Connect with us

Video Stories

ആണവായുധ പരീക്ഷണ കേന്ദ്രം തകര്‍ക്കാനൊരുങ്ങി ഉത്തരകൊറിയ

Published

on

 

പ്യോങ്യാങ്: സിംഗപ്പൂരിലെ ചരിത്രപ്രധാന ഉച്ചകോടിക്ക് മുമ്പ് ആണവ പരീക്ഷണ കേന്ദ്രം തകര്‍ത്ത് ഉത്തരകൊറിയ മുഖം മിനുക്കുന്നു. വിദേശ മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ഈമാസം 23, 25 തിയ്യതികളില്‍ അന്താരാഷ്ട്ര ശ്രദ്ധ നേടി പുംഗിയേരി ആണവ പരീക്ഷണകേന്ദ്രം തകര്‍ക്കാനാണ്
ഉത്തരകൊറിയന്‍ പദ്ധതി. ജൂണ്‍ 12ന് സിംഗപ്പൂരില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും കൂടിക്കാഴ്ച നടത്തുന്നതിന് മുമ്പ് ആണവയുധനിര്‍വ്യാപനത്തോടുള്ള പ്രതിബദ്ധത തുറന്നുപ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രം തകര്‍ക്കുന്നത്. അമേരിക്ക, ബ്രിട്ടന്‍, ദക്ഷിണകൊറിയ, റഷ്യ, ചൈന എന്നീ രാജ്യങ്ങളില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തകരെ ചടങ്ങിന് സാക്ഷിയാകാന്‍ ക്ഷണിക്കും. പരീക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന മേഖലയിലെ സ്ഥലപരിമിതി കാരണമാണ് പ്രധാന രാജ്യങ്ങളില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമായി ക്ഷണം ചുരുക്കിയത്. ആണവ പരീക്ഷണകേന്ദ്രം തകര്‍ക്കുന്ന നടപടികള്‍ കൂടുതല്‍ സുതാര്യമാക്കാനാണ് മാധ്യമപ്രവര്‍ത്തകരെ ക്ഷണിക്കുന്നതെന്ന് ഉത്തരകൊറിയ അറിയിച്ചു. എന്നാല്‍ വിദേശ വിദഗ്ധര്‍ക്ക് പ്രവേശനമുണ്ടാവില്ല. ഉത്തരകൊറിയയുടെ ആണവായുധ പരീക്ഷണം കേന്ദ്രം അടക്കുമെന്ന് ഉന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സെപ്തംബറിലെ വന്‍ ആണവപരീക്ഷണത്തെ തുടര്‍ന്നുള്ള ഭൂകമ്പത്തില്‍ പുംഗിയേരി കേന്ദ്രം നേരത്തെ തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്.
2006നുശേഷം ഉത്തരകൊറിയ ആറ് ആണവ പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. ആണവായുധ പദ്ധതി ഉപേക്ഷിക്കുന്ന കാര്യത്തില്‍ ഉത്തരകൊറിയയില്‍നിന്ന് വ്യക്തമായ ഉറപ്പുകള്‍ വേണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ട്രംപ് ഭരണകൂടം ആഗ്രഹിക്കുന്നതുപോലുള്ള നീക്കങ്ങളും ഉറപ്പുകളും ഉത്തരകൊറിയയില്‍നിന്ന് കിട്ടുമോ എന്ന സംശയം ഇപ്പോഴും ബാക്കിയാണ്. ഉത്തരകൊറിയ മുമ്പും പലതവണ വാക്കുകള്‍ ലംഘിച്ചിട്ടുണ്ട്. 1994ല്‍ അന്നത്തെ യു.എസ് പ്രസിഡന്റ് ബില്‍ ക്ലിന്റന് ഉത്തരകൊറിയയുടെ ആണവായുധ കേന്ദ്രം ആക്രമിക്കാന്‍ പദ്ധതിയുണ്ടായിരുന്നു. അതോടൊപ്പം അനുരഞ്ജനത്തിന് തയാറായാല്‍ രാജ്യത്തിന്റെ സാമ്പത്തിക നില ഭദ്രമാക്കാന്‍ സഹായിക്കാമെന്നും യു.എസ് വാഗ്ദാനം ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ആണവായുധ പദ്ധതി മരവിപ്പിക്കാന്‍ ഉത്തരകൊറിയ സമ്മതിച്ചു. ഊര്‍ജക്ഷാമം അനുഭവിക്കുന്ന രാജ്യത്തെ ഇന്ധനം നല്‍കി അമേരിക്ക സഹായിച്ചെങ്കിലും 2002ല്‍ ഉത്തരകൊറിയ കരാര്‍ ലംഘിക്കുയാണുണ്ടായത്. 2007ല്‍ യോങ്ബിയോണ്‍ റിയാക്ടര്‍ അടക്കുമെന്ന് ഉത്തരകൊറിയ പ്രഖ്യാപിക്കുകയും തുടര്‍ന്നുള്ള വര്‍ഷം ആണവായുധ പദ്ധതി അവസാനിപ്പിച്ചുവെന്ന് വരുത്തിതീര്‍ക്കാന്‍ കൂളിങ് ടവര്‍ തകര്‍ക്കുകയും ചെയ്തു. 2013ല്‍ യോങ്ബിയോണ്‍ സജീവമാക്കുന്നുവെന്ന വാര്‍ത്തയാണ് ലോകം കേട്ടത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending