More
കോലിക്കും രക്ഷിക്കാനായില്ല; ഒന്നാം ടെസ്റ്റില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് 31 റണ്‍സിന് തോറ്റു
എജ്ബാസ്റ്റണ്‍: സൂപ്പര്‍ ക്ലൈമാക്സിലേക്കെത്തിയ ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റ് മത്സരത്തില്‍ ക്യാപ്റ്റന്‍ കോലിയുടെ കരുത്തില്‍ വിജയം പ്രതീക്ഷിച്ച ഇന്ത്യന്‍ ആരാധകര്‍ക്ക് ഒടുവില്‍ നിരാശ. ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 31 റണ്‍സിന്റെ തോല്‍വി.
ഇംഗ്ലണ്ട് ഉയര്‍ത്തിയ 194 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് നാലാം ദിനം ബാറ്റിങിന് ഇറങ്ങിയ ഇന്ത്യക്ക് തോറ്റു മടങ്ങാനായിരുന്നു വിധി. അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയതിനു പിന്നാലെ ബെന്‍ സ്റ്റോക്സിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി കോഹ്ലി പുറത്തായതോടെ മരണമണി മുഴങ്ങി. 93 പന്തില്‍ നാലു ബൗണ്ടറികളോടെയാണ് കോഹ്ലി 51 റണ്‍സെടുത്തത്. പിന്നാലെ മുഹമ്മദ് ഷാമിയെ വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്റ്റോയുടെ കൈകളിലെത്തിച്ച് സ്റ്റോക്സ് ഇംഗ്ലണ്ടിന്റെ വിജയം വേഗത്തിലാക്കി. മൂന്നു പന്തു നേരിട്ട് റണ്ണൊന്നുമെടുക്കാതെയാണ് ഷാമി പുറത്തായത്. 15 പന്തില്‍ രണ്ടു ബൗണ്ടറികളോടെ 11 റണ്‍സെടുത്ത ഇഷാന്ത് ശര്‍മയെ ആദില്‍ റഷീദ് എല്‍.ബിയില്‍ കുരുക്കി. ഇതോടെ അവസാന വിക്കറ്റിലെ ഹാര്‍ദിക് പാണ്ഡ്യയും ഉമേഷ് യാദവും മാത്രമായി ഇന്ത്യയുടെ പ്രതീക്ഷ.61 പന്തില്‍ നാലു ബൗണ്ടറികളോടെ 31 റണ്‍സെടുത്ത പാണ്ഡ്യ പൊരുതിനോക്കിയെങ്കിലുംബെന്‍ സ്റ്റോക്‌സിന്റെ പന്തില്‍ അലസ്റ്റയര്‍ കുക്കിന് പിടികൊടുത്ത് മടങ്ങിയതോടെ ഇംഗ്ലീഷുകാര്‍ വിജയക്കൊടി പാറിക്കുകയായിരുന്നു.
ഇംഗ്ലണ്ടിനായി ബെന്‍ സ്റ്റോക്‌സ് 14.2 ഓവറില്‍ 40 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി.
രണ്ടാം ഇന്നിംഗ്സില്‍ 180 റണ്‍സിന് ഇംഗ്ലണ്ട് പുറത്തായപ്പോള്‍ ഇന്ത്യക്ക് വിജയിക്കാനവശ്യമായത് 194 റണ്‍സ്. വന്‍ തകര്‍ച്ചയുടെ മൈതാനത്തായിരുന്നു ഒരു ഘട്ടത്തില്‍ ഇംഗ്ലണ്ട്. ഇഷാന്ത് ശര്‍മ്മയും രവിചന്ദ്രന്‍ അശ്വിനും ചേര്‍ന്നുള്ള പേസ് -സ്പിന്‍ ആക്രമണത്തില്‍ ആടിയുലഞ്ഞ ഇന്നിംഗ്സ് ഏഴ് വിക്കറ്റിന് 87 റണ്‍സ് എന്ന നിലയിലായിരുന്നു. 100 റണ്‍സ് മാത്രമായിരുന്നു അപ്പോള്‍ ലീഡ്. ഇന്ത്യ മൂന്നാം ദിവസം തന്നെ മല്‍സരം സ്വന്തമാക്കുമെന്ന അവസ്ഥ. അവിടെ നിന്നുമാണ് 20 കാരനായ സാം കുറാന്‍ ഉയര്‍ന്ന ശിരസ്സുമായി പോരാട്ടവീര്യം പ്രകടിപ്പിച്ചത്.
രണ്ടാം ടെസ്റ്റ് കളിക്കുന്ന സറെയുടെ താരം അര്‍ധ സെഞ്ച്വറി നേടി പുറത്താവുമ്പോള്‍ പൊരുതാനുള്ള സ്‌ക്കോര്‍ സ്വന്തമാക്കിയിരുന്നു ആതിഥേയര്‍.
180 ല്‍ അവസാനിച്ച ഇംഗ്ലീഷ് രണ്ടാം ഇന്നിംഗ്സിലെ ടോപ് സ്‌ക്കോറര്‍ കുറാനായിരുന്നു. 65 പന്തില്‍ 63 റണ്‍സ്. ഇടം കൈയന്‍ സീമറില്‍ നിന്നും ഓള്‍റൗണ്ടറിലേക്കുള്ള കുറാന്റെ പ്രയാണമാണ് ഇംഗ്ലണ്ടിന് എജ്ബാസ്റ്റണ്‍ നല്‍കുന്ന വലിയ സംഭാവന. അംഗീകൃത ബാറ്റ്സ്മാനെ പോലെ നല്ല ഷോട്ടുകള്‍. രണ്ട് വട്ടം അദ്ദേഹം പന്തിനെ ഗ്യാലറിയിലെത്തിച്ചു. ഒമ്പത് തവണ അതിര്‍ത്തിയും കടത്തി. ഇന്ത്യന്‍ നായകന്‍ വിരാത് കോലി നിയോഗിച്ച നാല് ബൗളര്‍മാരും മികവോടെ പന്തെറിഞ്ഞിട്ടും ആ പ്രതിരോധം ഉദ്ദേശം ഒന്നര മണിക്കൂറോളം ഭേദിക്കാനായില്ല. ഇടക്ക്് വെളിച്ചക്കുറവ് മൂലം കളി നിര്‍ത്തി വെച്ചപ്പോഴും കുറാന്റെ ആത്മവിശ്വാസം ചോര്‍ന്നില്ല. തുടര്‍ന്ന് വീണ്ടുമെത്തിയാണ് അദ്ദേഹം കരിയറിലെ ആദ്യ ടെസ്റ്റ് ഫിഫ്റ്റി സ്വന്തമാക്കിയത്.
രാവിലെ കണ്ടത് വന്‍ തകര്‍ച്ചയായിരുന്നു. തലേ ദിവസം തന്നെ ടീമിലെ വിശ്വസ്തനായ ഓപ്പണര്‍ അലിസ്റ്റര്‍ കുക്കിന്റെ വിക്കറ്റ് അശ്വിന്‍ വീഴ്ത്തിയിരുന്നു. ഒമ്പത് റണ്‍സായിരുന്നു കുക്ക്് പുറത്താവുമ്പോള്‍ ടീം സ്‌ക്കോര്‍. ഇന്നലെ ജെന്നിംഗ്സായിരുന്നു ആദ്യം മടങ്ങിയത്. ഇന്ത്യ ബാറ്റ് ചെയ്യുമ്പോള്‍ ചെറിയ പരുക്കേറ്റ ജെന്നിംഗ്സ് ആ വേദന പ്രകടിപ്പിക്കാതെ കളിച്ചുവെങ്കിലും അശ്വിന്റെ തിരിഞ്ഞ പന്തിനെ പ്രതിരോധിക്കുന്നതിനിടെ ലോകേഷ് രാഹുലിന്റെ കരങ്ങളിലെത്തി. പിറകെ നായകന്‍ ജോ റൂട്ടും മടങ്ങിയതോടെ ഇന്ത്യന്‍ ക്യാമ്പ് ആവേശത്തിലായി. എന്നും ഇന്ത്യക്ക് തലവേദനയാവാറുള്ള റൂട്ട് അശ്വിന്റെ വേഗതയിലാണ് തളര്‍ന്നത്. ക്യാച്ച്് രാഹുലിന് തന്നെ. നായകന്റെ സമ്പാദ്യം 14 റണ്‍സ്. മലാനും ബെയര്‍സ്റ്റോയും പൊരുതാന്‍ നോക്കി. പക്ഷേ ആദ്യ ഇന്നിംഗ്സില്‍ കാര്യമായ നേട്ടമുണ്ടാവാതിരുന്ന ഇഷാന്തിന്റെ മൂവിംഗ് സ്പെല്ലില്‍ രണ്ട് പേരും വേഗം മടങ്ങി. മലാന്‍ 20 റണ്‍സ് നേടിയപ്പോള്‍ ബെയര്‍സ്റ്റോ 28 ല്‍ മടങ്ങി. പിന്നെയുളള പ്രതീക്ഷ ബെന്‍ സ്റ്റോക്ക്സിലായിരുന്നു. അദ്ദേഹത്തിനും പക്ഷേ ഇഷാന്ത് അവസരം നല്‍കിയില്ല. ബട്ലര്‍ നേടിയതാവട്ടെ ഒരു റണ്‍ മാത്രം. ഇവിടെയായിരുന്നു കുറാന്‍ എത്തിയത്. പിന്നെ കണ്ടതായിരുന്നു പൊരുതല്‍. റഷീദായിരുന്നു കൂട്ട്. സ്‌ക്കോര്‍ 87 ല്‍ നിന്നും രണ്ട് പേരും ചേര്‍ന്ന് 135 വരെ എത്തിച്ചു. ഇടക്ക് ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ ക്യാച്ചുകളും നിലത്തിട്ടു. സ്ലിപ്പില്‍ ശിഖര്‍ ധവാനായിരുന്നു കാര്യമായ പിഴവുകള്‍. മുഹമ്മദ് ഷമിക്ക് രണ്ടാം ഇന്നിംഗ്സില്‍ വിക്കറ്റൊന്നും ലഭിച്ചില്ല.
പക്ഷേ ഇഷാന്ത് 13 ഓവറില്‍ 51 റണ്‍സ് മാത്രം നല്‍കി മൂന്ന് പേരെ പുറത്താക്കിയപ്പോള്‍ അശ്വിന്‍ 59 റണ്‍സിന് മൂന്ന് വിക്കറ്റ് നേടി. ഇംഗ്ലീഷ് വാലറ്റത്തിലൂടെ നുഴഞ്ഞ് കയറിയ ഉമേഷ് യാദവ് 20 റണ്‍സിന് രണ്ട് പേരെ പുറത്താക്കി.
News
എഐ വ്യാപനം ഐടി മേഖലയിലെ വന്‍ പിരിച്ചുവിടലുകള്‍ക്ക് വഴിയൊരുക്കുന്നു; എച്ച്പിക്ക് ശേഷം ആപ്പിളിലും വെട്ടിക്കുറവ്
ടെക് ഭീമനായ എച്ച്പി ഇന്‍കോര്‍പ്പറേറ്റഡ് 2028 ഓടെ ആഗോളതലത്തില്‍ 4,000 മുതല്‍ 6,000 വരെ തൊഴിലുകള്‍ വെട്ടിക്കുറയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ലോകത്തെ പ്രമുഖ ടെക് കമ്പനികളില്‍ പിരിച്ചുവിടലുകളുടെ പ്രവണത ശക്തമാകുകയാണ്. എഐ അധിഷ്ഠിത മോഡലുകളിലേക്ക് കമ്പനികള്‍ വേഗത്തില്‍ മാറുന്ന സാഹചര്യത്തില്‍ തൊഴില്‍ വെട്ടിക്കുറയ്ക്കലുകള്‍ വ്യാപകമാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ടെക് ഭീമനായ എച്ച്പി ഇന്‍കോര്‍പ്പറേറ്റഡ് 2028 ഓടെ ആഗോളതലത്തില്‍ 4,000 മുതല്‍ 6,000 വരെ തൊഴിലുകള്‍ വെട്ടിക്കുറയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രവര്‍ത്തനങ്ങള്‍ ലളിതമാക്കുകയും ഉല്‍പ്പന്ന വികസനം ശക്തിപ്പെടുത്തുകയും ഉപഭോക്തൃ പിന്തുണാ മേഖലകള്‍ മെച്ചപ്പെടുത്തുകയും ചെയ്യുന്ന എഐ അധിഷ്ഠിത പുനര്‍നിര്‍മാണ നടപടികളുടെ ഭാഗമായിട്ടാണ് ഈ നീക്കം. ഉല്‍പ്പന്ന വികസനം, ആന്തരിക പ്രവര്‍ത്തനങ്ങള്‍, ഉപഭോക്തൃ പിന്തുണാ വിഭാഗങ്ങള്‍ എന്നിവ നേരിട്ടു ബാധിക്കുമെന്ന് സിഇഒ എന്റിക് ലോറസ് വ്യക്തമാക്കി. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഏകദേശം ഒരു ബില്യണ്‍ ഡോളര്‍ ചെലവ് ലാഭിക്കാമെന്നും കമ്പനി പ്രതീക്ഷിക്കുന്നു. ഇതിനുമുമ്പ് പ്രഖ്യാപിച്ച പുനഃസംഘടനയുടെ ഭാഗമായി ഈ വര്‍ഷം ആദ്യം 2,000ലധികം ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടിരുന്നു. അതേ സമയം, ആപ്പിള്‍ ഇന്‍കോര്‍പ്പറേറ്റഡും ഈ ആഴ്ച നിശബ്ദമായ ജോലി വെട്ടിക്കുറച്ച് നടപ്പാക്കിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബിസിനസുകള്‍, സ്‌കൂളുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് സേവനം നല്‍കുന്ന സെയില്‍സ് ടീമിനെയാണ് മാറ്റം കൂടുതല്‍ ബാധിച്ചത്. അക്കൗണ്ട് മാനേജര്‍മാര്‍, ഉല്‍പ്പന്ന ഡെമോകള്‍ കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ എന്നിവരുടെ സ്ഥാനങ്ങള്‍ ഒഴിവാക്കിയതായാണ് വിവരം. ഉപഭോക്തൃ ബന്ധങ്ങള്‍ ശക്തിപ്പെടുത്താനാണ് ഈ പരിഷ്‌കരണമെന്നാണ് ആപ്പിളിന്റെ വിശദീകരണം. പിരിച്ചുവിടപ്പെട്ടവര്‍ക്ക് കമ്പനിയിലെ മറ്റ് തസ്തികകള്‍ക്ക് അപേക്ഷിക്കാമെന്ന് അറിയിച്ചു. ആപ്പിള്‍ കൂടുതല്‍ വില്‍പ്പന പ്രവര്‍ത്തനങ്ങള്‍ തേര്‍ഡ് പാര്‍ട്ടി റീസെല്ലര്‍മാര്‍ക്ക് കൈമാറാന്‍ സാധ്യതയുണ്ടെന്ന സൂചനയും ഉയര്‍ന്നിട്ടുണ്ട്. ആപ്പിളിന്റെ വരുമാനം ഉയര്‍ന്ന നിലയിലാണെന്നും ഡിസംബര്‍ പാദത്തില്‍ 140 ബില്യണ്‍ ഡോളറിന്റെ വില്‍പ്പന പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണെന്നുമുള്ള വസ്തുത ഈ നടപടിയെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു. ഒക്ടോബറില്‍ ആപ്പിള്‍ ആദ്യമായി നാല് ട്രില്യണ്‍ ഡോളറിന്റെ വിപണി മൂല്യം പിന്നിട്ടിരുന്നു. Layoff.fyi ഡാറ്റ പ്രകാരം, ഒക്ടോബറില്‍ മാത്രം 21 ടെക് കമ്പനികള്‍ 18,510 ജീവനക്കാരെ പിരിച്ചുവിട്ടു. ആമസോണ്‍ 14,000 കോര്‍പ്പറേറ്റ് ജോലികള്‍ കുറയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്. അത് കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് പിരിച്ചുവിടലായിരിക്കും. നവംബറില്‍ ഇതുവരെ 20 ടെക് കമ്പനികള്‍ 4,545 ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. ഇവയില്‍ ഏറ്റവും വലിയ നീക്കം ചിപ്പ്ഡിസൈന്‍ സോഫ്‌റ്റ്വെയര്‍ നിര്‍മ്മാതാക്കളായ സിനോപ്‌സിസിന്‌റേതാണ്. ഏകദേശം 2,000 തൊഴിലുകള്‍ വെട്ടിക്കുറയ്ക്കുന്ന ഇവരുടെ നടപടി ജീവനക്കാരുടെ 10 ശതമാനം വരെയാകും.
ഓഹരി വിപണിയില്‍ സര്‍വകാല റെക്കോര്‍ഡ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്സ് 86,000 പോയിന്റ് മറികടന്നു. നിഫ്റ്റിയും റെക്കോര്‍ഡ് ഉയരത്തിലാണ്. 26,300 പോയിന്റ് മറികടന്നാണ് കുതിച്ചത്. 2024 സെപ്റ്റംബറില്‍ രേഖപ്പെടുത്തിയ 26,277 പോയിന്റ് ആണ് ഇന്ന് മറികടന്നത്.
അമേരിക്കയിലും ഇന്ത്യയിലും കേന്ദ്രബാങ്കുകള്‍ പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയാണ് വിപണിയില്‍ പ്രതിഫലിച്ചത്. കൂടാതെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഓഹരികള്‍ വാങ്ങിക്കൂട്ടിയതും വിപണിയെ സ്വാധീനിച്ചു. ഇന്നലെയും വിപണി നേട്ടത്തിലായിരുന്നു. സെന്‍സെക്സ് ആയിരത്തിലധികം പോയിന്റ് ആണ് മുന്നേറിയത്.
ആഗോളവിപണികളില്‍ നിന്നുള്ള അനുകൂല സൂചനകളാണ് ഇന്ത്യന്‍ വിപണിയെ സ്വാധീനിച്ച മറ്റൊരു ഘടകം. ഏഷ്യന്‍ വിപണികള്‍ ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. എണ്ണ വില കുറഞ്ഞതും വിപണിയെ സ്വാധീനിച്ചിട്ടുണ്ട്. ബാരലിന് 63 ഡോളറില്‍ താഴെ എത്തി നില്‍ക്കുകയാണ് ബ്രെന്‍ഡ് ക്രൂഡിന്റെ വില. പ്രധാനമായി ബജാജ് ഫിനാന്‍സ്, ശ്രീറാം ഫിനാന്‍സ്, ഏഷ്യന്‍ പെയിന്റ്സ്, ബജാജ് ഫിന്‍സെര്‍വ്, എല്‍ആന്റ്ടി ഓഹരികളാണ് നേട്ടം സ്വന്തമാക്കിയത്. രണ്ടുശതമാനത്തോളമാണ് ഈ ഓഹരികള്‍ മുന്നേറിയത്.
india
യുപി സർക്കാരിന് കൊളോണിയൽ ചിന്താഗതി; രൂക്ഷ വിമർശനവുമായി സുപ്രിംകോടതി
ന്യൂഡൽഹി: കൊളോണിയൽ കാലഘട്ടത്തിലെ മനോഭാവം പുലർത്തുന്നെന്ന് ചൂണ്ടിക്കാട്ടി ഉത്തർപ്രദേശ് സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം. ജില്ലാ മജിസ്‌ട്രേറ്റ് (കളക്ടർ) ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ഭാര്യമാരെ സഹകരണസംഘങ്ങളുടെയും സമാന സ്ഥാപനങ്ങളുടെയും എക്‌സ് ഒഫീഷ്യോ അംഗങ്ങളായി നിയമിക്കുന്ന രീതിയെയാണ് കോടതി രൂക്ഷമായി വിമർശിച്ചത്. കൊളോണിയൽ കാലത്തെ രീതി പിന്തുടരുന്ന ഇത്തരം നടപടി അവസാനിപ്പിക്കാൻ രണ്ടുമാസത്തിനകം ബന്ധപ്പെട്ട വകുപ്പുകളിൽ മാറ്റംവരുത്താൻ ഉത്തർപ്രദേശ് സർക്കാരിന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് നിർദേശംനൽകി.
ഉത്തർപ്രദേശിലെ ഒട്ടേറെ സഹകരണ സ്ഥാപനങ്ങളുടെ പ്രസിഡന്റ് ഉൾപ്പെടെയുള്ള പദവികൾ ചീഫ് സെക്രട്ടറി, ജില്ലാമജിസ്‌ടേറ്റ് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടെ ഭാര്യമാർക്ക് നൽകുന്ന വ്യവസ്ഥകളാണ് നിലവിലുള്ളത്. ജനാധിപത്യ തത്ത്വങ്ങളുമായി ഒട്ടും യോജിച്ചുപോകാത്തവയാണ് ഇത്തരം വ്യവസ്ഥകൾ -കോടതി ചൂണ്ടിക്കാട്ടി.
-
News3 days agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
News1 day agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala1 day agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
kerala3 days agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
india2 days agoപരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു
-
india2 days agoഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ആത്മഹത്യ; രണ്ടാഴ്ചയ്ക്കിടെ ആറാമത്തെ സംഭവം
-
kerala1 day ago‘തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഐപിഎസ് വേണ്ട’; ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ
-
india3 days agoഗുജറാത്തില്‍ 26കാരിയായ ബിഎല്‍ഒയെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

