Connect with us

Video Stories

മോദി ജപ്പാനില്‍ ഒപ്പിട്ട ആണവ കരാറില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യം അടിയറ വെക്കുന്ന വ്യവസ്ഥകള്‍

Published

on

500-ന്റെയും 1000-ന്റെയും നോട്ടുകള്‍ പിന്‍വലിച്ച് രാജ്യത്തെ ജനങ്ങളെ ദുരിതത്തിലാക്കിയ ശേഷം പ്രധാനമന്ത്രി ജപ്പാനില്‍ പോയി ഒപ്പുവെച്ച ആണവ കരാര്‍ രാജ്യതാല്‍പര്യത്തിന് എതിരെയുള്ളത്. ആണവ പരീക്ഷണം നടത്താനുള്ള രാജ്യത്തിന്റെ സ്വാതന്ത്ര്യം അടിയറവു വെച്ചാണ് മോദി കൊട്ടിഘോഷിച്ച ‘ആണവ കരാറില്‍’ ഒപ്പുവെച്ചതെന്ന് ‘ദി ഹിന്ദു’ ദിനപത്രത്തിലെ നയതന്ത്രകാര്യ പത്രാധിപര്‍ സുഹാസിനി ഹൈദര്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമിയുടെ മകള്‍ കൂടിയാണ് സുഹാസിനി.

രാജ്യതാല്‍പര്യം അടിയറ വെച്ചത് മോദിയുടെ സാന്നിധ്യത്തില്‍

ആണവ രംഗത്ത് പരസ്പര സഹായം ഉറപ്പുവരുത്തുന്നതും ജപ്പാനില്‍ നിന്ന് ആണവ സാമഗ്രികള്‍ ഇറക്കുമതി ചെയ്യാന്‍ സഹായകമാകുന്നതുമായ കരാറിലാണ് മോദിയും ജപ്പാന്‍ പ്രധാനന്ത്രി ഷിന്‍സോ ആബെയും ഒപ്പുവെച്ചത്. കരാറിനു പിന്നാലെ ഇരുപ്രധാനമന്ത്രിമാരുടെയും സാന്നിധ്യത്തില്‍ ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ ഒപ്പുവെച്ച ‘ ‘Note on Views and Understanding’ എന്ന രേഖയാണ് വിവാദമായിരിക്കുന്നത്.

ഇന്ത്യ ആണവ പരീക്ഷണം നടത്തുകയാണെങ്കില്‍ മുന്നറിയിപ്പില്ലാതെ സഹകരണം നിര്‍ത്താനും ഇന്ത്യയെ കോടതി കയറ്റാനും ജപ്പാനെ അനുവദിക്കുന്ന വ്യവസ്ഥകള്‍ ഈ രേഖയിലുണ്ട്. പരീക്ഷണ സ്വാതന്ത്ര്യത്തെ ബാധിക്കുന്ന കാര്യങ്ങള്‍ ഉപാധിയായി വെച്ചുകൊണ്ട് ഇതാദ്യമായാണ് ഇന്ത്യ കരാര്‍ ഒപ്പിടുന്നത്.

നിസാരമെന്ന് ഇന്ത്യ, അല്ലെന്ന് ജപ്പാന്‍

വിവാദ രേഖയെ അംഗീകരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ അത് നിസ്സാരമാണെന്നും, ആണവാക്രമണം നേരിട്ട രാജ്യമെന്ന നിലയില്‍ ജപ്പാന്റെ ആശങ്കകള്‍ മാത്രമാണ് അതിലുള്ളതെന്നും പറയുന്നതായി സുഹാസിനി ചൂണ്ടിക്കാട്ടുന്നു. ജപ്പാന്‍ പാര്‍ലമെന്റിനെ കാര്യങ്ങള്‍ എളുപ്പത്തില്‍ ബോധ്യപ്പെടുത്തുന്നതിനു വേണ്ടിയുള്ളതാണ് ഈ രേഖയെന്നും സര്‍ക്കാര്‍ പ്രതിനിധികള്‍ പറയുന്നു.

അതേസമയം, ഇതൊരു നിസ്സാര രേഖയല്ലെന്നാണ് ജപ്പാന്റെ നിലപാട്. ഇന്ത്യക്കു വേണ്ടി അമന്‍ദീപ് സിങ് ഗില്‍ ഒപ്പുവെച്ച രേഖ, ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറില്‍ നിര്‍ണായകമാണെന്ന് ജപ്പാന്‍ പ്രതിനിധി പറയുന്നു. ഇന്ത്യ ആണവ പരീക്ഷണം നടത്തിയാല്‍ ജപ്പാന്‍ കരാര്‍ റദ്ദാക്കുമെന്നും രേഖയിലെ വ്യവസ്ഥ പ്രകാരം ഇന്ത്യക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

‘കരാര്‍ പ്രകാരമുള്ള സഹകരണവും മറ്റു കാര്യങ്ങളും റദ്ദാക്കാന്‍ ജപ്പാന് അവകാശമുണ്ടെന്നാണ (രേഖയിലെ) ആര്‍ട്ടിക്കിള്‍ 14 പറയുന്നത്. ഇന്ത്യ ആണവ പരീക്ഷണം നടപ്പാക്കിയാല്‍ ജപ്പാന് അത് പ്രയോഗിക്കാനാവുമെന്ന് ഇരു ഗവണ്‍മെന്റുകളും തമ്മില്‍ ധാരണയിലെത്തിയിട്ടുണ്ട്.’

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending