Culture
പതിനാറു വര്‍ഷം മുമ്പുള്ള കണക്കിന് റഷ്യയില്‍ ജര്‍മനിയോട് പകരംവീട്ടി ദക്ഷിണകൊറിയ

മോസ്‌കോ: ഈ ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറിയായിരുന്നു ഇന്നലെ സംഭവിച്ചത്. ടൂര്‍ണമെന്റില്‍ പല അട്ടിമറികള്‍ നടന്നെങ്കിലും ഗ്ലാമര്‍ ടീമുകളെല്ലാം പ്രീക്വാര്‍ട്ടറിലേക്ക് കടന്നു കൂടിയിരുന്നു. എന്നാല്‍ നിലവിലെ ചാമ്പ്യന്‍മാരെന്ന ഖ്യാതിയുമായി റഷ്യന്‍ മണ്ണിലെത്തിയ
ജര്‍മനി കൊറിയയോട് തോറ്റ് ഗ്രൂപ്പ് ഘട്ടത്തില്‍ നിന്നു തന്നെ പുറത്തായി. ഒരു തോല്‍വിയും ഒരു ജയവുമായി മൂന്നു പോയന്റോടെ ദക്ഷിണാ കൊറിയ നേരിട്ട ജര്‍മനി ജയിച്ച് അവസാന പതിനാറില്‍ ഇടംനേടാമെന്ന പ്രതീക്ഷയിലായിരുന്നു. അതേസമയം ഗ്രൂപ്പിലെ ആദ്യ രണ്ടു മത്സരങ്ങള്‍ തോറ്റ കൊറിയക്ക് ജര്‍മനിയുമായുള്ളത് അഭിമാന പോരാട്ടമായിരുന്നു.
ജര്‍മനിയുടെ ആധിപത്യത്തോടെയായിരുന്നു കളി തുടങ്ങിയത്. ആദ്യ രണ്ട് മല്‍സരങ്ങളിലേത് പോലെ മികച്ച കളി കെട്ടഴിക്കാനയെങ്കിലും ലക്ഷ്യം കാണുന്നതിലെ പിഴവുകള്‍ ജര്‍മനിക്ക് ഇത്തവണ വലിയ വില തന്നെ നല്‍കേണ്ടിവന്നു. ഇഞ്ചുറി ടൈമില്‍ രണ്ടു തവണ ജര്‍മന്‍ വല കൊറിയന്‍ സംഘം കുലുക്കിയതോടെ ചാമ്പ്യന്‍മാരുടെ പതനം പൂര്‍ത്തിയായി. എണ്‍പതു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജര്‍മനി ലോകകപ്പിന്റെ ഗ്രൂപ്പ് ഘടത്തില്‍ നിന്നും പുറത്താവുന്നത്.
എന്നാല്‍ ദക്ഷിണ കൊറിയയെ ജര്‍മനിക്കെതിരേ റഷ്യന്‍ ലോകകപ്പിലെ ആശ്വാസ ജയത്തിനപ്പുറം ഒരു മധുര പ്രതികാരം കൂടിയായിരുന്നു. 2002ല്‍ ജപ്പാനും ദക്ഷിണ കൊറിയയും സംയുക്തമായി ആതിഥേയത്വം വഹിച്ച 17-ാമത് ഫിഫ ലോകകപ്പില്‍ കൊറിയയുടെ മുന്നേറ്റത്തിന് തടയിട്ടത് ജര്‍മനിയായിരുന്നു.
അന്ന് വമ്പന്‍മാരായ ഇറ്റലിയെ അടക്കം ഏവരെയും ഞെട്ടിച്ച് മുന്നേറിയ ദക്ഷിണ കൊറിയയെ സെമിഫൈനലില്‍ ഒലിവര്‍ ഖാന്റെ ജര്‍മനി ഒരുഗോളിന് തോല്‍പ്പിച്ച് പുറത്താക്കുകയായിരുന്നു. സ്വന്തം നാട്ടില്‍ ടീമിന്റെ കളികാണാന്‍ ഗ്യാലറിയില്‍ തടിച്ചു കൂടിയ കൊറിയക്കാരുടെ കണ്ണീരുനുള്ള മറുപടിയായിരുന്നു ഇന്നലെ സണ്‍ ഹ്യൂങ്-മിന്‍ നേതൃത്വത്തിലുള്ള കൊറിയ നല്‍കിയത്. അന്ന് സ്വന്തം കാണികള്‍ക്കു മുമ്പില്‍ നിരാശരായി കൂടാരം കയറിയത്തിന്റെ കറ ചരിത്രത്തിലാദ്യമായി ഒരു ഏഷ്യന്‍ ടീം ജര്‍മനിയെ വീഴ്ത്തിയെന്ന ഖ്യാതിയും ഒപ്പം എണ്ണം പറഞ്ഞ രണ്ടു ഗോളിന്റെ തകര്‍പ്പന്‍ ജയത്തോടെ വീട്ടി.
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala3 days ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
india2 days ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
kerala1 day ago
ലക്ഷദ്വീപ് സ്കൂള്‍ ഭാഷാ പരിഷ്കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി
-
kerala3 days ago
സംസ്ഥാനത്ത് നാളെ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ പണിമുടക്കും
-
kerala3 days ago
കണ്ണൂരില്‍ വിവിധയിടങ്ങളിലായി മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു
-
india3 days ago
2026ല്‍ തമിഴ്നാട്ടില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് അമിത് ഷാ; യുഎസില്‍ ഭരണം ലഭിച്ചാലും തമിഴ്നാട്ടില്‍ കിട്ടില്ലെന്ന് ഡിഎംകെ
-
india3 days ago
നീലഗിരിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു
-
kerala3 days ago
സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം മഴ ശക്തമായേക്കും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്