Video Stories
കൂട്ടക്കുരുതിക്ക് അവസാനമില്ല പശ്ചിമേഷ്യയില്‍ രാഷ്ട്രീയ മാറ്റം

പശ്ചിമേഷ്യയില്‍ കൂട്ടക്കുരുതിക്ക് അവസാനമില്ല. ഫലസ്തീനിലെ ഗസ്സയില്‍ ഇസ്രാഈല്‍ വീണ്ടും പത്ത് ഫലസ്തീന്‍ യുവാക്കളെ കൊലപ്പെടുത്തി. സിറിയയിലെ കിഴക്കന്‍ ഗൗഥയിലെ അവസാനത്തെ പ്രതിപക്ഷ കേന്ദ്രമായ ഭൗമയില്‍ സിറിയന്‍-റഷ്യന്‍ സൈനികരുടെ രാസായുധ പ്രയോഗത്താല്‍ ദയനീയമായി ജീവന്‍ നഷ്ടപ്പെട്ടത് കുഞ്ഞുങ്ങളും സ്ത്രീകളുമടക്കം 70 പേര്‍ക്കാണ്. വിലപേശല്‍ തുടരുമ്പോള്‍ ഐക്യരാഷ്ട്ര സംഘടനക്ക് നിസ്സഹായാവസ്ഥ. അറബ് ലീഗ് ഇനിയും ഉണര്‍ന്നിട്ടുമില്ല.
പശ്ചിമേഷ്യയില്‍ വന്‍ ശക്തികളുടെ സാന്നിധ്യവും നിലപാടും കിഴ്‌മേല്‍ മറിയുന്നു. സിറിയയില്‍നിന്ന് അമേരിക്കയുടെ സൈനികര്‍ ഉടന്‍ പിന്മാറുമെന്ന് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. ഐ.എസ് തീവ്രവാദികളെ പൂര്‍ണമായും അമര്‍ച്ച ചെയ്തു കഴിഞ്ഞ സാഹചര്യത്തിലാണത്രെ പിന്‍വാങ്ങല്‍. ‘ഏഴ് ലക്ഷം മില്യന്‍ ഡോളര്‍ സിറിയയില്‍ ഇതിനകം ചെലവഴിച്ചു. അമേരിക്കന്‍ സൈന്യം സിറിയയില്‍ തുടരണമെങ്കില്‍ സഊദി അറേബ്യ പണം മുടക്ക’ണമെന്നാണ് നിര്‍ലജ്ജം ട്രംപിന്റെ പ്രസ്താവന. ഭൗമയിലെ രാസായുധ പ്രയോഗത്തിന്റെ പേരില്‍ അസദ് ഭരണകൂടത്തിനും റഷ്യക്കുമെതിരെ ട്രംപ് ഭീഷണി മുഴക്കിയെങ്കിലും ഇവയൊക്കെ പതിവ് അഭ്യാസ പ്രകടനംമാത്രമാണ്. അസദ് ഭരണകൂടം സ്വന്തം ജനതക്കുമേല്‍ രാസായുധം പ്രയോഗിക്കുന്നത് ആദ്യമല്ല. നേരത്തെയും അമേരിക്കയുടെ ഭീഷണിയും താക്കീതും ഉയര്‍ത്തിയതായിരുന്നുവെങ്കിലും മഷി ഉണങ്ങും മുമ്പേ വിസ്മൃതിയിലാണ്ടു. ഇക്കാര്യം അസദും റഷ്യയും മനസിലാക്കുന്നുണ്ട്. ആധിപത്യം ഉറപ്പിക്കാന്‍ സ്വന്തം ജനതക്കുമേല്‍ പൈശാചിക നടപടി സ്വീകരിച്ച അപൂര്‍വം ഭരണാധികാരികളില്‍ ബശാറുല്‍ അസദിന്റെ നാമം ചരിത്രത്തില്‍ കറുത്ത അധ്യായമായിരിക്കും. സോഷ്യല്‍ മാധ്യമങ്ങളും പാശ്ചാത്യ മാധ്യമങ്ങളും തുറന്നുകാണിക്കുന്ന ചിത്രങ്ങള്‍ അതിദയനീയ രംഗങ്ങളാണ്. വായില്‍ നുരയും പതയുമൊലിച്ച് കിടക്കുന്ന പിഞ്ചോമനകള്‍, ശ്വാസം കിട്ടാതെ മരിച്ചുവീഴുന്ന ദയനീയാവസ്ഥ- ഇവയൊക്കെ ലോക സമൂഹത്തെ നടുക്കി. അസദും റഷ്യന്‍ പ്രസിഡണ്ട് വഌഡ്മിര്‍ പുട്ടിനുംഇതൊക്കെ നിഷേധിക്കുന്നുണ്ട്. അതേസമയം, യു.എന്‍ രക്ഷാസമിതിക്ക് വിഷയത്തില്‍ ഇടപെടാന്‍ പോലും റഷ്യ അനുവദിക്കുന്നില്ല.
ഗസ്സയില്‍ നിരായുധരായ ഫലസ്തീന്‍കാര്‍ക്ക് നേരെ നിറത്തോക്ക് തുറന്ന് വെച്ചിരിക്കുകയാണ് ജൂത കിങ്കരന്മാര്‍. അവര്‍ക്ക് മനസാക്ഷിയില്ല, അഹങ്കാരവും ആയുധബലവും രാക്ഷസീയ നിലവാരത്തില്‍ എത്തിച്ചിരിക്കുകയാണ്. ഫലസ്തീന്‍ നയത്തില്‍ സഊദിയും മാറ്റം വരുത്തുന്നുണ്ട്.
സിറിയയിലെ മഹാഭൂരിപക്ഷം വരുന്ന സുന്നി മുസ്‌ലിംകള്‍ക്ക്‌മേല്‍ ആധിപത്യം പുലര്‍ത്തി അടക്കിവാഴുന്ന ചെറു ന്യൂനപക്ഷമായ ശിയാ ഭരണകൂടം റഷ്യന്‍ സഹകരണത്തോടെ എതിരാളികളെ അക്ഷരാര്‍ത്ഥത്തില്‍ ഉന്മൂലനം ചെയ്യുന്നു. 13 ശതമാനം വരുന്ന ശിയാക്കളുടെതാണ് (അലവിയ വിഭാഗം ശിയാക്കള്‍) അസദിന്റെ ഭരണകൂടം. മഹാഭൂരിപക്ഷത്തിന്മേല്‍ ഏഴ് വര്‍ഷത്തെ ആഭ്യന്തര യുദ്ധത്തില്‍ സമ്പൂര്‍ണ വിജയം ആഘോഷിക്കുകയാണ് അസദും സഖ്യവും. 2011-ലെ മുല്ലപ്പൂ വിപ്ലവത്തെ തുടര്‍ന്ന് തകര്‍ച്ചയിലേക്ക് നീങ്ങിയ അസദിനെ താങ്ങിനിര്‍ത്തിയത് റഷ്യയും ഇറാനും ലബനാനിലെ ശിയാ സായുധ പോരാളികളായ ഹിസ്ബുല്ല പ്രസ്ഥാനവുമാണ്. അവര്‍ അസദിന് സൈനികമായി നേരിട്ട് പിന്തുണ നല്‍കി. നാല് ലക്ഷത്തിലേറെയായിരുന്നു മരണം. ജനസംഖ്യയില്‍ പകുതിയിലേറെ അഭയാര്‍ത്ഥി ക്യാമ്പുകളിലെത്തി. പ്രധാന നഗരങ്ങള്‍ക്ക് പ്രേതനഗരിയുടെ പ്രതീതിയാണ്. തകര്‍ന്നടിയാന്‍ ഒരു കെട്ടിടവും അവശേഷിക്കുന്നില്ല. മറുവശത്ത്, പ്രതിപക്ഷ വിഭാഗത്തെ അമേരിക്ക, സഊദി, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ സഹായിച്ചു; പിന്തുണ പരമാവധി നല്‍കി, ബശാറുല്‍ അസദ് ഭരണകൂടം തകരുന്ന ഘട്ടത്തില്‍, സംഘര്‍ഷത്തിന്റെ ഊന്നല്‍ മാറി. ഐ.എസ് വിരുദ്ധ നിലപാടിലേക്ക് അമേരിക്ക ഉള്‍പ്പെടെ നീങ്ങി. അസദ് തന്ത്രപൂര്‍വം രാജ്യത്ത് ആധിപത്യം വീണ്ടെടുത്തു. റഷ്യ സൈനികമായി തന്നെ സഹായിച്ചതിന്റെ ഫലമായിരുന്നു അസദിന്റെ വിജയം. ആഭ്യന്തര യുദ്ധം അസദിന്റെ വിജയത്തില്‍ കലാശിച്ച സാഹചര്യത്തില്‍, അമേരിക്ക പ്രതിപക്ഷത്തെ കൈവിടുകയാണ്. പ്രതിപക്ഷ സഖ്യത്തെ ഭാവിയില്‍ സഹായിക്കണമെങ്കില്‍ സഊദി സാമ്പത്തിക സഹായം നല്‍കണമെന്നാണ് ട്രംപിന്റെ നിലപാട്. അതിനിടെ, അമേരിക്കയേയും സഖ്യരാഷ്ട്രമായ തുര്‍ക്കിയേയും തമ്മിലടിപ്പിക്കാനുള്ള റഷ്യന്‍ തന്ത്രവും വിജയം കണ്ടു. തുര്‍ക്കി-സിറിയ അതിര്‍ത്തിയില്‍ പതിറ്റാണ്ടുകളായി അസ്വസ്ഥത സൃഷ്ടിക്കുന്ന കുര്‍ദ്ദിഷ് പോരാളികള്‍ക്ക് (വൈ.പി.ജി) പരിശീലനവും ആയുധവും നല്‍കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തോട് തുര്‍ക്കി ശക്തമായി വിയോജിച്ചു. സിറിയയിലെ ആഫ്രീന്‍ മേഖലയിലേക്ക് തുര്‍ക്കി സൈന്യം കടന്ന് കയറി കുര്‍ദ്ദിഷ് പോരാളികളെ നിഷ്പ്രഭരാക്കി. മേഖലയാകെ തുര്‍ക്കി നിയന്ത്രണത്തിലാണിപ്പോള്‍. നാറ്റോ സഖ്യത്തിലെ ഏക മുസ്‌ലിം രാജ്യമായ തുര്‍ക്കിയെ അവഗണിച്ചുള്ള ട്രംപിന്റെ നിലപാട് ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലെ ഭിന്നത രൂക്ഷമാക്കി. ഏറ്റവും അവസാനം ബ്രിട്ടനും റഷ്യയും തമ്മിലുള്ള ‘നയതന്ത്ര യുദ്ധ’ത്തില്‍ തുര്‍ക്കി പക്ഷം ചേരാതെ നില്‍ക്കുകയാണ്. മറുവശത്ത്, നാറ്റോ സഖ്യമായിരുന്നിട്ടും എസ്-400 എയര്‍ ഡിഫന്‍സ് മിസൈല്‍ സംവിധാനം എത്രയും പെട്ടെന്ന് തുര്‍ക്കിക്ക് നല്‍കാന്‍ റഷ്യ തയ്യാറായി. റഷ്യന്‍ സഹകരണത്തോടെ തുര്‍ക്കിയില്‍ ആണവ പവര്‍ പ്ലാന്റ് സ്ഥാപിക്കാനും ഇരു രാഷ്ട്രങ്ങളും ധാരണയിലെത്തി. തുര്‍ക്കിയുമായുള്ള ചങ്ങാത്തത്തിന് റഷ്യ വലിയ പ്രാധാന്യം നല്‍കുന്നു. പശ്ചിമേഷ്യയില്‍ അമേരിക്കയെ ഒഴിവാക്കിയുള്ള നയതന്ത്ര നീക്കം വ്യാപകമാക്കാന്‍ തുര്‍ക്കിയുമായുള്ള സഹകരണം റഷ്യക്ക് സഹായകമായി. ജറൂസലം വിവാദത്തോടെ ഫലസ്തീന്‍ പ്രശ്‌ന പരിഹാരത്തിന് അമേരിക്കയെ മാധ്യസ്ഥരായി പരിഗണിക്കില്ലെന്ന് ഫലസ്തീന്‍ പ്രസിഡണ്ട് മഹ്മൂദ് അബാസ് തുറന്നടിച്ചിട്ടുണ്ട്. സിറിയയില്‍ നിന്ന് അമേരിക്കയുടെ സൈനിക പിന്മാറ്റത്തോടെ പ്രശ്‌നപരിഹാര ശ്രമത്തിന് തുര്‍ക്കി, ഇറാന്‍ എന്നീ രാജ്യങ്ങളുടെ സഹകരണത്തിന് റഷ്യ ആഗ്രഹിക്കുന്നു. കഴിഞ്ഞ ആഴ്ചയില്‍ തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ റഷ്യന്‍ പ്രസിഡണ്ട് പുട്ടിനും ഇറാന്‍ പ്രസിഡണ്ട് ഹസന്‍ റുഹാനിയും തുര്‍ക്കി പ്രസിഡണ്ട് റജബ് തയ്യിബ് ഉറുദുഗാനും നടത്തിയ ഉച്ചകോടി സിറിയയില്‍ രാഷ്ട്രീയ പരിഹാരത്തിനുള്ള ശ്രമത്തിന് ആക്കം കൂട്ടും. സിറിയയുടെ പുനരുദ്ധാരണത്തിനും പുതിയ ഭരണഘടന തയാറാക്കാനും അങ്കാറ ഉച്ചകോടിയില്‍ തീരുമാനമായി. കസാഖിസ്താന്‍ തലസ്ഥാനമായ അസ്താനയില്‍ തുടങ്ങിവെച്ച ത്രിരാഷ്ട്ര ചര്‍ച്ചയുടെ രണ്ടാം ഘട്ടമാണ് അങ്കാറയില്‍ നടന്നത്. അടുത്തത് ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ വെച്ചാണ് നിശ്ചയിച്ചിട്ടുള്ളത്. സിറിയന്‍ പ്രതിപക്ഷത്തിന് ഇന്നത്തെ സാഹചര്യത്തില്‍ തുര്‍ക്കി ലൈനില്‍ നീങ്ങാനേ കെല്‍പ്പുള്ളൂ. അമേരിക്ക ഉള്‍പ്പെടെ സഹായിക്കാന്‍ ആരുമില്ല. ഏപ്രില്‍ 3, 4 തീയതികളിലെ ത്രിരാഷ്ട്ര ഉച്ചകോടിക്ക് മുമ്പ് തന്നെ പുട്ടിന്‍ അങ്കാറയിലെത്തി ഉറുദുഗാനുമായി ഉഭയകക്ഷി ചര്‍ച്ച നടത്തിയത് പ്രശ്‌നപരിഹാരത്തിനുള്ള കരട് ഫോര്‍മുല തയ്യാറാക്കാന്‍ സഹായിച്ചിട്ടുണ്ടത്രെ.
പശ്ചിമേഷ്യയില്‍ അമേരിക്കയുടെ സ്വാധീനം കുറഞ്ഞുവരികയാണ്. സിറിയയില്‍ നിന്നുള്ള പിന്മാറ്റവും ഫലസ്തീന്‍ പ്രശ്‌നത്തില്‍ ഇസ്രാഈലിനെ സമ്പൂര്‍ണമായി പിന്തുണ നല്‍കുന്നതും ബന്ധപ്പെട്ട കക്ഷികളില്‍ നിന്ന് അമേരിക്കയെ അകറ്റുന്നുണ്ട്. വ്യക്തമായ ലക്ഷ്യത്തോടെ റഷ്യ നടത്തുന്ന നയതന്ത്ര നീക്കം പശ്ചിമേഷ്യയെ സംരക്ഷിക്കാനാണോ അതല്ല തകര്‍ക്കാനാണോ എന്ന് കാത്തിരുന്ന് കാണാം.
kerala
യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; പ്രതി ബെയ്‌ലിന്‍ ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും; ഹരജി തള്ളി
രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

യുവ അഭിഭാഷകയെ മര്‍ദ്ദിച്ച കേസില്‍ പ്രതി ബെയിലിന്‍ ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും. വിലക്ക് നീക്കണമെന്ന ബെയിലിന്റെ ഹര്‍ജി കോടതി തള്ളി. രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.
ഉപാധികളോടെയായിരുന്നു പ്രതി ബെയിലിന്‍ ദാസിന് കോടതി ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ മാസമാണ് വഞ്ചിയൂര്‍ കോടതിയില്‍ യുവ അഭിഭാഷകയെ ബെയിലിന്‍ അതിക്രൂരമായി മര്‍ദിച്ചത്. യുവതിയുടെ ഇടതു കവിളില്‍ രണ്ടു തവണ ബെയ്ലിന്‍ അടിച്ചു ഗുരുതര പരിക്കേല്‍പ്പിച്ചിരുന്നു. അഭിഭാഷകന്‍ മോപ്സ്റ്റിക് കൊണ്ട് മര്‍ദിച്ചുവെന്നും അഭിഭാഷക പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ ബെയിലിന്‍ ദാസിനെ പ്രാക്റ്റീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചിരുന്നു. അടിയന്തര ബാര്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് നടപടി എടുത്തത്. പിന്നാലെ പ്രതിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.
kerala
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.
പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്‌മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.
അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.
നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്‌നറുകള്‍ കണ്ടെത്താനായിട്ടില്ല.
india
ഫുഡ് ലേബലിംഗിലും പ്രമോഷനുകളിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ‘100%’ ക്ലെയിമുകള്‍ ഉപയോഗിക്കരുത്: എഫ്എസ്എസ്എഐ
ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

ന്യൂഡല്‍ഹി: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഫുഡ് ലേബലിംഗിലും പ്രൊമോഷണല്‍ മെറ്റീരിയലുകളിലും ‘100%” എന്ന പദം ഉപയോഗിക്കുന്നതിനെതിരെ ശക്തമായ ഉപദേശം നല്‍കി, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി.
ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, നിലവിലുള്ള റെഗുലേറ്ററി വ്യവസ്ഥകള്‍ക്ക് കീഴിലുള്ള അവ്യക്തതയും തെറ്റായ വ്യാഖ്യാനത്തിനുള്ള സാധ്യതയും കാരണം.
ഭക്ഷ്യ ഉല്‍പന്ന ലേബലുകളിലും പരസ്യ പ്ലാറ്റ്ഫോമുകളിലും ‘100%” ഉപയോഗത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് എഫ്എസ്എസ്എഐ വ്യാഴാഴ്ച പുറത്തിറക്കിയ ഒരു ഉപദേശത്തില്‍ എടുത്തുകാട്ടി. നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ഈ പദം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഉപഭോക്താക്കള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന മതിപ്പ് സൃഷ്ടിക്കാന്‍ കഴിയുമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.
2018ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് (പരസ്യവും ക്ലെയിമുകളും) റെഗുലേഷന്‍സ് അനുസരിച്ച്, 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരമോ അതിന് കീഴിലുള്ള ഏതെങ്കിലും നിയമങ്ങളും നിയന്ത്രണങ്ങളും പ്രകാരം ‘100%” എന്ന പദം നിര്‍വചിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല.
കൂടാതെ, മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങളുടെ ഉപനിയന്ത്രണം 10(7) മറ്റ് നിര്‍മ്മാതാക്കളെ ഇകഴ്ത്തുന്നതോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഏതെങ്കിലും പരസ്യമോ ??അവകാശവാദമോ വ്യക്തമായി നിരോധിക്കുന്നു. സബ്-റെഗുലേഷന്‍ 4(1) പ്രകാരം, എല്ലാ ക്ലെയിമുകളും സത്യസന്ധവും അവ്യക്തവും അര്‍ത്ഥവത്തായതും തെറ്റിദ്ധരിപ്പിക്കുന്നതും അല്ലാത്തതും ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതുമായിരിക്കണം.
‘100%’ എന്ന പദം സ്വന്തമായോ മറ്റ് വിവരണങ്ങളുമായി സംയോജിപ്പിച്ചോ ഉപയോഗിക്കുന്നത് കേവലമായ പരിശുദ്ധിയോ ശ്രേഷ്ഠതയോ തെറ്റായി നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ടെന്ന് FSSAI അഭിപ്രായപ്പെട്ടു. ”ഇത് വിപണിയില്‍ ലഭ്യമായ മറ്റ് താരതമ്യപ്പെടുത്താവുന്ന ഉല്‍പ്പന്നങ്ങള്‍ നിലവാരം കുറഞ്ഞതോ അല്ലെങ്കില്‍ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും,” പ്രസ്താവനയില്‍ പറയുന്നു.
ഈ ആശങ്കകളുടെ വെളിച്ചത്തില്‍, ഭക്ഷ്യ ഉല്‍പ്പന്ന ലേബലുകള്‍, പാക്കേജിംഗ്, ഏതെങ്കിലും തരത്തിലുള്ള പ്രമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ‘100%’ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ FBO-കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അറിവോടെയുള്ള തീരുമാനമെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫുഡ് ലേബലിംഗില്‍ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത FSSAI ആവര്‍ത്തിച്ചു.
-
kerala3 days ago
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 4000 കടന്നു
-
india3 days ago
സിക്കിമിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലില്‍; കാണാതായ സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
-
india3 days ago
മുസ്ലിംകള്ക്കെതിരെ വിദ്വേഷ പരാമര്‍ശം; ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
-
kerala2 days ago
മലപ്പുറത്തെക്കുറിച്ച് നിരന്തരം വര്‍ഗീയ പ്രസ്താവനകള്‍ നടത്തിയ എ.വിജയരാഘവന് എല്‍ഡിഎഫ് നിലമ്പൂരിന്റെ തെരഞ്ഞെടുപ്പ് ചുമതല നല്‍കിയത് ബോധപൂര്‍വ്വം: വിഡി സതീശന്
-
kerala12 hours ago
ബലി പെരുന്നാള്‍; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
-
kerala3 days ago
മാറ്റമില്ലാതെ തുടര്‍ന്ന് മലബാറിലെ സീറ്റ് പ്രതിസന്ധി; ഒരു ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ ആദ്യഘട്ട അലോട്ട്മെന്റില്‍ പുറത്ത്
-
kerala3 days ago
ഇറക്കിവിടാനാകില്ല; ഭര്‍ത്താവിന്റെ മരണശേഷവും പങ്കാളിക്ക് ഭര്‍തൃവീട്ടില്‍ താമസിക്കാം; ഹൈക്കോടതി
-
india3 days ago
പ്രണയാഭ്യര്‍ഥന നിരസിച്ചു; പൊള്ളാച്ചിയില്‍ മലയാളി പെണ്‍കുട്ടിയെ യുവാവ് കുത്തി കൊലപ്പെടുത്തി