Culture
പുതിയ ദൗത്യം ഉമ്മന്‍ചാണ്ടിക്കു വെല്ലുവിളി; പൂജ്യത്തില്‍ നിന്ന് തുടങ്ങണം

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള എ.ഐ. സി.സി ജനറല്‍ സെക്രട്ടറിയായി നിയമിക്കുക വഴി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍ കോണ്‍ഗ്രസ് നേതൃത്വം അര്‍പ്പിക്കുന്നത് വലിയ പ്രതീക്ഷയാണ്. ഒരു കാലത്ത് പാര്‍ട്ടിയുടെ ഈറ്റില്ലമായിരുന്ന സംസ്ഥാനത്ത് ഇന്ന് സ്ഥിതിഗതികള്‍ തീര്‍ത്തും നിരാശാ ജനകമാണ്. അതുകൊണ്ടുതന്നെ എല്ലാം ഒന്നില്‍ നിന്ന് തുടങ്ങേണ്ടി വരും. അതു തന്നെയായിരിക്കും ഉമ്മന്‍ചാണ്ടിക്കു മുന്നിലെ പ്രധാന വെല്ലുവിളിയും.
കെ. കരുണാകരന്റെ രാഷ്ട്രീയ കൂര്‍മ്മതയോടാണ് ഉമ്മന്‍ചാണ്ടിയിലെ രാഷ്ട്രതന്ത്രജ്ഞനെ പലപ്പോഴും വിശേഷിപ്പിക്കാറ്. ഏത് പ്രതിസന്ധി ഘട്ടങ്ങളേയും തരണം ചെയ്യാന്‍ കഴിവുള്ള നേതാവ്. ആന്ധ്രയില്‍ കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടിയെ പോലെ ഒരാള്‍ അനിവാര്യമാണെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തിരിച്ചറിവിനു പിന്നിലും അദ്ദേഹത്തിലെ ഈ രാഷ്ട്രീയ വൈഭവം പ്രധാന ഘടകമാണ്.
മറ്റു പല സംസ്ഥാനങ്ങളേയും പോലെ കോണ്‍ഗ്രസിന്റെ ഏകകക്ഷി ഭരണം നിലനിന്നിരുന്ന സംസ്ഥാനമായിരുന്നു നേരത്തെ ആന്ധ്രാപ്രദേശും. എന്നാല്‍ സമീപ കാലത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളൊന്നും കോണ്‍ഗ്രസിന്റെ ഈ സ്വപ്‌നങ്ങളുടെ ഏഴയലത്തു പോലും വരുന്നതായിരുന്നില്ല. ഏറ്റവും ഒടുവില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു അംഗത്തെപ്പോലും ജയിപ്പിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല എന്നതില്‍ നിന്നു തന്നെ സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ നിലവിലെ അവസ്ഥ വ്യക്തമാവും. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ പ്രകടനം വ്യത്യസ്തമായിരുന്നില്ല.
ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച വൈ.എസ് രാജശേഖര റെഡ്ഡിയാണ് ആന്ധ്ര ഭരിച്ച അവസാന കോണ്‍ഗ്രസ് മുഖ്യമന്ത്രി. റെഡ്ഡിയുടെ ജനകീയ ഭരണമോ അപകട മരണത്തെതുടര്‍ന്നുള്ള സഹതാപ തരംഗമോ പക്ഷേ കോണ്‍ഗ്രസിന് പിന്നീട് ഗുണം ചെയ്തില്ല. പാര്‍ട്ടിയിലുണ്ടായ പടലപ്പിണക്കങ്ങളായിരുന്നു ഇതിനു കാരണം. രാജശേഖര റെഡ്ഡിയുടെ മകന്‍ വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍ പാര്‍ട്ടിയില്‍ രൂപപ്പെട്ട ബദല്‍ ചേരി പിന്നീട് കോണ്‍ഗ്രസിന്റെ പിളര്‍പ്പിലേക്കും വൈ.എസ്.ആര്‍ കോണ്‍ഗ്രസിന്റെ പിറവിയിലേക്കുമാണ് കാര്യങ്ങള്‍ നയിച്ചത്.
രണ്ടാം യു.പി.എ സര്‍ക്കാറിന്റെ അവസാന കാലത്ത് കൈക്കൊണ്ട നിര്‍ണായക രാഷ്ട്രീയ തീരുമാനങ്ങളില്‍ ഒന്നായിരുന്നു ആന്ധ്രാപ്രദേശിന്റെ വിഭജനം. ആന്ധ്രയില്‍ തിരിച്ചടിക്കുമെങ്കിലും തെലുങ്കാനയില്‍ ഇത് രാഷ്ട്രീയ നേട്ടം സമ്മാനിക്കുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ രണ്ട് സംസ്ഥാനങ്ങളിലും മുതലെടുപ്പ് നടത്തിയത് പ്രാദേശിക കക്ഷികളാണ്. ആന്ധ്രയില്‍ ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിയും തെലുങ്കാനയില്‍ ചന്ദ്ര ശേഖര റാവുവിന്റെ ടി.ആര്‍.എസും.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയിതര മതേതര കക്ഷികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ കോണ്‍ഗ്രസ് കിണഞ്ഞ് പരിശ്രമിക്കുന്ന വേളയില്‍ കൂടിയാണ് ഉമ്മന്‍ചാണ്ടിയുടെ പുതിയ പദവിയിലേക്കുള്ള നിയോഗം. ബി.ജെ.പിയിതര കോണ്‍ഗ്രസിതര ബദലിന് ടി.ആര്‍.എസ് നേതാവ് ചന്ദ്രശേഖര റാവു ശ്രമിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രതീക്ഷ ആന്ധ്രാ മുഖ്യമന്ത്രിയും ടി.ഡി.പി നേതാവുമായ ചന്ദ്രബാബു നായിഡുവിലാണ്.
കര്‍ണാടകയിലെ ജെ.ഡി.എസ് -കോണ്‍ഗ്രസ് സഖ്യ സര്‍ക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നേരിട്ട് പങ്കെടുത്ത് ചന്ദ്രബാബു നായിഡു തന്നെ ഇതിനുള്ള വാതിലുകള്‍ തുറന്നിട്ട പശ്ചാത്തലത്തില്‍ പതിവില്‍ കവിഞ്ഞ രാഷ്ട്രീയ തന്ത്രജ്ഞതയോടെ വേണ്ടിവരും ഉമ്മന്‍ചാണ്ടിക്ക് കരുക്കള്‍ നീക്കാന്‍.
Film
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.
പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.
Film
സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.
ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.
Film
അഞ്ച് കോടിയിലധികം കളക്ഷൻ; ബോക്സ് ഓഫീസ് ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ച് അനശ്വര രാജന്റെ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’

അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’. കഴിഞ്ഞയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ഡാര്‍ഡ് ഹ്യൂമറിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന പറഞ്ഞ് തിയറ്ററുകളില്‍ പൊട്ടിച്ചിരി ഉയര്‍ത്തുകയാണ്. പ്രേക്ഷകർക്കിടയിലും അതുപോലെ നിരൂപകർക്കിടയിലും ബോക്സ് ഓഫീസിലും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.
ആദ്യ ദിനങ്ങളിൽ നിന്നും ചിത്രത്തിന് ഗംഭീര പിന്തുണയോടെ കളക്ഷനിലും ഉയർച്ച കുറിച്ചിട്ടുണ്ട്. ആറാം ദിവസത്തിലേക്ക് എത്തുമ്പോൾ അഞ്ച് കോടിയിലധികം കളക്ഷൻ നേടി ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ നിർമ്മാതാവിന് ലാഭം നേടി കൊടുത്ത ചിത്രമായി മാറുകയാണ്. വൻ തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി, സാറ്റലൈറ്റ്, റീമേക്ക് ചർച്ചകൾ പുരോഗമിക്കുന്നത്. അനശ്വര രാജൻ, മല്ലിക സുകുമാരൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, അരുൺ കുമാർ, അശ്വതി ചന്ദ് കിഷോർ തുടങ്ങിയവരാണ് ചിത്രത്തിലേ മുഖ്യ താരങ്ങൾ.
‘വാഴ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ് തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കർ നിർവ്വഹിക്കുന്നു. എഡിറ്റർ ജോൺകുട്ടി, സംഗീതം അങ്കിത് മേനോൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഹാരിസ് ദേശം, കനിഷ്ക ഗോപി ഷെട്ടി, ലൈൻ പ്രൊഡ്യൂസർ അജിത് കുമാർ, അഭിലാഷ് എസ് പി, ശ്രീനാഥ് പി എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലം, പ്രൊഡക്ഷൻ ഡിസൈനർ ബാബു പിള്ള, മേക്കപ്പ് സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് അശ്വതി ജയകുമാർ, സ്റ്റിൽസ് ശ്രീക്കുട്ടൻ എ എം, പരസ്യകല യെല്ലോ ടൂത്ത്സ്, ക്രീയേറ്റീവ് ഡയറക്ടർ സജി ശബന, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജീവൻ അബ്ദുൾ ബഷീർ, സൗണ്ട് ഡിസൈൻ അരുൺ മണി, ഫിനാൻസ് കൺട്രോളർ കിരൺ നെട്ടയം, പ്രൊഡക്ഷൻ മാനേജർ സുജിത് ഡാൻ, ബിനു തോമസ്, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ വി, പിആര്‍ഒ എ എസ് ദിനേശ്, ഡിസ്ട്രിബൂഷൻ ഐക്കൺ സിനിമാസ്.
-
kerala1 day ago
മാര്‍ഗദീപം സ്കോളര്‍ഷിപ്പില്‍ വിവേചനം; മുസ്ലിം അപേക്ഷകരില്‍ 1.56 ലക്ഷം പുറത്ത്
-
kerala3 days ago
കണ്ണൂരിലെ സദാചാര ഗുണ്ടായിസം: കാരണം ആൺസുഹൃത്തെന്ന് കുടുംബം, സദാചാര പൊലീസിങ് നടന്നിട്ടില്ലെന്ന് മാതാവ്
-
kerala1 day ago
തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു
-
india2 days ago
എയര്‍ബസ് വിമാനങ്ങളിലെ സുരക്ഷാ പ്രോട്ടോക്കോളുകള്‍ ലംഘിച്ചതിന് എയര്‍ ഇന്ത്യയ്ക്ക് ഡിജിസിഎ മുന്നറിയിപ്പ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്
-
crime2 days ago
കൊല്ലത്ത് ഭര്‍ത്താവ് യുവതിയെ കത്രിക കൊണ്ട് കുത്തിക്കൊന്നു
-
News2 days ago
‘ഇസ്രാഈല്‍ കുറ്റകൃത്യങ്ങളില്‍ യുഎസ് പങ്കാളി’; ട്രംപ് ഭരണകൂടവുമായി ചര്‍ച്ച നടത്തില്ലെന്ന് ഇറാന്
-
Film2 days ago
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി
-
kerala2 days ago
തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍