Connect with us

Video Stories

അഡ്വ. പി ഹബീബ് റഹ്മാന്റെ വിയോഗത്തിന് ഇന്ന് 29 വര്‍ഷം

Published

on

കേരളത്തിന്റെ ക്യാമ്പസ് രാഷ്ട്രീയത്തിന് പ്രതിഭാ സ്പര്‍ശം പകര്‍ന്ന വിദ്യാര്‍ത്ഥി നേതാവും മുസ്‌ലിം സ്റ്റുഡന്റ്‌സ് ഫെഡറേഷ(എംഎസ്എഫ്)നെ സംഘടിത ശക്തിയാക്കി മാറ്റിയ ധിഷണാശാലിയായ സാരഥിയുമായ അഡ്വ. പി ഹബീബ് റഹ്മാന്റെ ( 1953 – 1990 )  വിയോഗത്തിന് ഇന്ന് 29 വര്‍ഷം.

ചെറിയ കാലത്തിനുള്ളില്‍ വലിയ കാര്യങ്ങള്‍ ചെയ്ത് ഒരിക്കലും മരിക്കാതെ നില നില്‍ക്കുകയാണ് അഡ്വ. പി ഹബീബ് റഹ്മാന്‍. തുച്ഛമായ മുപ്പത്തേഴ് വര്‍ഷം കൊണ്ട് ഹബീബ് മുസ്ലിം വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിനും മുസ്ലിം സമുദായത്തിനും വേണ്ടി കഴിയാവുന്നതെല്ലാം ചെയ്തു.

കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍ ഒരു സാധാരണ കുടുംബത്തിലായിരുന്നു ഹബീബ് റഹ്മാന്റെ ജനനം. ചെറു പ്രായത്തില്‍ തന്നെ തളിപ്പറമ്പ താലൂക്ക് എം.എസ്.എഫ്. ജനറല്‍ സെക്രട്ടരി പദം അദ്ദേഹത്തെ തേടിയെത്തി. ഈ കമ്മിറ്റിയുടെ പ്രസിഡണ്ട് എന്റെ നാട്ടുകാരനും, ഖത്തര്‍ കെ.എം.സി.സി. നേതാവും പത്ര പ്രവര്‍ത്തകനും ഇപ്പോള്‍ രാമന്തളി ശാഖാ മുസ്ലിം ലീഗ് പ്രസിഡണ്ടുമായ ജന: കക്കുളത്ത് അബ്ദുല്‍ ഖാദര്‍ സാഹിബും, ട്രഷറര്‍ മുസ്ലിം ലീഗ് ദേശീയ സെക്രട്ടരി ജന: പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബ് എം.പി.യുമായിരുന്നു.

1978 ലാണ് അദ്ദേഹം എം.എസ്.എഫിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടരിയാവുന്നത് 1979 ല്‍ അദ്ദേഹം സംസ്ഥാന പ്രസിഡണ്ട് പദവിയിലുമെത്തി. വിദ്യാര്‍ത്ഥിത്വത്തിന്റെ മഹിമയും വിദ്യാഭ്യാസത്തിന്റെ മഹത്വവും വിശിഷ്യാ മുസ്ലിം വിദ്യാര്‍ത്ഥികളെ സദാ ഉദ്‌ബോധിപ്പിച്ച മഹാനായ സി.എച്ച്. മുഹമ്മദ് കോയ സാഹിബ്, കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിലെത്തിയ വര്‍ഷം കൂടിയായിരുന്നു അത്.

എം.എസ്.എഫിന്റെ എക്കാലത്തെയും പ്രവര്‍ത്തന പാതയില്‍ സുവര്‍ണ്ണ ഘട്ടമെന്ന് വിശേഷിപ്പിക്കാവുന്ന കാലമായിരുന്നു അത്. വശ്യമായ വാഗ്‌ധോരണിയോ കേമമായ പ്രസംഗങ്ങളോ ഒന്നുമായിരുന്നില്ല അദ്ദേഹത്തിന്റെ സവിശേഷത. കൃത്യവും പക്വവുമായ സംഘടനാ കരു നീക്കങ്ങളും, അസാമാന്യ നയ തന്ത്രജ്ഞതയും അദ്ദേഹത്തിന് കൈമുതലായുണ്ടായിരുന്നു.

ഹബീബ് റഹ്മാന്‍ സാഹിബിന്റെ മുന്നിലുള്ള പാത ദുര്‍ഘടമായിരുന്നു. എങ്കിലും വെട്ടിപ്പിടിച്ചു. എം.എസ്.എഫ്. എന്ന് പറയുന്നത് ഒരു കുറച്ചിലായി കണ്ടിരുന്നവരിലും, എം.എസ്.എഫ്. കാരെ പരിഹസിച്ചിരുന്നവരിലും എം.എസ്.എഫിനെ ഒരു വികാരമായി കൊണ്ടു വരാന്‍ ഹബീബ് സാഹിബിന് സാധിച്ചു.
കേരളത്തിലെ പ്രധാന കലാലയങ്ങളിലെല്ലാം സംഘടക്ക് വേരോട്ടമുണ്ടാക്കാന്‍ സാധിച്ചു. സര്‍വ്വകലാശാലാ ഭരണ സാരഥ്യത്തിലേക്ക് എം.എസ്.എഫുകാരെ എത്തിക്കുന്നതിലും അദ്ദേഹത്തിന്റെ ദീര്‍ഗ്ഗ ദര്‍ശനത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി എന്നതും വിസ്മരിക്കാന്‍ പറ്റുന്നതല്ല.

കോഴിക്കോട് എം. ഇ.എസ്. ഹൊസ്റ്റലിലെ 102-ാം നമ്പര്‍ മുറിയിലൊരുക്കിയ ‘സെക്രട്ടറിയേറ്റി’ ല്‍ ഇരുന്ന് കൊണ്ടാണ് ഹബീബ് റഹ്മാന്‍ ഒരു കാലത്തെ കേരള മുസ്ലിം വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ഗതി വിഗതികളെ നിയന്ത്രിച്ചിരുന്നത് എന്നാണ് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നത്. കേരളത്തിലെ വിദ്യാർത്ഥി രാഷ്ട്രീയ രംഗത്തെ അതിനിർണ്ണായകമായ ഒരു കാലഘട്ടത്തിൽ തനിക്കും എം.എസ്.എഫിനും അതിന്റേതായ ഒരിടം അടയാളപ്പെടുത്തിയാണ് ഹബീബ് വിടവാങ്ങിയത്.

മുന്നണി രാഷ്ട്രീയമെന്ന ജാലവിദ്യയിലൂടെ 1978 ല്‍ ചരിത്രത്തില്‍ ആദ്യമായി ഒരു എം.എസ്.എഫുകാരനെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്റെ ജനറല്‍ സെക്രട്ടറി സ്ഥാനത്തെത്തിച്ച ഹബീബ്, ന്യൂനപക്ഷ സമുദായക്കാരന് ഉന്നതവിദ്യാഭ്യാസം പോലും വിദൂരതയിലായ കാലത്ത് യൂണിവേഴ്‌സിറ്റി യൂണിയനുകളുടെയും സെനറ്റുകളുടെയും അക്കാദമിക്ക് കൗണ്‍സിലുകളുടെയുമൊക്കെ അമരത്തേക്ക് എംഎസ്എഫുകാരെ കൈപിടിച്ചു കൊണ്ടുപോവുകയായിരുന്നു പ്രിയപ്പെട്ട ഹബീബ്.

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

Trending