Connect with us

Video Stories

ലോകകപ്പിനെ വരവേല്‍ക്കാന്‍ ഖത്തര്‍ ഒരുങ്ങി; മത്സരങ്ങള്‍ കാണാന്‍ കൂറ്റന്‍ സ്‌ക്രീനുകള്‍

Published

on

 

ദോഹ: റഷ്യയില്‍ നാളെ തുടങ്ങുന്ന ഫിഫ ലോകകപ്പ് മത്സരങ്ങള്‍ വീക്ഷിക്കാന്‍ ഖത്തറിലും വിപുലമായ ക്രമീകരണങ്ങള്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂറ്റന്‍ സ്‌ക്രീനുകളില്‍ മത്സരം ആസ്വദിക്കാം. റഷ്യയിലെന്ന പോലെ മത്സരങ്ങള്‍ കാണുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ഖത്തര്‍ സമയം ഉച്ചയ്ക്ക് ഒന്നു മുതല്‍ അര്‍ധരാത്രി പന്ത്രണ്ടുവരെയാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത്.
ലോകകപ്പിനോടനുബന്ധിച്ച് സുപ്രീംകമ്മിറ്റിഫോര്‍ ഡെലിവറി ആന്റ് ലെഗസി, കായിക സാംസ്‌കാരിക മന്ത്രാലയം എന്നിവയുമായി സഹകരിച്ച് അലി ബിന്‍ ഹമദ് അല്‍അത്തിയ്യ അറീനയില്‍ ഖത്തര്‍ ഫാന്‍ സോണ്‍ സജ്ജമാക്കുന്നുണ്ട്. ജൂണ്‍ പതിനാലു മുതല്‍ ലോകകപ്പ് അവസാനിക്കുന്ന ജൂലൈ പതിനഞ്ചുവരെ ഫാന്‍സോണ്‍ പ്രവര്‍ത്തിക്കും. ഖത്തര്‍ ഫാന്‍ സോണിലേക്കുള്ള പ്രവേശനം സൗജന്യമാണ്. ലോകകപ്പ് നേരിട്ടു കാണുന്നതിന്റെ അതേ അനുഭവം പ്രദാനം ചെയ്യുന്ന മികച്ച അന്തരീക്ഷമാണ് ഫാന്‍ സോണില്‍ ഒരുക്കുന്നത്. മത്സരങ്ങളുടെ തല്‍സമയ സംപ്രേഷണത്തിനു പുറമെ തല്‍സമയ വിനോദപരിപാടികള്‍, സംഗീത പരിപാടികള്‍, ഗെയിമുകള്‍ എന്നിവയുമുണ്ടാകും. 40ലധികം ഭക്ഷ്യ സ്റ്റോളുകളും സജ്ജമാക്കും. 2022 ഫിഫ ലോകകപ്പിന് ഖത്തര്‍ ആതിഥ്യമരുളുമ്പോഴുള്ള അതേ അന്തരീക്ഷം പ്രതിഫലിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. കുടുംബങ്ങള്‍ക്ക് ഒന്നിച്ച് ലോകകപ്പ് ആസ്വദിക്കാനുള്ള അവസരമാണ് ഇതിലൂടെ ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2014 ലോകകപ്പിലും ഫാന്‍സോണ്‍ സജ്ജമാക്കിയിരുന്നു.
ബ്രസീലില്‍ നടന്ന ലോകകപ്പുമായി ബന്ധപ്പെട്ട് ദോഹയില്‍ മത്സരം കാണാനെത്തിയ കാണികള്‍ക്ക് ഓപ്പണ്‍ എയര്‍ ബ്രസീല്‍ 2014 ഫാന്‍സ് സോണ്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയത് വലിയ വിജയമായിരുന്നു. പരിസ്ഥിതിസൗഹൃദ കൂളിങ് ടെക്‌നോളജിയാണ് നടപ്പാക്കിയത്. റഷ്യന്‍ ലോകകപ്പ് മത്സരങ്ങള്‍ ആസ്വദിക്കുന്നതിനായി ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിലും ഫാന്‍ സോണ്‍ സജ്ജമാക്കുന്നുണ്ട്. ആസ്പയര്‍ സോണ്‍ ഫൗണ്ടേഷനാണ് നൂതനമായ ഫാന്‍സോണ്‍ തയാറാക്കുന്നത്. 2022 ഫിഫ ലോകകപ്പ് നടക്കുന്ന സ്റ്റേഡിയങ്ങളിലൊന്നിലിരുന്ന് റഷ്യന്‍ ലോകകപ്പ് ആസ്വദിക്കാനുള്ള അവസരമാണ് ഖത്തറിലെ ഫുട്‌ബോള്‍ ആസ്വാദകര്‍ക്ക് ലഭിക്കുന്നത്.
ഏറ്റവും വലിയ ഫാന്‍സോണായിരിക്കും ഖലീഫ സ്റ്റേഡിയത്തിനുള്ളില്‍ ക്രമീകരിക്കുക. ആയിരത്തിലധികം പേര്‍ക്കിരുന്ന് കളികള്‍ കാണാനുള്ള സൗകര്യമുണ്ടായിരിക്കും. ഫുട്‌ബോള്‍ ആസ്വാദകര്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഏറ്റവും അത്യാധുനികമായ ശീതീകരണസംവിധാനം, കൂറ്റന്‍ സ്‌ക്രീന്‍, ഭക്ഷ്യ- പാനീയ സ്റ്റാളുകള്‍, കുട്ടികള്‍ക്കായുള്ള കളിസ്ഥലം, അനുയോജ്യമായ കാര്‍പാര്‍ക്കിങ് തുടങ്ങിയവയാണ് ഫാന്‍സോണിന്റെ സവിശേഷതകള്‍. ഖലീഫ സ്റ്റേഡിയത്തിന്റെ സൗകര്യങ്ങളും അത്യാധുനിക സാങ്കേതികസൗകര്യങ്ങളും മനസിലാക്കാനും അടുത്തറിയാനും ഫുട്‌ബോള്‍ ആസ്വാദകര്‍ക്ക് ഫാന്‍സോണിലൂടെ അവസരം ലഭിക്കും. 2022ലെ ഫിഫലോകകപ്പ് നടക്കുമ്പോഴുള്ള അനുഭവം നാലുവര്‍ഷം മുന്‍പുതന്നെ അനുഭവിച്ചറിയാനുള്ള അവസരമാണ് ഇതിലൂടെ ലഭ്യമാകുന്നതെന്ന സവിശേഷതയുമുണ്ട്. ഫാന്‍ സോണ്‍ ഏരിയയെക്കുറിച്ചും പ്രവേശനത്തിനുള്ള ടിക്കറ്റുകള്‍ എവിടെ ലഭിക്കുമെന്നതുസംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. അനുയോജ്യമായ സീറ്റുകള്‍ തെരഞ്ഞെടുക്കാനും അവസരമുണ്ടാകും.സ്വകാര്യത, മജ്‌ലിസ്, ഡൈനിങ് സേവനം എന്നിവ ആഗ്രഹിക്കുന്നവര്‍ക്കായി പ്രത്യേക സ്ഥലസംവിധാനം ക്രമീകരിക്കും. ആസ്പയര്‍സോണ്‍ 2014ല്‍ ഒരുക്കിയ ഫാന്‍സോണില്‍ പ്രതിദിനം 1500ലധികം പേരാണ് മത്സരങ്ങള്‍ ആസ്വദിക്കാനെത്തിയിരുന്നത്. കത്താറയിലും സൂഖ് വാഖിഫിലുമെല്ലാം ലോകകപ്പ് മത്സരങ്ങള്‍ കൂറ്റന്‍ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കും. ഹോട്ടലുകള്‍ പ്രത്യേക സ്‌പോര്‍ട്‌സ് ലോഞ്ചുകള്‍ തന്നെ തയാറാക്കിയിട്ടുണ്ട്. മത്സരഫലം പ്രവചിക്കുന്നവര്‍ക്ക് സമ്മാനങ്ങല്‍ ഉള്‍പ്പടെ പ്രഖ്യാപിച്ചും കാഴ്ചക്കാരെ ആകര്‍ഷിക്കുന്നു.
സുപ്രീംകമ്മിറ്റിയുമായി സഹകരിച്ച് ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ ഫാന്‍സോണ്‍ സജ്ജമാക്കിയിട്ടുണ്ട്. ഷെറാട്ടണ്‍ ഗ്രാന്‍ഡ് ദോഹ റിസോര്‍ട്ട്് ആന്റ് കണ്‍വന്‍ഷന്‍ ഹോട്ടല്‍, ഇന്റര്‍കോണ്ടിനെന്റല്‍ ദോഹ, മാരിയറ്റ് മര്‍ക്വിസ് സിറ്റിസെന്റര്‍ ദോഹ, മോണ്‍ഡ്രിയന്‍ ദോഹ, മൂവെന്‍പിക് ഹോട്ടല്‍, ഒറിക്‌സ് റൊട്ടാന, റാഡിസണ്‍ ബ്ലൂ, ഷാന്‍ഗ്രില എന്നിവിടങ്ങളിലെല്ലാം മത്സരങ്ങള്‍ ആസ്വദിക്കാന്‍ പ്രത്യേക സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. ബിഇന്‍ ചാനലുകളിലൂടെ മത്സരം ആസ്വദിക്കുന്നതിനായി ഊരിദൂ പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending