Culture
തുടക്കത്തിലെ പ്രകടനം നിലനിര്‍ത്താനായില്ല; പഞ്ചാബ് പുറത്തേക്ക്

മുംബൈ: ഐ.പി.എല്‍ സീസണില്‍ ആദ്യ ഏഴ്് മല്‍സരങ്ങളില്‍ അഞ്ചിലും വിജയം വരിച്ചവരാണ് കിംഗ്‌സ് ഇലവന്‍ പഞ്ചാബ്. വളരെ ശക്തമായി സീസണ് തുടക്കമിട്ട ടീം പക്ഷേ ഇപ്പോള്‍ പുറത്താവലിന്റെ വക്കിലാണ്. കഴിഞ്ഞ ദിവസം മുംബൈയോടും പരാജയപ്പെട്ട ടീമിന് ചാമ്പ്യന്‍ഷിപ്പില്‍ ഇനി ഒരു മല്‍സരം മാത്രമാണ് ബാക്കി. അത് ജയിച്ചാലും പ്ലേ ഓഫ് സാധ്യത ഉറപ്പുമില്ല. ഏപ്രില്‍ അവസാനത്തില്‍ ഒരാഴ്ച്ച അവധിയെടുത്ത ടീമിന് രണ്ടാം വരവില്‍ തൊട്ടതെല്ലാം പിഴക്കുകയാണ്. വ്യക്തിഗത പ്രകടനങ്ങളെ അമിതമായി ആശ്രയിക്കുന്നതാണ് ടീമിന്റെ തകര്‍ച്ചക്ക് പ്രധാന കാരണം. ബാറ്റിംഗില്‍ രണ്ട് പേര്‍ മാത്രമാണ് നട്ടെല്ല്. ഓപ്പണര്‍മാരായ കെ.എല്‍ രാഹുലും ക്രിസ് ഗെയിലും. അപാര ഫോമിലാണ് രാഹുല്‍ കളിക്കുന്നത്. 652 റണ്‍സാണ് അദ്ദേഹം ഇതിനകം നേടിയത്. ആറ് അര്‍ധ ശതകങ്ങള്‍ സ്വന്തമാക്കി. കഴിഞ്ഞ മല്‍സരത്തില്‍ മുംബൈയെ ഒറ്റക്ക് തോല്‍പ്പിക്കാന്‍ കഴിയുന്ന തരത്തില്‍ കളിച്ചപ്പോഴാണ് അവസാനത്തില്‍ ജസ്പ്രീത് ബുംറയുടെ ബൗണ്‍സറില്‍ വീണത്. ക്രിസ് ഗെയിലാവട്ടെ സ്ഥിരതയില്ലാത്ത പ്രകടനക്കാരനാണ്. ഒരു സെഞ്ച്വറി സ്വന്തമാക്കിയെങ്കിലും നിര്‍ണായക ഘട്ടത്തില്‍ അദ്ദേഹത്തിന്റെ സേവനം ടീമിന് ഉപകാരമാവുന്നില്ല. 368 റണ്‍സാണ് ഇതിനകം അദ്ദേഹം നേടിയത്. യുവരാജ്‌സിംഗ്, മായങ്ക് അഗര്‍വാള്‍, കരണ്‍ നായര്‍ എന്നിവരെല്ലാമുണ്ടെങ്കിലും ആരും വിശ്യാസ്യത പുലര്‍ത്തുന്നില്ല. ബൗളിംഗില്‍ ഓസ്‌ട്രേലിയക്കാരന്‍ ആന്‍ഡ്ര്യു ടൈ മാത്രമാണ് സ്ഥിരത കാട്ടുന്നത്. 24 വിക്കറ്റുകളാണ് ഇതിനകം ടൈ വീഴ്ത്തിയത്. അഫ്ഗാനിസ്താന്‍ സ്പിന്നര്‍ മുജിബ് റഹ്മാനും ഭേദമാണ്. ഇവര്‍ കഴിഞ്ഞല്‍ ടീമിന്റെ നായകന്‍ ആര്‍.അശ്വിന്‍ പോലും ദുരന്തമാണ്. മുംബൈ വിക്കറ്റ് നഷ്ടമില്ലാതെ 37 എന്ന ഘട്ടത്തില്‍ നിന്നുമാണ് ടൈ വരുന്നതും സ്‌ക്കോര്‍ മൂന്ന് വിക്കറ്റിന് 59 റണ്‍സ് ആക്കി മാറ്റിയതും. പക്ഷേ മറുഭാഗത്ത് നിന്ന് അദ്ദേഹത്തിന് കാര്യമായ പിന്തുണ ലഭിക്കുന്നില്ല. ഈ കാര്യം മല്‍സര ശേഷം ടൈ തുറന്ന് പറയുകയും ചെയ്തു. മുംബൈക്കെതിരെ ജയിക്കാന്‍ കഴിയാതിരുന്നത് വേദനാജനകമാണെന്നാണ് ടൈ വ്യക്തമാക്കിയത്. 186 റണ്‍സ് ചേസ് ചെയ്യാന്‍ കഴിയാതെ വരുന്നത് ടീമിന്റെ പരാജയമാണ്. രാഹുലിനെ പോലെ മറ്റുളളവര്‍ ബാറ്റേന്തണം. എന്നെയും മുജീബിനെയും പോലെ പന്തെറിയണം. അവിടെയാണ് ടീം വിജയിക്കുകയെന്നും ടൈ പറഞ്ഞു.
12 പോയന്റുമായി ആറാം സ്ഥാനത്താണ് ടീം ഇപ്പോള്‍. അവസാന മല്‍സരം ശക്തരായ ചെന്നൈയുമായാണ്. ആ മല്‍സരം ജയിച്ചാലും മുംബൈയും രാജസ്ഥാനും സ്വന്തം മല്‍സരങ്ങള്‍ തോല്‍ക്കാനും പഞ്ചാബ് പ്രാര്‍ത്ഥിക്കണം. കാരണം നെറ്റ് റണ്‍റേറ്റില്‍ അവര്‍ വളരെ പിറകിലാണ്.
Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Film
മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

GULF
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു
2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു
ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്
ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു
പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.
-
kerala15 hours ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
india3 days ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
News3 days ago
യുഎസിന്റെ 51-ാമത് സംസ്ഥാനമാകട്ടെ, ഗോള്‍ഡന്‍ ഡോം ഫ്രീയെന്ന് ട്രംപ്; ഓഫര്‍ നിരസിച്ച് കാനഡ
-
film3 days ago
രാജ്യസഭയിലേക്ക് കമല്‍ ഹാസന്; സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് എംഎന്‍എം
-
kerala3 days ago
കണ്ണൂരില്‍ ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
kerala2 days ago
സി.കെ.സി.ടി.ക്ക് പുതിയ ഭാരവാഹികള്‍
-
GULF15 hours ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
kerala3 days ago
ഇടപ്പള്ളിയില്‍ നിന്ന് വിദ്യാര്‍ത്ഥിയെ കാണാതായ സംഭവം; കൈനോട്ടക്കാരന് കസ്റ്റഡിയില്‍, പോക്സോ ചുമത്തി പൊലീസ്