Connect with us

More

ദുബൈ എയര്‍പോര്‍ട്ടില്‍ സ്്മാര്‍ട്ട് ടണല്‍ വരുന്നു

Published

on

 

ദുബൈ: പാസ്‌പോര്‍ട്ടും തിരിച്ചറിയല്‍ രേഖയുമില്ലാതെ ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യാന്‍ ഇനി അധികം കാത്തിരിക്കേണ്ട. ദുബൈ എമിഗ്രേഷന്‍ അധികൃതര്‍ ആസൂത്രണം ചെയ്ത സ്മാര്‍ട്ട് ടണല്‍ മെയ് മാസം സജ്ജമാകും. പാസ്‌പോര്‍ട്ടും, രേഖയും കാണിക്കാതെ ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് യാത്ര പുറപ്പെടാന്‍ സഹായിക്കുന്ന സ്മാര്‍ട്ട് ടണല്‍ എമിഗ്രഷന്‍, യാത്രാ നടപടികള്‍ ലളിതമാക്കും.
മെയ് അവസാനത്തോടെ സ്മാര്‍ട് ടണല്‍ ദുബൈ എയര്‍പോര്‍ട്ടില്‍ സ്ഥാപിക്കുമെന്ന് ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ്(ദുബൈ എമിഗ്രേഷന്‍) മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മറി പറഞ്ഞു. സാധാരണയുള്ള എമിഗ്രേഷന്‍ പരിശോധനക്ക് പകരം വിമാനത്താവളത്തിലെ ഈ സ്മാര്‍ട്ട് തുരങ്കത്തിലുടെ കടന്നുപോയാല്‍ മതി. തുരങ്കം യാത്രക്കാരനെ തിരിച്ചറിഞ്ഞ് എമിഗ്രേഷന്‍ യാത്ര നടപടികള്‍ പൂര്‍ത്തീകരിക്കും.
ആദ്യഘട്ടത്തില്‍ പരീക്ഷണ അടിസ്ഥാനത്തിലാണ് ഇത് സ്ഥാപിക്കുക. ലോകത്ത് ആദ്യമായാണ് ഒരു എയര്‍പോര്‍ട്ടില്‍ പാസ്‌പോര്‍ട്ടും തിരിച്ചറിയല്‍ കാര്‍ഡുമില്ലാതെ യാത്രക്കാരനെ തിരിച്ചറിയുന്ന സംവിധാനം ഏര്‍പ്പെടുത്തുന്നതെന്ന് അല്‍ മറി കൂട്ടിച്ചേര്‍ത്തു.
ഐറീസ് റെക്കഗ്‌നിഷന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആളുകളുടെ മുഖം തിരിച്ചറിയുന്ന സംവിധാനമാണ് ഈ സ്മാര്‍ട്ട് തുരങ്കത്തില്‍ ഉണ്ടാകുക. ആളുകള്‍ ഈ സ്മാര്‍ട്ട് പാതയിലൂടെ നടന്ന് അകന്നാല്‍ അവരെ സ്മാര്‍ട്ട് ടണല്‍ തിരിച്ചറിഞ്ഞു പ്രതികരിക്കും. പത്ത് സെക്കന്റാണ് ഈ യാത്രാ നടപടികള്‍ക്ക് എടുക്കുന്ന സമയം. ദുബൈ ട്രേഡ് സെന്ററില്‍ നടക്കുന്ന ദുബൈ ഇന്റര്‍നാഷണല്‍ ഗവണ്‍മെന്റ് അച്ചീവ്‌മെന്റ് എക്‌സിബിഷനിലാണ് ജി ഡി ആര്‍ എഫ് എ ദുബൈ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് റാശിദ് അല്‍ മറി ഇത് വെളിപ്പെടുത്തിയത്.
ദുബൈ എമിഗ്രേഷനും എമിറേറ്റ്‌സ് എയര്‍ലൈന്‍സും പരസ്പരം സഹകരിച്ചു കൊണ്ടാണ് ഇത് നടപ്പിലാക്കുക. കഴിഞ്ഞ വര്‍ഷത്തെ ജൈറ്റക്‌സ് ടെക്‌നോളജി വാരത്തിലാണ് ഈ സാങ്കേതിക വിദ്യ ആദ്യമായി ദുബൈ എമിഗ്രേഷന്‍ അവതരിപ്പിച്ചത്.
അതിനിടെ ദുബൈ രാജ്യാന്തര വിമാനതാവളത്തിലൂടെ ഈ വര്‍ഷത്തെ ആദ്യത്തെ മൂന്ന് മാസത്തില്‍ യാത്ര ചെയ്തത് 13.6 മില്യണ്‍ ജനങ്ങളാണെന് അധിക്യതര്‍ വെളിപ്പെടുത്തി.സ്മാര്‍ട്ട് ഗേറ്റ് ഉപയോഗിച്ച് എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചത് 877074 പോരാണ്. വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന ദുബൈ ഇന്റര്‍ നാഷണല്‍ ഗവണ്‍മെന്റ് അച്ചീവ്‌മെന്റ് എക്‌സിബിഷനിലെ ജി ഡി ആര്‍ എഫ് എ യുടെ പവിലിയന്‍ കഴിഞ്ഞ ദിവസം യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തും സന്ദര്‍ശിച്ചിരുന്നു.

kerala

പ്രതികരണങ്ങള്‍ ആശാവഹം: എല്ലാ മണ്ഡലങ്ങളിലും യു.ഡി.എഫിന് വ്യക്തമായ മുന്നേറ്റമുണ്ടാവും: മുസ്‌ലിം ലീഗ്‌

കിട്ടുന്ന പ്രതികരണങ്ങൾ ആശാവഹമാണെന്നും യുഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും നേതാക്കൾ പറഞ്ഞു

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യു.ഡി.എഫ് വലിയ പ്രതീക്ഷയിലാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.

കിട്ടുന്ന പ്രതികരണങ്ങൾ ആശാവഹമാണെന്നും യുഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും നേതാക്കൾ പറഞ്ഞു. മലപ്പുറത്തും പൊന്നാനിയിലും യുഡിഎഫ് വോട്ടുകൾ കൃത്യമായി പോൾ ചെയ്തു. വടകരയിൽ വർഗീയ പ്രചാരണം നടന്നിട്ടില്ല. ഒരു കാലത്തും മുസ്ലിം ലീഗ് വിഭാഗീയ പ്രചാരണം നടത്തിയിട്ടില്ലെന്നും നേതാക്കൾ വ്യക്തമാക്കി.

Continue Reading

india

പതഞ്ജലിയുടെ 14 ഉത്പന്നങ്ങളുടെ ലൈസന്‍സ് റദ്ദാക്കി ഉത്തരാഗണ്ഡ്; ബാബ രാംദേവിനെതിരെ ക്രിമിനല്‍ പരാതിയും

പതഞ്ജലി ആയുര്‍വേദ ലിമിറ്റഡിന്റെ 14 ഉത്പന്നങ്ങളുടെ നിര്‍മാണ ലൈസന്‍സ് റദ്ദാക്കി ഉത്തരാഗണ്ഡ് സ്റ്റേറ്റ് ലൈസന്‍സിങ് അതോറിറ്റി(എസ്എല്‍എ).

Published

on

പതഞ്ജലി ആയുര്‍വേദ ലിമിറ്റഡിന്റെ 14 ഉത്പന്നങ്ങളുടെ നിര്‍മാണ ലൈസന്‍സ് റദ്ദാക്കി ഉത്തരാഗണ്ഡ് സ്റ്റേറ്റ് ലൈസന്‍സിങ് അതോറിറ്റി(എസ്എല്‍എ). തിങ്കളാഴ്ച സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സഹോദര സ്ഥാപനമായ ദിവ്യ ഫാര്‍മസിയുടെയും ലൈസന്‍സ് റദ്ദാക്കിയിട്ടുണ്ട്. ഏപ്രില്‍ പത്തിന് ഉത്പന്നങ്ങള്‍ക്ക് നിയമവിരുദ്ധമായി പരസ്യം നല്‍കിയതില്‍ നടപടിയെടുക്കാത്തതില്‍ സുപ്രീം കോടതി അതോറിറ്റിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക് റൂള്‍സ് 1954ലെ റൂള്‍(1) പ്രകാരമാണ് ലൈസന്‍സ് റദ്ദാക്കിയത്.

പതഞ്ജലി ആയുര്‍വേദ കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണ, സഹസ്ഥാപകന്‍ ബാബ രാംദേവ്, ദിവ്യ ഫാര്‍മസി എന്നിവര്‍ക്കെതിരെ 1954ലെ ഡ്രഗ്‌സ് ആന്‍ഡ് മാജിക് റെമഡീസ് നിയമപ്രകാരം ഹരിദ്വാര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്‍പാകെ ക്രിമിനല്‍ പരാതി നല്‍കിയിട്ടുണ്ടെന്നും എസ്എല്‍എ അറിയിച്ചു. സ്വസാരി ഗോള്‍ഡ്, സ്വസാരി വതി,ബ്രോങ്കോം, സ്വസാരി പ്രവാഹി തുടങ്ങീ പത്തോളം ഉത്പന്നങ്ങളുടെ നിര്‍മാണ ലൈസന്‍സാണ് റദ്ദാക്കിയത്. ഉത്പന്നങ്ങളുടെ നിര്‍മാണം അവസാനിപ്പിക്കണമെന്നും എസ്എല്‍എ നിര്‍ദേശിച്ചു. ഇതിനുപുറമെ ഉത്തരാഗണ്ഡിലെ എല്ലാ ആയുര്‍വേദ/യുനാനി മരുന്ന് നിര്‍മാണശാലകള്‍ക്കും കര്‍ശനമായ നിര്‍ദേശങ്ങളും എസ്എല്‍എ നല്‍കിയിട്ടുണ്ട്.

Continue Reading

kerala

മസാല ബോണ്ട് കേസ്: തോമസ് ഐസകിനെതിരെ ഇഡിയുടെ അപ്പീൽ ഇന്ന് ഹൈക്കോടതിയിൽ

മസാല ബോണ്ടിലെ ഫെമ ലംഘനവുമായി ബന്ധപ്പെട്ട ഇടപാടുകളെ കുറിച്ചുള്ള വ്യക്തതക്ക് തോമസ് ഐസകിന്റെ വിശദീകരണം ആവശ്യമാണെന്ന് സിംഗിൾ ബെഞ്ച് നിരീക്ഷിച്ചിരുന്നു

Published

on

മസാല ബോണ്ട് കേസിൽ തോമസ് ഐസകിനെതിരായ ഇ ഡിയുടെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. ഐസകിനെ തെരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവും ഇ ഡി സമൻസിനെതിരായ ഐസകിന്റെ ഹർജിയും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അപ്പീൽ

മസാല ബോണ്ടിലെ ഫെമ ലംഘനവുമായി ബന്ധപ്പെട്ട ഇടപാടുകളെ കുറിച്ചുള്ള വ്യക്തതക്ക് തോമസ് ഐസകിന്റെ വിശദീകരണം ആവശ്യമാണെന്ന് സിംഗിൾ ബെഞ്ച് നിരീക്ഷിച്ചിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന നിർദേശം അനുചിതമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇ ഡി അപ്പീൽ നൽകിയത്.

തെരഞ്ഞെടുപ്പിന് മുമ്പ് അപ്പീൽ പരിഗണിച്ച ഹൈക്കോടതി ഇതിൽ അടിയന്തര വാദം  കേൾക്കേണ്ട സാഹചര്യ എന്തെന്ന് ഇഡിയോട് ചോദിച്ചിരുന്നു. ഇഡിയുടെ നടപടി തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് തോമസ് ഐസക് വാദിച്ചു. എന്നാൽ തോമസ് ഐസകിനെ അറസ്റ്റ് ചെയ്യാൻ ഇപ്പോൾ തീരുമാനമില്ലെന്നും ഫെമ നിയമലംഘനം നടന്നിട്ടുണ്ടോയെന്ന് അറിയാനാണ് അന്വേഷണമെന്നും ഇഡി വാദിച്ചു.

Continue Reading

Trending