Connect with us

Culture

കൃസ്റ്റി-നമിക്കുന്നു താങ്കളെ- തേര്‍ഡ് ഐ

Published

on

കമാല്‍ വരദൂര്‍

ഹത്തരം….. വിശേഷണങ്ങള്‍ക്കതീതമായ സൂപ്പര്‍ ഡ്യൂപ്പര്‍ ഗോള്‍… ലോക ഫുട്‌ബോളില്‍ ഇത്തരത്തിലൊരു ഗോള്‍ സ്വന്തമാക്കാന്‍ മറ്റാര്‍ക്ക് കഴിയും… കാല്‍പ്പന്ത് മുറ്റത്തെ ആരോഗ്യതിളക്കമുള്ള അസുലഭ ഗോളിലൂടെ ലോക ഫുട്‌ബോളിന്റെ നെറുകയിലെത്തിയിരിക്കുന്നു സി.ആര്‍7 എന്ന ഗോള്‍വേട്ടക്കാരന്‍. അവിശ്വസീനയം എന്ന പദത്തിന്റെ സര്‍വ അലങ്കാരങ്ങളും സമന്വയിച്ചിരിക്കുന്നു ആ ഗോളില്‍. ഡാനി കാര്‍വജാല്‍ വലത് വിംഗില്‍ നിന്നും പായിച്ച ക്രോസ് സ്വീകരിക്കാനുള്ള പാകത്തിലായിരുന്നില്ല കൃസ്റ്റിയാനോ. മൂന്ന് ഡിഫന്‍ഡര്‍മാര്‍ ചുറ്റും. പക്ഷേ പന്തിനെ സ്വന്തമാക്കാന്‍ ആരോഗ്യവും മനസ്സുമാണ് പ്രധാനമെന്ന സത്യം പ്രഖ്യാചിച്ച അതിസുന്ദരമായ ബൈസിക്കിള്‍ കിക്ക്. ലോക ഫുട്‌ബോള്‍ ദര്‍ശിച്ച ഏറ്റവും മികച്ച ഗോള്‍ക്കീപ്പറായ ജിയാന്‍ ലുക്കാ ബഫണ്‍ നിന്ന നില്‍പ്പില്‍ നിസ്സഹായനായി…. കൃസ്റ്റിയാനോക്ക് അരികിലുണ്ടായിരുന്ന യുവന്തസ് ഡിഫന്‍ഡര്‍ ജോര്‍ജ്ജി ചെലിനി അമ്പരപ്പില്‍ തല താഴ്ത്തി… മൈതാനത്തിന് പുറത്ത് ഗോള്‍ കണ്ട റയല്‍ കോച്ച് സൈനുദ്ദീന്‍ സിദാന്‍ അന്തം വിട് തലയില്‍ കൈ വെച്ചു….. ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തിലെ ഇത് വരെയുള്ള ഏറ്റവും മനോഹരമായ ഗോള്‍ സിദാന്റെ നാമധേയത്തിലായിരുന്നു. 2002 ലെ ഫൈനലില്‍ ബയര്‍ ലെവര്‍കൂസനെതിരെ നേടിയ ആ ഗോള്‍ പക്ഷേ കൃസ്റ്റിയാനോയുടെ ഈ സൂപ്പര്‍ ഗോളിന് വഴിമാറി.

സിദാന്‍ തന്നെ ഇന്നലെ പറഞ്ഞു “എന്റെ ഗോള്‍ ഒന്നുമില്ല, കൃസ്റ്റിയാനോയുടെ ഗോളാണ് ഗോള്‍….! 2002 ലെ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ നടന്നത് സ്‌ക്കോട്ട്‌ലാന്‍ഡ് ആസ്ഥാനമായ ഗ്ലാസ്‌ക്കോയിലെ ഹംദാന്‍ പാര്‍ക്കിലായിരുന്നു. മല്‍സരം 11 ല്‍ നില്‍ക്കുമ്പോള്‍ ഇത് പോലെ ലോംഗ് ക്രോസ് പെനാല്‍ട്ടി ബോക്‌സിന് പുറത്ത് നിന്ന് ഞൊടിയിടയില്‍ ഇടത് കാലില്‍ സ്വീകരിച്ച സിദാന്‍ പോസ്റ്റിലേക്ക് പായിച്ച ഷോട്ട് ക്ലബ് ഫുട്‌ബോളിലെ അതിശയമായിരുന്നു.
33 വയസ്സായിരിക്കുന്നു പോര്‍ച്ചുഗലുകാരന്. ദിവസവും ആറ് മണിക്കൂര്‍ ജിംനേഷ്യത്തില്‍. കൈകളിലെയും കാലുകളിലെയും മസിലുകള്‍ കണ്ടില്ലേ 90 മിനുട്ടല്ല 180 മിനുട്ട് കളിച്ചാലും തളരില്ല അദ്ദേഹം. ലോകത്തിലെ ഏറ്റവും മികച് ഫുട്‌ബോളര്‍ ഞാന്‍ തന്നെ എന്ന് തല ഉയര്‍ത്തി പറയാന്‍ അദ്ദേഹത്തിനല്ലാതെ മറ്റാര്‍ക്ക് കഴിയും. കഠിനാദ്ധ്വാനത്തിന്റെ പര്യായമായ സീനിയര്‍ താരത്തിന്‍െ ടൈമിംഗാണ് അപാരം. ഇന്നലെ യുവന്തസിനെതിരെ അദ്ദേഹം മൂന്നാം മിനുട്ടില്‍ ആദ്യ ഗോളും സുന്ദരമായിരുന്നു. ഓട്ടത്തിനിടിയിലെ ഫല്‍ക്ക് അധികമാര്‍ക്കും കഴിയില്ല കൃത്യമായി പന്തിന്റെ വരവിനെ മനസ്സിലാക്കി ഇടപെടാന്‍. അറുപത്തിനാലാം മിനുട്ടിലെ മാജിക് ഗോള്‍ നോക്കുക. ഗോള്‍ നീക്കത്തിന്റെ തുടക്കത്തില്‍ അദ്ദേഹത്തിന്റെ കിടിലന്‍ ഷോട്ട് ബഫണ്‍ തടഞ്ഞിരുന്നു. അതില്‍ നിരാശനാവാതെ തൊട്ടടുത്ത സെക്കന്‍ഡില്‍ അടുത്ത അവസരമെന്ന പോലെ കാര്‍വജാലിന്റെ ക്രോസ്. അവിടെയാണ് ടൈമിംഗ് അപാരത കൃസ്റ്റിയാനോ തെളിയിച്ചത്. പന്ത് കൃത്യമായി നോക്കി വായുവിലേക്ക് ഉയര്‍ന്ന് ചാടി പന്തിനെ കൃത്യമായി വലയുടെ വലത് മൂലയിലേക്ക് ചെത്തിയിടുന്നു… വലിയ മല്‍സരങ്ങളില്‍ ഇങ്ങനെ വമ്പന്‍ ഗോളുകള്‍ നേടിയ ചരിത്രം സാക്ഷാല്‍ പെലെക്കോ മറഡോണക്കോ ഇല്ല. കൃസ്റ്റിയാനോയുടെ കോച്ചായ സിദാനാണ് വന്‍ മല്‍സരങ്ങളിലെ ഗോള്‍വേട്ടക്കാരനെങ്കില്‍ ആ ഖ്യാതിയും ശിഷ്യനിലേക്ക് പോവുകയാണ്. വലിയ മല്‍സരങ്ങളിലെ സിദാന്‍ ഗോളുകള്‍ ഫുട്‌ബോള്‍ ലോകത്തിന്റെ സൗന്ദര്യമാണ്. ലോകകപ്പ് ഫൈനലില്‍ രണ്ട് തവണ അദ്ദേഹം നിറയൊഴിച്ച ചരിത്രമുണ്ട്98ല്‍. അന്ന് ബ്രസീല്‍ തല താഴ്ത്തി. മറ്റൊരു ഫൈനലില്‍2006 അദ്ദേഹത്തിന്റെ സൂപ്പര്‍ ഗോളുണ്ടായിരുന്നു. മറ്റൊരു ഗോളിനുളള ശ്രമമാണ് അന്ന് ഇറ്റാലിയന്‍ വല കാത്ത ബഫണ്‍ തടഞ്ഞത്. ബഫണിന്റെ ആ സേവാണ് കപ്പ് ഇറ്റലിയിലെത്തിച്ചത്. യൂറോ ഫൈനല്‍ ഉള്‍പ്പെടെ ചാമ്പ്യന്‍സ് ലീഗിന്റെ കലാശ പോരാട്ടങ്ങളിലും യുവന്തസിനായും റയലിനായും സിദാന്‍ സൂപ്പര്‍ ഗോളുകള്‍ നേടിയിട്ടുണ്ട്. അതേ ബഫണെ സാക്ഷി നിര്‍ത്തിയായിരുന്നു ഇന്നലെ കൃസ്റ്റിയുടെ ഷോട്ട്.

ടൂറിനിലെ മൈതാനത്ത് കൃസ്റ്റിയാനോ നേടിയ ഗോളിന് താരതമ്യമില്ല. ലോക ഫുട്‌ബോളിലെ സുവര്‍ണ ഗോളുകളില്‍ ഒന്നാം സ്ഥാനത്ത്. യുവന്തസിനെ കലവറയില്ലാതെ പിന്തുണച്ചിരുന്ന കാണികള്‍ പോലും അക്ഷരാര്‍ത്ഥത്തില്‍ അവസരത്തിനൊത്തുയര്‍ന്ന് ചാമ്പ്യന്‍ താരത്തിന് വേണ്ടി എഴുന്നേറ്റ നിന്നതിലുണ്ട് ആ ഗോളിന്റെ മാഹാത്മ്യം. നാല്‍പ്പതിനായിരത്തേളം പേരാണ് പോരാട്ടം ദര്‍ശിക്കാനെത്തിയത്. ഭൂരിപക്ഷവും യുവന്തസ് ആരാധകര്‍. അവരെല്ലാം സ്വന്തം ടീമിനൊപ്പം ആര്‍ത്തുവിളിച്ച ഘട്ടത്തിലായിരുന്നു ആ സൂപ്പര്‍ ഗോള്‍ പിറന്നത്. ആദ്യം ആരാധകര്‍ അന്ധിച്ചു നിന്നു. പിന്നെ ഓരോരുത്തരായി എഴുന്നേറ്റ് കൈയ്യടിക്കാന്‍ തുടങ്ങി. നിലക്കാത്ത ആ ഓളം മൂന്ന് മിനുട്ടോളം ദീര്‍ഘിച്ചു. കളി പറഞ്ഞ കമന്റേറ്റര്‍മാര്‍ വാക്കുകള്‍ക്കായി തപ്പി തടഞ്ഞു. എങ്ങനെ വിശേഷിപ്പിക്കും ഞാന്‍ ഈ ഗോള്‍സ്‌കൈ സ്‌പോര്‍ട്‌സില്‍ കളി പറയുകയായിരുന്നു ഇംഗ്ലണ്ടിന്റെ മുന്‍ താരം കൃസ്റ്റിയാനോയുടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സഹതാരവുമായിരുന്ന റിയോ ഫെര്‍ഡിനാന്‍ഡ് പറഞ്ഞു. ടെലിവിഷനില്‍ കളി കണ്ട് കൊണ്ടിരുന്നപ്പോള്‍ തോന്നിഈ മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞതാണ് ചരിത്രം. ലോക ഫുട്‌ബോളിലെ മികച്ച ഗോള്‍ തല്‍സമയം കണ്ടല്ലോ…. കൃസ്റ്റിയാനോതാങ്കള്‍ അമാനുഷനാണ്കളിക്കളത്തിലെ അല്‍ഭുത താരം. താങ്കളുടെ മികവിന് മുന്നില്‍ ശിരസ്സ് നമിക്കുന്നു.

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending