Connect with us

Culture

പുതിയ കണക്കുകള്‍ പുറത്ത്: രാജസ്ഥാനില്‍ ബി.ജെ.പിയുടെ തോല്‍വി അറിഞ്ഞതിലും ദയനീയം

Published

on

 

ജയ്പൂര്‍ : രാജസ്ഥാനില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പരാജയം അറിഞ്ഞതിലും ദയനീയമെന്ന്
കണക്കുകള്‍. തെരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളിലെ ബൂത്തുതല കണക്ക് പരിശോധിച്ചപ്പോളാണ് ബി.ജെ.പിയെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തു വരുന്നത്. ഒരു ബൂത്തില്‍ ഒരു വോട്ടുപോലും ലഭിക്കാത്ത പാര്‍ട്ടിക്ക് മറ്റു ചില ബൂത്തുകളില്‍ ലഭിച്ച വോട്ടാകാട്ടെ ഒന്ന്, രണ്ട് എന്നിങ്ങനെ. രാജസ്ഥാനില്‍ ജനപ്രതിനിധികളുടെ മരണത്തെ തുടര്‍ന്ന് രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലും ഒരു നിയമസഭാ മണ്ഡലത്തിലുമാണ് തെരഞ്ഞെടുപ്പ് നടന്നത്
എന്നാല്‍ മൂന്നു മണ്ഡലത്തിലും ബി..െജപി ദയനീയ പരാജയം ഏറ്റുവാങ്ങുകയായിരുന്നു.

അജ്മീര്‍ മണ്ഡലത്തിലെ ഡുദു തെഹ്‌സില്‍ 49-ാം നമ്പര്‍ ബൂത്തില്‍ ബി.ജെ.പി സംപൂജ്യരായപ്പോള്‍ കോണ്‍ഗ്രസിന് ലഭിച്ച വോട്ടാകട്ടെ 337. നസീറാബാദ് മണ്ഡലത്തിലെ 223-ാം നമ്പര്‍ ബൂത്തില്‍ കോണ്‍ഗ്രസ് 582 വോട്ട് നേടിയപ്പോള്‍ ബി.ജെ.പിക്ക് ലഭിച്ചത് ഒറ്റ വോട്ടാണ്. 224-ാമത്തെ ബൂത്തില്‍ കോണ്‍ഗ്രസിന് 500 പേര്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ രണ്ട് വോട്ട് നേടാനെ ബിജെപിക്കായുള്ളു.

2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 2.5 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം സമ്മാനിച്ച അല്‍വാര്‍ മണ്ഡലത്തില്‍ ഇത്തവണ കോണ്‍ഗ്രസിന്റെ ഡോ.കരണ്‍ സിങ് യാദവ് രണ്ട് ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.അജ്മീര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രഘുശര്‍മ ജയിച്ചു കയറിയത് 85,000 വോട്ടുള്‍ക്കാണ്. എട്ട് നിയമസഭാ മണ്ഡലങ്ങളുള്ള അജ്മീര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ഒരിടത്ത് പോലും മുന്നിലെത്താന്‍ ബി.ജെ.പിക്കായില്ല എന്നതും ശ്രദ്ധേയമാണ്. മണ്ഡല്‍ഗഢ് നിയമസഭാ മണ്ഡലത്തില്‍ 12,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് വിജയിച്ചത്്.

സിറ്റിങ് സീറ്റിലെ ഉപതെരഞ്ഞെടുപ്പില്‍ സഹതാപ തരംഗം ഉണ്ടാകുമെന്ന പ്രതീക്ഷിച്ച് ബന്ധുക്കളെ സ്ഥാനാര്‍ത്ഥികളാക്കിയ ബി.ജെ.പിക്ക് ഞെട്ടിക്കുന്ന തോല്‍വിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ബൂത്തുതല വോട്ടു കണക്കുകള്‍ പുറത്തുവന്നതോടെ ബിജെപിക്കുള്ളില്‍ തന്നെ വലിയ പൊട്ടിത്തെറിയാണ് ഉണ്ടായിരിക്കുന്നത്. മുഖ്യമന്ത്രി വസുന്ധര രാജെയെ മാറ്റണമെന്ന ആവശ്യവുമായി ഒരു വിഭാഗം സംസ്ഥാന നേതാക്കള്‍ രംഗത്തെത്തി കഴിഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

വിവാദ പരാമര്‍ശം; വധഭീഷണിയുണ്ടെന്ന് രണ്‍ബീര്‍ അല്ലാബാഡിയ

ഭയമുണ്ടെന്നും പക്ഷേ, ഓടിപ്പോകുന്നില്ല എന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ രണ്‍ബീര്‍ കുറിച്ചു.

Published

on

റിയാലിറ്റി ഷോയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായതോടെ തനിക്ക് നേരെ വധഭീഷണിയുണ്ടെന്ന് യുട്യൂബര്‍ രണ്‍ബീര്‍ അല്ലാബാഡിയ. ഭയമുണ്ടെന്നും പക്ഷേ, ഓടിപ്പോകുന്നില്ല എന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ രണ്‍ബീര്‍ കുറിച്ചു. ഇന്ത്യയിലെ ഓഫീസിലും പൊലീസിലും നീതിന്യായ വ്യവസ്ഥയിലും പൂര്‍ണ വിശ്വാസമുണ്ടെന്നും രണ്‍ബീര്‍ പറയുന്നു.

തന്നെ കൊല്ലാനും കുടുംബത്തെ വേദനിപ്പിക്കാനും ആഗ്രഹിക്കുന്നുവെന്ന് പറയുന്ന ആളുകളില്‍ നിന്ന് വധഭീഷണിയുണ്ടെന്നും ചില ആളുകള്‍ രോഗികളായി വേഷമിട്ട് അമ്മയുടെ ക്ലിനിക്കില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചെന്നും രണ്‍ബീര്‍ പറയുന്നു.

ബീയര്‍ ബൈസെപ്സ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് രണ്‍ബീര്‍ ഹാസ്യനടന്‍ സമയ് റെയ്നയുടെ ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് പരിപാടിയില്‍ മാതാപിതാക്കളേയും ലൈംഗികതയെയും കുറിച്ച് നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്. എന്നാല്‍ ഇതിനെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതോടെ താരം ക്ഷമാപണവുമായി രംഗത്തുവന്നിരുന്നു. ഇന്‍ഫ്ളുവന്‍സര്‍മാരായ അപൂര്‍വ മുഖിജ, ആശിഷ് ചഞ്ച്‌ലാനി എന്നിവരുള്‍പ്പെടെ 7 പേരുടെ മൊഴി പൊലീസ് ഇതിനോടകം രേഖപ്പെടുത്തി.
ഷോയില്‍ പങ്കെടുത്തവരടക്കം 40 പേര്‍ക്ക് സൈബര്‍ പൊലീസ് നോട്ടിസ് നല്‍കിയിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ യുട്യൂബര്‍ അല്ലാബാഡിയയ്ക്കെതിരെ കേസെടുത്തു.

 

 

Continue Reading

india

‘അമൃത്സറിൽ വിമാനമിറക്കുന്നത് പഞ്ചാബിനെ അപമാനിക്കാൻ’; ഭഗവന്ത് മാൻ

മാനിനെ പന്തുണച്ച് കോൺഗ്രസും രംഗത്തുവന്നപ്പോൾ ആം ആദ്മി പാർട്ടി വിഷയം വൈകാരികമാക്കാൻ നോക്കുകയാണെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി.

Published

on

അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ വഹിച്ചുള്ള വിമാനങ്ങൾ അമൃത്സറിൽ മാത്രമിറക്കി പഞ്ചാബിനെ അപമാനിക്കുകയാണെന്ന് ആം ആദ്മി പാർട്ടി, കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. അമേരിക്ക നാടുകടത്തുന്ന 119 ഇന്ത്യക്കാരുമായുള്ള യു.എസ് വിമാനമെത്തുന്ന ഘട്ടത്തിലാണ് പുതിയ വിവാദമുണ്ടായത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയ ശേഷമുള്ള നടപടികൾ എങ്ങനെയാകുമെന്ന് രാജ്യം ഉറ്റുനോക്കുന്നതിനിടെയാണ് പുതിയ വിമാനമിറങ്ങിയത്.അനധികൃത കുടിയേറ്റം പഞ്ചാബിന്റെ മാത്രം പ്രശ്നമല്ലാതിരുന്നിട്ടും അങ്ങനെ വരുത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് ആപ് നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായ ഭഗവന്ത് മാൻ കുറ്റപ്പെടുത്തി.

വിശുദ്ധ നഗരമായ അമൃത്സറിനെ നാടുകടത്താനുള്ള സ്ഥലമാക്കി മാറ്റിയതിനെതിരെ കേന്ദ്ര വിദേശ മന്ത്രാലയത്തിന് കത്തെഴുതിയെന്നും മാൻ പറഞ്ഞു. മാനിനെ പന്തുണച്ച് കോൺഗ്രസും രംഗത്തുവന്നപ്പോൾ ആം ആദ്മി പാർട്ടി വിഷയം വൈകാരികമാക്കാൻ നോക്കുകയാണെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി.

നാടുകടത്തുന്നവരെയുംകൊണ്ടുള്ള യു.എസ് വിമാനം ഇറക്കാൻ എന്തിനാണ് പഞ്ചാബിനെ തെരഞ്ഞെടുത്തതെന്ന് പഞ്ചാബിൽനിന്നുള്ള കോൺഗ്രസ് നേതാവും എം.പിയുമായ മനീഷ് തിവാരിയും ചോദിച്ചു. വിവിധ ഭാഗങ്ങളിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാരുണ്ടായിട്ടും അവിടെെയാന്നും വിമാനമിറക്കാതെ പഞ്ചാബിനെ അവമതിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

രാജ്യത്തിനായി രക്തസാക്ഷിത്വം വരിച്ചവരിൽ 80 ശതമാനവും പഞ്ചാബിൽനിന്നായിട്ടും രാജ്യത്തിന്റെ ഭക്ഷണത്തളികയായിട്ടും പഞ്ചാബിനെ അപമാനിക്കുകയാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി ആരോപിച്ചു. കൂടുതൽ പേരുള്ള സംസ്ഥാനമെന്ന നിലക്കാണ് വീണ്ടും അമൃത്സറിനെ തെരഞ്ഞെടുത്തതെങ്കിൽ കഴിഞ്ഞ തവണ 33 പേർ വീതമുണ്ടായിരുന്ന ഗുജറാത്തിനെയും ഹരിയാനയെയുമായിരുന്നു ഇതിനായി തെരഞ്ഞെടുക്കേണ്ടിയിരുന്നത്.

എന്നാൽ, അതുണ്ടായില്ല. പഞ്ചാബില്‍നിന്ന് അന്ന് 30 പേരേ ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും വിമാനമിറക്കിയത് അമൃത്സറിലാണ്. ഇപ്പോള്‍ രണ്ടാമത്തെ വിമാനവും ഇവിടെ ഇറക്കുന്നത് എന്തുകൊണ്ടാണ്? എന്തുകൊണ്ട് രാജ്യതലസ്ഥാനത്ത് ഇറക്കിയില്ലെന്നും മാൻ ചോദിച്ചു. കൈയിൽ വിലങ്ങും കാലിൽ ചങ്ങലയുമായി കയറ്റിയയക്കപ്പെട്ട ഇന്ത്യക്കാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമ്മാനമാണെന്ന് മാൻ പറഞ്ഞു.

ഇന്ത്യക്കാരെ കൈവിലങ്ങിട്ട് മനുഷ്യത്വരഹിതമായി കൊണ്ടുവന്ന വിഷയം നരേന്ദ്ര മോദി ട്രംപുമായി ചർച്ച ചെയ്തിട്ടില്ലെന്നാണ് താൻ കരുതുന്നതെന്ന് മാൻ പറഞ്ഞു. എന്നാൽ, നാടുകടത്തലിൽ രാഷ്ട്രീയം കലർത്തുന്നത് ആപ് അവസാനിപ്പിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. അമേരിക്കക്ക് ഇന്ത്യയിലെ ഏറ്റവുമടുത്ത വിമാനത്താവളം അമൃത്സർ ആയതുകൊണ്ടാണ് യു.എസ് വിമാനങ്ങൾ അവിടെയിറക്കുന്നതെന്ന് ബി.ജെ.പി ദേശീയ വക്താവ് ആർ.പി സിങ് പ്രതികരിച്ചു.

Continue Reading

kerala

തൃശൂരില്‍ ബൈക്ക് ഡിവൈഡറിലിടിച്ച് സഹോദരങ്ങള്‍ മരിച്ചു

ഇവർ ഓടിച്ചിരുന്ന ബൈക്ക് ദേശീയപാതയിലെ ഡിവൈഡറിൽ ഇടിച്ചുകയറുകയായിരുന്നു.

Published

on

ചാലക്കുടി പോട്ട നാടുകുന്നിൽ വാഹനാപകടത്തിൽ സഹോദരങ്ങൾ മരിച്ചു. എറണാകുളം പട്ടിമറ്റം ഓലിക്കൽ വീട്ടിൽ സുരേഷിന്റെ മക്കളായ സുരാജ് (32), സജീഷ് (25) എന്നിവരാണു മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. ഇവർ ഓടിച്ചിരുന്ന ബൈക്ക് ദേശീയപാതയിലെ ഡിവൈഡറിൽ ഇടിച്ചുകയറുകയായിരുന്നു.

മുരിങ്ങൂരിൽ ബന്ധുവീട്ടിൽ നിന്ന് കൊടകര ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. മറ്റേതെങ്കിലും വാഹനം ബൈക്കിൽ തട്ടിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കും. മൃതദേഹങ്ങൾ ചാലക്കുടി സെന്റ് ജയിംസ് ആശുപത്രി മോർച്ചറിയിൽ.

Continue Reading

Trending