Connect with us

Culture

റഷ്യന്‍ ലോകകപ്പില്‍ റെഡ് കാര്‍ഡുകളുടെ എണ്ണം വര്‍ധിക്കും; കാരണം…

Published

on

മോസ്‌കോ: റഷ്യന്‍ ലോകകപ്പില്‍ റെഡ് കാര്‍ഡുകളുടെ എണ്ണം വര്‍ധിക്കുമെന്ന് പഠനം. ഫുട്‌ബോളിലെ പുതിയ സാങ്കേതികവിദ്യയായ വിഎആര്‍( വീഡിയോ അസിസ്റ്റ് റഫറിങ് ) ആദ്യമായി ഉപയോഗിക്കുന്ന ലോകകപ്പാണ് റഷ്യയിലേത്. കളിക്കളത്തിലെ തത്സമയ സംഭവങ്ങള്‍ സ്ലോ മോഷനില്‍ നിരീക്ഷിച്ച ശേഷം കളി നിയന്ത്രിക്കുന്ന റഫറിക്ക് കൃത്യമായ തീരുമാനം എടുക്കാനുള്ള സന്ദേശം നല്‍കുന്ന രീതിയാണ് വിഎആര്‍. ഫൗളുകള്‍ സ്ലോ മോഷനില്‍ കാണുമ്പോള്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കാനുള്ള പ്രവണത റഫറിമാരില്‍ വര്‍ധിക്കു
മെന്നാണ് പഠനത്തില്‍ പറയുന്നത്.

കളിക്കിടയിലുണ്ടാവുന്ന ഫൗളുകളും മറ്റു സംശയകരമായ സംഭവങ്ങളിലും റഫറിമാര്‍ പല തെറ്റായ തീരുമാനങ്ങള്‍ എടുക്കാറുണ്ട്. ഇത് കളിയുടെ ഫലത്തില്‍ നിര്‍ണായകമാവാറുമുണ്ട് പലപ്പോഴും. എന്നാല്‍ വിഎആര്‍ ഉപയോഗിക്കുന്നതോടെ റഷ്യയിലെ റഫറിങ് കൂടുതല്‍ കുറ്റമറ്റതാവുമെന്നാണ് പ്രതീക്ഷ.

കളിക്കാരുടെ ഫൗളുകള്‍ സംബന്ധിച്ചാണ് പ്രധാനമായും റഫറിമാരുടെ തീരുമാനങ്ങള്‍ തെറ്റാവാറ്. എന്നാല്‍ ഇതില്‍ മാറ്റം വരുമെന്ന് പഠനത്തില്‍ പറയുന്നു. നിലവില്‍ ഫൗളുകള്‍ സംബന്ധിച്ച റഫറിമാരുടെ തീരുമാനങ്ങളില്‍ 61 ശതമാനം മാത്രമാണ് ശരിയാവാറ്. എന്നാല്‍ വിഎആറിന്റെ വരവോടെ അത് 63 ശതമാനമായി ഉയരും. പ്രത്യേകിച്ച് കളിക്കാരുടെ ഫൗള്‍ മനഃപൂര്‍വ്വമാണോ അല്ലയോ എന്ന് സ്ലോമോഷനിലൂടെ കൃത്യമായി തിരിച്ചറിയാനാവും. ഇതോടെ മനപൂര്‍വ്വമായി ഫൗള്‍ ചെയുന്ന കളിക്കാര്‍ക്കും ഫൗള്‍ അഭിനയിക്കുന്ന താരങ്ങള്‍ക്കും കാര്‍ഡു ലഭിക്കുമെന്നാണ് പഠനം പറയുന്നത്. ജേണല്‍ കോഗ്‌നിറ്റീവ് റിസേര്‍ച്ചിലാണ് പ്രിന്‍സിപ്പിള്‍സ് ആന്‍ഡ് ഇംപ്ലിക്കേഷന്‍സ് എന്ന പേരില്‍ പഠനം പ്രസിദ്ധീകരിച്ചത്.

കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂളിന്റെ മുഹമ്മദ് സലാഹിനെ റയല്‍ മാഡ്രിഡിന്റെ നായകന്‍ സെര്‍ജിയോ റാമോസ് മാരകമായി ഫൗള്‍ ചെയ്തിരുന്നു. ഫൗളിനെ തുടര്‍ന്ന് തോളിന് പരിക്കേറ്റ സലാഹ് കളി മതിയാക്കി പുറത്തുപോവുകയായിരുന്നു. എന്നാല്‍ കളി നിയന്ത്രിച്ച റഫറി സംഭവം കൃത്യമായ കാണാത്തതിനാല്‍ റാമോസിന് കാര്‍ഡ് ഒന്നും ലഭിച്ചിരുന്നില്ല. എന്നാല്‍ മനഃപൂര്‍വ്വമാണ് റാമോസ് സലാഹിനെ ഫൗള്‍ ചെയ്തതെന്നും സലാഹിന്റെ പുറത്തായതാണ്
റയലിന് കളി അനുകൂലമായതെന്നും അല്ലായെന്നുമുള്ള വാദം ശക്തമായി ഇപ്പോഴും നിലനില്‍ക്കുകയാണ് ഫുട്‌ബോള്‍ ലോകത്ത്.

2010 ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ ഫ്രാങ്ക് ലാംപാര്‍ഡ് പ്രീ-ക്വാര്‍ട്ടറില്‍ ജര്‍മനിക്കെതിരെ തൊടുത്ത ഷോര്‍ട്ട് ഗോള്‍വര കടന്നെങ്കിലും ലൈന്‍സ്മാന്‍ ഗോള്‍ അനുവദിച്ചിരുന്നില്ല. ടിവി റിപ്ലേയില്‍ പന്ത് ഗോള്‍വര കടന്നുവെന്ന് വ്യക്തമാക്കിയെങ്കിലും റഫറിങ് പിഴവ് മൂലം അര്‍ഹിച്ച ഗോള്‍ നഷ്ടമാവുകയായിരുന്നു ഇംഗ്ലണ്ടിന്. വിഎആര്‍ സിസ്റ്റം വരുന്നതോടെ ഇത്തരം സംഭവങ്ങളില്‍ കൂടുതല്‍ ഉചിതമായ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ റഫറിമാര്‍ക്ക് കഴിയുമെന്നാണ് പ്രതീക്ഷ.

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending