Connect with us

Video Stories

രാജ്യം കൊതിക്കുന്നത് ബഹുമത സംസ്‌കാരം

Published

on

അഡ്വ. പി.എം മുഹമ്മദ്കുട്ടി, ചേളാരി

ന്ത്യന്‍ സാഹചര്യത്തില്‍ ഏക സിവില്‍കോഡ് അപ്രസക്തവും അനഭിലഷണീയവുമാണെന്ന് ബോധ്യപ്പെടണമെങ്കില്‍ ഏക സിവില്‍കോഡ് എന്ന ആശയം ഇന്ത്യന്‍ ഭരണഘടനയില്‍ കടന്നുകൂടിയ ചരിത്ര പശ്ചാത്തലം മനസ്സിലാക്കണം. സ്വാതന്ത്ര്യ സമര കാലത്തോ, സ്വരാജ് അംഗീകരിച്ച കാലത്തോ, ഏക സിവില്‍ കോഡ് എന്ന ആശയം ഒരു രാഷ്ട്രീയ നേതാവും ഉന്നയിച്ചിരുന്നില്ല. 1927ല്‍ മദിരാശിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സമ്മേളനം ‘സ്വരാജ’ ലക്ഷ്യമായി അംഗീകരിച്ചു.

അതിനെത്തുടര്‍ന്ന് സ്വരാജ് ഭരണഘടനയുടെ കരടുരൂപം തയ്യാറാക്കുന്നതിനായി അന്നത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാവും പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പിതാവുമായ മോത്തിലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. ആ കമ്മിറ്റി 19 മൗലികാവകാശങ്ങളടങ്ങിയ പട്ടിക തയാറാക്കുകയും 1937ല്‍ കറാച്ചിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ പൗരന്മാര്‍ക്കായി അവ മൗലികാവകാശമായി പ്രഖ്യാപിക്കുകയും ചെയ്തു. അവയിലൊന്നും ഏക സിവില്‍കോഡ് എന്ന ആശയത്തെക്കുറിച്ച് ഒരു സൂചന പോലുമുണ്ടായിരുന്നില്ല.
വര്‍ഷങ്ങള്‍ 16 പിന്നെയും പിന്നിട്ടു. 1948 മാര്‍ച്ച് 28ന് ഡോ. അംബേദ്കറുടെ നേതൃത്വത്തില്‍ ഭരണഘടനാ സമിതി യോഗം ചേര്‍ന്നു. ഭരണഘടനയില്‍ ഉള്‍പ്പെടുത്തേണ്ട മൗലികാവകാശങ്ങളെക്കുറിച്ച് വിശദമായ ചര്‍ച്ച തുടങ്ങിയപ്പോഴാണ് എം.ആര്‍ മസാനി ഏക സിവില്‍കോഡിനെക്കുറിച്ചുള്ള നിര്‍ദ്ദേശം ആദ്യമായി ഉന്നയിച്ചത്. യോഗത്തില്‍ പങ്കെടുത്ത മുസ്‌ലിം പ്രതിനിധികളടക്കം മിക്ക ന്യൂനപക്ഷ പ്രതിനിധികളും ഈ നിര്‍ദ്ദേശത്തോട് ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചു. ദീര്‍ഘനേരത്തെ ചര്‍ച്ചക്കുശേഷം വോട്ടിനിട്ടപ്പോള്‍ ആ നിര്‍ദ്ദേശം തള്ളുകയാണുണ്ടായത്. മാര്‍ച്ച് 30ന് ഭരണഘടനാസമിതി വീണ്ടും സമ്മേളിച്ചു. ഭരണഘടനയില്‍ ഉള്‍പ്പെടുത്തേണ്ട മാര്‍ഗനിര്‍ദ്ദേശക തത്വങ്ങളിന്മേലുള്ള ചര്‍ച്ചകളാരംഭിച്ചു.
മൗലികാവകാശങ്ങളുടെ പട്ടികയില്‍ പ്രവേശനം ലഭിക്കാതിരുന്ന ഏക സിവില്‍കോഡ് മാര്‍ഗനിര്‍ദ്ദേശക തത്വങ്ങളുടെ പട്ടികയിലെങ്കിലും ഉള്‍പ്പെടുത്തണമെന്ന കാര്യത്തില്‍ മസാനിയും കൂട്ടരും നിര്‍ബന്ധം പിടിച്ചു. ആ നിര്‍ദ്ദേശത്തിലടങ്ങിയ അപകടം മുന്‍കൂട്ടി മനസ്സിലാക്കിയ മുസ്‌ലിംകളടക്കമുള്ള പല ന്യൂനപക്ഷ പ്രതിനിധികളും വിയോജിപ്പ് പ്രകടിപ്പിച്ചു. അവസാനം വോട്ടിനിട്ടപ്പോള്‍ നേരിയ ഭൂരിപക്ഷത്തിന് പാസ്സാക്കുകയാണുണ്ടായത്. അങ്ങനെയാണ് ഏക സിവില്‍കോഡ് ഭരണഘടനയുടെ നാലാം പാര്‍ട്ടില്‍ 44-ാം വകുപ്പായി സ്ഥലം പിടിച്ചത്.
പിന്നീട് കോണ്‍സ്റ്റിറ്റിയുവെന്റ് അസംബ്ലിയില്‍ ഏക സിവില്‍കോഡ് വിശദമായ ചര്‍ച്ചക്ക് വിധേയമാക്കപ്പെട്ടപ്പോള്‍ മുസ്‌ലിം പ്രതിനിധികളായിരുന്ന മുഹമ്മദ് ഇസ്മായില്‍ സാഹിബ്, ബി. പോക്കര്‍ സാഹിബ്, മെഹ്ബൂബ് അലിബേഗ് എന്നിവര്‍ 44-ാം വകുപ്പിന് ഭേദഗതി നിര്‍ദ്ദേശിക്കുകയുണ്ടായി. അതിപ്രകാരമാണ്. ‘ഒരു പൊതു സിവില്‍ കോഡിന് ഭാവി നിയമ നിര്‍മ്മാണ സഭ രൂപം നല്‍കുകയാണെങ്കില്‍ മതാടിസ്ഥാനത്തിലുള്ള തങ്ങളുടെ വ്യക്തി നിയമങ്ങള്‍ ഉപേക്ഷിക്കാന്‍ തയാറല്ലാത്തവരെ അതിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കണം.’ അന്നത്തെ പരിതസ്ഥിതിയില്‍ ആ ഭേദഗതി പരിഗണിക്കപ്പെട്ടില്ല.

എന്നാല്‍ ന്യൂനപക്ഷ സമുദായങ്ങളുടെ ആശങ്ക ദൂരീകരിക്കാനെന്നോണം ഭരണഘടനയുടെ മുഖ്യ ശില്‍പിയായ അംബേദ്കര്‍ കോണ്‍സ്റ്റിറ്റിയുവെന്റ് അസംബ്ലിയില്‍ നല്‍കിയ താഴെ പറയുന്ന ഉറപ്പ് ഇന്നും അതിന്റെ നടപടിക്രമങ്ങളുടെ ചരിത്രത്തില്‍ മായാതെ കിടക്കുന്നുണ്ടാകും. ‘അവര്‍ മുസ്‌ലിംകളാദി ന്യൂനപക്ഷ നേതാക്കള്‍ 44-ാം വകുപ്പിനെ അത് ഉദ്ദേശിക്കുന്നതിലപ്പുറം വായിച്ചുവെന്നാണ് എനിക്ക് തോന്നുന്നത്. രാജ്യത്തെ പൗരന്മാര്‍ക്ക് ഒരു പൊതു സിവില്‍കോഡ് ഉണ്ടാക്കാന്‍ രാഷ്ട്രം പരിശ്രമിക്കണമെന്നേ അതുകൊണ്ട് അര്‍ത്ഥമുള്ളൂ.

പൗരന്മാരായതുകൊണ്ട് മാത്രം രാഷ്ട്രം എല്ലാ പൗരന്മാരിലും ഏകീകൃത സിവില്‍കോഡ് അടിച്ചേല്‍പ്പിക്കുമെന്ന് സ്വമേധയാ പ്രഖ്യാപിക്കുന്നവര്‍ക്ക് മാത്രമേ ഈ നിയമം ബാധകമാവൂ എന്നും ഭാവിയില്‍ പാര്‍ലമെന്റിനും വ്യവസ്ഥയുണ്ടാക്കാനും സാധ്യതയുണ്ട്. അങ്ങനെ ഏകീകൃത സിവില്‍കോഡ് നിയമത്തിന്റെ ആദ്യഘട്ടത്തില്‍ നിയമം പൂര്‍ണമായും സ്വയം സന്നദ്ധ ഭാവത്തില്‍ തന്നെയായിരിക്കും.’ഡോക്ടര്‍ അംബേദ്കറുടെ അസന്നിഗ്ധവും ആധികാരവുമായ ഈ വാക്കുകള്‍ ചോദ്യം ചെയ്യപ്പെടാവുന്നതല്ലെന്ന് ഇന്ത്യ ഭരിച്ച പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവടക്കമുള്ള പ്രധാനമന്ത്രിമാരെല്ലാം മനസ്സിലാക്കിയിരുന്നു.

അതുകൊണ്ട് ഏക സിവില്‍കോഡ് വക്താക്കളുടെ നിര്‍ബന്ധം അടിക്കടിയുണ്ടായിട്ടും ആരും ആ സാഹസത്തിന് തയാറായിരുന്നില്ല. ബി.ജെ.പി പ്രധാനമന്ത്രിയായിരുന്ന വാജ്‌പെയ് പോലും അതിനു അപവാദമായിരുന്നില്ല. മുസ്‌ലിം നേതാക്കള്‍ കോണ്‍സ്റ്റിറ്റിയുവെന്റ് അസംബ്ലിയില്‍ പ്രകടിപ്പിച്ച ആശങ്ക അസ്ഥാനത്തായിരുന്നില്ലെന്ന് തെളിയിക്കുന്ന വെല്ലുവിളികള്‍ ഇന്നും ചില ഭാഗങ്ങളില്‍ നിന്നും മുഴങ്ങി കേള്‍ക്കുകയാണ്. ഏകീകൃത സിവില്‍കോഡ് ദേശീയോദ്ഗ്രഥനത്തിന് അനിവാര്യമാണെന്ന വാദത്തില്‍ കഴമ്പില്ല. ബഹുമത സംസ്‌കാരമുള്ള ഇന്ത്യയില്‍ ഈ വാദം തികച്ചും ബാലിശവും വികലവുമാണ്.
ഏകീകൃത സിവില്‍കോഡ് വാദം ഉന്നയിക്കുന്നവരാരാണെങ്കിലും ആര്‍ഷഭാരതത്തിന്റെ പരമോന്നത മൂല്യങ്ങളെയും ലോകമാസകലം ആദരിക്കപ്പെടുന്ന സനാതന ധാര്‍മ്മികാടിസ്ഥാനത്തിലുള്ള ഇന്ത്യയുടെ മതേതര ഭരണഘടനയുടെയും ആത്മാവിനെ സാംശീകരിച്ചുകൊണ്ടല്ല അങ്ങനെ ചെയ്യുന്നതെന്നതില്‍ സംശയമില്ല.
ഇന്ത്യന്‍ ജനതയുടെ സമ്മിശ്ര സംസ്‌കാരത്തിന്റെ സമ്പന്നമായ പാരമ്പര്യത്തെ-നാനാത്വത്തിലുള്ള ഏകത്വത്തെ ലോകത്തിനുമുമ്പില്‍ അഭിമാനത്തോടുകൂടി മേലിലും ഉയര്‍ത്തിപ്പിടിക്കാനും സമുദായ സൗഹാര്‍ദ്ദം നിലനിര്‍ത്തി രാജ്യത്തിന്റെ ഉത്തമ താല്‍പര്യങ്ങളുടെ സംരക്ഷണത്തിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാനുമുള്ള സാഹചര്യം നരേന്ദ്ര മോദി സര്‍ക്കാറും സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കാം.
(അവസാനിച്ചു)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Video Stories

നിപ: 17 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍: മന്ത്രി വീണാ ജോര്‍ജ്

ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരും.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളും സന്ദര്‍ശിച്ചു. പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ ബാധയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച് ഒരാളെ പോലും വിട്ടു പോവാത്ത വിധം കുറ്റമറ്റ രീതിയിലാണ് സമ്പര്‍ക്ക തയ്യാറാക്കുന്നത്.

നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സാംപിളുകള്‍ ഇവിടെ നിന്ന് പരിശോധിക്കാനാവും.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കായി ശക്തമായ മാനസിക പിന്തുണയാണ് നല്‍കി വരുന്നത്. നിപ സംശയനിവാരണത്തിനായും മാനസിക പിന്തുണയ്ക്കായും ആരംഭിച്ച കാള്‍ സെന്റര്‍ വഴി 329 പേര്‍ക്ക് പിന്തുണ നല്‍കാനായി. നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് നടക്കുന്നുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതു മൂലം ക്ലാസുകളില്‍ ഹാജരാവാന്‍ സാധിക്കാത്ത, മറ്റു സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പഠനം നടത്താനുള്ള സംവിധാനം ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ട്.

നിപരോഗ ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും രണ്ടു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Continue Reading

Trending