Connect with us

Culture

പുതിയ 2000ന്റെ കള്ളനോട്ടുകള്‍ തിരിച്ചറിയുന്നത് ഇങ്ങനെ

Published

on

ന്യൂഡല്‍ഹി: കള്ളപ്പണവും കള്ളനോട്ടും തടയുന്നതിന് റിസര്‍വ് ബാങ്ക് പുറത്തിറക്കിയ പുതിയ 2000 നോട്ട് അസാധുവാക്കപ്പെട്ട 1000 രൂപയുടെ നോട്ടിനേക്കാള്‍ ചെറുതാണ്. പത്തുരൂപ നോട്ടിന്റെ വീതി മാത്രമാണ് 2000 രൂപയുടെ നോട്ടിനുള്ളത്. കാഴ്ചയില്‍ ഡോളറിനെയും റിയാലിനെയും അനുസ്മരിപ്പിക്കുന്നതാണെങ്കിലും ഇന്ത്യന്‍ മുദ്രകളെല്ലാം നോട്ടില്‍ ആലേഖനം ചെയ്തിട്ടുണ്ട്. ഒരു വശത്ത് മഹാത്മാഗാന്ധിയുടെ ചിത്രവും മറുവശത്ത് ഇന്ത്യയുടെ ശാസ്ത്രമുന്നേറ്റത്തിന്റെ അടയാളമായ മംഗള്‍യാന്റെ ചിത്രവുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മജന്ത നിറത്തിലുള്ള നോട്ടിന് 166 മില്ലിമീറ്റര്‍ നീളവും 66 മില്ലിമീറ്റര്‍ വീതിയുമാണുള്ളത്. പഴയ ആയിരം രൂപക്ക് 177 മില്ലിമീറ്റര്‍ നീളവും 73 മില്ലിമീറ്റര്‍ വീതിയുമാണുള്ളത്.

2000ന്റെ കള്ളനോട്ടുകള്‍ തിരിച്ചറിയാന്‍ 15 സൂത്രങ്ങള്‍: 

1. മധ്യഭാഗത്ത് മഹാത്മാഗാന്ധിയുടെ ചിത്രം. ഇതുവരെ പുറത്തിറങ്ങിയിട്ടുള്ള നോട്ടുകളില്‍ ഗാന്ധിജിയുടെ സ്ഥാനം വലതുവശത്തായിരുന്നു.

2. ഗാന്ധിജിയുടെ പഴയ സ്ഥാനത്ത് അദ്ദേഹത്തിന്റെ ചിത്രം വാട്ടര്‍മാര്‍ക്കായി നല്‍കിയിരിക്കുന്നു. കൂടാതെ 2000 എന്ന് ഇലക്ട്രോടൈപ്പും ചെയ്തിട്ടുണ്ട്.

3. ഏഴ് ആംഗുലര്‍ ബ്ലീഡ് ലൈനാണ് മറ്റൊരു പ്രത്യേകത, പ്രതലത്തില്‍ നിന്നാണ് ഉയര്‍ന്നു നില്‍ക്കുന്നതാണ് ബ്ലീഡ് ലൈന്‍.

4. പ്രകാശത്തിനു നേരെ പിടിച്ചാല്‍ 2000 എന്നു തെളിയും.

5. ദേവനാഗിരി ലിപിയില്‍ 2000 എന്നു രേഖപ്പെടുത്തിയിരിക്കുന്നു.

6. കണ്ണിന്റെ നിരപ്പില്‍ ചെരിച്ചു പിടിച്ചാല്‍ ബ്രൗണ്‍ നിറത്തിന്റെ പശ്ചാത്തലത്തില്‍ 2000ന്റെ പ്രതിബിംബം.

7. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളില്‍ അശോക ചക്രം ഇടതു ഭാഗത്തായിരുന്നെങ്കില്‍ പുതിയ രണ്ടായിരത്തില്‍ ഇത് വലതു വശത്താണ്.

8. മധ്യഭാഗത്ത്, ഗാന്ധിജിയുടെ ചിത്രത്തിനരികില്‍ രണ്ടായിരം എന്നും ആര്‍ബിഐ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

9. ഹിന്ദിയില്‍ ഭാരത് എന്നും ഇംഗ്ലീഷില്‍ ആര്‍ബിഐ, 2000 എന്നുംരേഖപ്പെടുത്തിയ സെക്യൂരിറ്റി ത്രെഡ്. നോട്ട് തിരിച്ച് പിടിച്ച് നോക്കിയാല്‍ ഇത് പച്ച നിറത്തില്‍ നിന്ന് നീല നിറമാകും.

10. ആര്‍ബിഐ ചിഹ്്‌നത്തോടെ വലതു വശം ചേര്‍ന്ന് ഗവര്‍ണറുടെ ഒപ്പും വാഗ്ദാനവും പ്രതിജ്ഞയും.

11. മുകളില്‍ ഇടത്തും താഴെ വലത്തുമായി നമ്പര്‍ പാനല്‍. വലത്തു നിന്ന് ഇടത്തോട്ട് വലിപ്പം കുറയുന്ന നമ്പര്‍ പാനല്‍. രൂപയുടെ ചിഹ്്‌നത്തോടെ വലത്തു വശത്ത് താഴെയായി പച്ച നിറത്തില്‍ നിന്ന് നീലയിലേക്ക് നിറം മാറുന്ന രീതി.


Don’t Miss: കള്ളപ്പണ വേട്ട: പിടിച്ചെടുത്തതില്‍ രണ്ടായിരത്തിന്റെ നോട്ടുകളും


 

മറുവശം

12. ശാസ്ത്രലോകത്ത് രാജ്യം കൈവരിച്ച കുതിപ്പിന്റെ ചിഹ്്‌നമായി മംഗള്‍യാന്‍ ദൗത്യ ചിത്രീകരണം.

13. നോട്ടിന്റെ മറുവശത്തായി പ്രിന്റ് ചെയ്ത വര്‍ഷം. ഇടത്ത് താഴെയായി സ്വച്ഛ് ഭാരതിന്റെ ലോഗോയും.

14. വിവിധ ഭാഷകളില്‍ രൂപയുടെ മൂല്യം വെളിവാക്കുന്ന ഭാഷാ പാനല്‍. നോട്ടിന്റെ താഴെയായി ആന, മയില്‍, താമര എന്നിവയുടെ ചിത്രങ്ങളും നല്‍കിയിരിക്കുന്നു.

15. ഏറ്റവും വലിയ പ്രത്യേകത 2000ന്റെ നോട്ട് അന്ധര്‍ക്ക് കൂടി അനായാസം തിരിച്ചറിയുമെന്നതാണ്. മഹാത്മാഗാന്ധിയുടെ ചിത്രം, അശോകസ്തംഭം, ബ്ലീഡ് ലൈന്‍, തിരിച്ചറിയല്‍ രേഖ, എന്നിവയില്‍ പ്രതലം ഉയര്‍ന്നു നില്‍ക്കുന്ന തരത്തില്‍ ഇന്റാഗ്ലിയോ അച്ചടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

Published

on

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.

അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Continue Reading

Film

സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല

പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

Published

on

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.

പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.

പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.

സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.

‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.

രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.

Continue Reading

Art

ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Published

on

ആരാധകരെ ആവേശത്തിലാഴ്ത്താൻ വേടൻ വീണ്ടുമെത്തുന്നു. ഇത്തവണ തെരുവിന്റെ മോൻ എന്ന ഗാനത്തിന്റെ മ്യൂസിക്ക് വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. വേടന്റെ തന്നെ ഏറെ ജനപ്രിയമായ ‘കരയല്ലേ നെഞ്ചേ കരയല്ലേ, ഇന്നു വീണ മുറിവ് നാളെ അറിവല്ലേ…’ എന്ന ഗാനമാണ് സംവിധായകൻ ജാഫർ അലിയും സൈന മ്യൂസിക്ക് ഇന്റിയുടെ ബാനറിൽ ആഷിഖ് ബാവയും ചേർന്ന് ഇപ്പോൾ മ്യൂസിക് വീഡിയോയായി ഇറക്കിയിരിക്കുന്നത്.
വേടന്റെ മറ്റ് ഗാനങ്ങളെപ്പോലെത്തന്നെ ഏറെ ആരാധകരുള്ള ഗാനമാണ് ‘തെരുവിന്റെ മോൻ’. റാപ്പ് സംഗീതാസ്വാധകരുടെ പ്ലേലിസ്റ്റിൽ ഉള്ള ഗാനമാണിത്. അതിനാണ് ഇപ്പോൾ ദൃശ്യഭാഷ്യം വന്നിരിക്കുന്നത്. നേരത്തെ പുറത്തിറക്കിയ ഇതിന്റെ ടീസറിന് ഊഷ്മളമായ പ്രതികരണമായിരുന്നു ആരാധകരിൽ നിന്നും ലഭിച്ചത് എന്ന് അണിയറപ്രവർത്തകർ. ‘തെരുവിന്റെ മോന്റെ’ മ്യൂസിക്ക് പ്രൊഡ്യൂസർ ഋഷിയാണ്. വേടന്റേയും ഋഷിയുടേയും കൂടെ ഒരു നായയും പാട്ടിൽ കഥാപാത്രമായി വരുന്നുണ്ട്.
ഹൃധ്വിക്ക് ശശികുമാർ ആണ് ഛായാഗ്രഹണം. എഡിറ്റർ- കശ്യപ് ഭാസ്ക്കർ. മലയാളത്തിൽ ഈയിടെയായി ഉയർന്നു വരുന്ന സ്വതന്ത്ര സംഗീത മുന്നേറ്റത്തിന് പ്രധാന വേദി നൽകിവരുന്ന പ്ലാറ്റ്ഫോം ആണ് സൈന മ്യൂസിക് ഇൻഡി. അതിലൂടെയാണ് നേരത്തെ വേടന്റെ തന്നെ ‘ഉറങ്ങട്ടെ’ എന്ന ജനപ്രിയ ഗാനവും പുറത്തിറക്കിയിരുന്നത്.
Continue Reading

Trending