Culture
അഡ്രസ് ലീക്കായി; ഈജിപ്തില്‍ ആരാധകവൃന്ദത്തില്‍ പൊറുതിമുട്ടി സലാ

കെയ്‌റോ: റഷ്യന്‍ ലോകകപ്പിന് ശേഷം നാട്ടില്‍ തിരിച്ചെത്തിയ ഈജിപ്ത് സൂപ്പര്‍ താരം മുഹമ്മദ് സലാ വീട്ടിന് മുന്നിലെ ആരാധക കൂട്ടത്തെ കണ്ട് ഞെട്ടിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ അഡ്രസ് പുറത്തായതിനെ തുടര്‍ന്ന് സാലയുടെ വീടിന് മുന്നില്‍ താരത്തെ കാണാനായി വന്‍ ജനക്കൂട്ടം തമ്പടിച്ചത്.
സ്വന്തം വസതിയിലേക്കുള്ള ആരാധകരുടെ കുത്തൊഴുക്ക് കാരണം സാല ഇപ്പോള്‍ പെട്ടിരിക്കുകയാണ്. എന്നാല്‍ തന്നെ കാണാന്‍ എത്തിയ ആരാധാകരെ പിണക്കാതെയാണ് സാല മടക്കിയത്. തന്റെ വീടിനു പുറത്തിറങ്ങിയ സാല ആരാധകര്‍ക്കൊപ്പം സമയം ചെലവഴിച്ചു. ആരാധകര്‍ക്കൊപ്പം സെല്‍ഫിയെടുക്കാനും അവര്‍ നല്‍കിയ സമ്മാനങ്ങള്‍ സ്വീകരിക്കാനും താരം തയ്യാറായി.
അതിനിടെ ബി.ബി.സി പത്രപ്രവര്‍ത്തക ഷൈമാ ഖലീല്‍ സലാ ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് നല്‍കുന്ന ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചു
Crowds gather outside @MoSalah’s home in #Egypt after his address was leaked on Facebook . So what does he do? He comes out to greet people and sign autographs…
We are not worthy of #MoSalah pic.twitter.com/85tlob2bDB— shaimaa khalil BBC (@Shaimaakhalil) June 29, 2018
എന്നാല്‍ ഇത് ഗതാഗത കുരുക്ക് അടക്കം കൂടതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ കാരണമായി. തുടര്‍ന്ന താരത്തിന്റെ വീടിന് മുമ്പില്‍ തടിച്ചുകൂടിയ ആരാധകരെ ഒഴിവാക്കാന്‍ പൊലീസിന് ഇടപെടേണ്ടിയും വന്നു.
മൂന്ന് മത്സരങ്ങളില്‍ പരാജയപ്പെട്ട ഈജിപ്ത് ലോകകപ്പില്‍ നിന്ന് പുറത്തായതിനെ തുടര്‍ന്ന് ചൊവ്വാഴ്ചയാണ് റഷ്യയില്‍ സലാ നാട്ടിലെത്തിയത്. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും തോറ്റ് ഈജിപ്തിന് ഗ്രൂപ്പ് എയില്‍ അവസാന സ്ഥാനമാണ്. പരിക്കിനെ തുടര്‍ന്ന് സലാ രണ്ട് മത്സരങ്ങള്‍ മാത്രമേ കളിച്ചിരിന്നുള്ളു. ലിവര്‍പൂളിന്റെ പ്രീ-സീസണ്‍ പരിശീലനത്തിനായി മെല്‍വുഡില്‍ തിരിച്ചെത്തുന്നതിന് മുമ്പ് മൂന്ന് ആഴ്ച വിശ്രമമാണ് സലാക്കുള്ളത്.
ഈജിപ്തില്‍ എത്തിയ സലാ നിസ്‌കരിക്കാനായി ഒരു പള്ളിയില്‍ കയറിയത് കണ്ട ആരാധകര്‍ അവിടെ നിന്നും വീട്ടിലെത്തുന്നത് വരെ പിന്തുടരുകയുമായിരുന്നു. തുടര്‍ന്ന് സലാ താമസിക്കുന്ന സ്ഥലത്തിന്റെ ചിത്രവും വിലാസവും അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുയായിരുന്നു.
സമൂഹമാധ്യമങ്ങള്‍ വഴി സലാഹിന്റെ വസതിയേക്കുറിച്ചുള്ള വിവരങ്ങള്‍ വൈറലായതൊടെ സൂപ്പര്‍ താരത്തെ കാണാന്‍ ആരാധകരുടെ കുത്തൊഴുക്കായി.
Mohamed Salah’s address in Egypt is leaked on social media
So what does he do?
He comes out to meet the people & sign autographs
pic.twitter.com/cuao3et6Jq
— 101 Great Goals (@101greatgoals) June 29, 2018
ആരാധകരുടെ തിക്കിത്തിരക്കിലും സൂപ്പര്‍ താരത്തിന്റെ എളിമ നിറഞ്ഞ മനസ് ഈജിപ്തില്‍ ചര്‍ച്ചയായിരിക്കുകയാണ്.
I feel sorry for @MoSalah.
I didn’t even know he was here. its literally shocking to see a massive amount of people gathered around his house ,and the traffic was unbearable! I know that people love him but at least give him some personal space! #MoSalah #محمد_صلاح pic.twitter.com/n2aA5W7Xp6— روضة (@Rawda_tfr) June 29, 2018
അതേസമയം ജനങ്ങളുടെ ഇത്തരം പെരുമാറ്റ രീതിയെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടക്കുന്നുണ്ട്.
ആളുകള്‍ സലായെ സ്‌നേഹിക്കുന്നുവെന്ന് എല്ലാവര്‍ക്കും അറിയാമെന്നും എന്നാല്‍ സ്വാകാര്യ നിമിഷങ്ങള്‍ക്കായി അദ്ദേഹത്തിന് സമയം അനുവദിച്ചു കൊടുക്കണമെന്നാണ് പലരുടേയും അഭിപ്രായം. എന്നാല്‍ സലായുടെ പരുമാറ്റരീതിയെ പ്രശംസിച്ചും പോസ്റ്റുകള്‍ വരുന്നുണ്ട്.
تجمع كبير وحشد امام بيت محمد صلاح ليله البارحه ..
مو كافي الي صار معاه من الاتحاد المصري،، الرجال موب قادر يرتاح حتى في اجازته
طبعا جت الشرطه .. صلاح واهله غادروا المكان .. pic.twitter.com/grUUawei2s— L.F.C (@abdullaah1892) June 29, 2018
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala1 day ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
india23 hours ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
kerala2 days ago
പണം നല്‍കിയില്ലെങ്കില്‍ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; കൃഷ്ണകുമാറിനെതിരെ എഫ്ഐആറില്‍ ഗുരുതര ആരോപണങ്ങള്‍
-
kerala2 days ago
വീണ്ടും മഴ വരുന്നു; വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ്
-
kerala2 days ago
നിലമ്പൂരില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവം; സര്‍ക്കാര്‍ സ്പോണ്‍സേഡ് കൊലപാതകമെന്ന് ആര്യാടന് ഷൗക്കത്ത്
-
kerala2 days ago
വ്യാപാര സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; ദിയ കൃഷ്ണയുടെയും ജീവനക്കാരുടെയും അക്കൗണ്ടുകള്‍ പരിശോധിക്കും
-
india2 days ago
പെരുന്നാളിന് നിയമവിരുദ്ധമായി കന്നുകാലികളെ കശാപ്പ് നടത്തിയെന്നാരോപം; അസമില്‍ 16 പേര് അറസ്റ്റില്‍
-
Video Stories2 days ago
നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി