Connect with us

kerala

മലപ്പുറത്ത് 17 കാരന്‍ കിണറ്റില്‍ വീണ് മരിച്ച നിലയില്‍

തിങ്കളാഴ്ച്ചയാണ് ഹാഷിമിന്റെ മൃതദേഹം മൂന്ന് കിലോമീറ്റര്‍ അകലെയുള്ള തോട്ടത്തിലെ കിണറ്റില്‍ നിന്ന് കണ്ടെത്തിയത്

Published

on

മലപ്പുറത്ത് 17 കാരനെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. പൂക്കോട്ടുംപാടം സ്വദേശി സഹീദിന്റെ മകന്‍ ഹാഷിമിന്റെ മൃതദേഹമാണ് കിണറ്റില്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം മുടി വെട്ടാന്‍ എന്നുപറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു. പിന്നീട് ഹാഷിമിന്റെ കുടുംബത്തിന്റേത് തന്നെയായ പൊട്ടിക്കല്ലിലെ കമുകിന്‍ തോട്ടത്തിലെ കിണറ്റില്‍ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. വീട്ടില്‍ നിന്ന് മൂന്ന് കിലോമീറ്ററോളം അകലെയാണ് കമുകിന്‍ തോട്ടം.

kerala

ഹിന്ദുമഹാസഭയുടെ എൽഡിഎഫ് പിന്തുണക്ക് പിന്നിൽ ബിജെപി; ഹിമവൽ ഭദ്രാനന്ദ

Published

on

മലപ്പുറം: ഹിന്ദുമഹാസഭയുടെ എൽഡിഎഫ് പിന്തുണക്ക് പിന്നിൽ ബിജെപി എന്ന് ഹിമവൽ ഭദ്രാനന്ദ. ഹിന്ദുമഹാസഭ ഇടതുപക്ഷത്തിന് പിന്തുണ നൽകിയിട്ടില്ലെന്നും നിലമ്പൂരിൽ ഉള്ളത് ഹിന്ദുമഹാ സഭയുടെ പേര് പറഞ്ഞു നടക്കുന്ന വ്യാജനാണെന്നും ഭദ്രാനന്ദ ആരോപിച്ചു.

സംഘടനയുമായി ആധികാരികമായി ബന്ധമുള്ള വ്യക്തിയല്ല. വിമത സംഘടനയുടെ പേരു പറഞ്ഞു നടക്കുന്ന സ്വന്തം പേരിൽ നിരവധി കേസുകൾ ഉള്ള വ്യക്തിയാണെന്നും സ്വാമി ദത്താത്രേയയെ കുറിച്ച് ഭദ്രാനന്ദ പറഞ്ഞു.

കെ സുരേന്ദ്രൻ മണ്ട പോയ തെങ്ങാണ്. ആ തെങ്ങിൽ പ്രത്യേകിച്ച കരിക്കുകളൊന്നും പ്രതീക്ഷിക്കണ്ടെന്നും ഭദ്രാനന്ദ പ്രതികരിച്ചു. ‘ഹിന്ദുമഹാസഭയുടെ സ്ഥാനാർഥി പിന്മാറിയത് ബിജെപി നേതാക്കളുടെ സ്വാധീനത്താലാണ്. സമുദായത്തിന് നിലമ്പൂരിൽ ഇരുപതിനായിരത്തോളം വോട്ടുകൾ ഉണ്ട്.

Continue Reading

Health

രാജ്യത്ത് കൊവിഡ് കേസുകളിൽ വർധന; 24 മണിക്കൂറിനിടെ ആറ് മരണം

ഇന്ത്യയിലെ കൊവിഡ്-19 കേസുകളുടെ എണ്ണം 7,121 ആയി ഉയർന്നു

Published

on

രാജ്യത്ത് ഒരിടവേളയ്ക്ക് ശേഷം കൊവിഡ് കേസുകൾ വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 306 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിലെ കൊവിഡ്-19 കേസുകളുടെ എണ്ണം 7,121 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ആറ് കൊവിഡ് മരണം. ഇതിൽ മൂന്ന് മരണം കേരളത്തിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരളത്തിൽ 2223 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. ഇന്നലെ ഒറ്റ ദിവസം കൊണ്ട് 170 കേസുകളുടെ വർധനവാണ് കേരളത്തിൽ ഉണ്ടായിരിക്കുന്നത്.കർണാടകയിൽ രണ്ടു മരണവും മഹാരാഷ്ട്രയിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തു. ഗുജറാത്തിൽ ആക്ടീവ് കേസുകളുടെ എണ്ണം ആയിരം കടന്നു.

രാജ്യത്ത് കൊവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയും ശക്തമാക്കി. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്ന മന്ത്രിമാരടക്കമുള്ളവർക്ക് RTPCR പരിശോധന ഇതിനകം നിർബന്ധമാക്കി. കൊവിഡ് വ്യാപന സാഹചര്യം കേന്ദ്ര ആരോഗ്യമന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

അതേസമയം, കൊവിഡ്-19 പ്രതിരോധ നടപടികൾ തുടരേണ്ടതിന്റെ പ്രാധാന്യവും വിദഗ്ദ്ധർ ഊന്നിപ്പറഞ്ഞിട്ടുണ്ട്. മാസ്ക് ധരിക്കൽ, കൈ ശുചിത്വം പാലിക്കൽ, തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. സർക്കാർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകുന്നു.

വർധിക്കുന്ന അണുബാധകളുടെ പശ്ചാത്തലത്തിൽ, തയ്യാറെടുപ്പും ജാഗ്രതയും ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഉപദേശങ്ങൾ നൽകിയിട്ടുണ്ട്.

പനി, ക്ഷീണം, ശ്വസന അസ്വസ്ഥത തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കുന്ന വൈറൽ പനികളെയും കൊവിഡ്-19 നെയും തമ്മിൽ വേർതിരിച്ചറിയേണ്ടതിന്റെ പ്രാധാന്യം മെഡിക്കൽ പ്രൊഫഷണലുകൾ ഊന്നിപ്പറഞ്ഞിട്ടുണ്ട്. രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുകയോ വഷളാകുകയോ ചെയ്താൽ ജാഗ്രത പാലിക്കാനും ഉടനടി വൈദ്യസഹായം തേടാനും മുതിർന്ന പൗരന്മാരോടും മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവരോടും നിർദേശം നൽകിക്കഴിഞ്ഞു.

വൈറസ് വ്യാപനം തടയുന്നതിന് മാസ്കുകൾ ഉപയോഗിക്കുകയും ശുചിത്വ രീതികൾ പാലിക്കുകയും ചെയ്യുന്നത് ഉൾപ്പെടെയുള്ള പ്രതിരോധ നടപടികളുടെ ആവശ്യകത ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവർത്തിച്ചു.

Continue Reading

kerala

ലൈഗിംകാരോപണം; ജയസൂര്യക്കും ബാലചന്ദ്രമേനോനും എതിരെ തെളിവില്ലെന്ന് പോലീസ്

അതേസമയം സാക്ഷികള്‍ പരാതികാരിക്ക് എതിരെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Published

on

ചലച്ചിത്ര താരങ്ങളായ ജയസൂര്യക്കും ബാലചന്ദ്രമേനോനും എതിരെയുള്ള പീഡനക്കേസില്‍ തെളിവില്ലെന്ന് പോലീസ്്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെയുണ്ടായ നടിയുടെ വെളിപ്പെടുത്തലില്‍ ജയസൂര്യക്കും ബാലചന്ദ്രനുമേനോനുമെതിരെ ലൈംഗികാരോപണത്തിന് കേസെടുക്കുകയായിരുന്നു. അതേസമയം സാക്ഷികള്‍ പരാതികാരിക്ക് എതിരെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2008ല്‍ ചിത്രികരിച്ച ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമ നടക്കുമ്പേള്‍ പരാതിക്കാരിയെ പീഡിപ്പിച്ചെന്നായിരുന്നു ജയസൂര്യക്കും ബലചന്ദ്രമെനോനും എതിരെയുള്ള പരാതി. ഇവര്‍ കൂടാതെ മുകേഷ്, മണിയന്‍പിള്ള രാജുവുമടക്കം ഏഴ് പേര്‍ക്കെതിരെയും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്.
ജയസൂര്യ പീഡിപ്പിച്ചത് സെക്രട്ടേറിയേറ്റിലെ ശുചിമുറിയില്‍ വെച്ചായിരുന്നു എന്നാണ് പരാതി.
എന്നാല്‍ അന്നേ ദിവസം സെക്രട്ടറിയേറ്റ് കോംപൗണ്ടില്‍ ഷൂട്ടിങ് നടന്നിട്ടുണ്ട് എങ്കിലും സര്‍ക്കാര്‍ രേഖകള്‍ പറയുന്നത് ഓഫീസിലോ മുറികളിലോ കയറാന്‍ അനുവാധം ഉണ്ടായിരുന്നില്ല എന്നാണ്.

പീഡനം നടന്നതായി പറയുന്ന ശുചിമുറി ഇടിച്ച് പോളിച്ച് അവിടെ ഇപ്പോള്‍ വനംവകുപ്പ് മന്ത്രിയുടെ ഓഫീസാക്കി മറ്റിയിട്ടുണ്ട്. അതിനാല്‍ പരാതിക്കാരിക്ക് പോലും കൃത്യമായി സ്ഥലം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. മറ്റു ദൃക്‌സാക്ഷിയോ സാഹചര്യം തെളിയിക്കുന്ന സാക്ഷിമൊഴിപോലുമില്ല. പരാതിക്കാരിയും ജയസൂര്യയും ആ സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചു എന്നത് മാത്രമാണ് അനുകൂലമായ തെളിവുകളെന്നാണ് പോലീസ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

ബാലചന്ദ്രമേനോന്‍ ഹോട്ടലില്‍ തമസിച്ചതായി തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ പരാതിക്കാരി അവിടെ വന്നതിന് തെളിവുകളില്ല. സംഭവം നടന്നിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ സി.സി.ടി.വി ദൃശ്യങ്ങളും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പോലുള്ള യാതൊരു തെളിവുകളും ലഭിചിട്ടില്ല.
അതേസമയം പരാതിക്കാരി മറ്റൊരു ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ഉപദ്രവത്തിന് സാക്ഷിയുണ്ടെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അവര്‍ താനൊന്നും കണ്ടിട്ടില്ല എന്ന് മൊഴിമാറ്റി പറഞ്ഞത് കേസിന് തിരിച്ചടിയായി. എ.ഡി.ജി.പിയുടെ അഭിപ്രായം തേടിയശേഷം ആയിരിക്കും ഇരുവരെയും കുറ്റവിമുക്തരാക്കണോ അതോ തെളിവ് വെച്ച് കുറ്റപത്രം നല്‍കണോ എന്നത് തീരുമാനിക്കുന്നത്.

 

Continue Reading

Trending