Connect with us

More

പോര്‍വിമാനങ്ങളില്‍നിന്ന് രക്ഷതേടി കൂട്ട പലായനം

Published

on

 

സന്‍ആ: യമനിലെ ഹുദൈദ തുറമുഖ നഗരത്തില്‍നിന്ന് യഹ്‌യ തമാനിയും കുടുംബവും ജീവന്‍ പണയപ്പെടുത്തിയാണ് അഭയാര്‍ത്ഥി ക്യാമ്പിലെത്തിയത്. അറബ് സഖ്യസേന നഗരത്തില്‍ ആക്രമണം ശക്തമായതോടെ പലായനം ചെയ്ത ആയിരക്കണക്കിന് കുടുംബങ്ങളില്‍ ഒന്നാണ് യഹ്‌യയുടേത്.
മരങ്ങള്‍ക്ക് ചുവട്ടിലും മതിലുകള്‍ക്ക് പിന്നിലും ഒളിച്ച് അദ്ദേഹം കുട്ടികളുമായി മൂന്ന് കിലോമീറ്ററോളം നടന്നു. അപ്പാഷെ ഹെലികോപ്ടറുകള്‍ തലക്ക് മുകളില്‍ വട്ടമിട്ട് പറക്കുന്നുണ്ടായിരുന്നു. ഏത് നിമിഷവും കുട്ടികളോടൊപ്പം താന്‍ കൊല്ലപ്പെടുമെന്ന് യഹ്‌യ ഭയന്നു. നടന്നു തളരുമ്പോള്‍ എവിടെയെങ്കിലും വിശ്രമിക്കാനിരിക്കും.
പോര്‍വിമാനങ്ങളുടെ ഇരമ്പള്‍ കേള്‍ക്കുമ്പോള്‍ തളര്‍ച്ച് മറന്ന് വീണ്ടും നടക്കും. ഒടുവില്‍ ഒരു ഫിഷ് ഫാമിലെത്തിയപ്പോഴാണ് അല്‍പം ആശ്വാസമായത്. ഹുദൈദക്ക് സമീപം ഒരു സ്‌കൂളിലാണ് യഹ്‌യയും കുടുംബവും ഇപ്പോള്‍. യുദ്ധം മുറുകിയതോടെ സ്‌കൂള്‍ അടച്ചുപൂട്ടി അഭയാര്‍ത്ഥി ക്യാമ്പാക്കുകയായിരുന്നു. ഇവിടെ അവശ്യ സൗകര്യങ്ങളൊന്നുമില്ല.
വൈദ്യുതിയും വെള്ളവും ബാത്ത്‌റൂമുകളുമില്ലാതെ അഭയാര്‍ത്ഥികള്‍ ജീവിതം തള്ളിനീക്കുകയാണ്. ശൂന്യമായ ക്ലാസ് മുറിയില്‍ തറയിലാണ് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ കിടന്നുറങ്ങുന്നത്. കുട്ടികള്‍ക്ക് ആവശ്യത്തിന് ഭക്ഷണമോ മരുന്നോ നല്‍കാനാവുന്നില്ലെന്ന് യഹ്‌യ പറയുന്നു.
സാധാരണക്കാരുടെ ദുരിതം അവസാനിപ്പിക്കുന്നതിന് ഹുദൈദ നഗരം എത്രയും വേഗം പിടിച്ചെടുത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്നാണ് അറബ് സഖ്യസേന പറയുന്നത്.
സഊദി സഖ്യസേന ആക്രമണം നിര്‍ത്തണമെങ്കില്‍ ആയുധങ്ങള്‍ താഴെ വെക്കണമെന്ന് യു.എന്‍ ദൂതന്‍ ആവശ്യപ്പെട്ടുവെന്ന വാര്‍ത്ത ഹൂഥികള്‍ നിഷേധിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മരുന്ന്മാറി നല്‍കിയതിനെത്തുടര്‍ന്ന് 55കാരിയുടെ മരണം; നിയമ നടപടിക്കൊരുങ്ങി കുടുംബം

പേശികള്‍ക്ക് അയവ് വരാന്‍ നല്‍കുന്ന മിര്‍ട്ടാസ് 7.5 എന്ന ഗുളികക്ക് പകരം കാന്‍സര്‍ രോഗികള്‍ക്ക് നല്‍കുന്ന ഗുളികയാണ് മാറി നല്‍കിയത്

Published

on

മലപ്പുറം: തിരൂരില്‍ 55കാരിയുടെ മരണത്തിന് കാരണം മരുന്ന് മാറി നല്‍കിയതിനാലെന്ന ആരോപണവുമായി കുടുംബം. ആലത്തിയൂര്‍ പൊയ്‌ലിശേരി സ്വദേശി പെരുളളി പറമ്പില്‍ ആയിശുമ്മയാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ നിന്നു മാറി നല്‍കിയ മരുന്ന കഴിച്ചതാണ് മരണകാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്.

കിഡ്‌നി സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു മരണപ്പെട്ട ആയിശുമ്മ. ഇതിന്റെ ഭാഗമായാണ് ഡോകടറെ കാണാന്‍ ഏപ്രില്‍ 18ന് ആശുപത്രിയില്‍ എത്തുന്നത്. എന്നാല്‍ ഡോക്ടര്‍ എഴുതിയ മരുന്നുകളില്‍ ഒരെണ്ണം ഫാര്‍മസിയില്‍ നിന്ന് മാറി നല്‍കുകയായിരുന്നുവെന്നാണ് കുടുംബം പറയുന്നത്.

പേശികള്‍ക്ക് അയവ് വരാന്‍ നല്‍കുന്ന മിര്‍ട്ടാസ് 7.5 എന്ന ഗുളികക്ക് പകരം കാന്‍സര്‍ രോഗികള്‍ക്ക് നല്‍കുന്ന ഗുളികയാണ് മാറി നല്‍കിയത്. ഈ ഗുളിക കഴിച്ചതു മുതല്‍ തന്നെ ശാരീരിക അസ്വസ്ഥതകള്‍ കണ്ടുതുടങ്ങിയതായും ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ ആരോഗ്യനില വഷളായതോടെ നടത്തിയ പരിശോധനയിലാണ് മരുന്നു മാറി നല്‍കിയ വിവരം അറിഞ്ഞതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

Continue Reading

kerala

കൊച്ചിയില്‍ കെട്ടിട നിര്‍മാണത്തിനിടെ അപകടം: ഒരാള്‍ക്ക് ദാരുണാന്ത്യം

പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published

on

കൊച്ചി: കൊച്ചി ഇന്‍ഫോ പാര്‍ക്കിനോട് ചേര്‍ന്നുള്ള സ്മാര്‍ട്ട് സിറ്റിയില്‍ പെയിന്റടിക്കാന്‍ സ്ഥാപിച്ച ഇരുമ്പ് ഫ്രെയിം തകര്‍ന്ന് വീണ് അപകടം. ഒരു തൊഴിലാളി മരിച്ചു. പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്ന് തൊഴിലാളികള്‍ മുകളില്‍ നിന്ന് താഴെ വീഴുകയായിരുന്നു. ഇതരസംസ്ഥാന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. ബിഹാര്‍ സ്വദേശി ഉത്തമാണ് മരണപ്പെട്ടത്.

Continue Reading

kerala

കോഴിക്കോട് എന്‍ഐടിയില്‍ ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

ഇന്നു രാവിലെ ആറുമണിയോടെയാണ് എന്‍ഐടിയിലെ സി ബ്ലോക്ക് ഹോസ്റ്റലില്‍ നിന്നും വിദ്യാര്‍ത്ഥി താഴേക്ക് ചാടിയത്

Published

on

കോഴിക്കോട്: കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. മുംബൈ സ്വദേശി യോഗേശ്വര്‍ നാഥ് ആണ് ഹോസ്റ്റലില്‍ നിന്നും ചാടി ജീവനൊടുക്കിയത്.

ഇന്നു രാവിലെ ആറുമണിയോടെയാണ് എന്‍ഐടിയിലെ സി ബ്ലോക്ക് ഹോസ്റ്റലില്‍ നിന്നും വിദ്യാര്‍ത്ഥി താഴേക്ക് ചാടിയത്. പരിക്കേറ്റ യോഗേശ്വര്‍നാഥിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൂന്നാം വർഷ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയാണ്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. മരണകാരണം അന്വേഷിച്ചു വരികയാണെന്ന് പൊലീസ് സൂചിപ്പിച്ചു. നേരത്തെയും കോഴിക്കോട് എന്‍ഐടിയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ഉണ്ടായിട്ടുണ്ട്.

Continue Reading

Trending