Connect with us

tech

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ ഈ ആപ്പുകളുണ്ടോ? ഉടന്‍ നീക്കം ചെയ്തില്ലെങ്കില്‍ പണിവരും

Published

on

ഉപയോഗിക്കാനുള്ള എളുപ്പം കൊണ്ട് ബഹുഭൂരിപക്ഷം ടെക്‌നോളജി പ്രേമികളും ആന്‍ഡ്രോയ്ഡ് ആരാധകരാണ്. എന്നാല്‍ തുറന്ന പുസ്തകമെന്നാണ് ആന്‍ഡ്രോയിഡിനെ വിളിക്കാറ്. ഇത് തന്നെയാണ് ഉപയോഗിക്കാനുള്ള എളുപ്പം പോലെ തന്നെ അപകടകരവുമാകുന്നത്. നിരവധി ആപ്പുകളാണ് നമ്മള്‍ അറിയാതെ നമ്മുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതെന്ന് പലപ്പോഴും നമ്മള്‍ മനസ്സിലാക്കാറില്ല. ആപ്പുകളുണ്ടാക്കുന്ന അപകടം മനസ്സിലാക്കാതെയാണ് പലപ്പോഴും നമ്മള്‍ പ്ലേസ്‌റ്റോറില്‍ നിന്ന് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാറുള്ളത്.

പ്ലേസ്‌റ്റോറില്‍ നിന്നും ഇടക്കിടെ ഗൂഗിള്‍ തന്നെ അപകടകാരികളായ ആപ്പുകളെ നീക്കം ചെയ്യാറുണ്ടെങ്കിലും ചില ജനപ്രിയ ആപ്പുകള്‍ ഇപ്പോഴും യാതൊരു വെല്ലുവിളികളും ഇല്ലാതെ പ്ലേസ്‌റ്റോറില്‍ ലഭ്യമാണ്. ജനപ്രിയ ആപ്പുകളാണെന്ന് കരുതി അവ അപകടകാരികളാണെന്ന് കരുതാത്തതാണ് പലപ്പോഴും നമ്മെ കുഴിയില്‍ ചാടിക്കുന്നത്. ചില അപകടകാരികളായ ആപ്പുകള്‍ പരിശോധിക്കാം.

പലരും സെര്‍ച്ച് എഞ്ചിനായി ഉപയോഗിക്കുന്ന യു.സി ബ്രൗസര്‍ യൂസര്‍മാരുടെ സ്വകാര്യ വിവരങ്ങള്‍ ഹാക്കര്‍മാര്‍ക്ക് സുലഭമായി കൈമാറുന്നുണ്ടെന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍. ഇതിനോടകം തന്നെ യുസി ബ്രൗസറിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

ഫോണിലെ ജങ്ക് ഫയലുകള്‍ ക്ലീന്‍ ചെയ്ത് വേഗതയും സ്‌റ്റോറേജും വര്‍ധിപ്പിക്കും എന്ന വാഗ്ദാനം നല്‍കി പറ്റിക്കുന്ന ആപ്പുകളില്‍ ഒന്നാണ് ക്ലീനിറ്റ്. ഈ ആപ്പും ഡാറ്റ ചോര്‍ത്താന്‍ സാധ്യതയേറെയാണ്. നിലവിലെ സ്മാര്‍ട്ട് ഫോണുകളില്‍ ജങ്ക് ഫയലുകള്‍ ക്ലീന്‍ ചെയ്യാന്‍ ഓപ്ഷന്‍ ഉണ്ടായിരിക്കെയാണ് ഡാറ്റ ചോര്‍ത്തുന്ന ഈ ആപ്പിന് ആവശ്യക്കാര്‍ ഏറുന്നത്.

തേര്‍ഡ് പാര്‍ട്ടി ബ്രൗസറുകളില്‍ ഒന്നായ ഡോള്‍ഫിന്‍ ബ്രൗസറും യൂസര്‍മാരെ രഹസ്യമായി ട്രാക് ചെയ്യുന്ന ഏറ്റവും അപകടകാരിയായ ബ്രൗസറാണ്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് യൂസര്‍മാര്‍ സെര്‍ച്ച് ചെയ്യുന്നതെല്ലാം ഡോള്‍ഫിന്‍ ബ്രൗസര്‍ സേവ് ചെയ്യുകയും ദുരുപയോഗം ചെയ്യുകയും ചെയ്യുന്നുണ്ട്.

100 മില്യണ്‍ ആളുകള്‍ പ്ലേസ്‌റ്റോറിലൂടെ ഡൗണ്‍ലോഡ് ചെയ്ത ആപ്പാണിത്. എന്നാല്‍ ഹാക്കര്‍മാക്ക് ആക്രമണങ്ങള്‍ നടത്താന്‍ അനുവദിക്കുന്ന ഗുരുതരമായ കേടുപാടുകള്‍ ആപ്ലിക്കേഷനില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഇതുപോലെ നിരവധി ആപ്പുകളാണ് നമ്മളറിയാതെ നമ്മുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നത്. ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് മുമ്പ് അതില്‍ നല്‍കിയിരിക്കുന്ന tersm& condtions വായിച്ച് ആപ്പ് സുരക്ഷിതമാണോയെന്ന് ഉറപ്പുവരുത്തണം.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

സോഷ്യല്‍ മീഡിയ ഹാക്ക് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

അനാവശ്യ ലിങ്കുകളില്‍ ക്ലിക്കുചെയ്യരുത്.

Published

on

സോഷ്യല്‍ മീഡിയയില്‍ സജീവമായവരുടെ പേജുകള്‍ ഹാക്ക് ചെയ്ത് പണം ആവശ്യപ്പെടുന്ന ഹാക്കര്‍മാര്‍ ഇപ്പോള്‍ നിരവധിയുണ്ട്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ സജീവമായവരുടെ പേജുകളാണ് ഹാക്കര്‍മാരുടെ ലക്ഷ്യം.

ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ മാതൃകമ്പനിയായ മെറ്റയുടേതിനു സമാനമായ കൃത്രിമ വെബ്‌സൈറ്റ് സൃഷ്ടിക്കുകയാണ് തട്ടിപ്പുകാരുടെ ആദ്യ പരിപാടി. ഇന്‍ഫ്‌ലൂവന്‍സര്‍മാര്‍ തയ്യാറാക്കുന്ന വീഡിയോയിലെ ഉള്ളടക്കം (Content), സംഗീതം (Music) തുടങ്ങിയവ സോഷ്യല്‍മീഡിയയിലെ കമ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് നിയമങ്ങള്‍ പാലിക്കുന്നില്ല എന്നും മോണിറ്റൈസേഷന്‍ നടപടിക്രമങ്ങള്‍, കോപ്പിറൈറ്റ് നിയമലംഘനം എന്നിവ ചൂണ്ടിക്കാണിച്ചുമായിരിക്കും തട്ടിപ്പുകാര്‍ സമൂഹമാധ്യമ അക്കൌണ്ടുകളിലേയ്ക്ക് സന്ദേശങ്ങള്‍ അയയ്ക്കുന്നത്. സമൂഹ മാധ്യമ കമ്പനികളില്‍ നിന്നുമള്ള സന്ദേശങ്ങളാണെന്നുകരുതി ഉപയോക്താക്കള്‍ അതില്‍ ക്ലിക്ക് ചെയ്യുന്നു. ശരിയായ സന്ദേശങ്ങളെന്നു തെറ്റിദ്ധരിച്ച് അവരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് വിവരങ്ങള്‍ നല്‍കുന്നതോടെ, യൂസര്‍നെയിം, പാസ് വേഡ് എന്നിവ തട്ടിപ്പുകാര്‍ നേടിയെടുക്കുന്നു. അതുവഴി സോഷ്യല്‍ മീഡിയ ഹാന്റിലുകളുടെ നിയന്ത്രണം അവര്‍ ഏറ്റെടുക്കുകയും ചെയ്യും.

ഇത്തരത്തില്‍ തട്ടിയെടുക്കുന്ന സോഷ്യല്‍മീഡിയ ഹാന്റിലുകള്‍ തിരികെകിട്ടുന്നതിന് വന്‍ തുകയായിരിക്കും ഹാക്കര്‍മാര്‍ ആവശ്യപ്പെടുക. മാത്രവുമല്ല, തട്ടിയെടുത്ത അക്കൌണ്ടുകള്‍ വിട്ടുകിട്ടുന്നതിന് പണം, അവര്‍ അയച്ചു നല്‍കുന്ന ക്രിപ്‌റ്റോ കറന്‍സി വെബ്‌സൈറ്റുകളില്‍ നിക്ഷേപിക്കുന്നതിനായിരിക്കും ഉപയോക്താവിനോട് ആവശ്യപ്പെടുന്നത്.

സമൂഹമാധ്യമങ്ങളില്‍ വ്യക്തിഗതമായി അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നവര്‍ മാത്രമല്ല, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങള്‍ക്കും സിനിമാ താരങ്ങള്‍ക്കും സെലിബ്രിറ്റികള്‍ക്കുവേണ്ടി സമൂഹ മാധ്യമ അക്കൌണ്ടുകള്‍ കൈകാര്യം ചെയ്യുന്നവരും പ്രത്യേക ജാഗ്രത പുലര്‍ത്തേണ്ടതാണ്.

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക:

1. സോഷ്യല്‍മീഡിയ ഉപഭോക്താക്കള്‍ അവരുടെ സോഷ്യല്‍മീഡിയ ഹാന്റിലുകള്‍ക്കും അതിനോട് ബന്ധപ്പെടുത്തിയ ഇ-മെയില്‍ അക്കൌണ്ടിനും സുദൃഢമായ പാസ് വേഡ് ഉപയോഗിക്കുക. അവ അടിക്കടി മാറ്റുക. പാസ് വേഡുകള്‍ എപ്പോഴും ഓര്‍മ്മിച്ചുവെയ്ക്കുക. എവിടെയും എഴുതി സൂക്ഷിക്കാതിരിക്കുക.

2. മൊബൈല്‍ഫോണ്‍, ലാപ്‌ടോപ്പ്, കമ്പ്യൂട്ടര്‍ തുടങ്ങിയവ നഷ്ടപ്പെടുമ്പോള്‍ ബാങ്ക് അക്കൌണ്ടുകള്‍ സുരക്ഷിതമാക്കുന്നതുപോലെ, ഇത്തരം ഉപകരണങ്ങളില്‍ ലോഗിന്‍ ചെയ്തിരിക്കുന്ന സമൂഹ മാധ്യമ അക്കൌണ്ടുകളും സുരക്ഷിതമാക്കുക.

3. സമൂഹ മാധ്യമ അക്കൌണ്ടുകള്‍ക്ക് ദ്വിതല സുരക്ഷ (Two Step Verification) ഉറപ്പുവരുത്തുന്നതിന് Google Authenticator പോലുള്ള സോഫ്റ്റ് വെയറുകളുടെ സഹായം തേടുക.

4. സമൂഹ മാധ്യമങ്ങളോട് ബന്ധിപ്പിച്ചിട്ടുള്ള ഇ-മെയില്‍, മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം ഡയറക്ട് തുടങ്ങിയവയില്‍ വരുന്ന സന്ദേശങ്ങളോടും മൊബൈല്‍ഫോണില്‍ വരുന്ന SMS സന്ദേശങ്ങളോടും സൂക്ഷ്മതയോടെ പ്രതികരിക്കുക. അനാവശ്യ ലിങ്കുകളില്‍ ക്ലിക്കുചെയ്യരുത്.

5. സോഷ്യല്‍മീഡിയ അക്കൌണ്ടുകളില്‍ വരുന്ന സന്ദേശങ്ങള്‍, ലിങ്കുകള്‍ എന്നിവയുടെ വെബ്‌സൈറ്റ് വിലാസം (URL) പ്രത്യേകം നിരീക്ഷിക്കുക.

 

Continue Reading

india

ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ പൊട്ടിത്തെറിച്ചു; യുവതിക്ക് ദാരുണാന്ത്യം

മൊബൈല്‍ ഫോണുകളുടെയും വാച്ചുകളുടെയും റിപ്പയര്‍ കട നടത്തിയിരുന്ന കോകിലയാണ് (33) മരിച്ചത്

Published

on

ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം. തമിഴ്‌നാട് തഞ്ചാവൂരിലെ കുംഭകോണം പാപനാശത്താണ് സംഭവം. ബുധനാഴ്ചയാണ് അപകടം നടന്നത്. മൊബൈല്‍ ഫോണുകളുടെയും വാച്ചുകളുടെയും റിപ്പയര്‍ കട നടത്തിയിരുന്ന കോകിലയാണ് (33) മരിച്ചത്.

ചാര്‍ജ് ചെയ്തുകൊണ്ടിരുന്ന ഫോണില്‍ ഹെഡ് സെറ്റ് കണക്ട് ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചതെന്നാണ് നിഗമനം.

കോകില ഭര്‍ത്താവിന്റെ മരണശേഷം പ്രദേശത്ത് മൊബൈല്‍ സേവനങ്ങളും വാച്ച് റിപ്പയറിങുമുള്ള കട നടത്തിവരികയായിരുന്നു. പൊട്ടിത്തെറിയില്‍ കടയില്‍ തീ പടരുകയും കോകിലയ്ക്കും ഗുരുതരമായി പൊള്ളലേല്‍ക്കുകയുമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രദഗേശവാസികള്‍ ഓടിയെത്തി തീയണച്ച് കോകിലയെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.

Continue Reading

News

ചാറ്റ് ജിപിടി: ഉപയോക്താക്കളുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ടുകള്‍

മാര്‍ച്ച് മുതലുള്ള കണക്കനുസരിച്ച് വെബ്‌സൈറ്റില്‍ സമയം ചെലവഴിക്കുന്നവരുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.

Published

on

ജനീവ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്‌ബോട്ടായ ചാറ്റ് ജിപിടിയുടെ ഉപയോക്താക്കളുടെ എണ്ണം കുറയുന്നു. ഓഗസ്റ്റില്‍ മാത്രം മൂന്നു തവണ ചാറ്റ് ജിപിടിക്ക് ഇടിവുണ്ടായതായി അനാലിറ്റിക് സ്ഥാപനമായ സിമിലര്‍വെബ് ചൂണ്ടിക്കാട്ടുന്നു. മൊബൈല്‍ വെബ്‌സൈറ്റുകളിലൂടെയും ഡെസ്‌ക്ടോപ്പുകളിലൂടെയും ചാറ്റ് ജിപിടി സന്ദര്‍ശിച്ചവരുടെ എണ്ണം 1.43 ബില്യണാണ്. അതായത് 3.2 ശതമാനം ആളുകല്‍ മാത്രമാണ് ചാറ്റ് ജിപിടി സന്ദര്‍ശിച്ചത്. ഇത് കഴിഞ്ഞ രണ്ടു മാസത്തെ അപേക്ഷിച്ച് 10 ശതമാനം കുറവാണ്.

മാര്‍ച്ച് മുതലുള്ള കണക്കനുസരിച്ച് വെബ്‌സൈറ്റില്‍ സമയം ചെലവഴിക്കുന്നവരുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. വെബ്‌സൈറ്റില്‍ ചെലവഴിക്കുന്ന സമയം 8.7 മിനിറ്റില്‍ നിന്നും ഏഴു മിനിറ്റായി കുറഞ്ഞിട്ടുണ്ട്.

Continue Reading

Trending