Culture
അഫ്രീദിയുടെ മകള്‍ സിംഹത്തിനൊപ്പം; അമ്പരപ്പില്‍ സോഷ്യല്‍ മീഡിയ
മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി ട്വിറ്ററില്‍ പങ്കുവെച്ച ഒരു ചിത്രമാണ് ക്രിക്കറ്റ് പ്രേമികള്‍ക്കിടയിലിപ്പോള്‍ ചൂടുള്ള ചര്‍ച്ചാവിഷയം. തന്റെ മൂന്നാമത്തെ മകള്‍ അസ്മറ, താന്‍ വിക്കറ്റ് നേടിയ ശേഷം നടത്തുന്ന ആഹ്ലാദപ്രകടനത്തെ അനുകരിക്കുന്ന ചിത്രമാണ് അഫ്രീദി പുറത്തുവിട്ടത്. എന്നാല്‍ അഫ്രീദിയുടെ വീട്ടില്‍ നിന്നെടുത്തതെന്ന് കരുതുന്ന ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ ഒരു സിംഹം കിടക്കുന്നത് ചൂടേറിയ ചര്‍ച്ചയ്ക്ക് കാരണമായി.
Great to spend time with loved ones. Best feeling in the world to have my daughter copy my wicket taking celebrations. And yes don't forget to take care of animals, they too deserve our love and care
pic.twitter.com/CKPhZd0BGD
— Shahid Afridi (@SAfridiOfficial) June 9, 2018
‘പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവഴിക്കുക എന്നത് സന്തോഷകരമാണ്. എന്റെ വിക്കറ്റ് ടേക്കിങ് സെലിബ്രേഷന്‍ എന്റെ മകള്‍ അനുകരിക്കുന്നത് കാണുന്നതാണ് ലോകത്തെ ഏറ്റവും നല്ല വൈകാരികാനുഭവം. ഒപ്പം, നാം മൃഗങ്ങളെ സംരക്ഷിക്കാനും മറക്കരുത്. അവരും സ്‌നേഹവും പരിചരണവും അര്‍ഹിക്കുന്നുണ്ട്.’ മകളുടെ ഫോട്ടോയ്‌ക്കൊപ്പം അഫ്രീദി കുറിച്ചു. ഇതോടൊപ്പം ഒരു മാന്‍കുഞ്ഞിനെ മടിയിലിരുത്തി കുപ്പിപ്പാല്‍ നല്‍കുന്ന ചിത്രവും അഫ്രീദി ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചു.
വീട്ടില്‍ സിംഹത്തെ വളര്‍ത്തുന്നതിലെ അത്ഭുതം പല ആരാധകരും പങ്കുവെച്ചപ്പോള്‍ സിംഹത്തെ ചങ്ങലയില്‍ ബന്ധിച്ചതിലുള്ള പരിഭവമാണ് മറ്റു ചിലര്‍ ഉന്നയിച്ചത്. ചിലര്‍ക്കറിയേണ്ടത് അഫ്രീദി ‘വളര്‍ത്തുന്ന’ സിംഹത്തിന്റെ പേരും മറ്റു വിശേഷങ്ങളുമായിരുന്നു. വന്യജീവിയായ സിംഹത്തെ വീട്ടില്‍ കെട്ടിയിട്ടു വളര്‍ത്തുന്നതിനെയും ചിലര്‍ വിമര്‍ശിച്ചു.
wah lala sher k sath maste jaro. lakn vote nhe daina. love you lala pic.twitter.com/T8Y1F1AuTY
— Rashid Khan (@RashidK97504820) June 9, 2018
Shahid bhai???? There's a literal lion behind your daughter????
— F (@furreekatt_) June 9, 2018
Exactly that's what i thought
Lion is a wild habitant and it can never be friendly to humans
He will go by his basic instinct
And can give lethal and life threating injuries … To its masters evenHope khan lala realised this soon and let it go to its own. World
—
(@shakeeel88) June 10, 2018
മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് ക്യാപ്ടനായ അഫ്രീദിക്ക് നാല് പെണ്‍മക്കളാണുള്ളത്. അഖ്‌സ, അജ്‌വ, അസ്മറ, അന്‍ഷ. കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങള്‍ അഫ്രീദി തന്നെ ഇടക്കിടെ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാറുള്ളതിനാല്‍ മക്കളും ആരാധകര്‍ക്ക് പരിചിതരാണ്.
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala2 days ago
ലക്ഷദ്വീപ് സ്കൂള്‍ ഭാഷാ പരിഷ്കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി
-
kerala2 days ago
പാലക്കാട് പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി
-
india2 days ago
കെനിയയില്‍ വാഹനാപകടം; അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു
-
Celebrity22 hours ago
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
-
Football1 day ago
പാരഗ്വായെ വീഴ്ത്തി ബ്രസീൽ ലോകകപ്പിന്; അർജന്റീനയ്ക്ക് സമനിലക്കുരുക്ക്
-
kerala3 days ago
കപ്പല്‍ അപകടം: കേരള തീരത്ത് തുടര്‍ച്ചയായ അപകടങ്ങളില്‍ ദുരൂഹതയുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്
-
kerala3 days ago
അന്‍വര്‍ പാര്‍ട്ടി ചിഹ്നവും പതാകയും ദുരുപയോഗം ചെയ്തു; ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി തൃണമൂല്‍ കോണ്‍ഗ്രസ്
-
kerala3 days ago
അഫാനെ ആശുപത്രി സെല്ലിലേക്ക് മാറ്റി; ജയിലിലേക്ക് മാറ്റാന്‍ വൈകും