Connect with us

Video Stories

ഫയലിലുറങ്ങുന്ന സംസ്ഥാന ഭരണം

Published

on

”ഈ സര്‍ക്കാരിന് ഭരണം എങ്ങനെ വേഗത്തിലും കാര്യക്ഷമവും പുരോഗമനപരവുമാക്കാം എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. ഇതിന് ഉദ്യോഗസ്ഥരുടെ സഹകരണം ആവശ്യമാണ്. പതിവായി ഔദ്യോഗികാര്യങ്ങളില്‍ ഇടപെടുന്നതുകൊണ്ട് ചില ഉദ്യോഗസ്ഥര്‍ക്ക് ജനങ്ങളുടെ കാര്യങ്ങളില്‍ അനുകമ്പ ഉണ്ടാകുന്നില്ല. ഇത് മാറണം. നിങ്ങള്‍ ഫയലുകളില്‍ കുറിക്കുന്ന ഓരോകുറിപ്പും ഓരോ പൗരന്റെയും ജീവിതമാണെന്ന ഓര്‍മ വേണം.” ഇടതുമുന്നണിസര്‍ക്കാര്‍ അധികാരത്തിലേറി പതിമൂന്നാംദിനം സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞ മേല്‍വാക്കുകള്‍ ഇന്നും ജനമനസ്സുകളില്‍ മായാതെ, മറക്കപ്പെടാതെ കിടക്കുന്നുണ്ട്.
ഇനി, മുഖ്യമന്ത്രി ഒരു ചോദ്യത്തിന് മറുപടിയായി ബുധനാഴ്ച നിയമസഭയില്‍ വെച്ച കണക്ക് നോക്കുക. അദ്ദേഹത്തിന്റെ സര്‍ക്കാരിലെ വിവിധ വകുപ്പുകളിലായി കെട്ടിക്കിടക്കുന്ന ഫയലുകളുടെ സംഖ്യ 84,258. ഏറ്റവും കൂടുതല്‍ ഫയലുകള്‍ കെട്ടിക്കിടക്കുന്ന വകുപ്പുകളില്‍ മുന്‍നിരയിലുള്ളത് മുഖ്യമന്ത്രി നേരിട്ടുഭരിക്കുന്ന പൊതുഭരണവകുപ്പിലാണത്രെ. അദ്ദേഹത്തിന്റെതന്നെ ആഭ്യന്തരവകുപ്പിലെ കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണം 11,734. റവന്യൂവകുപ്പിലാണ് ഏറ്റവുമധികം ഫയലുകള്‍ കെട്ടിക്കിടക്കുന്നത്-24516. മറ്റു വകുപ്പുകളുടെ നില ഇങ്ങനെ: പൊതുവിദ്യാഭ്യാസം-6071, വ്യവസായം-4980, പൊതുമരാമത്ത് -4958, വനം,വന്യജീവി-3746, നികുതി-2826, സഹകരണം-2120. അതേസമയം വിവരാവകാശപ്രവര്‍ത്തകന്‍ ഡി.ബി ബിനു ശേഖരിച്ച കണക്കുപ്രകാരം സര്‍ക്കാരില്‍ നിലവില്‍ കെട്ടിക്കിടക്കുന്നത് 94,932 ഫയലുകളാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനും മൂന്നു വര്‍ഷത്തിനും ഇടയില്‍ പഴക്കമുള്ള ഫയലുകളുടെ കാര്യത്തിലും റവന്യൂ,ആഭ്യന്തര വകുപ്പുകളാണ് മുന്നില്‍. അയ്യായിരത്തിലധികം ഫയലുകളാണ് ഇത്തരത്തിലുള്ളത്. നിയമസഭയില്‍ മുഖ്യമന്ത്രി മേശപ്പുറത്തുവെച്ച പട്ടികയും ഉദ്യോഗസ്ഥഭരണ പരിഷ്‌കാരവകുപ്പ് അണ്ടര്‍ സെക്രട്ടറി ലിസിമോള്‍ നല്‍കിയ മറുപടിയും തമ്മില്‍ പതിനായിരത്തോളം ഫയലുകളുടെ അന്തരമുണ്ട്. സര്‍ക്കാരിലെ ഒരുഉത്തരവ് കാത്ത് ഇത്രയുംപേരും അതിനോടനുബന്ധമായി മറ്റനേകം പേരും സന്നിഗ്ധാവസ്ഥയില്‍ നില്‍ക്കുന്നുവെന്നാണ് ഇതിനര്‍ത്ഥം.
ഇതാണ് നമ്മുടെ ‘ജനപ്രിയ’നായ മുഖ്യമന്ത്രിയും പാര്‍ട്ടിയും മുന്നണിയും ഭരിക്കുമ്പോള്‍ ജനങ്ങള്‍ക്ക് തിരഞ്ഞെടുപ്പില്‍ അവര്‍ വാദ്ഗാനംചെയ്ത ‘എല്ലാം ശരിയാക്കി’- യതിന്റെ ഇപ്പോഴത്തെ അവസ്ഥ. ഒരു വര്‍ഷത്തിനുള്ളില്‍ ഈ സര്‍ക്കാര്‍ ജനങ്ങള്‍ക്കായി എന്തുചെയ്തുവെന്ന് ചോദിച്ചാല്‍ അതിനുള്ള സുവ്യക്തമായ മറുപടിയാണ് ഭരണത്തലവന്‍ തന്നെ ജനപ്രതിനിധികള്‍ക്കും ജനങ്ങള്‍ക്കും മുമ്പാകെ തുറന്നുവെച്ചിരിക്കുന്നത്. സര്‍ക്കാരുദ്യോഗസ്ഥര്‍ സഹകരിക്കാഞ്ഞതാണോ ഇനി ഈ നിലയിലേക്ക് സംസ്ഥാനഭരണം എത്തിപ്പെടാന്‍ കാരണമെന്ന് സര്‍ക്കാരും മുഖ്യമന്ത്രിയും പറഞ്ഞേക്കുമോ. അങ്ങനെ പറഞ്ഞതായി അറിവില്ലാത്തതുകൊണ്ട് കുറ്റവാളികള്‍ സത്യത്തില്‍ ഈ സര്‍ക്കാരിന്റെ തലപ്പത്തിരിക്കുന്നവര്‍ തന്നെയെന്നത് നിസ്സംശയം. ഇനി ഉദ്യോഗസ്ഥരുടെ വീഴ്ചയാണെങ്കില്‍ അവരില്‍ ഭൂരിപക്ഷത്തെയും നിയന്ത്രിക്കുന്നൊരു സംഘടനയുടെയും പാര്‍ട്ടിയുടെയും നേതൃത്വത്തിലുള്ളതും ഈ മുഖ്യമന്ത്രി തന്നെയല്ലേ. സ്വന്തം കഴിവുകേട് തന്നെയാണ് ഇതില്‍ സംഭവിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രിക്ക് തുറന്നുസമ്മതിക്കേണ്ടിവരും.
സംസ്ഥാനത്ത് കഴിഞ്ഞ ഒരുകൊല്ലത്തിനിടെ കൊലക്കത്തിയേറ്റ് മരിച്ചുവീണവരുടെ കണക്കുകളും ഇതുപോലെ തന്നെ ഞെട്ടിപ്പിക്കുന്നതാണ് എന്നതാണ് ഈ സര്‍ക്കാരിനെയും ആഭ്യന്തരവകുപ്പിനെയും സംബന്ധിച്ചുള്ള ജനധാരണകള്‍ സമര്‍ത്ഥിക്കപ്പെടുന്ന മറ്റൊന്ന്്്. മുഖ്യന്റെ സ്വന്തം കണ്ണൂര്‍ ജില്ലയില്‍ മാത്രം രാഷ്ട്രീയകൊലപാതകങ്ങളില്‍ എട്ടുമാസത്തിനിടെ പത്ത്‌പേര്‍ കൊല്ലപ്പെട്ടപ്പോള്‍ സംസ്ഥാനത്താകെ നൂറോളം പേര്‍ക്കാണ് സംഘട്ടനങ്ങളില്‍ ജീവഹാനി സംഭവിച്ചത്. ഇതേസമയംതന്നെയാണ് വിവിധകേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലുകളില്‍ ശിക്ഷ അനുഭവിച്ചുവരുന്നവരിലെ സി.പി.എമ്മുകാരെ ശിക്ഷാഇളവ് നല്‍കി പുറത്തുവിടാന്‍ സര്‍ക്കാര്‍ രഹസ്യനീക്കം നടത്തിയത്. ഈ നീക്കം പൊളിച്ചത് ഗവര്‍ണറുടെ സമയോചിതമായ ഇടപെടല്‍ മൂലമായിരുന്നു. ആര്‍.എം.പി നേതാവ് വടകരയിലെ ടി.പി ചന്ദ്രശേഖരനെ വെട്ടിനുറുക്കിക്കൊന്ന സംഭവത്തില്‍ പ്രതികളായ സി.പി.എമ്മുകാര്‍ക്ക് ജയിലുകളില്‍നിന്ന് ഇഷ്ടാനുസരണം പരോള്‍ അനുവദിച്ചതും കുറ്റവാളികളിലൊരാളായ സി.പി.എം ഏരിയാസെക്രട്ടറി കുഞ്ഞനന്തന് പത്തുവര്‍ഷം ബാക്കിയിരിക്കെ ശിക്ഷാഇളവിന് സര്‍ക്കാര്‍ തീവ്രനീക്കം നടത്തുന്നതുമൊക്കെ പുറത്തുവന്ന വസ്തുതകളാണ്. സി.പി.എമ്മുകാരായ പ്രതികളാണ് കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മണ്ഡലംപ്രസിഡന്റ് ശുഹൈബിനെ വെട്ടിക്കൊന്നതെന്നതും ഈ സര്‍ക്കാരിന്റെയും മുന്നണിയുടെയും കക്ഷിയുടെയും കീഴില്‍ കേരളം എങ്ങോട്ടാണ് ചരിക്കുന്നതെന്നതിന് ഉത്തമദൃഷ്ടാന്തം.
നശീകരണ സമരം നടത്താനല്ലാതെ ഭരിക്കാന്‍ കഴിയാത്തവരാണ് കമ്യൂണിസ്റ്റുകളെന്നത് പഴയ അറിവാണ്. അവരുടെകീഴില്‍ സംസ്ഥാനമിന്ന് വികസനകാര്യത്തില്‍ വിറങ്ങലിച്ചുനില്‍ക്കുകയാണ്. കുറെ മിഷനുകള്‍ പ്രഖ്യാപിച്ചതല്ലാതെ ഒന്നും മുന്നോട്ടുപോകുന്നില്ലെന്നുപറഞ്ഞ് കഴിഞ്ഞമാസമാണ് സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധികള്‍ തന്നെ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയത്. പാവപ്പെട്ടവര്‍ക്കുള്ള ഭവനപദ്ധതിയായ ലൈഫ്മിഷന്റെ പരാജയം കാരണം പാര്‍ട്ടി നേരിട്ട് രണ്ടായിരം വീടുകള്‍ നിര്‍മിച്ചുനല്‍കാന്‍ സംസ്ഥാന സമ്മേളനത്തില്‍ തീരുമാനിച്ചിരിക്കുകയാണത്രെ. സാമ്പത്തികരംഗത്താകട്ടെ, ആന കയറിയ തോട്ടം പോലെയാണ് കേരളത്തിന്റെ അവസ്ഥ. ശമ്പളംകൊടുക്കാന്‍ പോലും പണമില്ലാതെ കടത്തിന്മേല്‍ കടമെടുത്തും പലിശ തീര്‍ക്കാന്‍ കടമെടുത്തും നാളുകള്‍ തള്ളിനീക്കുകയാണ് ഭരണകൂടം. കേന്ദ്രത്തിന്റെ ഭാവനാവിലാസം മാത്രമായ ചരക്കുസേവന നികുതിയെ അഹമഹമികയാ പിന്തുണച്ച സംസ്ഥാന ധനമന്ത്രി ചായക്കട ഉദ്ഘാടിച്ചും ഞഞ്ഞാപിഞ്ഞാ പറഞ്ഞും ഒളിച്ചോടുന്നു. അഞ്ചുവര്‍ഷത്തേക്ക് വിലക്കയറ്റം പിടിച്ചുനിര്‍ത്തുമെന്ന് പറഞ്ഞവരുടെ കീഴില്‍ നിത്യോപയോഗസാധനങ്ങളുടെ വില വാണംപോലെ കുതിക്കുമ്പോള്‍ പൊതുവിതരണസമ്പ്രദായവും ഭക്ഷ്യവകുപ്പും അനങ്ങാപ്പാറകള്‍. പിണറായി സ്തുതി മാത്രമാണ് മന്ത്രിമാരില്‍ പലര്‍ക്കും പിടിച്ചുനില്‍ക്കാനുള്ള വള്ളി. പാര്‍ട്ടി സമ്മേളനങ്ങളില്‍ മതിമറന്നിരിക്കുന്നവര്‍ക്ക് മന്ത്രിസഭാ യോഗങ്ങള്‍ പോലും ആളുതികയാതെ മാറ്റിവെക്കേണ്ട അവസ്ഥ. അഴിമതി വേരോടെ പിഴുതെറിയുമെന്ന ്ആണയിട്ടുവന്നവര്‍ക്ക് സ്വജനപക്ഷപാതത്തിനും അഴിമതിക്കും മറ്റുമായി മൂന്നു മന്ത്രിമാരെ പുറത്താക്കേണ്ടിവന്നു. ഇല്ലാത്തചികില്‍സാചെലവിനും മന്ത്രിമന്ദിരങ്ങള്‍ മോടിയാക്കാനും ആഢംബര കാറുകള്‍ക്കും പൊടിച്ചത് കോടികള്‍. പുറമെ പെന്‍ഷന്‍പ്രായം ഉയര്‍ത്തലും നിയമന നിരോധനവും. ഇരട്ടിശമ്പളം എഴുതിവാങ്ങാന്‍ ഒപ്പുമായി കാത്തിരിക്കുന്ന മന്ത്രിപുംഗവന്മാര്‍. നാലുകൊല്ലം കൂടിയുണ്ടല്ലോ എന്നതായിരിക്കാം ഇവരുടെയൊക്കെ ഏക സൗകര്യം!

kerala

അന്ത്യയാത്രയിലും താങ്ങാകും ”അത്താണി”

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്.

Published

on

കണ്ണൂര്‍: ആഴ്ചകള്‍ക്ക് മുമ്പ് ഈ തണലില്‍ എത്തിയ അമ്മിണിയെ മരണസമയത്തും കൈവിട്ടില്ല. അന്ത്യചടങ്ങുകള്‍ ഏറ്റെടുത്ത് ആദരവോടെ യാത്രയയപ്പ് നല്‍കി അത്താണിയുടെ കരുതല്‍.

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്. കാന്‍സര്‍രോഗബാധിതയായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അമ്മിണിയെ അത്താണി ഏറ്റെടുത്തത് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ്.

അത്താണിയുടെ ഞാലുവയലിലെ വീട്ടില്‍ പരിചരണത്തിലിരിക്കെ രോഗം മൂര്‍ഛിച്ച അമ്മിണി രാവിലെയോടെ മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷയും അത്താണി ജനറല്‍ സെക്രട്ടറി പി ഷമീമയുടെ നേതൃത്വത്തില്‍ ഉച്ചയോടെയാണ് പയ്യാമ്പലത്ത് എത്തിച്ച് സംസ്‌കരിച്ചത്.

അമ്മിണിയുടെ വിശ്വാചാരത്തോടെ തന്നെ സംസ്‌ക്കരിക്കണമെന്ന കരുതലില്‍ അന്ത്യനിമിഷങ്ങള്‍ക്ക് ബന്ധുവിനെ കൂടി ഉറപ്പാക്കി കര്‍മിയുടെ നേതൃത്വത്തിലായിരുന്നു സംസ്‌കാരം. നേരത്തെയും വിവിധ മതവിശ്വാസികളായ സ്ത്രീകള്‍ മരണപ്പെട്ടാല്‍ അവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് സംസ്‌ക്കാരം ഉറപ്പാക്കുന്നതോടൊപ്പം ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുടെ സന്തോഷത്തിലും കൂടെ നില്‍ക്കുന്ന അത്താണി ഇതിനകം കണ്ണൂരിലും പുറത്തും ശ്രദ്ധനേടിയ സ്ത്രീകളുടെ കൂട്ടായ്മയാണ്.

വിശേഷ ദിവസങ്ങളില്‍ സൗഹൃദപരമായ ആഘോഷവും വിനോദയാത്രകളും ഒത്തുചേരലുകളുമായി അഗതികളായ സ്ത്രീകള്‍ക്ക് മാനസികോല്ലാസം നല്‍കാന്‍ അത്താണി പ്രവര്‍ത്തകര്‍ ശ്രദ്ധിക്കാറുണ്ട്. അന്തേവാസികളുടെ മാനസികോല്ലാസത്തോടൊപ്പം ആരോഗ്യ ശുശ്രൂഷയും ഉറപ്പാക്കിയാണ് അത്താണിയുടെ പ്രവര്‍ത്തനം.

കെയര്‍ ആന്റ് കെയറസ് സൊസൈറ്റിക്ക് കീഴില്‍ ആയിക്കര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അത്താണിയുടെ നാല് കെയര്‍ ഹോമുകളിലായി 70 സ്ത്രീകളാണുള്ളത്. 18 വയസ് മുതല്‍ 90 വയസ് വരെ പ്രായക്കാര്‍ ഇവരിലുണ്ട്.
സഫിയ മുനീറാണ്. സ്ത്രീകളായ 60 പേര്‍ ഭാരവാഹികളായ അത്താണിയുടെ പ്രസിഡന്റ് പി ഷമീമ ജനറല്‍ സെക്രട്ടറിയും താഹിറ അഷ്‌റഫ് ട്രഷററുമാണ്. നഴ്‌സുമാരുള്‍പ്പെടെ 15 ജീവനക്കാരാണ് നാല് കെയര്‍ ഹോമുകളിലു കഴിയുന്ന അന്തേവാസികളെ പരിപാലിക്കുന്നത്.

Continue Reading

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

Trending