Connect with us

More

കട്ടിപ്പാറ ദുരന്തം: നഷ്ടപരിഹാരം ഇതുവരെ വിതരണം ചെയ്തില്ല; യു.ഡി.എഫ് പ്രക്ഷോഭത്തിന്

Published

on

 

കോഴിക്കോട്: കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലമലയില്‍ ഉരുള്‍പൊട്ടലില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്കും വീടും കൃഷിഭൂമിയും നഷ്ടപ്പെട്ടവര്‍ക്കും ഇതുവരെ പ്രഖ്യാപിച്ച നഷ്ടപരിഹാരം വിതരണം ചെയ്തില്ലെന്ന് കട്ടിപ്പാറ യു.ഡി.എഫ് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം നാമമാത്രമാണ്. എന്നാല്‍, അതുപോലും വിതരണം ചെയ്തിട്ടില്ലെന്ന് ജില്ലാ പഞ്ചായത്ത് അംഗം നജീബ് കാന്തപുരം, കട്ടിപ്പാറ യു.ഡി.എഫ് ചെയര്‍മാന്‍ ഒ.കെ.എം കുഞ്ഞി, ജനറല്‍ കണ്‍വീനര്‍ അനില്‍ ജോര്‍ജ്ജ് എന്നിവര്‍ പറഞ്ഞു. നാശനഷ്ടങ്ങള്‍ വിശകലനം ചെയ്യുന്നതിനും തുടര്‍പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഒരു ശ്രമവും ഉണ്ടാകുന്നില്ല. സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ക്കുമെന്ന് തഹസില്‍ദാര്‍ പറഞ്ഞിരുന്നുവെങ്കിലും യോഗം മാറ്റിവെച്ചു. ജില്ലാ കലക്ടറില്‍ നിന്നും ശരിയായ വിവരങ്ങള്‍ കിട്ടുന്നില്ല. എന്തൊക്കെയോ മറച്ചുവെച്ചാണ് സര്‍ക്കാര്‍ സംവിധാനം മുന്നോട്ട് പോകുന്നത്. അതില്‍ ദുരൂഹതയുണ്ട്. വെട്ടി ഒഴിഞ്ഞതോട്ടം എല്‍.പി സ്‌കൂളിലും നസ്രത്ത് യു.പി സ്‌കൂളിലും മറ്റുമായി പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് പോലും സര്‍ക്കാറില്‍ നിന്ന് ലഭിക്കുന്നില്ല. പഞ്ചായത്ത് അംഗങ്ങള്‍ കൈയില്‍ നിന്ന് പണമെടുത്താണ് ക്യാമ്പില്‍ കാര്യങ്ങള്‍ ചെയ്യുന്നത്. ഉരുള്‍പൊട്ടലില്‍ 14 പേരാണ് മരിച്ചത്. വീട് നഷ്ടപ്പെട്ടവര്‍ നിരവധിയാണ്. അവരെല്ലാം ദുരിതാശ്വാസ ക്യാമ്പുകളിലും ഹെല്‍ത്ത് സെന്ററിന്റെ വരാന്തകളിലും കഴിയുകയാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലുലക്ഷം രൂപവീതം പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇതുവരെ അവര്‍ക്ക് ഒരു രൂപപോലും ലഭിച്ചിട്ടില്ല. ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാവുമ്പോള്‍ ദുരിതം നേരിടുന്നവര്‍ക്ക് സമാശ്വാസം നല്‍കുന്നതിന്റെ ഭാഗമായി ചെക്ക് നല്‍കുന്നത് പതിവാണ്. ഇവിടെ അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. ദുരിതബാധിതരെ സഹായിക്കുന്നതിന് പകരം രക്ഷാപ്രവര്‍ത്തനം നടത്തിയവരെ അനുമോദിക്കാനാണ് ഗ്രാമപഞ്ചായത്ത് ഭരിക്കുന്ന ഇടതുമുന്നണി നേതൃത്വം വ്യഗ്രത കാണിച്ചത്. യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. ഇതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയതാല്‍പര്യമുണ്ട്. വിഷയത്തെ രാഷ്ട്രീയവല്‍ക്കരിച്ചത് എല്‍.ഡി.എഫ് ആണ്.
കരിഞ്ചോലമലയുടെ ഭാഗത്ത് 20ഓളം കുടുംബങ്ങള്‍ ഇപ്പോഴും ഭീഷണിയിലാണ്. ഇവരുടെ കാര്യത്തിലും തീരുമാനമൊന്നുമായിട്ടില്ല. കട്ടിപ്പാറയുടെ കാര്യത്തില്‍ തികഞ്ഞ അലംഭാവവും അവഗണനയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇത്തരം വിവേചനം തുടര്‍ന്നാല്‍ ഇരകളെ മുന്‍നിര്‍ത്തി ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് യു.ഡി.എഫ് വ്യക്തമാക്കി.
ദുരന്തനിവാരണ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി രൂപീകരിക്കപ്പെട്ട ഉദ്യോഗസ്ഥ-ജനപ്രതിനിധി-രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ കമ്മിറ്റി ഒരിക്കല്‍പോലും ചേരാതിരുന്നത് ദുരൂഹമാണ്. മതിയായ നഷ്ടപരിഹാരം ഉറപ്പാക്കുന്നതിന് യോജിച്ച മുന്നേറ്റം നടത്തുന്നതിന് ജില്ലാ കലക്ടര്‍ അടിയന്തരമായി സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ക്കണം. യു.ഡി.എഫ് നേതാക്കള്‍ ആവശ്യപ്പെട്ടു.
കട്ടിപ്പാറയിലേക്ക് റോഡിന് ഫണ്ട് അനുവദിച്ചുവെന്ന കാരാട്ട് റസാക്ക് എം.എല്‍.എയുടെ പുതിയ അവകാശവാദത്തില്‍ കഴമ്പില്ല. അത്രയും തുക കൊണ്ട് റോഡ് പുനര്‍നിര്‍മിക്കാന്‍ പറ്റില്ല. ജില്ലാ പഞ്ചായത്ത് ഇവിടേക്ക് റോഡിനായി 50 ലക്ഷം രൂപ പാസാക്കിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് കട്ടിപ്പാറ ഡിവിഷനെ പ്രതിനിധീകരിക്കുന്ന നജീബ് കാന്തപുരത്തിന്റെ ശ്രമഫലമായാണ് തുക അനുവദിച്ചതെന്ന് യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് പ്രേംജി ജയിംസ്, പഞ്ചായത്ത് യു.ഡി.എഫ് ട്രഷറര്‍ സലിം പുല്ലടി, മുസ്്‌ലിംലീഗ് പഞ്ചായത്ത് സെക്രട്ടറി എ.ടി ഹാരിസ്, കട്ടിപ്പാറ പഞ്ചായത്ത് അംഗം മുഹമ്മദ് ഷാഹിം എന്നിവരും സന്നിഹിതരായിരുന്നു.

crime

അജ്മീറില്‍ മസ്ജിദിനുള്ളില്‍ കയറി ഇമാമിനെ അടിച്ചു കൊന്നു

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു

Published

on

അജ്മീര്‍: രാജസ്ഥാനിലെ അജ്മീറില്‍ പള്ളിക്കുള്ളില്‍ കയറി ഇമാമിനെ അടിച്ച് കൊന്ന് മുഖംമൂടിധാരികള്‍. ദൗറായി പ്രദേശത്തെ മൊഹമ്മദി മദീന മസ്ജിദിനുള്ളില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് അക്രമം നടന്നത്. ഉത്തര്‍ പ്രദേശിലെ രാംപൂര്‍ സ്വദേശി മൗലാന മാഹിര്‍ (30) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു. ഇതേ സമയം ആറ് കുട്ടികളും പള്ളിക്കുള്ളില്‍ ഉണ്ടായിരുന്നു. ബഹളം വെച്ചാല്‍ കൊന്നു കളയുമെന്നും അക്രമികള്‍ ഭീഷണി പ്പെടുത്തി.

മസ്ജിദിന് പിറകിലൂടെയാണ് അക്രമികള്‍ പള്ളിക്കകത്തേക്ക് എത്തിയത്. കൊലപ്പെടുത്തിയ ശേഷം അതേ വഴിയിലൂടെ ഇവര്‍ രക്ഷപ്പെടുകയും ചെയ്തു. മുഖം മൂടി ധരിച്ച മൂന്ന് വ്യക്തികളാണ് കുറ്റവാളികളെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

kerala

കാണാതായ പത്താം ക്ലാസുകാരിയും യുവാവും തൂങ്ങി മരിച്ച നിലയില്‍; ദുര്‍ഗന്ധം വമിച്ചതോടെ മൃതദേഹം കണ്ടെത്തിയത് നാട്ടുകാര്‍

ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥി ദേവനന്ദയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Published

on

താമരശേരി: ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥി ദേവനന്ദയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിക്ക് ഒപ്പം ഒരു യുവാവിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കട്ടിപ്പാറ കരിഞ്ചോലയില്‍ നിന്നും കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ മുതലാണ് വിദ്യാര്‍ത്ഥിനിയെ കാണാതായത്. കൂടെ എകരൂല്‍ സ്വദേശിയായ യുവാവിനെയും കാണാതാകുകയായിരുന്നു.

താമരശേരി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി കരിഞ്ചോല പെരിങ്ങോട് ബിജുവിന്റെ മകള്‍ ദേവനന്ദയേയും എകരൂല്‍ സ്വദേശിയായ വിഷ്ണുവിനെയുമാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയെ കാണാതായെന്ന പരാതി നല്‍കിയിട്ടും അന്വേഷിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം പിതാവ് ആരോപണം ഉന്നയിച്ചിരുന്നു.

ബാലുശ്ശേരി കണ്ണാടിപ്പൊയില്‍ കാപ്പിക്കുന്നിലെ ആള്‍ താമസമില്ലാത്ത വീട്ടിലാണ് ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് നിഗമനം. ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് വൈകുന്നേരം ഇവരുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മൊബൈല്‍ ഫോണിന്റെ സിഗ്‌നല്‍ കൂരാച്ചുണ്ട് എന്ന സ്ഥലത്തായിരുന്നു കാണിച്ചിരുന്നത്.

Continue Reading

Trending