More
കോലിക്കും രക്ഷിക്കാനായില്ല; ഒന്നാം ടെസ്റ്റില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് 31 റണ്‍സിന് തോറ്റു

എജ്ബാസ്റ്റണ്‍: സൂപ്പര്‍ ക്ലൈമാക്സിലേക്കെത്തിയ ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റ് മത്സരത്തില്‍ ക്യാപ്റ്റന്‍ കോലിയുടെ കരുത്തില്‍ വിജയം പ്രതീക്ഷിച്ച ഇന്ത്യന്‍ ആരാധകര്‍ക്ക് ഒടുവില്‍ നിരാശ. ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 31 റണ്‍സിന്റെ തോല്‍വി.
ഇംഗ്ലണ്ട് ഉയര്‍ത്തിയ 194 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് നാലാം ദിനം ബാറ്റിങിന് ഇറങ്ങിയ ഇന്ത്യക്ക് തോറ്റു മടങ്ങാനായിരുന്നു വിധി. അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയതിനു പിന്നാലെ ബെന്‍ സ്റ്റോക്സിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി കോഹ്ലി പുറത്തായതോടെ മരണമണി മുഴങ്ങി. 93 പന്തില്‍ നാലു ബൗണ്ടറികളോടെയാണ് കോഹ്ലി 51 റണ്‍സെടുത്തത്. പിന്നാലെ മുഹമ്മദ് ഷാമിയെ വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്റ്റോയുടെ കൈകളിലെത്തിച്ച് സ്റ്റോക്സ് ഇംഗ്ലണ്ടിന്റെ വിജയം വേഗത്തിലാക്കി. മൂന്നു പന്തു നേരിട്ട് റണ്ണൊന്നുമെടുക്കാതെയാണ് ഷാമി പുറത്തായത്. 15 പന്തില്‍ രണ്ടു ബൗണ്ടറികളോടെ 11 റണ്‍സെടുത്ത ഇഷാന്ത് ശര്‍മയെ ആദില്‍ റഷീദ് എല്‍.ബിയില്‍ കുരുക്കി. ഇതോടെ അവസാന വിക്കറ്റിലെ ഹാര്‍ദിക് പാണ്ഡ്യയും ഉമേഷ് യാദവും മാത്രമായി ഇന്ത്യയുടെ പ്രതീക്ഷ.61 പന്തില്‍ നാലു ബൗണ്ടറികളോടെ 31 റണ്‍സെടുത്ത പാണ്ഡ്യ പൊരുതിനോക്കിയെങ്കിലുംബെന്‍ സ്റ്റോക്‌സിന്റെ പന്തില്‍ അലസ്റ്റയര്‍ കുക്കിന് പിടികൊടുത്ത് മടങ്ങിയതോടെ ഇംഗ്ലീഷുകാര്‍ വിജയക്കൊടി പാറിക്കുകയായിരുന്നു.
ഇംഗ്ലണ്ടിനായി ബെന്‍ സ്റ്റോക്‌സ് 14.2 ഓവറില്‍ 40 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി.
രണ്ടാം ഇന്നിംഗ്സില്‍ 180 റണ്‍സിന് ഇംഗ്ലണ്ട് പുറത്തായപ്പോള്‍ ഇന്ത്യക്ക് വിജയിക്കാനവശ്യമായത് 194 റണ്‍സ്. വന്‍ തകര്‍ച്ചയുടെ മൈതാനത്തായിരുന്നു ഒരു ഘട്ടത്തില്‍ ഇംഗ്ലണ്ട്. ഇഷാന്ത് ശര്‍മ്മയും രവിചന്ദ്രന്‍ അശ്വിനും ചേര്‍ന്നുള്ള പേസ് -സ്പിന്‍ ആക്രമണത്തില്‍ ആടിയുലഞ്ഞ ഇന്നിംഗ്സ് ഏഴ് വിക്കറ്റിന് 87 റണ്‍സ് എന്ന നിലയിലായിരുന്നു. 100 റണ്‍സ് മാത്രമായിരുന്നു അപ്പോള്‍ ലീഡ്. ഇന്ത്യ മൂന്നാം ദിവസം തന്നെ മല്‍സരം സ്വന്തമാക്കുമെന്ന അവസ്ഥ. അവിടെ നിന്നുമാണ് 20 കാരനായ സാം കുറാന്‍ ഉയര്‍ന്ന ശിരസ്സുമായി പോരാട്ടവീര്യം പ്രകടിപ്പിച്ചത്.
രണ്ടാം ടെസ്റ്റ് കളിക്കുന്ന സറെയുടെ താരം അര്‍ധ സെഞ്ച്വറി നേടി പുറത്താവുമ്പോള്‍ പൊരുതാനുള്ള സ്‌ക്കോര്‍ സ്വന്തമാക്കിയിരുന്നു ആതിഥേയര്‍.
180 ല്‍ അവസാനിച്ച ഇംഗ്ലീഷ് രണ്ടാം ഇന്നിംഗ്സിലെ ടോപ് സ്‌ക്കോറര്‍ കുറാനായിരുന്നു. 65 പന്തില്‍ 63 റണ്‍സ്. ഇടം കൈയന്‍ സീമറില്‍ നിന്നും ഓള്‍റൗണ്ടറിലേക്കുള്ള കുറാന്റെ പ്രയാണമാണ് ഇംഗ്ലണ്ടിന് എജ്ബാസ്റ്റണ്‍ നല്‍കുന്ന വലിയ സംഭാവന. അംഗീകൃത ബാറ്റ്സ്മാനെ പോലെ നല്ല ഷോട്ടുകള്‍. രണ്ട് വട്ടം അദ്ദേഹം പന്തിനെ ഗ്യാലറിയിലെത്തിച്ചു. ഒമ്പത് തവണ അതിര്‍ത്തിയും കടത്തി. ഇന്ത്യന്‍ നായകന്‍ വിരാത് കോലി നിയോഗിച്ച നാല് ബൗളര്‍മാരും മികവോടെ പന്തെറിഞ്ഞിട്ടും ആ പ്രതിരോധം ഉദ്ദേശം ഒന്നര മണിക്കൂറോളം ഭേദിക്കാനായില്ല. ഇടക്ക്് വെളിച്ചക്കുറവ് മൂലം കളി നിര്‍ത്തി വെച്ചപ്പോഴും കുറാന്റെ ആത്മവിശ്വാസം ചോര്‍ന്നില്ല. തുടര്‍ന്ന് വീണ്ടുമെത്തിയാണ് അദ്ദേഹം കരിയറിലെ ആദ്യ ടെസ്റ്റ് ഫിഫ്റ്റി സ്വന്തമാക്കിയത്.
രാവിലെ കണ്ടത് വന്‍ തകര്‍ച്ചയായിരുന്നു. തലേ ദിവസം തന്നെ ടീമിലെ വിശ്വസ്തനായ ഓപ്പണര്‍ അലിസ്റ്റര്‍ കുക്കിന്റെ വിക്കറ്റ് അശ്വിന്‍ വീഴ്ത്തിയിരുന്നു. ഒമ്പത് റണ്‍സായിരുന്നു കുക്ക്് പുറത്താവുമ്പോള്‍ ടീം സ്‌ക്കോര്‍. ഇന്നലെ ജെന്നിംഗ്സായിരുന്നു ആദ്യം മടങ്ങിയത്. ഇന്ത്യ ബാറ്റ് ചെയ്യുമ്പോള്‍ ചെറിയ പരുക്കേറ്റ ജെന്നിംഗ്സ് ആ വേദന പ്രകടിപ്പിക്കാതെ കളിച്ചുവെങ്കിലും അശ്വിന്റെ തിരിഞ്ഞ പന്തിനെ പ്രതിരോധിക്കുന്നതിനിടെ ലോകേഷ് രാഹുലിന്റെ കരങ്ങളിലെത്തി. പിറകെ നായകന്‍ ജോ റൂട്ടും മടങ്ങിയതോടെ ഇന്ത്യന്‍ ക്യാമ്പ് ആവേശത്തിലായി. എന്നും ഇന്ത്യക്ക് തലവേദനയാവാറുള്ള റൂട്ട് അശ്വിന്റെ വേഗതയിലാണ് തളര്‍ന്നത്. ക്യാച്ച്് രാഹുലിന് തന്നെ. നായകന്റെ സമ്പാദ്യം 14 റണ്‍സ്. മലാനും ബെയര്‍സ്റ്റോയും പൊരുതാന്‍ നോക്കി. പക്ഷേ ആദ്യ ഇന്നിംഗ്സില്‍ കാര്യമായ നേട്ടമുണ്ടാവാതിരുന്ന ഇഷാന്തിന്റെ മൂവിംഗ് സ്പെല്ലില്‍ രണ്ട് പേരും വേഗം മടങ്ങി. മലാന്‍ 20 റണ്‍സ് നേടിയപ്പോള്‍ ബെയര്‍സ്റ്റോ 28 ല്‍ മടങ്ങി. പിന്നെയുളള പ്രതീക്ഷ ബെന്‍ സ്റ്റോക്ക്സിലായിരുന്നു. അദ്ദേഹത്തിനും പക്ഷേ ഇഷാന്ത് അവസരം നല്‍കിയില്ല. ബട്ലര്‍ നേടിയതാവട്ടെ ഒരു റണ്‍ മാത്രം. ഇവിടെയായിരുന്നു കുറാന്‍ എത്തിയത്. പിന്നെ കണ്ടതായിരുന്നു പൊരുതല്‍. റഷീദായിരുന്നു കൂട്ട്. സ്‌ക്കോര്‍ 87 ല്‍ നിന്നും രണ്ട് പേരും ചേര്‍ന്ന് 135 വരെ എത്തിച്ചു. ഇടക്ക് ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ ക്യാച്ചുകളും നിലത്തിട്ടു. സ്ലിപ്പില്‍ ശിഖര്‍ ധവാനായിരുന്നു കാര്യമായ പിഴവുകള്‍. മുഹമ്മദ് ഷമിക്ക് രണ്ടാം ഇന്നിംഗ്സില്‍ വിക്കറ്റൊന്നും ലഭിച്ചില്ല.
പക്ഷേ ഇഷാന്ത് 13 ഓവറില്‍ 51 റണ്‍സ് മാത്രം നല്‍കി മൂന്ന് പേരെ പുറത്താക്കിയപ്പോള്‍ അശ്വിന്‍ 59 റണ്‍സിന് മൂന്ന് വിക്കറ്റ് നേടി. ഇംഗ്ലീഷ് വാലറ്റത്തിലൂടെ നുഴഞ്ഞ് കയറിയ ഉമേഷ് യാദവ് 20 റണ്‍സിന് രണ്ട് പേരെ പുറത്താക്കി.
kerala
”കാവിക്കൊടി ദേശീയപതാകയാക്കണം”; വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് എന്‍. ശിവരാജന്‍
ഭാരതാംബ വിവാദത്തില്‍ പുഷ്പാര്‍ച്ചനയ്ക്കുശേഷം പ്രതികരിക്കുമ്പോഴായിരുന്നു ശിവരാജന്റെ പരാമര്‍ശം

പാലക്കാട്: വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് എന്‍. ശിവരാജന്‍. ഇന്ത്യന്‍ ദേശീയപതാകയായ ത്രിവര്‍ണപതാകയ്ക്ക് പകരം കാവിക്കൊടിയാക്കണമെന്ന് ബിജെപി മുന്‍ ദേശീയ കൗണ്‍സില്‍ അംഗം എന്‍. ശിവരാജന്‍. ഭാരതാംബ വിവാദത്തില്‍ പുഷ്പാര്‍ച്ചനയ്ക്കുശേഷം പ്രതികരിക്കുമ്പോഴായിരുന്നു ശിവരാജന്റെ പരാമര്‍ശം.
തുടര്‍ന്ന് മന്ത്രി ശിവന്‍കുട്ടിയെ ശവന്‍കുട്ടി എന്നും ശിവരാജന്‍ ആക്ഷേപിച്ചു. ദേശീയപതാകയ്ക്ക് സമാനമായ പതാക രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപയോഗിക്കുന്നത് നിരോധിക്കണമെന്നും ശിവരാജന്‍ പറഞ്ഞു. കോണ്‍ഗ്രസ് പച്ച പതാക ഉപയോഗിക്കട്ടെയെന്നും ഇന്ത്യന്‍ ചരിത്രമറിയാത്ത സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും ഇറ്റാലിയന്‍ കൊടി ഉപയോഗിക്കട്ടെയെന്നും ശിവരാജന്‍ കൂട്ടിച്ചേര്‍ത്തു.
kerala
ന്യൂനമർദം, ചക്രവാതച്ചുഴി; കേരളത്തിൽ നാളെ മുതൽ മഴ വീണ്ടും കനക്കും; അടുത്ത ഏഴ് ദിവസം മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ന്യൂനമർദത്തിന്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലത്തിൽ സംസ്ഥാനത്ത് നാളെ മുതൽ മഴ കനക്കും. വിവിധ ജില്ലകളിൽ നാളെ മുതൽ മൂന്ന് ദിവസത്തേക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ജൂണ്‍ 22 മുതല്‍ 25 വരെ തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ പരമാവധി 40-60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല.
യെല്ലോ അലേർട്ട്
22/06/2025: ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്
23/06/2025: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്
24/06/2025: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
ജാഗ്രത നിര്‍ദേശങ്ങള്‍
കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തില്‍ കടലിലേക്ക് മത്സ്യബന്ധന യാനങ്ങള്‍ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാല്‍ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തില്‍ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായി ഒഴിവാക്കേണ്ടതാണ്. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക. തീരശോഷണത്തിനു സാധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തുക.
kerala
മാര്‍ഗദീപം സ്‌കോളര്‍ഷിപ്പില്‍ വിവേചനം; മുസ്‌ലിം അപേക്ഷകരില്‍ 1.56 ലക്ഷം പുറത്ത്
ക്രിസ്ത്യൻ വിഭാഗത്തിലെ അപേക്ഷകരിൽ 62 ശതമാനവും മറ്റു ന്യൂനപക്ഷ വിഭാഗങ്ങളിലെ മുഴുവൻ അപേക്ഷകരും സ്‌കോളർഷിപ്പിന് അർഹരായി

ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള മാർഗദീപം സ്‌കോളർഷിപ്പ് അനുവദിച്ചതിൽ മുസ്‌ലിം വിഭാഗത്തിന് കടുത്ത വിവേചനം. മുസ്‌ലിം അപേക്ഷകരിലെ 24 ശതമാനത്തെ മാത്രമാണ് സ്‌കോളർഷിപ്പിന് പരിഗണിച്ചത്. ക്രിസ്ത്യൻ വിഭാഗത്തിലെ അപേക്ഷകരിൽ 62 ശതമാനവും മറ്റു ന്യൂനപക്ഷ വിഭാഗങ്ങളിലെ മുഴുവൻ അപേക്ഷകരും സ്‌കോളർഷിപ്പിന് അർഹരായി.
സർക്കാർ, എയ്ഡഡ് സ്‌കൂളിൽ ഒന്നു മുതൽ എട്ട് വരെ പഠിക്കുന്ന മുസ്‌ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ അടക്കമുള്ള ന്യൂനപക്ഷ മത വിഭാഗങ്ങളിലെ വിദ്യാർഥികൾക്കാണ് മാർഗദീപം സ്‌കോളർഷിപ്പ് അനുവദിക്കുന്നത്. മുസ്‌ലിം വിഭാഗത്തിലെ 2,31,864 വിദ്യാർഥികളും ക്രിസ്ത്യൻ വിഭാഗത്തിൽ നിന്ന് 55,264 പേരും ബുദ്ധ മതത്തിൽപ്പെട്ട 4 പേരും ജൈന വിഭാഗത്തിലെ 5 വിദ്യാർഥികളുമായി 2,87,137 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ മുസ്‌ലിം വിഭാഗത്തിൽ 75,073 വിദ്യാർഥികൾക്ക് മാത്രമാണ് സ്‌കോളർഷിപ്പ് അനുവദിച്ചത്. ശേഷിക്കുന്ന 1,56,791 പേരും പുറത്തായി. ക്രിസ്ത്യൻ വിഭാഗത്തിലെ 46,585 വിദ്യാർഥികൾക്കും ബുദ്ധ, ജൈന വിഭാഗങ്ങളിൽ നിന്ന് ലഭിച്ച ഒമ്പത് അപേക്ഷകർക്കും സ്‌കോളർഷിപ്പ് ലഭിച്ചു. കഴിഞ്ഞ സാമ്പത്തികവർഷം അവസാനം ഫെബ്രുവരിയിലാണ് വ്യാപക പ്രതിഷേധത്തെ തുടർന്ന് സർക്കാർ മാർഗദീപം സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചത്.
-
News3 days ago
ഇസ്രാഈലിന്റെ വ്യോമ പ്രതിരോധ ശേഖരം കുറയുന്നു, മിസൈലുകള്‍ 10-12 ദിവസം മാത്രം നിലനില്‍ക്കുവെന്ന് റിപ്പോര്‍ട്ട്
-
News2 days ago
അഹമ്മദാബാദ് വിമാനാപകടം: 210 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു
-
kerala3 days ago
നിലമ്പൂര്‍ നാളെ പോളിങ് ബൂത്തിലേക്ക്
-
News3 days ago
ഇസ്രാഈല്‍-ഇറാന് സംഘര്‍ഷം: ഇറാനില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ ‘ഓപ്പറേഷന് സിന്ധു’ ആരംഭിച്ച് ഇന്ത്യ
-
kerala3 days ago
കണ്ണൂരില്‍ തെരുവുനായയുടെ കടിയേറ്റ അഞ്ച് വയസുകാരന് പേവിഷബാധയേറ്റു
-
kerala2 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ഇന്ന്
-
News2 days ago
ഇറാന് ഗസ്സയല്ല, ഇസ്രാഈല്‍ ആക്രമണം പുതിയ യുദ്ധത്തിനുള്ള വാതില്‍തുറക്കല്‍; ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു
-
kerala2 days ago
നിലമ്പൂരില്‍ പോളിങ് പുരോഗമിക്കുന്നു; നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ 30.15% പോളിങ്