Connect with us

News

പശ്ചിമ ബംഗാളിലെ എസ്‌.ഐ.ആർ ജനാധിപത്യത്തെ ദുർബലപ്പെടുത്തും; അമർത്യ സെൻ മുന്നറിയിപ്പ്

ഏതാനും മാസങ്ങൾക്കുള്ളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുമ്പ് മുസ്‌ലിംകളും മറ്റ് ദുർബല വിഭാഗങ്ങളും വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നും നോബൽ സമ്മാന ജേതാവ് അമർത്യ സെൻ മുന്നറിയിപ്പ് നൽകി.

Published

on

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ‘അനാവശ്യമായ തിടുക്കത്തിൽ’ നടപ്പിലാക്കുന്ന സ്‌പെഷ്യൽ ഇൻറൻസീവ് റിവിഷൻ (എസ്‌.ഐ.ആർ) ജനാധിപത്യത്തെ ദുർബലപ്പെടുത്തുമെന്നും, ഏതാനും മാസങ്ങൾക്കുള്ളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുമ്പ് മുസ്‌ലിംകളും മറ്റ് ദുർബല വിഭാഗങ്ങളും വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നും നോബൽ സമ്മാന ജേതാവ് അമർത്യ സെൻ മുന്നറിയിപ്പ് നൽകി.

വോട്ടർ പട്ടികയുടെ പരിഷ്കരണം ശ്രദ്ധാപൂർവ്വവും മതിയായ സമയപരിധിക്കുള്ളിലും നടപ്പാക്കിയാൽ മാത്രമേ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയുള്ളൂവെന്നും, എന്നാൽ ഇപ്പോൾ പശ്ചിമ ബംഗാളിൽ നടക്കുന്നത് അത്തരത്തിലൊരു പ്രക്രിയയല്ലെന്നും സെൻ പറഞ്ഞു.

വോട്ടവകാശമുള്ള പൗരന്മാർക്ക് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വോട്ടുചെയ്യാനുള്ള അവകാശം തെളിയിക്കാൻ ആവശ്യമായ രേഖകൾ സമർപ്പിക്കാൻ മതിയായ അവസരം നൽകാതെ എസ്‌.ഐ.ആർ തിടുക്കത്തിൽ നടപ്പിലാക്കുകയാണെന്നും, ഇത് വോട്ടർമാരോടുള്ള അനീതിയും ഇന്ത്യൻ ജനാധിപത്യത്തിന് ഗുരുതരമായ അപകടവുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എസ്‌.ഐ.ആറുമായി ബന്ധപ്പെട്ട തന്റെ വ്യക്തിപരമായ അനുഭവവും സെൻ പങ്കുവച്ചു. പ്രക്രിയയിൽ ഉദ്യോഗസ്ഥർക്കിടയിൽ പോലും കടുത്ത സമയ സമ്മർദ്ദം പ്രകടമായിരുന്നുവെന്നും, ചിലപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഉദ്യോഗസ്ഥർക്ക് തന്നെ വേണ്ടത്ര സമയം ലഭിക്കുന്നില്ലെന്ന ബോധം ഉണ്ടാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ശാന്തിനികേതനിലെ തന്റെ വോട്ടവകാശം ചോദ്യം ചെയ്യപ്പെട്ട അനുഭവം ഓർമ്മിപ്പിച്ച അമർത്യ സെൻ, അവിടെയാണ് താൻ മുൻപ് വോട്ട് ചെയ്തിട്ടുള്ളതെന്നും തന്റെ വിവരങ്ങൾ ഔദ്യോഗിക രേഖകളിൽ നിലവിലുണ്ടെന്നും വ്യക്തമാക്കി. എന്നിരുന്നാലും, തന്റെ സ്വന്തം മണ്ഡലത്തിൽ നിന്നുള്ള വോട്ടവകാശത്തെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥർ, ജനനത്തീയതി പരിശോധിച്ച് ഇതിനകം മരിച്ചുപോയ തന്റെ അമ്മയുടെ പ്രായത്തെക്കുറിച്ചും വിശദീകരണം തേടിയെന്നും അദ്ദേഹം പറഞ്ഞു. ഒരു വോട്ടർ എന്ന നിലയിൽ, തന്റെ അമ്മയുടേതടക്കം എല്ലാ വിവരങ്ങളും ഔദ്യോഗിക രേഖകളിൽ തന്നെ ഉണ്ടായിരുന്നുവെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മുംബൈയില്‍ ട്രെയിനില്‍ കുത്തേറ്റ് സ്വകാര്യ കോളജ് പ്രഫസര്‍ മരിച്ചു; പ്രതി അറസ്റ്റില്‍

വൈല്‍ പാര്‍ലെയിലെ നാര്‍സി മോഞ്ചി കോളജ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇക്കണോമിക്സിലെ അധ്യാപകനായ അലോക് കുമാര്‍ സിങ്ങാണ് മരിച്ചത്

Published

on

മുംബൈ: സ്വകാര്യ കോളജിലെ ഗണിതശാസ്ത്ര അധ്യാപകനായ 33 കാരന്‍ മുംബൈയില്‍ ട്രെയിനില്‍ കുത്തേറ്റ് മരിച്ചു. ശനിയാഴ്ച വൈകീട്ട് മലദ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഇറങ്ങുന്നതിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വൈല്‍ പാര്‍ലെയിലെ നാര്‍സി മോഞ്ചി കോളജ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇക്കണോമിക്സിലെ അധ്യാപകനായ അലോക് കുമാര്‍ സിങ്ങാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ചര്‍ച്ച്‌ഗേറ്റ്‌ബോറിവാലി സ്ലോ ട്രെയിനിലെ സെക്കന്‍ഡ് ക്ലാസ് കോച്ചില്‍ അലോക് സിങ് മറ്റൊരു അധ്യാപകനോടൊപ്പം യാത്ര ചെയ്യുകയായിരുന്നു. മലദ് സ്റ്റേഷനില്‍ ട്രെയിനില്‍ നിന്ന് ഇറങ്ങുന്നതിനിടെയാണ് അലോക് സിങിനും പ്രതിക്കും ഇടയില്‍ തര്‍ക്കമുണ്ടായത്. പ്ലാറ്റ്‌ഫോം നമ്പര്‍ ഒന്നില്‍ വൈകീട്ട് അഞ്ചരയോടെയാണ് സംഭവം നടന്നത്.

വാക്കേറ്റത്തിനിടെ പ്രതി മൂര്‍ച്ചയുള്ള ആയുധം പുറത്തെടുത്ത് അലോക് സിങ്ങിന്റെ വയറ്റില്‍ കുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം പ്രതി സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെടുകയും ചെയ്തു. സഹപ്രവര്‍ത്തകനും പൊലീസും ചേര്‍ന്ന് അലോക് സിങ്ങിനെ ആശുപത്രിയിലെത്തിച്ചെങ്കിലും, കത്തിക്കുത്തിനെ തുടര്‍ന്ന് അമിതമായി രക്തം നഷ്ടപ്പെട്ടതിനാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

മലദ് സ്റ്റേഷനില്‍ യാത്രക്കാര്‍ ട്രെയിനില്‍ നിന്ന് ഇറങ്ങുന്നതിനിടെയാണ് തര്‍ക്കം ആരംഭിച്ചതെന്ന് പശ്ചിമ റെയില്‍വേ ഉദ്യോഗസ്ഥന്‍ പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍, സംഭവം നടന്നതിന് 12 മണിക്കൂറിനുള്ളില്‍ 27 വയസുള്ള ദിവസവേതന തൊഴിലാളിയായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

2024 മാര്‍ച്ചിലാണ് അലോക് കുമാര്‍ സിങ് നാര്‍സി മോഞ്ചി കോളജില്‍ ഗണിതശാസ്ത്ര അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചതെന്ന് പൊലീസ് അറിയിച്ചു.

Continue Reading

kerala

പിന്‍വാതില്‍ നിയമനം സ്ഥിരപ്പെടുത്താന്‍ സര്‍ക്കാരിന്റെ നീക്കം; യോഗ്യരായ യുവജനങ്ങളോടുള്ള വഞ്ചനയെന്ന് ചെന്നിത്തല

പി.എസ്.സി.യെ നോക്കുകുത്തിയാക്കി പാര്‍ട്ടി ബന്ധുക്കള്‍ക്ക് വേണ്ടി പിണറായി സര്‍ക്കാര്‍ നടത്തുന്ന ഈ നടപടികള്‍ കേരളത്തിലെ യോഗ്യരായ യുവജനങ്ങളോടുള്ള വെല്ലുവിളിയും ജനവഞ്ചനയുമാണെന്ന് അദ്ദേഹം പറഞ്ഞു.

Published

on

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാറായതോടെ വിവിധ കോര്‍പറേഷനുകളിലും ബോര്‍ഡുകളിലും മറ്റ് സര്‍ക്കാര്‍അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലും പിന്‍വാതില്‍ വഴി നിയമനം നേടിയവരെ സ്ഥിരപ്പെടുത്താന്‍ തിരക്കിട്ട നീക്കങ്ങള്‍ നടക്കുന്നതായി കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല ആരോപിച്ചു. പി.എസ്.സി.യെ നോക്കുകുത്തിയാക്കി പാര്‍ട്ടി ബന്ധുക്കള്‍ക്ക് വേണ്ടി പിണറായി സര്‍ക്കാര്‍ നടത്തുന്ന ഈ നടപടികള്‍ കേരളത്തിലെ യോഗ്യരായ യുവജനങ്ങളോടുള്ള വെല്ലുവിളിയും ജനവഞ്ചനയുമാണെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാന വൈദ്യുത മന്ത്രാലയത്തിന് കീഴിലുള്ള അനര്‍ട്ടില്‍ മുഴുവന്‍ താല്‍ക്കാലിക ജീവനക്കാരെയും പദ്ധതി അവസാനിക്കുന്നതു വരെ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് മുന്‍ സി.എ.ഒ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയതാണ് ഒടുവിലത്തെ ഉദാഹരണമെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. കോടിക്കണക്കിന് രൂപയുടെ അഴിമതിയില്‍ ആരോപണവിധേയനായി സ്ഥാനത്തുനിന്ന് നീക്കം ചെയ്യപ്പെട്ട മുന്‍ സി.ഇ.ഒയുടെ ശിപാര്‍ശയാണ് സര്‍ക്കാര്‍ അതീവ ഗൗരവമായി പരിഗണിച്ചതെന്നും അദ്ദേഹം വിമര്‍ശിച്ചു.

അനര്‍ട്ടിലെ നിയമനങ്ങളില്‍ സ്റ്റാറ്റസ്‌കോ നിലനിര്‍ത്തണമെന്ന 2021 ലെ ഹൈക്കോടതി വിധി പോലും കാറ്റില്‍ പറത്തിയാണ് അവിടെ കാര്യങ്ങള്‍ നടന്നതെന്ന് ചെന്നിത്തല പറഞ്ഞു. നിലവിലെ കരാര്‍ ജീവനക്കാരെ വന്‍ ശമ്പളവര്‍ധനവോടെ കരാര്‍ പുതുക്കി നല്‍കിയതായും, ഇതുമായി ബന്ധപ്പെട്ട കോടതി ഉത്തരവുകളും എംപ്ളോയ്മെന്റ് ഡയറക്ടറുടെ കത്തുകളും അവഗണിച്ചതായും അദ്ദേഹം ആരോപിച്ചു.

എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്തണമെന്ന നിയമത്തിന് വിരുദ്ധമായി സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡവലപ്മെന്റ് മുഖേന വീണ്ടും പുതിയ കരാര്‍ ജീവനക്കാരെ നിയമിക്കാന്‍ അനര്‍ട്ട് പത്രപരസ്യം നല്‍കിയതായും ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷത്തെ ഭരണത്തിനിടെ ഭരണഘടനാവിരുദ്ധമായി രണ്ട് ലക്ഷത്തിലേറെ പിന്‍വാതില്‍ നിയമനങ്ങളാണ് പിണറായി സര്‍ക്കാര്‍ നടത്തിയതെന്നും, നാഷണല്‍ എംപ്ളോയ്മെന്റ് സര്‍വീസ് നടത്തിയ പരിശോധനയിലാണ് ഈ ചട്ടലംഘനം തെളിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തില്‍ വര്‍ഷം ശരാശരി 33,000 ഒഴിവുകള്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഉണ്ടാകുമ്പോള്‍, അതില്‍ മൂന്നിലൊന്നില്‍ മാത്രമാണ് എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. ബാക്കിയുള്ള ഏകദേശം 22,000 ഒഴിവുകള്‍ ഓരോ വര്‍ഷവും സി.പി.എംഡി.വൈ.എഫ്.ഐ നേതാക്കളുടെ ബന്ധുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വേണ്ടി പങ്കുവെക്കുകയാണെന്നതാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Continue Reading

kerala

രക്തസാക്ഷി ഫണ്ട് തട്ടിപ്പ് കേസ്; മൂന്ന് കോടി രൂപ പിരിച്ചെടുത്തു, ഒരു കോടി കുടുംബത്തിന് നല്‍കി, രണ്ട് കോടി സിപിഎം എടുത്തു

ഒരു കോടിയില്‍ അധികം രൂപ പിരിച്ചെടുത്തതായും, അതില്‍ ഭൂരിഭാഗം തുകയും മധുസൂദനന്‍ എംഎല്‍എ അപഹരിച്ചുവെന്നും ജനീഷ് പറഞ്ഞു

Published

on

കണ്ണൂര്‍: വി. കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തല്‍ അതീവ ഗൗരവമേറിയതാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷ്. സിപിഎം സ്വന്തം പാര്‍ട്ടിയുടെ രക്തസാക്ഷിത്വങ്ങളെ ധനസമാഹരണത്തിനായി ദുരുപയോഗം ചെയ്യുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഒരു കോടിയില്‍ അധികം രൂപ പിരിച്ചെടുത്തതായും, അതില്‍ ഭൂരിഭാഗം തുകയും മധുസൂദനന്‍ എംഎല്‍എ അപഹരിച്ചുവെന്നും ജനീഷ് പറഞ്ഞു. ഇത് പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്നമല്ല, മറിച്ച് ക്രിമിനല്‍ കുറ്റമാണെന്നും എംഎല്‍എക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിപിഎം രക്തസാക്ഷികളുടെ പേരിലും വ്യാപകമായ ധനാപഹരണം നടത്തുന്നുവെന്ന് ജനീഷ് ആരോപിച്ചു. അഭിമന്യുവിന്റെ കുടുംബത്തിനായി ഏകദേശം മൂന്ന് കോടി രൂപ പിരിച്ചെടുത്തുവെങ്കിലും ഒരു കോടി രൂപ മാത്രമാണ് കുടുംബത്തിന് നല്‍കിയതെന്നും, ബാക്കിയുള്ള രണ്ട് കോടി രൂപ സിപിഎം കൈക്കലാക്കിയതായും അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ പിരിക്കുന്ന പണം ക്രിമിനലുകള്‍ക്ക് വേണ്ടി കേസുകള്‍ നടത്താനാണ് സിപിഎം ഉപയോഗിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

ധനരാജ് രക്തസാക്ഷി ഫണ്ടിന്റെ വിശദാംശങ്ങള്‍ സിപിഎം ഉടന്‍ പുറത്തുവിടണമെന്ന് ജനീഷ് ആവശ്യപ്പെട്ടു. വി. കുഞ്ഞികൃഷ്ണന്റെ ജീവന് ഭീഷണി ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും, അദ്ദേഹത്തിന്റെ വീട്ടിലേക്ക് ”മാശാ അള്ള” എന്ന് എഴുതിയ കാര്‍ വരാനുള്ള സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ്. കുഞ്ഞികൃഷ്ണന് മതിയായ പൊലീസ് സുരക്ഷ ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഇന്ന് പരാതി നല്‍കുമെന്നും ജനീഷ് അറിയിച്ചു.

സജി ചെറിയന്റെ പ്രസ്താവനയെ പാലോളി തള്ളി പറഞ്ഞിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും, എ.കെ. ബാലന്റെ പരാമര്‍ശങ്ങളെ സിപിഐഎം സെക്രട്ടറി തള്ളി പറഞ്ഞിട്ടും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് നിലപാട് വ്യക്തമല്ലെന്നും ജനീഷ് കുറ്റപ്പെടുത്തി. അര്‍ജവമുണ്ടെങ്കില്‍ പാര്‍ട്ടിയുടെ നിലപാട് താനാണ് പറയേണ്ടതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വ്യക്തമാക്കണമെന്നും, അല്ലെങ്കില്‍ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

”പറഞ്ഞത് ബാലന്‍ ആണെങ്കിലും വാക്കുകള്‍ കാലന്റേതാണ്” എന്ന് പരിഹസിച്ച ജനീഷ്, അതിവേഗ റെയില്‍ പദ്ധതി കേരളത്തിന് താങ്ങാനാകുമോ എന്ന് ഗൗരവമായി പരിശോധിക്കണമെന്നും വ്യക്തമാക്കി. കണ്ണടച്ച് എതിര്‍ക്കില്ലെന്നും, നിയമസഭാ തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കുമെന്നും ഒ.ജെ. ജനീഷ് കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending