Connect with us

kerala

ചാലക്കുടി മേല്‍പ്പാല നിര്‍മ്മാണത്തിനിടെ അപകടം; മൂന്നാം തവണയും സ്ലാബ് സര്‍വീസ് റോഡിലേക്ക് വീണു

ജെ.സി.ബി. ഉപയോഗിച്ചാണ് സ്ലാബ് ഉയര്‍ത്തുന്നത്.

Published

on

തൃശൂര്‍: ചാലക്കുടി ചിറങ്ങരയില്‍ മേല്‍പ്പാല നിര്‍മ്മാണത്തിനിടെ വീണ്ടും അപകടം. സ്ലാബ് സര്‍വീസ് റോഡിലേക്ക് വീണു. തലനാരിഴക്ക് വാഹന യാത്രികര്‍ അപകടത്തില്‍നിന്നും രക്ഷപ്പെട്ടു. ഇത് മൂന്നാം തവണയാണ് സ്ലാബ് റോഡിലേക്ക് വീഴുന്നത്. മേല്‍പ്പാല നിര്‍മ്മാണത്തിന്റെ ഭാഗമായി മണ്ണിട്ട് നികത്തുന്നതിന് സര്‍വീസ് റോഡിനോട് ചേര്‍ന്ന് സ്ഥാപിക്കുന്ന സ്ലാബാണ് സര്‍വീസ് റോഡിലേക്ക് വീണത്. ജെ.സി.ബി. ഉപയോഗിച്ചാണ് സ്ലാബ് ഉയര്‍ത്തുന്നത്. എന്നാല്‍ മതിയായ സജ്ജീകരണങ്ങളോ ക്രമീകരണങ്ങളോ ഇല്ലാതെയാണ് അലക്ഷ്യമായി സ്ലാബ് സ്ഥാപിക്കുന്ന പ്രവര്‍ത്തികള്‍ നടത്തുന്നത്.

നേരത്തെ സ്ലാബ് വീണ് ഒരു വാഹനത്തിന് കേടുപാടുകള്‍ വന്നിരുന്നു. പിന്നീട് ഒരുതവണ സ്ലാബ് വീണപ്പോള്‍ തൊഴിലാളി അത്ഭുതകരമായി രക്ഷപ്പെട്ടു. യാത്രക്കാരുടേയും തൊഴിലാളികളുടേയും ജീവന് വരെ അപകടമുണ്ടാക്കുന്ന ഈ പ്രവര്‍ത്തികള്‍ നടത്തുമ്പോള്‍ ആവശ്യമായ ഒരു സുരക്ഷാ ക്രമീകരണങ്ങളും അധികൃതര്‍ ചെയ്യുന്നില്ലെന്നാണ് പരാതി. സ്ലാബുകള്‍ തുടര്‍ച്ചായി വീഴുന്ന സാഹചര്യമുണ്ടായിട്ടും ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും ആവശ്യമായ നടപടികള്‍ ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം ഉയരുന്നത്.

kerala

റെക്കോര്‍ഡ് കുതിപ്പില്‍ സ്വര്‍ണവില; പവന് 1800 രൂപ വര്‍ധിച്ചു

സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്.

Published

on

By

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്. ഇന്ന് പവന് 1800 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില പുതിയ ഉയരം രേഖപ്പെടുത്തി. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,19,320 രൂപയായി. ഗ്രാമിന് 225 രൂപയുടെ വര്‍ധനയുണ്ടായതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14,915 രൂപയായി. ഡിസംബര്‍ 23നാണ് കേരളത്തില്‍ സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്.

തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങള്‍ സ്വര്‍ണവിലയെ ശക്തമായി സ്വാധീനിക്കുകയാണ്. ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന അസ്ഥിരതയാണ് വിലക്കുതിപ്പിന് പ്രധാന കാരണം. ഗ്രീന്‍ലാന്‍ഡിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ എതിരഭിപ്രായം പ്രകടിപ്പിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം വിപണിയില്‍ വലിയ അനിശ്ചിതത്വം സൃഷ്ടിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ തിരിയുന്നതാണ് വില തുടര്‍ച്ചയായി ഉയരാന്‍ കാരണം.

 

Continue Reading

kerala

റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ കുഴഞ്ഞുവീണു

സല്യൂട്ട് സ്വീകരിക്കുകയും പരേഡ് വീക്ഷിക്കുകയും ചെയ്ത ശേഷം റിപ്പബ്ലിക് ദിന സന്ദേശം നല്‍കുന്നതിനിടെയായിരുന്നു സംഭവം.

Published

on

By

കണ്ണൂര്‍: റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ കുഴഞ്ഞുവീണു. കണ്ണൂരിലാണ് സംഭവം. രാവിലെ എട്ടരയോടെ തന്നെ മന്ത്രി എത്തിയിരുന്നു. സല്യൂട്ട് സ്വീകരിക്കുകയും പരേഡ് വീക്ഷിക്കുകയും ചെയ്ത ശേഷം റിപ്പബ്ലിക് ദിന സന്ദേശം നല്‍കുന്നതിനിടെയായിരുന്നു സംഭവം.
കലക്ടറേറ്റ് മൈതാനിയില്‍ നടന്ന പരിപാടിയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ ശാരീരികാസ്വാസ്ഥ്യമുണ്ടാവുകയും മന്ത്രി കുഴഞ്ഞുവീഴുകയുമായിരുന്നു.

ഉടന്‍ പൊലീസുകാരും വേദിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് എടുത്ത് ആംബുലന്‍സിലേക്ക് മാറ്റി. തുടര്‍ന്ന് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. രാവിലെയുള്ള വെയില്‍ കൊണ്ടതാവാം കുഴഞ്ഞുവീഴാന്‍ കാരണമെന്നാണ് നിഗമനം. അതേസമയം, മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണത്തിലാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

 

Continue Reading

kerala

ശബരിമല സ്വർണക്കൊള്ള കേസ്; മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്തു

ശബരിമലയിലെ കട്ടിളപ്പാളി കേസുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത തേടിയാണ് അന്വേഷണ സംഘം ജയിലിലെത്തി ചോദ്യം ചെയ്തത്.

Published

on

ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം (എസ്‌.ഐ‌.ടി) വീണ്ടും ചോദ്യം ചെയ്തു. ശബരിമലയിലെ കട്ടിളപ്പാളി കേസുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത തേടിയാണ് അന്വേഷണ സംഘം ജയിലിലെത്തി ചോദ്യം ചെയ്തത്.

ശ്രീകോവിലിലെ കട്ടിളപ്പാളി മാറ്റിയിട്ടില്ലെന്നും പഴയ വാതിലിൽ നിന്നു സ്വർണം വേർതിരിച്ചിട്ടില്ലെന്നുമാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി. എന്നാൽ ഈ മൊഴി അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല. കട്ടിളപ്പാളി കേസിലെ അറസ്റ്റിന് ഫെബ്രുവരി ഒന്നിന് 90 ദിവസം പൂർത്തിയാകാനിരിക്കെയാണ് വീണ്ടും ചോദ്യം ചെയ്യൽ നടന്നത്.

90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കേണ്ട സാഹചര്യം കണക്കിലെടുത്ത് കൂടുതൽ ശാസ്ത്രീയ തെളിവുകൾ ഉടൻ ശേഖരിക്കാനാണ് എസ്‌.ഐ‌.ടിയുടെ തീരുമാനം. പ്രതികൾക്ക് ജാമ്യം ലഭിക്കാതിരിക്കാനായി പഴുതടച്ച കുറ്റപത്രം തയാറാക്കുന്ന നടപടികളും പൊലീസ് ആരംഭിച്ചു.

ശബരിമലയിലെ സ്വർണ ഉരുപ്പടികളുടെ പരിശോധന റിപ്പോർട്ട് ലഭ്യമാക്കുന്നതിനായി കോടതിയിൽ എസ്‌.ഐ‌.ടി അപേക്ഷ സമർപ്പിക്കും. ദ്വാരപാലക ശിൽപവും കട്ടിളപ്പാളിയും ഉൾപ്പെടെ ശബരിമലയിൽ നിന്നു കൂടുതൽ സ്വർണം കടത്തിയിട്ടുണ്ടോയെന്നത് പരിശോധനാഫലത്തിലൂടെ വ്യക്തമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

‘ശാസ്ത്രീയ പരിശോധന ഫലം ഡീകോഡ് ചെയ്യണം’

ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട ശാസ്ത്രീയ പരിശോധനയിലെ വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായി എസ്‌.ഐ‌.ടി, വി.എസ്.എസ്.സി ശാസ്ത്രജ്ഞരുടെ മൊഴിയെടുക്കൽ ആരംഭിച്ചു. സങ്കീർണമായ ശാസ്ത്രീയ പരിശോധനാഫലങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഡീകോഡ് ചെയ്യേണ്ടതുണ്ടെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കി.

പൂർണമായ സംശയനിവാരണത്തിന് ഒരാഴ്ച കൂടി സമയം ആവശ്യമുണ്ടെന്നും പഴയ വാതിൽ പാളിയുടെ ശാസ്ത്രീയ പരിശോധനാഫലവുമായി താരതമ്യം നടത്തേണ്ടതുണ്ടെന്നും ശാസ്ത്രജ്ഞർ അറിയിച്ചു. നഷ്ടമായ സ്വർണത്തിന്റെ അളവ് കൃത്യമായി കണ്ടെത്തുകയാണ് ലക്ഷ്യം.

മൊഴിപ്പകർപ്പുകൾ ആവശ്യപ്പെട്ട് ഇ.ഡി

സ്വർണക്കൊള്ള കേസിൽ വിശദമായ മൊഴിപ്പകർപ്പുകൾ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) എസ്‌.ഐ‌.ടിക്ക് കത്തയച്ചു. ഇ.ഡിയുടെ ആവശ്യത്തിൽ നിയമോപദേശം തേടിയ ശേഷം മാത്രമേ തീരുമാനമെടുക്കുകയുള്ളുവെന്നാണ് എസ്‌.ഐ‌.ടിയുടെ നിലപാട്.

ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയിൽ ഉൾപ്പെട്ട ഉന്നതരുടെ പേരുകൾ അടക്കമുള്ള വിവരങ്ങളാണ് ഇ.ഡിക്ക് കൈമാറേണ്ടത്. നിർണായക മൊഴിവിവരങ്ങൾ എസ്.പി എസ്. ശശിധരൻ നേരിട്ട് സൂക്ഷിച്ചിരിക്കുകയാണ്.

അതേസമയം, കേസിലെ രണ്ടാം പ്രതിയായ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റർ മുരാരി ബാബുവിന്റെ മൊഴിയെടുക്കുന്നതിനായി ഇ.ഡി ഈയാഴ്ച നോട്ടീസ് നൽകും. കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് നൽകുക.

Continue Reading

Trending