Connect with us

Video Stories

എ.ടി.എമ്മില്‍ ഹോമിക്കപ്പെടുന്ന മണിക്കൂറുകള്‍

Published

on

ജിജി ജോണ്‍ തോമസ്‌

അഞ്ഞൂറ്, ആയിരം നോട്ടുകള്‍ നിരോധിച്ചതിന്റെ പേരില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ആരുടെയും വിയര്‍പ്പിന്റെ പണം നഷ്ടമാകില്ലെന്നുമാണ് കേന്ദ്ര ധനകാര്യ മന്ത്രി ആവര്‍ത്തിക്കുന്നത്. എന്നാല്‍ ധനമന്ത്രി അറിയാതെ അല്ലെങ്കില്‍ ശ്രദ്ധിക്കാതെ പോകുന്ന വസ്തുത ബാങ്കില്‍ തിരക്ക് കൂട്ടുന്ന ജനങ്ങളില്‍ വളരെ കുറച്ചു പേരെ നോട്ടു മാറിയെടുക്കാന്‍ മാത്രമായി എത്തുന്നവരുള്ളൂ എന്നതാണ്. ഭൂരിഭാഗവും മൂല്യമുള്ള പണം കൈവശം ഇല്ലാത്തതിനാല്‍ ബുദ്ധിമുട്ടുന്നവരാണ്.

നോട്ടു നിരോധനവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധിയെ വിശാലാടിസ്ഥാനത്തില്‍ രണ്ടായി തരം തിരിക്കാം. ഒന്ന്: നിരോധിക്കപ്പെട്ട നോട്ടുകള്‍ മാറിയെടുക്കുന്നതിനുള്ള വെപ്രാളം, പണം നഷ്ടപ്പെടുമോ എന്ന പേടി. രണ്ട്: ക്രയവിക്രയത്തിനു സാധ്യമായ നോട്ടുകള്‍ ആവശ്യത്തിന് ജനങ്ങളില്‍ ഇല്ലാത്തത്. ഇവയില്‍ ആദ്യത്തേത് കേന്ദ്ര സര്‍ക്കാരിന്റെ ഉറപ്പു വിശ്വസിച്ച് സാവകാശമെടുക്കാന്‍ ജനങ്ങള്‍ തയ്യാറാണ്. കള്ളപ്പണം കൈവശം വച്ചിരിക്കുന്നവരെ ഭയപ്പെടേണ്ടതുള്ളൂ. എന്നാല്‍ രണ്ടാമത്തെ പ്രതിസന്ധിക്ക് കേന്ദ്ര സര്‍ക്കാരിന്റെ ഉറപ്പു പോരാ, പരിഹാരം നടപ്പില്‍ വരിക തന്നെ വേണം.
കയ്യില്‍ അവശേഷിക്കുന്ന അസാധുവാക്കപ്പെട്ട നോട്ടുകള്‍ മാറ്റി നല്‍കാന്‍ സമയമെടുത്താലും ജനങ്ങള്‍ ബാങ്കില്‍ നിക്ഷേപിച്ചിരിക്കുന്ന പണം അവര്‍ക്ക് ആവശ്യാനുസരണം പിന്‍വലിക്കാനുള്ള അവസരവും സാഹചര്യവും പുനഃസ്ഥാപിക്കപ്പെടണം. പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയും വിനിമയ സാധുതയുള്ള നോട്ടുകള്‍ ആവശ്യമായത്ര എ.ടി.എമ്മുകളില്‍ എത്തിക്കുകയും ചെയ്താല്‍ മാത്രമേ ഇത് സാധിക്കുകയുള്ളു. മറിച്ചുള്ള സാഹചര്യത്തില്‍ ജനങ്ങളുടെ ദുരിതം തുടരുകയും അവര്‍ അക്ഷമരാവുകയും ചെയ്യും. കേന്ദ്രമന്ത്രിമാരുടെ വാക്കുകള്‍ ഈ പ്രതിസന്ധിക്കു പരിഹാരമാകില്ലെന്നര്‍ത്ഥം.
ഏഴായിരത്തില്‍പരം എ.ടി.എം ഉള്ള സംസ്ഥാനത്തെ 1500 നടുത്ത് എ.ടി.എമ്മുകളില്‍ പണം എത്തിക്കാനേ ഇനിയും ബന്ധപ്പെട്ടവര്‍ക്ക് സാധിച്ചിട്ടുള്ളൂ. മുമ്പ് ആയിരവും അഞ്ഞൂറും രൂപ നോട്ട് കൊണ്ട് നിറക്കുമ്പോള്‍ ഒരു കോടി രൂപ വെക്കാമായിരുന്ന എ.ടി.എമ്മുകളില്‍ 100 രൂപ നിറക്കുമ്പോള്‍ ഒന്നോ രണ്ടോ ലക്ഷം രൂപയെ വെക്കാനേ കഴിയുന്നുള്ളൂ. നൂറില്‍ താഴെ ആളുകള്‍ രണ്ടായിരം (ഇപ്പോള്‍ രണ്ടായിരത്തി അഞ്ഞൂറ്) രൂപ വച്ചു പിന്‍വലിക്കുമ്പോള്‍ എ.ടി.എം കാലി ആവുന്നു. കഴിഞ്ഞ 6 ദിവസം കൊണ്ട് ഇങ്ങനെ ഒന്‍പത് ലക്ഷം പേര്‍ക്ക് 2000 രൂപ വച്ച് പിന്‍വലിക്കാന്‍ മാത്രമേ എ.ടി.എം വഴി സാധിച്ചിട്ടുള്ളൂ. എ.ടി.എമ്മുകളില്‍ രണ്ടു തവണ പണം നിറച്ചു എന്ന് കണക്കാക്കിയാല്‍ തന്നെ പരാമാവധി 1800000 (18 ലക്ഷം) പേര്‍ക്ക് 2000 രൂപയുടെ നോട്ടുകള്‍ എത്തി എന്ന് കരുതാം.
മൂന്നു കോടി ജനങ്ങളുള്ള, എണ്‍പതു ലക്ഷത്തിലധികം കുടുംബങ്ങളുള്ള സംസ്ഥാനത്തെ നാലിലൊന്നില്‍ താഴെ കുടുംബങ്ങള്‍ക്ക് കേവലം 2000 രൂപയുടെ സാധുവായ നോട്ടു കൈവരിക്കാന്‍ മാത്രമേ കഴിഞ്ഞ ഒരാഴ്ചത്തെ എ.ടി.എം സേവനം ഉപകരിച്ചുള്ളൂ എന്നതിനാലാണ് ബാങ്കുകളില്‍ തിരക്ക് തുടരുന്നത്. രാജ്യ വ്യാപകമായുള്ള സ്ഥിതി വിശേഷവും ഏറെക്കുറെ സമാനമാണ്. പുതിയ രണ്ടായിരം രൂപക്കു പറ്റിയ തരത്തില്‍ എ.ടി.എമ്മുകള്‍ നേരത്തേ ഒരുക്കുകയോ അല്ലെങ്കില്‍ പുതിയ അഞ്ഞൂറ് രൂപ വിതരണത്തിന് സജ്ജമാക്കുകയോ ചെയ്തിരുന്നെങ്കില്‍ ഈ പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ല.

 

ഇതിനെ കേവലം ആസൂത്രണപ്പിഴവ് എന്ന് വിളിച്ച് ലഘൂകരിക്കാനാവില്ല, മറിച്ച് തികഞ്ഞ പിടിപ്പുകേട് എന്ന് തന്നെ പറയേണ്ടിവരും.അഞ്ഞൂറ്, ആയിരം രൂപാ നോട്ടുകള്‍ നിരോധിച്ച നടപടി എത്രത്തോളം കള്ളപ്പണം പുറത്തു കൊണ്ട് വരും എന്നത് കാലത്തിനേ ഉത്തരം നല്‍കാനാവൂ. എങ്കിലും, രാജ്യത്ത് നിലവില്‍ പ്രചാരത്തിലിരിക്കുന്ന കള്ള നോട്ടുകളെ അപ്രത്യക്ഷമാക്കും എന്ന കാര്യത്തില്‍ സംശയമില്ല. പൊടുന്നനെ അഞ്ഞൂറ്, ആയിരം നോട്ടുകള്‍ പിന്‍വലിക്കുന്നത് ചെറിയ തുകയുടെ നോട്ടുകളുടെ ലഭ്യത രാജ്യത്ത് സുലഭമാക്കിയതിനു ശേഷമാകണമായിരുന്നു. കള്ളപ്പണം പൂഴ്ത്തി വെപ്പുകാര്‍ കുടുങ്ങാനാണ് പൊടുന്നനെ നോട്ടുകള്‍ അസാധുവാക്കിയത് എന്നതില്‍ കുറച്ചൊക്കെ സാംഗത്യം ഉണ്ടാകാമെങ്കിലും ഫലത്തില്‍ നടപടി സാധാരണക്കാരെയാണ് ഏറെ കുഴച്ചിരിക്കുന്നത്.

കള്ളപ്പണം പൂഴ്ത്തിവെച്ചിരിക്കുന്നവര്‍ കുടുങ്ങുമോ ഇല്ലയോ എന്നതൊന്നുമല്ല സാധാരണക്കാരെ കുഴക്കുന്നത്. അവരുടെ ദൈനംദിന ക്രയവിക്രയങ്ങള്‍ അപ്പാടെ അവതാളത്തിലായിരിക്കുന്നു എന്നതാണ് ആകുലതക്ക് കാരണം.കുറെ കാലങ്ങളായി എ.ടി.എം വഴിയായി വിതരണം ചെയ്യപ്പെടുന്നത് വലിയ സംഖ്യയുടെ നോട്ടുകളാണ് എന്നതാണ് പൊതു വിപണിയില്‍ ആവശ്യത്തിന് ചെറിയ തുകയുടെ നോട്ടുകള്‍ ഇല്ലാതാകാന്‍ മുഖ്യകാരണം. പണം പിന്‍വലിക്കുന്ന ഒരാള്‍ക്ക് ചെറിയ തുകയുടെ നോട്ടുകള്‍ വേണം എന്നുണ്ടെങ്കില്‍ പോലും അത് ലഭിക്കാന്‍ നിര്‍വാഹമില്ലെന്നതായിരുന്നു കാലങ്ങളായുള്ള അവസ്ഥ.

അഞ്ഞൂറ്, ആയിരം നോട്ടുകള്‍ അസാധു ആക്കുന്നതിന് ഒരാഴ്ച മുമ്പ് മുതല്‍ക്കെങ്കിലും ബാങ്കുകള്‍ ചെറിയ തുകയുടെ നോട്ടുകള്‍ കൂടുതലായി വിതരണം ചെയ്യുന്നുവെന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തണമായിരുന്നു. കാലങ്ങളായി എ.ടി.എം വഴി അഞ്ഞൂറും ആയിരവും മാത്രം വിതരണം ചെയ്തുവെന്നത് കാരണം പൊതുവിപണിയില്‍ ചെറിയ നോട്ടുകള്‍ ആവശ്യമായതിലും വളരെ കുറവ് മാത്രമേ ഉള്ളൂ എന്ന വിവരം അധികാരികള്‍ക്ക് അറിയില്ലായിരുന്നുവോ? പരസ്പരം വച്ച് മാറാനെങ്കിലും മൂല്യമുള്ള നോട്ടുകള്‍ ജനങ്ങളില്‍ ഉണ്ടാവേണ്ട?
ഡിസംബര്‍ മുപ്പതുവരെ മതിയായ രേഖകള്‍ സഹിതം (രണ്ടര ലക്ഷം രൂപ വരെ) നോട്ടുകള്‍ മാറിയെടുക്കാമെന്നതിലും അതിന് ശേഷം 2017 മാര്‍ച്ച് മുപ്പത്തിയൊന്നു വരെ റിസര്‍വ് ബാങ്ക് അനുവദിക്കുന്ന പ്രത്യേക കൗണ്ടറുകള്‍ വഴി പഴയ നോട്ടുകള്‍ മാറാം എന്നതിലും പഴുതുകള്‍ കണ്ടെത്തി വന്‍കിടക്കാര്‍ കള്ളപ്പണം വെളുപ്പിക്കുമോ എന്ന സംശയം നിലനില്‍ക്കുന്നു. അങ്ങിനെ വന്നാല്‍ പൊടുന്നനെയുള്ള നടപടിയിലൂടെ സാധാരണക്കാര്‍ കുറച്ചു ദിവസം ദുരിതത്തിലായി എന്നതിനപ്പുറം കള്ളപ്പണത്തിന്റെ കാര്യത്തില്‍ കാര്യമായ നേട്ടം ഒന്നും ഉണ്ടാകില്ല.
നവംബര്‍ എട്ടാം തീയതി വൈകുന്നേരം വരെ പതിനായിരവും ഇരുപതി നായിരവും

പിന്‍വലിച്ചവര്‍ക്കും പത്ത്, ഇരുപത് ആയിരം രൂപാ നോട്ടുകള്‍ നല്‍കിയിട്ട് മണിക്കൂറുകള്‍ക്കകം അവ അസാധുവാക്കിയ നടപടി ഉചിതമായില്ല. വേണ്ടത്ര ആലോചനയില്ലാത്ത നടപടി എന്നല്ല, തികഞ്ഞ മണ്ടത്തരം എന്നേ ഇതിനെ വിശേഷിപ്പിക്കാനാവൂ. പദ്ധതി നടത്തിപ്പിലെ മുഖ്യ പിഴവ് ഇതാണെങ്കിലും അവിടെ മാത്രമല്ല സര്‍ക്കാരിന് പിഴവ് പറ്റിയിരിക്കുന്നത് എന്നതാണ് ഒരാഴ്ചയായി തുടരുന്ന പ്രതിസന്ധി സൂചിപ്പിക്കുന്നത്.
അഞ്ഞൂറ്, ആയിരം നോട്ടുകളുടെ നിരോധന വിവരം അതീവ രഹസ്യമായി നിലനിര്‍ത്തേണ്ടിയിരുന്നതിനാലാണ് ചെറിയ നോട്ടുകള്‍ മുന്‍കൂര്‍ വിപണിയിലെത്തിക്കാന്‍ കഴിയാതെ പോയത് എന്ന വാദത്തിന് അടിത്തറയില്ലെന്നു വ്യക്തമാക്കുന്നതാണ് നിരോധനം നിലവില്‍ വന്ന് ഒരാഴ്ച്ച പിന്നിടുമ്പോഴും കൂടുതല്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന പ്രതിസന്ധി നല്‍കുന്ന സൂചന. പണം പിന്‍വലിക്കലിന് തുടക്കത്തില്‍ (എ.ടി.എം വഴി) 2000 രൂപയുടെ ഏര്‍പ്പെടുത്തുമ്പോള്‍ എല്ലാവര്‍ക്കും പണം കിട്ടുന്നുവെന്ന് ഉറപ്പു വരുത്താനുള്ള നടപടി എന്നാണ് ഏവരും കരുതിയത്.

എന്നാല്‍ ഒരാഴ്ചക്കു ശേഷവും ചെറിയ നോട്ടുകള്‍ ആവശ്യാനുസരണം ബാങ്കുകളില്‍ എത്തിക്കാനാകാതെ വന്നപ്പോള്‍ യഥാര്‍ത്ഥ കാരണം അത് മാത്രമല്ല എന്ന് വ്യക്തമാകുന്നു. ആവശ്യമായത്ര ചെറിയ സംഖ്യ നോട്ടുകള്‍ അച്ചടിച്ചു വെക്കുക പോലും ചെയ്യാതെയാണ് സര്‍ക്കാര്‍ വലിയ നോട്ടുകള്‍ പൊടുന്നനെ അസാധുവാക്കിയത് എന്നാണ് കരുതേണ്ടിവരുന്നത്.
2000ത്തിന്റെയും 500ന്റെയും പുതിയ നോട്ടുകള്‍ പുറത്തിറങ്ങുമെന്ന്

പ്രഖ്യാപിച്ചെങ്കിലും 500ന്റെ പുതിയ നോട്ടുകള്‍ ഇനിയും ഇറങ്ങാത്തത് പ്രതിസന്ധി കൂടുതല്‍ ഗുരുതരമാക്കിയിരിക്കുന്നു. ജനങ്ങളുടെ പക്കല്‍ ആവശ്യത്തിന് ചെറിയ സംഖ്യാ നോട്ടുകള്‍ ഇല്ലാതിരിക്കെ കയ്യില്‍ കിട്ടിയ 2000 രൂപാ നോട്ടുകള്‍ വലിയ ക്രയവിക്രയങ്ങളെ കുറച്ചു സഹായിക്കുന്നുണ്ട് എന്നതിനപ്പുറം സാധാരണക്കാരന്റെ ദൈനംദിന ചെലവുകള്‍ക്ക് സഹായകമായിട്ടില്ല. ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട സ്വര്‍ണക്കടകളില്‍ വരെ കച്ചവടം നടക്കുന്നില്ല. ജനങ്ങള്‍ക്ക്, പച്ചക്കറിയും പലവ്യഞ്ജനങ്ങളും വാങ്ങാന്‍ തന്നെ മൂല്യമുള്ള പണം ലഭ്യമല്ല. ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവര്‍ക്ക് കൂലി കിട്ടുന്നില്ല. വന്‍കിട നിര്‍മ്മാണ പ്രവര്‍ത്തന മേഖലയില്‍ തൊഴിലാളികള്‍ക്ക് വേതനം നല്‍കാന്‍ കോണ്‍ട്രാക്ടര്‍മാര്‍ക്ക് കഴിയുന്നില്ല.
ചെറിയ സംഖ്യയുടെ നോട്ടുകള്‍ ആവശ്യമായ തോതില്‍ ബാങ്കുകള്‍ക്ക് അവരുടെ കേന്ദ്ര ശാഖയില്‍ നിന്നോ റിസര്‍വ് ബാങ്കില്‍ നിന്നോ ശാഖകളില്‍ പെട്ടെന്ന് എണ്ണിത്തീര്‍ക്കാനാവാത്ത സാഹചര്യത്തില്‍ മറ്റു പരിഹാര മാര്‍ഗം ആരായുക തന്നെ വേണം. ഒട്ടുമിക്ക പള്ളികളിലെയും ക്ഷേത്രങ്ങളിലെയും നേര്‍ച്ചകള്‍, കാണിക്കകള്‍ ചെറിയ സംഖ്യയുടെ നോട്ടുകളായിരിക്കും. സാമൂഹിക ആവശ്യമെന്ന നിലക്കാണെങ്കിലും പള്ളികളുടെയോ ക്ഷേത്രങ്ങളുടെയോ ഭരണാധികാരികള്‍ക്ക്, നിലവില്‍ 500 രൂപ നോട്ടും 1000 രൂപ നോട്ടും അസാധു ആയിരിക്കെ അവ സ്വീകരിച്ച് പകരം ചെറിയ സംഖ്യയുടെ നോട്ടുകള്‍ വിതരണം ചെയ്യാനാവില്ല.

ബാങ്കുകള്‍ക്ക് ചെറിയ സംഖ്യയുടെ നോട്ടുകള്‍ എത്തിക്കുന്നതില്‍ ഇനിയും കാലതാമസം തുടരുന്നുവെങ്കില്‍, അവര്‍ ഇത്തരം ദേവാലയങ്ങളില്‍ നിന്ന് ചെറിയ നോട്ടുകള്‍ സ്വീകരിച്ച് എ.ടി.എം വഴി വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കണം.പുതിയ നോട്ടുകളുടെ വലുപ്പം മുമ്പുണ്ടായിരുന്നവയില്‍ നിന്ന് വ്യത്യസ്തമാകേണ്ടത് സുരക്ഷ്‌ക്ക് അത്യന്താപേക്ഷിതമായിരുന്നുവോ എന്നത് ഇനിയും വ്യക്തമായിട്ടില്ല. വലുപ്പ വ്യത്യാസം കാരണം വിതരണത്തിന് തയ്യാറായ 2000ത്തിന്റെ നോട്ടുകള്‍ എ.ടി.എം വഴി

പല സ്ഥലത്തും വിതരണം ചെയ്തു തുടങ്ങാന്‍ ആയിട്ടില്ലെന്നതാണ് അനിയന്ത്രിതമായ തിരക്ക് ബാങ്കുകളില്‍ ഇപ്പോഴും തുടരാന്‍ ഒരു കാരണം. നോട്ടുകള്‍ക്ക് മുമ്പുണ്ടായിരുന്ന വലുപ്പം നിലനിര്‍ത്തുകയോ അതല്ല എ.ടി.എം ഘടനയില്‍ അതിനനുസൃതമായ മാറ്റങ്ങള്‍ മുന്‍കൂര്‍ വരുത്തുകയോ ചെയ്യണമായിരുന്നു. ഇവിടെയും ബന്ധപ്പെട്ടവര്‍ക്ക് ദീര്‍ഘവീക്ഷണമുണ്ടായില്ല.
നിരോധനം നിലവില്‍ വന്നു പത്തു ദിവസം ആകുമ്പോഴും ആവശ്യമായ ചെറിയ സംഖ്യാ നോട്ടുകള്‍ ബാങ്കുകളില്‍ എത്തിക്കാന്‍ തന്നെ ബന്ധപ്പെട്ടവര്‍ക്ക് സാധിക്കുന്നില്ല എന്നത് പദ്ധതി നടപ്പാക്കിയതിലെ ആസൂത്രണപ്പിഴവിന്റെ ആഴം വ്യക്തമാക്കുന്നു. അങ്ങേയറ്റം ഗുരുതരമായ ഈ പിഴവിന്റെ ദുരിതമാണ് ജനങ്ങള്‍ ഇന്ന് അനുഭവിക്കുന്നത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending