Connect with us

Video Stories

ഓര്‍മ്മകളുടെ വിസ്മയച്ചെപ്പായി ഇസ്ര ഹബീബ്

Published

on

 

കോഴിക്കോട്: ഏഴ്്് വയസ്സെ പ്രായമുള്ളു, പക്ഷേ മന:പാഠങ്ങളുടെ കാര്യത്തില്‍ വിസ്മയങ്ങളുടെ രാജകുമാരിയാണ് കല്ലായിലെ ഹബീബിന്റെയും പ്രസീനയുടെ മകള്‍ ഇസ്ര. ലോക രാജ്യങ്ങള്‍, അവയുടെ തലസ്ഥാനങ്ങള്‍, ലോകാത്ഭുതങ്ങള്‍, ഇന്ത്യന്‍ പ്രസിഡന്റുമാര്‍,പ്രധാനമന്ത്രിമാര്‍,ഗ്രഹങ്ങള്‍,നോബല്‍ സമ്മാന ജേതാക്കള്‍,വന്‍കരകള്‍,ലോക പ്രശസ്ത ശാസ്ത്രജ്ഞന്മാരെയും അവരുടെ കണ്ടുപിടുത്തങ്ങള്‍ എന്നിങ്ങനെ എന്തും ചോദിച്ചോളൂ. ഇസ്രക്ക് നിഷ്പ്രയാസം മറുപടി തരാനാകും. ലോകത്തെ പ്രധാന സംഭവങ്ങളൊക്കെ ഒട്ടും ആലോചിക്കാതെ ഈ കൊച്ചുമിടുക്കി പറഞ്ഞു തരും. ജനിച്ചപ്പോള്‍ തന്നെ എല്ലാ കാര്യത്തിലും ഫാസ്റ്റാണ്്് ഇസ്ര, അഞ്ചാമാസത്തില്‍ ഇരിക്കുകയും ഒമ്പതാം മാസത്തില്‍ തന്നെ നടക്കുകയും ചെയ്തു.
വളരെ അപ്രതീക്ഷിതമായാണ് ഹബീബ് ഇസ്രയുടെ കഴിവ്്് മനസ്സിലാക്കിയത്്.ഡല്‍ഹിയില്‍ ബന്ധു വീട്ടില്‍ പോവുന്ന സമയത്താണ് ഹബീബ് ഇന്ത്യയുടെ തലസ്ഥാനം ഡല്‍ഹി ആണെന്നും മറ്റുചില കാര്യങ്ങളും പറഞ്ഞു കൊടുത്തത്്.രണ്ടു ദിവസത്തിനു ശേഷം ഇസ്ര അത്്് ആവര്‍ത്തിച്ചു.അന്ന്്് ഇസ്രയ്ക്ക്്് മൂന്നര വയസ്സ്്.ഇന്ത്യ എന്താണെന്നോ പ്രസിഡന്റ്്് ആരാണെന്നോ അറിയാത്ത പ്രായം.പിന്നീട് അങ്ങോട്ട്്് ഹബീബ് മകളുടെ കഴിവ് പരീക്ഷിക്കാന്‍ ഓരോ കാര്യങ്ങളും പറഞ്ഞുകൊടുത്തു.ഇസ്ര അതൊക്കെ മനപ്പാഠമാക്കി.നാവിന്് വഴങ്ങാത്ത പല പേരുകളും സ്ഥലങ്ങളും അവളുടെതായ ശൈലിയില്‍ പറയും.’ഫോട്ടോകോപ്പി മെമ്മറി’ എന്നാണ്്് ഇസ്രയുടെ കഴിവിനെ ഡോക്ടര്‍മാര്‍ വിശേഷിപ്പിക്കുന്നത്്.
കായികമേഖലയോട്്്്് പ്രത്യേക താല്‍പര്യമുള്ള ഇസ്ര സച്ചിന്റെ കടുത്ത ആരാധികയാണ്. ഫുട്‌ബോളില്‍ ബ്രസീലാണ്്് ഇഷ്ട്ട ടീം.ടിവി ചാനലുകളില്‍ തിളങ്ങിയ ഇസ്രയെ തേടി നിരവധി പേരാണ് എത്തുന്നത്്.സ്‌കൂള്‍ ലാബുകളും ചില്‍ഡ്രന്‍സ്്് പാര്‍ക്കും ഉദ്്ഘാടനം ചെയ്യുന്ന താരപ്രതിഭയായി മാറി ഇസ്ര. പല സ്‌കൂളുകളിലും അതിഥിയായെത്തുന്ന ഈ മിടുക്കി സ്‌കൂളിലെ മറ്റു കുട്ടികള്‍ക്കൊരു പ്രചോദനമാണ്്്.കഴിവിനുള്ള അംഗീകാരമായി സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഇസ്രയെ അനുമോദിച്ചിട്ടുണ്ട്്്.കലക്ടറാവണമെന്നാണ് ഈ കൊച്ചു മിടുക്കിയുടെ ആഗ്രഹം.പുതിയ അദ്ധ്യായന വര്‍ഷത്തില്‍ മൈന്‍ഡ്്് സ്‌കേപ്പ്്് വേള്‍ഡ്്് സ്‌കൂളില്‍ മൂന്നാം ക്ലാസ്സിലേക്ക്്് കടക്കുകയാണ്്് ഇസ്ര.സഹോദരന്‍ അഹമ്മദ് സേബ്്് കുണ്ടുങ്ങല്‍ ഗവ.യു.പി സ്‌കൂള്‍ ഏഴാം ക്ലാസ്്് വിദ്യാര്‍ത്ഥിയാണ്.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending