Connect with us

Sports

ഇതല്ലേ കാവ്യനീതി

Published

on

 

കാവ്യനീതി… സമനില എന്ന പദത്തിന് അനുയോജ്യമായ മല്‍സരം. ഗോളുകളില്‍ മാത്രമല്ല സമാസമം- വേഗതയില്‍, തന്ത്രങ്ങളില്‍, ആക്രമണങ്ങളില്‍, ഫൗളുകളില്‍, നിലപാടുകളിലും തുല്യത പ്രകടമായിരുന്നു. പാരമ്പര്യം നിര്‍ണയിക്കുന്ന ആക്രമണോത്സുകത പ്രകടമായ പോരാട്ടം. എല്‍ ക്ലാസിക്കോ എന്ന വിശേഷണത്തിലെന്ന പോലെ 94 മിനുട്ട് പോരാട്ടത്തില്‍ ഒരു മിനുട്ട് പോലും വിരസമായിരുന്നില്ല. കൃസ്റ്റിയാനോയും മെസിയും തമ്മിലുള്ള പോരാട്ടത്തില്‍ നോക്കുക-രണ്ട് പേരും നേടി സുന്ദരമായ ഗോളുകള്‍. ലക്ഷ്യതയുടെ അഴകായ കൃസ്റ്റിയാനോ റൊണാള്‍ഡോ കരുത്തിനൊപ്പം നില്‍ക്കുന്ന ലാസ്റ്റ് ടൈം ടച്ചുമായി നേടിയ ഗോള്‍ അപാരമായിരുന്നെങ്കില്‍ മെസിയോ… വ്യക്തിഗത മികവിന്റെ അപ്പോസ്തലന്‍… പന്ത് കാലില്‍ കിട്ടിയാല്‍ ഇത്ര അപകടകാരിയായ മറ്റൊരാള്‍ ലോക ഫുട്‌ബോളില്‍ ഇല്ലെന്ന് തെളിയിക്കുന്ന സ്‌റ്റൈല്‍ ഗോള്‍. ഫുട്‌ബോളിലെ കാവല്‍ക്കാരില്‍ എയര്‍ ബോളുകളുടെ സഞ്ചാരത്തെ അതിവേഗം മനസ്സിലാക്കുന്ന കൈലര്‍ നവാസിന് പോലും പിടികൊടുക്കാത്ത ക്ലാസിക് ഷോട്ട് വലയുടെ മോന്തായത്തില്‍ പതിച്ചപ്പോള്‍ ആ സൗന്ദര്യത്തിന്റെ പേരായിരുന്നില്ലേ മെസി…?കൃസ്റ്റിയാനോക്ക് കരീം ബെന്‍സേമയും മെസിക്ക് ലൂയിസ് സുവാരസും തണലാണ്. കരീമിന്റെ ബ്രില്ല്യന്‍സ് എത്ര സുന്ദരമാണ്. ക്ലാസ് ടച്ച് എന്ന് പറയുന്നത് പോലെ പന്തിനെ അമ്മാനമാടുന്ന വേഗതയെ എന്ത് വിളിക്കണം… പാസുകളുടെ ആധിക്യത്തിലേക്ക് എത്ര സമയമാണ് അദ്ദേഹം പന്തുകള്‍ സമ്മാനിക്കുന്നത്. കൃസ്റ്റിയനോ നേടിയ ഗോളിലേക്ക് കരീം നല്‍കിയ പാസിനെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ല. സി.ആര്‍-7 രണ്ടാം പകുതിയില്‍ ഇല്ലാതിരുന്നത് കരീമിന്റെ നിര്‍ഭാഗ്യമായിരുന്നെങ്കില്‍ ആ കുറവ് നികത്തി ബെയിലിന്റെ ഗോള്‍ ആ താരത്തിലെ പ്രതിഭയുടെ ശക്തിയായിരുന്നു. തന്ത്രങ്ങളുടെ വിശാലതയില്‍ സിദാന്‍ ലക്ഷ്യമിടുന്നത് ചാമ്പ്യന്‍സ് ലീഗാവുമ്പോള്‍ കൃസ്റ്റിയാനോയെ സംരക്ഷിക്കേണ്ടത് പരിശീലകന്റെ ഉത്തരവാദിത്വമായിരുന്നു. അവിടെ അദ്ദേഹം നല്ല പരിശീലകനായി. രോഷ പ്രകടനത്തിലും അഭിനയത്തിലും മാത്രമല്ല കൗശലത്തിലും സുവാരസിനോളം വരില്ല ആരും. എല്‍ക്ലാസിക്കോയില്‍ ഗോള്‍വേട്ട ശീലമാക്കിയ ഉറുഗ്വേക്കാരന്റെ സൂത്ര പ്രകടനത്തില്‍ പിറന്ന ഗോളും മെസിക്കായി സമര്‍പ്പിക്കുന്ന പാസുകളും സൗഹൃദത്തിന്റെ, സ്‌നേഹത്തിന്റെ സമ്പന്നമായ കാഴ്ച്ചകളായിരുന്നു.ലോകം കാല്‍പ്പന്തിനൊപ്പം, സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം ആരവങ്ങളോടെ സഞ്ചരിക്കുമ്പോള്‍ ഏത് റഫറിക്കാണ് പിഴക്കാതിരിക്കുക… കളിയുടെ കാഴ്ച്ചാ ലോകത്ത് നിന്നും ഉച്ചത്തില്‍ നമുക്ക് പറയാം റഫറി അലക്‌സാണ്ടറോ ഹെര്‍ണാണ്ടസ് സമ്മര്‍ദ്ദത്തിലായിരുന്നു. പക്ഷേ അദ്ദേഹം നുവോ കാമ്പില്‍ 94 മിനുട്ട് വിസിലുമായി പറന്ന് നടന്നത് ലോക ഫുട്‌ബോളിന് നടുവിലൂടെയായിരുന്നു. തൊട്ടാലും തിരിഞ്ഞാലുമെല്ലാം വന്‍കിട താരങ്ങള്‍. സെര്‍ജിയോ റോബര്‍ട്ടോക്ക് ചുവപ്പ് വേണ്ടിയിരുന്നില്ല, മെസി നേടിയ ഗോളിലേക്ക് പന്ത് നല്‍കുന്നതിന് മുമ്പ് സുവാരസ് കൃത്യമായി ഫൗള്‍ കാണിച്ചിരുന്നു, വേണ്ടാത്ത ഫൗള്‍ മെസിയും കാട്ടി, ജെറാത്ത് ബെയില്‍ ഉംതീതിയെ ശക്തമായാണ് ചാര്‍ജ് ചെയ്തത്-ചുവപ്പ് അര്‍ഹിച്ചത്. പക്ഷേ നല്‍കിയില്ല. മാര്‍സിലോയെ പെനാല്‍ട്ടി ബോക്‌സില്‍ വെട്ടിവീഴ്ത്തിയത് നിര്‍ബന്ധ പെനാല്‍ട്ടിയായിരുന്നു. അതും നല്‍കിയില്ല. റയല്‍ നായകന്‍ റാമോസ് പലവട്ടം കളി നിയമങ്ങളെ വെല്ലുവിളിച്ചു-പക്ഷേ ഒരു മഞ്ഞയില്‍ അദ്ദേഹം രക്ഷപ്പെട്ടു…
വീറും വാശിയും അടിയും പിടിയും പിന്നെ ഗോളും ഗോള്‍ നിഷേധങ്ങളും അവസാനം സ്‌നേഹ പ്രകടനങ്ങളും വിടവാങ്ങലും-ഇതാണ് കളി… ഇതാണ് ഫുട്‌ബോള്‍-ആക്ഷന്‍ ത്രില്ലര്‍ സിനിമ പോലെ. ഒരു വേദന ബാക്കി-സൗമ്യതയുടെ പര്യായമായി, മികവിന്റെ അലങ്കാരമായി എല്‍ ക്ലാസികോ മല്‍സരങ്ങളെ സമ്പന്നമാക്കിയ ആന്ദ്രെ ഇനിയസ്റ്റ… നായകന്റെ ആം ബാന്‍ഡ് മെസിക്ക് നല്‍കി തലയും താഴ്ത്തി നുവോ കാമ്പിലെ അലമുറകള്‍ക്കിടെ നടന്നു നീങ്ങിയ ഇനിയസ്റ്റ… ടണലില്‍ വെച്ച് അദ്ദേഹത്തെ സ്വീകരിക്കാന്‍ സൈനുദ്ദീന്‍ സിദാനുണ്ടായിരുന്നു. എല്ലാ വൈരാഗ്യവും മാറ്റി നിര്‍ത്തി സിസു ഇനിയസ്റ്റയെ ആലിംഗനം ചെയ്തു. സ്‌നേഹമാണ് ഫുട്‌ബോള്‍, ആദരമാണ് ഫുട്‌ബോള്‍, അര്‍പ്പണമാണ് ഫുട്‌ബോള്‍.

Cricket

ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലാന്‍ഡ്; വില്യംസണ്‍ ക്യാപ്റ്റന്‍

ഐസിസി ടി20 ലോകകപ്പ് ജൂണില്‍ യുഎസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കാനിരിക്കെ 15 അംഗ ടീമിനെ പ്രഖ്യാപിക്കിന്ന ആദ്യ രാജ്യമായി ന്യൂസിലാന്‍ഡ്

Published

on

വെല്ലിങ്ടണ്‍: ഐസിസി ടി20 ലോകകപ്പ് ജൂണില്‍ യുഎസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കാനിരിക്കെ 15 അംഗ ടീമിനെ പ്രഖ്യാപിക്കിന്ന ആദ്യ രാജ്യമായി ന്യൂസിലാന്‍ഡ്. കെയിന്‍ വില്യംസനാണ് ക്യാപ്റ്റന്‍. ട്രെന്റ് ബോള്‍ട്ട്, ടിം സൗത്തി, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവരടങ്ങിയ ടീം ബൗളിങ്ങ് ആക്രമണത്തിലേക്ക് ഹെന്റി ഇടംപിടിച്ചു. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ന്യൂസിലാന്‍ഡിന്റെ മികച്ച ഓള്‍ റൗണ്ടറായി പ്രകടനം കാഴ്ച വെച്ച രച്ചിന്‍ രവീന്ദ്രയും ടീമിലുണ്ട്.ആദം മില്‍നെയും കൈല്‍ ജാമിസണും കണങ്കാലിനു പരിക്കേറ്റതിനാല്‍ ഇത്തവണ ടീമിലില്ല.

നാലാം തവണയാണ് വില്യംസണ്‍ ന്യൂസിലാന്‍ഡിന്റെ ടി20 ലോകകപ്പ് ടീമിന്റെ ക്യാപ്റ്റനാവുന്നത്. കഴിഞ്ഞ മൂന്ന് തവണയും സെമി ഫൈനലില്‍ എത്തിയെങ്കിലും കിരീടം നേടാനാവാതെ ന്യൂസിലാന്‍ഡ് കളിക്കളം വിട്ടിരുന്നു.

കെയിന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍),ഫിന്‍ അലന്‍, ട്രെന്റ് ബോള്‍ട്ട്, മൈക്കിള്‍ ബ്രോസ് വെല്‍, മാര്‍ക്ക് ചപ്മാന്‍, ദേവണ്‍ കോണ്‍ വെ, ലോക്കി ഫെര്‍ഗൂസണ്‍, മാറ്റ് ഹെന്റി, ഡറില്‍ മിച്ചല്‍, ജിമ്മി നീഷാം, ഗ്ലെന്‍ ഫിലിംപ്‌സ്, രചിന്‍ രവീന്ദ്ര, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി, ടിം സൗത്തി എന്നിവരാണ് ന്യൂസിലന്‍ഡ് ടീം അംഗങ്ങള്‍. ഗ്രൂപ്പ് സിയില്‍ ജൂണ്‍ ഏഴിന് അഫ്ഗാനിസ്ഥാനെതിരെയാണ് ന്യൂസിലാന്‍ഡിന്റെ ആദ്യ മത്സരം.

 

Continue Reading

Football

ഫ്രഞ്ച് ലീഗ്; തുടര്‍ച്ചയായി മൂന്നാം തവണ കിരീടം ചൂടി പിഎസ്ജി

പിഎസ്ജിയുടെ പന്ത്രണ്ടാമത്തെയും തുടര്‍ച്ചയായ മൂന്നാമത്തെയും കിരീട നേട്ടമാണിത്.

Published

on

പാരിസ്:ഫ്രഞ്ച് ലീഗില്‍ തുടര്‍ച്ചയായി മൂന്നാം തവണയും കിരീടം ചൂടി പിഎസ്ജി.രണ്ടാം സ്ഥാനത്തുളള മൊണാക്കോ ലിയോണിനോട് 3-2ന് തോറ്റാതോടെയാണ് മൂന്ന് മത്സരങ്ങള്‍ ശേഷിക്കെ പിഎസ്ജി വിജയിച്ചത്.പിഎസ്ജിയുടെ പന്ത്രണ്ടാമത്തെയും തുടര്‍ച്ചയായ മൂന്നാമത്തെയും കിരീട നേട്ടമാണിത്.

യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിയിലെത്തിയ പിഎസ്ജി ബുധനാഴ്ച ആദ്യപാദ മത്സരത്തില്‍ ബൊറൂസിയ ഡോട്ട്മുണ്ടുമായി ഏറ്റുമുട്ടും. മേയ് 25ന് ഫ്രഞ്ച് കപ്പ് ഫൈനലില്‍ ലിയോണിനെതിരെ ഇറങ്ങുന്ന ടീം മൂന്ന് കിരീടങ്ങഴളുമായി ചരിത്ര നേട്ടമാണ് ലക്ഷ്യമിടുന്നതന്.

 

Continue Reading

Football

വീണ്ടും മെസ്സി മാജിക്; നാഷ്‌വില്ലയെ തകര്‍ത്ത് മയാമി ഒന്നാമത്‌

രട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

Published

on

എം.എല്‍.എസില്‍ തകര്‍പ്പന്‍ വിജയത്തോടെ ഇന്റര്‍ മയാമി തലപ്പത്ത്. നാഷ്വില്ലയ്ക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് മയാമി സ്വന്തമാക്കിയത്. ഇരട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

മത്സരത്തിന്റെ രണ്ടാമത്തെ മിനിറ്റില്‍ തന്നെ ഇന്റര്‍ മയാമിയുടെ വല കുലുങ്ങി. ഫ്രാങ്കോ നെഗ്രി സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെയാണ് നാഷ്വില്ല മുന്നിലെത്തിയത്. 11-ാം മിനിറ്റില്‍ മെസ്സിയിലൂടെ മയാമി സമനില പിടിച്ചു. ലൂയി സുവാരസിന്റെ പാസില്‍ നിന്നാണ് മെസ്സി ഗോള്‍ കണ്ടെത്തിയത്.

39-ാം മിനിറ്റില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സ് മയാമിയെ മുന്നിലെത്തിച്ചു. ഇത്തവണ മെസ്സിയുടെ അസിസ്റ്റാണ് മയാമിക്ക് തുണയായത്. മെസ്സിയുടെ കോര്‍ണര്‍ കിക്കില്‍ നിന്ന് ഒരു ഹെഡറിലൂടെയാണ് ബുസ്‌ക്വെറ്റ്സ് ഗോളടിച്ചത്. മത്സരത്തിന്റെ 81-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി മെസ്സി മയാമിയുടെ വിജയം ഉറപ്പിച്ചു. വിജയത്തോടെ പത്ത് മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി ഒന്നാമതെത്താന്‍ മയാമിക്ക് കഴിഞ്ഞു.

Continue Reading

Trending