Connect with us

More

പിണറായി ഭരണത്തില്‍ മതപണ്ഡിതര്‍ക്ക് നന്മ ഉപദേശിക്കാനാകാത്ത സാഹചര്യം: കുഞ്ഞാലിക്കുട്ടി

Published

on

 

സ്വന്തം ലേഖകന്‍
കണ്ണൂര്‍

ഇടത് ഭരണത്തില്‍ മതപണ്ഡിതര്‍ക്ക് നന്മ ഉപദേശിക്കാന്‍ പോലും പറ്റാതായെന്ന് മുസ്്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. വസ്ത്രധാരണത്തെ കുറിച്ച് പറഞ്ഞതിനാണ് പൊലീസ് കേസെടുത്തത്. മത പണ്ഡിതര്‍ക്ക് അവരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാനാകാത്ത സ്ഥിതിയാണ്. വായ തുറന്നാല്‍ പൊലീസ് കേസ് എന്നതാണ് ഇപ്പോഴത്തെ സ്ഥിതിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കണ്ണൂരില്‍ മുസ്്‌ലിം യൂത്ത്‌ലീഗ് യുവജനയാത്ര പ്രഖ്യാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആവിഷ്‌കാര സ്വാതന്ത്യം ചര്‍ച്ച ചെയ്യുന്ന കാലത്താണ് മതപണ്ഡിതരുടെ വായടപ്പിക്കാന്‍ ശ്രമിക്കുന്നത്. ഭക്ഷണം കഴിക്കുന്നതിലും വസ്ത്രം ധരിക്കുന്നതിലും ഓരോരുത്തര്‍ക്കും അവരവരുടേതായ സ്വാതന്ത്ര്യമുണ്ട്. കേരളത്തെ ഉത്തരേന്ത്യയാക്കാനാണോ ശ്രമം. ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കുറിച്ച് പറയുന്നവര്‍ക്ക് എന്താണ് പറയാനുള്ളതെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.
റേഷന്‍ കടയ്ക്ക് പകരം ബാര്‍ എന്ന നയമാണ് സി.പി.എമ്മിനുള്ളത്. ഭരിക്കുന്നവര്‍ ഒരു കൂട്ടരും പൊരുതുന്നവര്‍ വേറൊരു കൂട്ടരുമെന്നതാണ് സ്ഥിതി. സി.പി.എമ്മിന്റെ ഈ നയം മാറണം. കേരളം വീണ്ടും ഭരിക്കാമെന്നാണ് സി.പി.എം കരുതുന്നത്. നയ സമീപനങ്ങള്‍ മാറാത്ത കാലത്തോളം തുടര്‍ ഭരണം ആഗ്രഹിക്കേണ്ടതില്ല. അക്രമം അവസാനിപ്പിച്ച് ഭരിക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാകണം. ജനങ്ങളുമായി ചര്‍ച്ച ചെയ്ത് വേണം വികസനം നടപ്പാക്കാന്‍. എക്‌സ്പ്രസ് ഹൈവെയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയവരാണ് ഇപ്പോള്‍ വികസനത്തെ കുറിച്ച് സംസാരിക്കുന്നത്. ത്രിപുരയില്‍ തോറ്റിട്ടും സി.പി.എം സമീപനം മാറിയിട്ടില്ല. ലെനിന്റെ പ്രതിമ പന്ത് തട്ടുന്നത് പോലെയാണ് തകര്‍ത്തത്. എന്നിട്ടും സി.പി.എം കോണ്‍ഗ്രസ് വിരോധം തുടരുകയാണ്. കോണ്‍ഗ്രസാണോ ബി.ജെ.പിയാണോ ശത്രുവെന്ന് തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ് സി.പി.എമ്മെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

kerala

ഊട്ടി, കൊടൈക്കനാൽ ഇ- പാസ്: വെബ്സൈറ്റ് വിവരങ്ങളായി

പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്‌ എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റിൽ നൽകേണ്ടത്.

Published

on

ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പ്രവേശിക്കാൻ വിനോദസഞ്ചാരികൾക്കുള്ള ഇ- പാസിന് ക്രമീകരണമായി. serviceonline. gov.in/tamilnadu, അല്ലെങ്കിൽ tnega.tn.gov.in എന്നീ വെബ്സൈറ്റുകൾവഴി ഇ- പാസിന് അപേക്ഷിക്കാം.

പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്‌ എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റിൽ നൽകേണ്ടത്.

മദ്രാസ് ഹൈക്കോടതി ഉത്തരവുപ്രകാരം മേയ് ഏഴു മുതൽ ജൂൺ 30 വരെയാണ് ഇ- പാസ് പ്രാബല്യത്തിലുള്ളത്. ഈ ദിവസങ്ങളിൽ പുറത്തുനിന്ന്‌ വരുന്നവർക്ക് ഇ- പാസ് നിർബന്ധമാണ്. ഓരോദിവസവും നിശ്ചിത എണ്ണം വാഹനങ്ങൾക്ക് മാത്രമേ പാസ് അനുവദിക്കയുള്ളൂ. മേയ് പത്തുമുതൽ 20വരെ നടക്കുന്ന ഊട്ടി പുഷ്പമേള മുൻനിർത്തിയാണ് നടപടി.

Continue Reading

kerala

കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് കുറയുന്നു. കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിരുന്ന ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു. എന്നാല്‍ തിങ്കളാഴ്ച വരെ ഉയര്‍ന്ന താപനില തുടരുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

അതേസമയം, പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്തെ റെഡ് അലർട്ട് പിൻവലിച്ചു. കേരള തീരത്ത് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.രാത്രി എട്ട് മണിയോടെ കേരളാ തീരത്ത് കടലാക്രമണ സാധ്യതയെന്നും മുന്നറിയിപ്പ്.

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും, കൊല്ലം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ 3ന് തുറക്കും

Published

on

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ 3ന് തുറക്കും. മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. അറ്റകുറ്റ പണികള്‍ നടത്തണമെന്നും സ്‌കൂളുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രിയുടെ നിര്‍ദേശം.സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്കമാക്കിയത്.

സ്‌കൂളുകളുടെ ഉപയോഗ ശൂന്യമായ വാഹനങ്ങള്‍ നീക്കം ചെയ്യണമെന്നും കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. സ്‌കൂള്‍ പരിസരത്ത് ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും വില്‍പ്പനയും നടക്കുന്നില്ലന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. മന്ത്രിമാരായ
വി.ശിവന്‍കുട്ടി, ആര്‍.ബിന്ദു,എം.ബി രാജേഷ്, കെ രാജന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Continue Reading

Trending