Connect with us

More

മോദി ഭരണത്തില്‍ തൊഴിലവസരങ്ങള്‍ കുത്തനെ കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട്

Published

on

ന്യൂഡല്‍ഹി: 25 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ അധികാരത്തില്‍ നാല് വര്‍ഷം പിന്നിടുമ്പോള്‍ രാജ്യത്ത് തൊഴിലില്ലായ്മാ നിരക്ക് കുത്തനെ കൂടിയെന്ന് കണക്കുകള്‍ പറയുന്നു. ഇതോടൊപ്പം നോട്ട് നിരോധനവും ജി.എസ്.ടിയും കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയും രാജ്യത്തിന്റെ സാമ്പത്തിക മേഖലക്ക് കനത്ത തിരിച്ചടിയായെന്നാണ് കണക്കുകള്‍ പറയുന്നത്.

ഇന്ത്യയുടെ ജനസംഖ്യ 2011ലെ സെന്‍സസ് പ്രകാരം 121 കോടിയാണ്. ഇതില്‍ 15 മുതല്‍ 59 വരെയുള്ള തൊഴിലെടുക്കാന്‍ പ്രാപ്തരായവര്‍ 86 കോടിയാണ്. ഈ പ്രായത്തില്‍ പെട്ടവരില്‍ 52.88 ശതമാനം മാത്രമാണ് തൊഴില്‍ ചെയ്ത് വരുമാനം നേടുന്നവര്‍. 1.3 കോടി ജനങ്ങള്‍ പ്രതിവര്‍ഷം ഈ പ്രായഘടനയില്‍ നിന്ന് പുറത്ത് കടക്കുന്നു. എന്നാല്‍ പുതുതായി 2.5 കോടി ജനങ്ങള്‍ 15 വയസ് പൂര്‍ത്തിയാക്കി ഈ വിഭാഗത്തിലേക്ക് കയറിപ്പറ്റുന്നു. അതായത് ഫലത്തില്‍ 1.2 കോടി തൊഴിലവസരങ്ങള്‍ പ്രതിവര്‍ഷം പുതുതായി കണ്ടെത്തേണ്ടി വരുന്നു.

കഴിഞ്ഞ ആറ് വര്‍ഷത്തെ കണക്ക് പ്രകാരം 2014ന് ശേഷം തൊഴിലവസരങ്ങള്‍ ഗണ്യമായി കുറയുകയാണ്. 2012ല്‍ 45.15 കോടി ലേബര്‍ ഫോഴ്‌സ് രാജ്യത്തുണ്ടായിരുന്നു. 2014ല്‍ 46.96 കോടിയായി ഉയര്‍ന്നു. മോദി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം തൊഴിലെടുക്കുന്നുവരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായി. 2018ല്‍ 43.50 കോടിയായി കുറഞ്ഞു. മോദി സര്‍ക്കാര്‍ പ്രതിവര്‍ഷം 2.5 കോടി പുതിയ തൊഴില്‍ ഉറപ്പാക്കിയ സ്ഥാനത്ത് നാല് വര്‍ഷം കൊണ്ട് ഇന്ത്യന്‍ ലേബര്‍ ഫോഴ്‌സില്‍ നിന്ന് 3.46 കോടി പേര്‍ പുറത്തായി.

രാജ്യാന്തര തൊഴില്‍ സംഘടനയുടെ (ഐ.എല്‍.ഒ) റിപ്പോര്‍ട്ട് പ്രകാരം ലോകത്തെ മൊത്തം തൊഴില്‍രഹിതരുടെ 9.76 ശതമാനം ഇന്ത്യയിലാണ്. 2017ല്‍ 1.83 കോടി തൊഴില്‍രഹിതരാണ് ലിസ്റ്റില്‍ ഇടം പിടിച്ചത്. ഈ വര്‍ഷം 1.86 കോടി പേര്‍ തൊഴില്‍രഹിതരാകുമെന്നാണ് പ്രവചനം. 2019ല്‍ ഇത് 1.89 കോടിയായി ഉയരുമെന്നും ഐ.എല്‍.ഒ പറയുന്നു.

നോട്ട് നിരോധനത്തില്‍ താറുമാറായ ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥക്ക് കനത്ത തിരിച്ചടിയായാണ് ജി.എസ്.ടി എത്തിയത്. രാജ്യത്തെ വ്യവസായ വളര്‍ച്ചയെ മുരടിപ്പിച്ച തീരുമാനങ്ങള്‍ തളര്‍ത്തിയത് തൊഴില്‍മേഖലയെ ആണ്. പഞ്ചാബ്, ഗുജറാത്ത്, ഡല്‍ഹി, മുംബൈ തുടങ്ങിയ വ്യവസായ കേന്ദ്രപ്രദേശങ്ങളില്‍ ഇത് വന്‍ പ്രതിസന്ധിയുണ്ടാക്കിയെന്നും കണക്കുകള്‍ പറയുന്നു.

രാജ്യത്തെ കാര്‍ഷിക മേഖലയും വന്‍ പ്രസിസന്ധിയാണ് നേരിടുന്നത്. രാജ്യവ്യാപകമായി കര്‍ഷകര്‍ സമരത്തിലാണ്. പഞ്ചാബ്, മഹാരാഷ്ട്ര, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം കര്‍ഷകര്‍ വലിയ പ്രതിസന്ധിയിലാണ്. പത്ത് വര്‍ഷം മുമ്പ് 54 ശതമാനം പേര്‍ക്ക് തൊഴില്‍ നല്‍കിയിരുന്ന കാര്‍ഷിക മേഖല 2017ല്‍ 43 ശതമാനം പേര്‍ക്ക് മാത്രമാണ് തൊഴില്‍ നല്‍കിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഉത്തരേന്ത്യന്‍ ഗ്രാമങ്ങളുടെ ദാഹമകറ്റാന്‍ യൂത്ത് ലീഗ് ദേശീയ കമ്മിറ്റി; മീററ്റില്‍ ഹൈദരലി തങ്ങള്‍ കുടിവെള്ള പദ്ധതി സ്വിച്ച് ഓണ്‍ ചെയ്തു

ആദ്യഘട്ടത്തിൽ പള്ളി, മദ്രസ, തഹ്ഫീളുൽ ഖുർആൻ സെന്റർ, പബ്ലിക് സ്കൂൾ എന്നിവയുടെ സമീപത്തായി മൂന്ന് സ്ഥലങ്ങളിലാണ് പദ്ധതി പൂർത്തിയായത്

Published

on

ഉത്തർപ്രദേശിലെ മീററ്റിൽ പണി പൂർത്തിയായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ കുടിവെള്ള പദ്ധതി യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് ആസിഫ് അൻസാരി സ്വിച്ച് ഓൺ ചെയ്തു. ആദ്യഘട്ടത്തിൽ പള്ളി, മദ്രസ, തഹ്ഫീളുൽ ഖുർആൻ സെന്റർ, പബ്ലിക് സ്കൂൾ എന്നിവയുടെ സമീപത്തായി മൂന്ന് സ്ഥലങ്ങളിലാണ് പദ്ധതി പൂർത്തിയായത്.

ഏബിൾ ഗ്രൂപ്പ് സഹായത്തോടെ യൂത്ത് ലീഗ് ദേശീയ കമ്മിറ്റി റിലീഫ് വിംഗ് നേതൃത്വത്തിലാണ് ജലക്ഷാമം നേരിടുന്ന ഉത്തരേന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ ഹൈദരലി തങ്ങൾ കുടിവെള്ള പദ്ധതി നടപ്പാക്കുന്നത്. ഹരിയാനയിലെ മേവാത്, ഹതീൻ, ഡൽഹിയിലെ ദിൽഷാദ് ഗാർഡൻ, സീമ പുരി എന്നിവിടങ്ങളിലും പണി പൂർത്തിയായി തുറന്നു കൊടുത്തിട്ടുണ്ട്.

മീററ്റിൽ നടന്ന ചടങ്ങിൽ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷിബു മീരാൻ, പദ്ധതി കോർഡിനേറ്റർ യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സികെ ശാക്കിർ, മുസ്‌ലിം ലീഗ് യുപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.മുഹമ്മദ്‌ ഉവൈസ് പ്രസംഗിച്ചു. മീററ്റ് കോർപറേഷൻ കൗൺസിലറും സിറ്റി മുസ്‌ലിം ലീഗ് പ്രസിഡന്റുമായ റിസ്‌വാൻ അൻസാരി അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് യുപി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ്‌ സുബൈർ സ്വാഗതവും
സിറ്റി യൂത്ത് ലീഗ് പ്രസിഡന്റ് ആഷിഖ് ഇലാഹി നന്ദിയും പറഞ്ഞു.

Continue Reading

GULF

സഊദിയില്‍ വാഹനാപകടം; മലയാളി യുവതിയും കുഞ്ഞും മരിച്ചു

ദമ്മാമിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി മദീനയില്‍ നിന്ന് പുറപ്പെട്ടതായിരുന്നു കുടുംബം

Published

on

ദമ്മാം: സഊദി അറേബ്യ യിലെ കിഴക്കന്‍ മേഖലയില്‍ ദമ്മാമിനടുത്ത അൽ അഹ്സയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതിയും കുഞ്ഞും മരിച്ചു. മലപ്പുറം അരീക്കോട് സ്വദേശി എൻ.വി. സുഹൈലിന്റെ ഭാര്യ സഫയും അവരുടെ കുഞ്ഞുമാണ് മരിച്ചത്. സുഹൈലിനെ പരിക്കുകളോടെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹം അപകടനില തരണം ചെയ്തിട്ടുണ്ട്. ദമ്മാമിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി മദീനയില്‍ നിന്ന് പുറപ്പെട്ടതായിരുന്നു കുടുംബം.

Continue Reading

kerala

‘മലയാളത്തിന്റെ തന്നെ അമ്മ മുഖമായിരുന്നു കവിയൂര്‍ പൊന്നമ്മ’: വി.ഡി.സതീശൻ

Published

on

മലയാളത്തിന്റെ തന്നെ അമ്മ മുഖമായിരുന്നു കവിയൂര്‍ പൊന്നമ്മയെന്നും വാത്സല്യം നിറയുന്ന ചിരിയും ശബ്ദവുമെല്ലാം സിനിമയില്‍ മാത്രമല്ല, മലയാളികളുടെ മനസിലും കവിയൂര്‍ പൊന്നമ്മയ്ക്ക് അമ്മ പരിവേഷം നല്‍കിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.

‘‘പ്രേം നസീറും സത്യനും മധുവും ഉള്‍പ്പെടെയുള്ള ആദ്യകാല താരങ്ങളുടെ അമ്മയായി സ്‌ക്രീനിലെത്തിയ കവിയൂര്‍ പൊന്നമ്മ വ്യത്യസ്ത കഥാപാത്രങ്ങളായി പുതുതലമുറയിലെ താരങ്ങള്‍ക്കൊപ്പവും സിനിമയില്‍ നിറഞ്ഞു നിന്നു. ആറര പതിറ്റാണ്ടോളം നീണ്ട അഭിനയ ജീവിതത്തില്‍ ഓരോ കഥാപാത്രങ്ങളെയും വ്യത്യസ്തമാക്കുന്ന അഭിനയ ശൈലിയായിരുന്നു കവിയൂര്‍ പൊന്നമ്മയുടേത്. അമ്മ എന്നാല്‍ കവിയൂര്‍ പൊന്നമ്മ എന്ന നിലയിലേക്ക് പ്രേക്ഷകരെ പോലും ചിന്തിപ്പിച്ച അതുല്യ കലാകാരിയായിരുന്നു അവര്‍. കവിയൂര്‍ പൊന്നമ്മയുടെ വിയോഗ വാര്‍ത്ത കുടുംബത്തിലെ ഒരാളെ നഷ്ടപ്പെട്ട വേദനയാണ് എല്ലാവരിലും ഉണ്ടാക്കുന്നത്. ദുഃഖത്തില്‍ പങ്കുചേരുന്നു. ആദരാഞ്ജലികള്‍’’– വി.ഡി.സതീശൻ അറിയിച്ചു.

Continue Reading

Trending