്‌സിറ്റി വാദിച്ചെങ്കിലും, ഹര്‍ജിക്കാരന് വിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് രാജീവ് ഷാദ്‌ഖേര്‍ നോട്ടീസയക്കുകയായിരുന്നു.

1978-ല്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടി എന്നാണ് നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍, ആം ആദ്മി പാര്‍ട്ടി തലവന്‍ അരവിന്ദ് കേജ്രിവാള്‍ ഇതില്‍ സംശയമുന്നയിച്ചതിനെ തുടര്‍ന്ന് വിവരാവകാശ പ്രവര്‍ത്തകര്‍ മോദി ഫൈനല്‍ പരീക്ഷ പാസായി എന്നവകാശപ്പെട്ട 1978-ലെ രേഖകള്‍ക്കായി കേന്ദ്ര വിവരാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു. വിവരങ്ങള്‍ നല്‍കണമെന്ന് ഹൈക്കോടതിയോട് ഉത്തരവിട്ട കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ ശ്രീധര്‍ ആചാര്യുലുവില്‍ നിന്ന്, മാനവ ശേഷി വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിവരാകവാശ കമ്മീഷന്‍ കഴിഞ്ഞ വര്‍ഷം എടുത്തു കളഞ്ഞിരുന്നു.

ഡിഗ്രി പാസായിട്ടുണ്ടെന്ന നരേന്ദ്ര മോദിയുടെ അവകാശ വാദം സംശയത്തിന്റെ നിഴലില്‍ നില്‍ക്കെ ഇതു സംബന്ധിച്ചുള്ള രേഖകള്‍ പുറത്തു വരാതിരിക്കാന്‍ കര്‍ശന ജാഗ്രതയാണ് അധികൃതര്‍ കൈക്കൊള്ളുന്നത്. ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള സ്‌കൂള്‍ ഓഫ് ഓഫ്പ്പണ്‍ ലേണിങ് (എസ്.ഒ.എല്‍) വഴിയാണ് താന്‍ ബിരുദം നേടിയത് എന്നായിരുന്നു മോദിയുടെ അവകാശ വാദം. എന്നാല്‍, 1978-ലെ രേഖകള്‍ ഒന്നും തങ്ങളുടെ കൈവശമില്ലെന്ന് എസ്.ഒ.എല്‍ വിവരാവകാശ രേഖക്ക് മറുപടിയായി അറിയിച്ചിരുന്നു.

മോദിയുടെ ബിരുദ വിഷയത്തില്‍ ഹൈക്കോടതി ഇന്ന് വാദം കേട്ടപ്പോള്‍, വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന ശക്തമായ നിലപാടാണ് ഡല്‍ഹി യൂണിവേഴ്‌സിറ്റിക്കു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത കോടതിയില്‍ സ്വീകരിച്ചത്. പരാതിക്കാരായ അഞ്ജലി ഭരദ്വാജ്, നിഖില്‍ ഡേ, അമൃത ജോഹ്രി എന്നിവര്‍ക്ക് സ്ഥാപിത താല്‍പര്യമുണ്ടെന്നും തുഷാര്‍ മേഹ്ത വാദിച്ചു.

എന്നാല്‍, ഇത് പൊതു താല്‍പര്യമുണര്‍ത്തുന്ന കാര്യമാണെന്നും ഇക്കാര്യത്തില്‍ കോടതി ഇടപെടണമെന്നും ഹരജിക്കാര്‍ വാദിച്ചു. നേരത്തെ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍, സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ തുടങ്ങിയവരുടെ നിയമനത്തില്‍ ഇതുപോലെ മുന്‍ വര്‍ഷങ്ങളിലെ വിദ്യാഭ്യാസ രേഖകള്‍ പരിശോധി്കാന്‍ ഡല്‍ഹി ഹൈക്കോടതി തന്നെ നിര്‍ദേശിച്ചിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending