Connect with us

Video Stories

പശ്ചിമേഷ്യക്കു മീതെ യുദ്ധ മേഘങ്ങള്‍

Published

on


കെ. മൊയ്തീന്‍കോയ
ഇറാന്‍ ആക്രമണ പദ്ധതി അവസാന നിമിഷം ഡൊണാള്‍ഡ് ട്രംപ് പിന്‍വലിച്ചതിന് പിന്നിലെ താല്‍പര്യം ദുരൂഹമാണ്. പ്രത്യാഘാതത്തെകുറിച്ച് പെന്റഗണ്‍ ഉന്നതര്‍ നല്‍കിയ മുന്നറിയിപ്പാണ് ആക്രമണം ഉപേക്ഷിച്ചത് എന്ന നിരീക്ഷണത്തിനാണ് മുന്‍ഗണന. ട്രംപിന് ഇടതും വലതുമിരിക്കുന്ന യുദ്ധ കൊതിയന്മാരായ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ, ദേശീയ സുരക്ഷാഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍, സി.ഐ.എ മേധാവി ജിനാഹാസ്‌പെന്‍ എന്നിവരൊക്കെ യുദ്ധത്തിന് വാദിച്ചുവെങ്കിലും ട്രംപിന്റെ മനംമാറ്റം, അമേരിക്കക്കും പശ്ചിമേഷ്യയിലെ അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്കും യുദ്ധം കനത്ത വില നല്‍കേണ്ടിവരുമെന്ന ആശങ്ക തന്നെയെന്ന് വിശ്വസിക്കുന്നവരാണ് നിരീക്ഷകര്‍.
ഇറാനെ സമ്മര്‍ദ്ദത്തിലാക്കി കൂടുതല്‍ മെച്ചപ്പെട്ട ആണവ കരാര്‍ ഉണ്ടാക്കാനുള്ള അമേരിക്കയുടെ തന്ത്രമാണ് ആവര്‍ത്തിക്കുന്ന യുദ്ധ ഭീഷണി എന്നാണ് പശ്ചിമേഷ്യന്‍ നിരീക്ഷകരുടെ വിലയിരുത്തല്‍. ജപ്പാന്‍ പ്രധാനമന്ത്രി ആബേയുടെയും ഇപ്പോള്‍ ബ്രിട്ടീഷ് വിദേശമന്ത്രി ആന്‍ഡ്രു മറിഡന്റയും തെഹ്‌റാന്‍ സന്ദര്‍ശനവും ഇറാന്‍ നേതൃത്വവുമായി ചര്‍ച്ചക്ക് സന്നദ്ധത പ്രകടിപ്പിക്കുന്ന അമേരിക്കയുടെ നിലപാടും നയതന്ത്രജ്ഞര്‍ കൗതുകപൂര്‍വം വീക്ഷിക്കുന്നു. അമേരിക്കന്‍ തിരിച്ചടിയില്‍ 150 പേര്‍ക്ക് ജീവഹാനി സംഭവിക്കുന്നതിനാല്‍ ട്രംപ് ആക്രമണ പദ്ധതി നിര്‍ത്തിയെന്നും ആളില്ലാ ഡ്രോണ്‍ നഷ്ടപ്പെട്ടതിന് ഇത്രയും പേര്‍ കൊല്ലപ്പെടുന്ന സ്ഥിതി ട്രംപ് ചിന്തിച്ചുവെന്നുമാണ് വൈറ്റ്ഹൗസ് നല്‍കുന്ന ആദ്യ വിശദീകരണം! പക്ഷേ, അമേരിക്കയുടെ യുദ്ധ ചരിത്രം അറിയുന്ന ആരും ഇത്തരമൊരു ‘ചിന്ത’ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നില്ല. ഹിരോഷിമക്കും നാഗസാക്കിക്കും ശേഷം അമേരിക്കയുടെ മനസ്സാക്ഷി ഉണര്‍ന്നില്ല. അതിന് ശേഷവും എത്ര ലക്ഷങ്ങളെ കൊന്നൊടുക്കി. വിയറ്റ്‌നാം, കൊറിയ, കംബോഡിയ, ചിലി, ഇറാഖ്, സിറിയ, ഫലസ്തീന്‍, അഫ്ഗാനിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍ കൊല്ലപ്പെട്ടവരുടെ സ്ഥിതിവിവരണമില്ല. അമേരിക്കയുടെ പിന്തുണയോടെ ഇറാഖിന്റെ പടയാളികള്‍ ഇറാനെതിരെ നടത്തിയ എട്ട് വര്‍ഷം നീണ്ടുനിന്ന യുദ്ധത്തില്‍ മാത്രം കൊല്ലപ്പെട്ടവര്‍ 10 ലക്ഷം. മൈക് പോംപിയോ, ജോണ്‍ ബോള്‍ട്ടണ്‍ പോലെ ആയുധ വില്‍പന കമ്പനിയുടെ ദല്ലാള്‍മാര്‍ കോടിക്കണക്കിന് ഡോളര്‍ അമേരിക്കയിലെത്തിക്കണമെന്ന് ആഗ്രഹിക്കുന്നു. ഈ യുദ്ധ കൊതിയന്മാര്‍ ട്രംപിനെ ഉപദേശിക്കുമ്പോള്‍ യുദ്ധം ക്ഷണിച്ച് വരുത്തേണ്ടതായിരുന്നില്ലേ? പിന്‍മാറ്റത്തിന് പിന്നാലെ ദുരൂഹതയെന്തെന്ന് വരാനിരിക്കുന്ന നാളുകളില്‍ പുറത്ത്‌വരും.
ഒമാന്‍ ഉള്‍ക്കടലില്‍ എണ്ണ ടാങ്കുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന്പിന്നില്‍ ഇറാന്‍ എന്നാണ് ആരോപണം. അതോടൊപ്പം ജപ്പാന്‍ പ്രധാനമന്ത്രി ആബേ തെഹ്‌റാന്‍ സന്ദര്‍ശിക്കുന്ന ഘട്ടത്തിലാണ് ജപ്പാന്‍ ടാങ്കറുകള്‍ ആക്രമിക്കപ്പെട്ടത്. ആക്രമണങ്ങള്‍ക്ക്പിന്നില്‍ ഇറാന്‍ എന്ന പതിവ് പല്ലവി ആവര്‍ത്തിക്കുകയാണ് അമേരിക്ക. അത് സുഹൃദ് രാഷ്ട്രങ്ങള്‍പോലും വിശ്വസിക്കുന്നില്ല. തെറ്റായ ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇറാഖില്‍ അധിനിവേശം നടത്തിയ അമേരിക്ക പില്‍ക്കാലത്ത് തെറ്റ് സമ്മതിച്ചതാണ്. ജപ്പാന്‍ കടലില്‍ 1941-ല്‍ നടത്തിയ ആക്രമണവും തിരിച്ചടിയും വളര്‍ന്ന് ലോക യുദ്ധത്തിലെത്തിയ സംഭവ വികാസങ്ങള്‍ അമേരിക്കയുടെ ഗൂഢാലോചനയാണെന്ന് തെളിഞ്ഞതാണ്. ഇറാനെ ആക്രമിക്കാന്‍ പഴുതുകള്‍ തേടുകയാണ്. യമനില്‍ ഹൂഥി വിമതരുമായി അറബ് സഖ്യസേന നടത്തുന്ന യുദ്ധം തുടരുന്നു. ഇപ്പോള്‍ സംഘര്‍ഷം കനക്കുന്നുണ്ട്. യമനില്‍ സര്‍ക്കാര്‍ സംവിധാനം അട്ടിമറിച്ച് ഹൂഥി ശിയാ അനുകൂല ഭരണകൂടം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇറാന്‍ നല്‍കുന്ന പിന്തുണ അയല്‍ രാജ്യങ്ങള്‍ക്ക് ആശങ്ക ഉണര്‍ത്തുന്നു. ഇറാന്‍ പിന്തുണയോടെ തന്നെയാണ് സിറിയയില്‍ ഭൂരിപക്ഷ സുന്നി വിഭാഗത്തിന്റെ പോരാട്ടത്തെ പ്രസിഡണ്ട് ബശാറുല്‍ അസദ് അടിച്ചമര്‍ത്തുന്നത്. സിറിയ, യമന്‍ പ്രശ്‌നങ്ങളില്‍ മാധ്യസ്ഥ്യം വഹിക്കാന്‍ ഐക്യരാഷ്ട്ര സംഘടനയോ, മറ്റേതെങ്കിലും ലോക വേദികളോ മുന്നോട്ട്‌വരുന്നില്ല. എട്ട് വര്‍ഷമായി സിറിയയിലെ ആഭ്യന്തര യുദ്ധം ലക്ഷങ്ങളുടെ ജീവന്‍ നഷ്ടപ്പെടുത്തി. യമനും തകര്‍ന്നടിയുന്നു. സിറിയയില്‍ നിന്ന് പലായനം ചെയ്തിരിക്കുന്നത് ജനസംഖ്യയില്‍ പകുതിയോളം പേരണ്. ഈ സാഹചര്യത്തില്‍ ഇറാനും അമേരിക്കയും തമ്മില്‍ യുദ്ധം ഉണ്ടായാല്‍ പശ്ചിമേഷ്യയുടെ സര്‍വനാശമായിരിക്കും. അതേസമയം, യുദ്ധം ആഗ്രഹിക്കുന്നതാകട്ടെ, പ്രധാനമായും ഇസ്രാഈല്‍. ഇറാന്റെ നാശമാണ് ഇസ്രാഈലിന്റെ ആഗ്രഹം. ‘ഇറാന് എതിരെ വെടിയുണ്ട തൊടുത്തുവിട്ടാല്‍, അവ യു.എന്നിനും സഖ്യകക്ഷികള്‍ക്കും ഗള്‍ഫ് മേഖലയിലെ താല്‍പര്യങ്ങള്‍ക്കും തീകൊളുത്തു’മെന്ന ഇറാന്‍ സൈനിക നേതൃത്വത്തിന്റെ മുന്നറിയിപ്പ് നിസ്സാരമല്ല. യുദ്ധ തയാറെടുപ്പിന്റെ ഭാഗമായി അമേരിക്കയും ഇറാനും യുദ്ധോപകരണങ്ങള്‍ പ്രദര്‍ശിപ്പിച്ച് ഭീഷണി ഉയര്‍ത്തിയതാണ്.
സംഘര്‍ഷം മധ്യപൗരസ്ത്യ ദേശത്തെ ഭീതിയിലാക്കിയിട്ടുണ്ട്. യുദ്ധഭീതി ഒഴിഞ്ഞിട്ടില്ല. അറബ് ഉച്ചകോടി യുദ്ധം ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. ഡൊണാള്‍ഡ് ട്രംപും ഇറാന്‍ നേതൃത്വവും യുദ്ധം ഒഴിവാക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്. ആര്‍ക്കാണ് യുദ്ധം ഗുണം ചെയ്യുക? ‘പ്രൊപഗണ്ടാ വാറി’ലൂടെ ഇറാനെ സമ്മര്‍ദ്ദത്തിലാക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. 2015-ലെ ആണവ കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറി ഇറാനെതിരെ കൂടുതല്‍ ഉപരോധം അമേരിക്ക ഏര്‍പ്പെടുത്തിയതാണ് രംഗം വഷളാക്കിയത്. കരാറിലെ പങ്കാളികളായ റഷ്യ, ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, യൂറോപ്യന്‍ യൂണിയന്‍, ഐക്യരാഷ്ട്ര സംഘടന എന്നിവക്ക് ബാധ്യതയുണ്ടല്ലോ. ആണവ കരാറില്‍നിന്ന് മുഖ്യ കക്ഷി പിന്മാറുകയും കടുത്ത ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്യുമ്പോള്‍, ഇതര കക്ഷികള്‍ ഗ്യാലറിയിലിരുന്ന് കളി കാണുകയല്ല വേണ്ടത്. അത് സമാന നീതിയല്ല.
മധ്യപൗരസ്ത്യ ദേശത്ത് സംഘര്‍ഷം ഒഴിവാക്കാന്‍ അമേരിക്കയാണ് മുന്‍കയ്യെടുക്കേണ്ടത്. ഏഴ് പതിറ്റാണ്ട് കാലമായി നിലനില്‍ക്കുന്ന ഫലസ്തീന്‍-ഇസ്രാഈല്‍ സംഘര്‍ഷം അവസാനിച്ചാല്‍ സമാധാന വീണ്ടെടുപ്പിന് വന്‍ കുതിച്ച് ചാട്ടമാകും. ബന്ധപ്പെട്ട കക്ഷികളുമായി ചര്‍ച്ച നടത്താതെ അമേരിക്ക തയാറാക്കുന്ന സമാധാന പദ്ധതി പ്രായോഗികമാകുമെന്ന് പ്രതീക്ഷയില്ല. ഈ ആഴ്ച ബഹ്‌റൈനിലെ മനാമയില്‍ അമേരിക്ക മുന്‍കയ്യെടുത്ത് വിളിച്ച് ചേര്‍ക്കുന്ന സമാധാന സമ്മേളനം ഫലസ്തീനും റഷ്യയും ചൈനയും ഉള്‍പ്പെടെ നിരവധി രാഷ്ട്രങ്ങള്‍ ബഹിഷ്‌കരിക്കും. യമന്‍, സിറിയ പ്രശ്‌നത്തില്‍, ശിയാ- സുന്നി വിഭാഗീയതയാണ് പ്രത്യക്ഷത്തില്‍ കാണുന്നതെങ്കിലും അമേരിക്ക, റഷ്യ ഉള്‍പ്പെടെ വന്‍ ശക്തികളുടെ ബലപരീക്ഷണ വേദിയാണ്. സിറിയയില്‍ ബശാറിനെ പിന്താങ്ങി റഷ്യയും ഇറാനും രംഗത്തുണ്ട്. ശിയാ വിഭാഗത്തിലെ അലവിയക്കാരനായ ബശാറിനെ താങ്ങിനിര്‍ത്താന്‍ ലബനാനിലെ ശിയാ സായുധ ഗ്രൂപ്പായ ഹിസ്ബുല്ലയുമുണ്ട്. മറുവശത്ത് അമേരിക്ക, തുര്‍ക്കി, അറബ് രാഷ്ട്രങ്ങള്‍ എന്നിവയും. യമനിലെ സ്ഥിതിയും സമാനം. ഹൂഥി ശിയാക്കള്‍ക്ക് ആയുധം നല്‍കുന്നത് ഇറാനാണ്. യമന്റെ ഭൂരിപക്ഷ ഭൂപ്രദേശം കയ്യടക്കി, സന കേന്ദ്രമാക്കി ഹൂഥികള്‍ സമാന്തര ഭരണം നടത്തുന്നു. ഹൂഥികള്‍ക്കെതിരെ പത്ത് അറബ് രാഷ്ട്രങ്ങളുടെ സഖ്യസേന നിലവിലെ സുന്നി ഭരണകൂടത്തോടൊപ്പം. അബ്ദുറബ് മന്‍സൂര്‍ ഹാദി പ്രസിഡണ്ടായ ഭരണകൂടത്തിന്റെ തലസ്ഥാനം ഏദന്‍. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടണം.
മധ്യപൗരസ്ത്യ ദേശത്ത് സംഘര്‍ഷം അടുത്തൊന്നും അവസാനിക്കുന്നില്ല. എണ്ണയാണ് പ്രധാന പ്രശ്‌നം. അതിന്മേലാണ് വന്‍ ശക്തികളുടെ കണ്ണ്. ട്രംപിനെ സംബന്ധിച്ചിടത്തോളം രണ്ടാം തവണയും പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഒരുങ്ങുന്നു. അമേരിക്കന്‍ ദേശീയ വികാരം ഉയര്‍ത്തുമ്പോള്‍ തന്നെ ഇറാന്‍ ഭീഷണി ആയാല്‍ വിജയം എളുപ്പമാകുമെന്ന് ട്രംപ് വിലയിരുത്തുന്നു. യുദ്ധം ഉണ്ടായാലും ഇല്ലെങ്കിലും മധ്യപൗരസ്ത്യ ദേശത്ത് ഇറാന്‍ വിരുദ്ധ നിലപാടുമായി പ്രസിഡണ്ട് തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ട്രംപിന് മുന്നോട്ട് പോകേണ്ടിവരും. അതിനുള്ള അണിയറ നീക്കങ്ങളിലാണ് ട്രംപ്.

Video Stories

ടിപ്പര്‍ ലോറികള്‍ കയറ്റിയിറക്കിയതോടെ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയം ഗുരുതരാവസ്ഥയില്‍; കെഡിഎഫ്എ

സ്‌റ്റേഡിയത്തിനുള്ളില്‍ ഭാരമേറിയ ടിപ്പര്‍ ലോറികള്‍ കയറ്റിയിറക്കിയതാണ് പ്രധാനമായും നാശനഷ്ടങ്ങള്‍ക്ക് കാരണമായതെന്ന് കണ്ടെത്തി.

Published

on

കോഴിക്കോട്: സൂപ്പര്‍ ക്രോസ് റേസിംഗ് ലീഗ് മത്സരങ്ങള്‍ക്ക് വിട്ടുനല്‍കിയ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയം ഗുരുതരമായി തകര്‍ന്ന നിലയിലാണെന്ന് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ (കെഡിഎഫ്എ) വിലയിരുത്തല്‍. സ്‌റ്റേഡിയത്തിനുള്ളില്‍ ഭാരമേറിയ ടിപ്പര്‍ ലോറികള്‍ കയറ്റിയിറക്കിയതാണ് പ്രധാനമായും നാശനഷ്ടങ്ങള്‍ക്ക് കാരണമായതെന്ന് കണ്ടെത്തി.

ഒരു ടണ്ണില്‍ താഴെ മാത്രം ഭാരമുള്ള റോളറുകള്‍ ഉപയോഗിക്കാമെന്ന കരാര്‍ വ്യവസ്ഥ നിലനില്‍ക്കെയാണു ഏകദേശം 80 ടണ്‍ ഭാരമുള്ള ടിപ്പര്‍ ലോറികള്‍ മൈതാനത്ത് തലങ്ങും വിലങ്ങും ഓടിയതെന്ന് കെഡിഎഫ്എ വ്യക്തമാക്കി. ഇതിന്റെ ഫലമായി മൈതാനത്തിന് കീഴിലൂടെ വെള്ളം ഒഴുകിപ്പോകാന്‍ ഒരുക്കിയിരുന്ന ഡ്രെയിനേജ് പൈപ്പുകള്‍ തകര്‍ന്നതായും, മണ്ണിന്റെ സ്വാഭാവിക മൃദുഘടന പൂര്‍ണമായി നഷ്ടപ്പെട്ടതായും കണ്ടെത്തല്‍.

മൈതാനത്തെ പുല്ല് കരിഞ്ഞുണങ്ങിയ നിലയിലാണെന്നും, യൂറിയ ഉപയോഗിച്ചും വെള്ളമൊഴിച്ചും പച്ചപ്പ് തിരികെ കൊണ്ടുവരാന്‍ കഴിയില്ലെന്നും കെഡിഎഫ്എ പ്രതിനിധികള്‍ മുന്നറിയിപ്പ് നല്‍കി. ഇത്തരമൊരു കട്ടിയായ മൈതാനത്ത് മത്സരങ്ങള്‍ സംഘടിപ്പിക്കുകയാണെങ്കില്‍ കളിക്കാര്‍ക്ക് ഗുരുതര പരുക്കുകള്‍ സംഭവിക്കാനുള്ള സാധ്യതയുണ്ടന്നും, ഇതുമൂലം അന്താരാഷ്ട്ര താരങ്ങള്‍ മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും സാധ്യതയുണ്ടെന്ന് അറിയിച്ചു.

പുല്ല് നശിച്ചതായി ഉയര്‍ന്ന പരാതിയെ തുടര്‍ന്നാണ് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷനെ വിളിപ്പിച്ച് മേയറുടെ നേതൃത്വത്തില്‍ സ്‌റ്റേഡിയം പരിശോധിച്ചത്. സംഭവത്തില്‍ രണ്ട് ദിവസത്തിനകം വിദഗ്ധരുടെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മേയര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, കരാര്‍ വ്യവസ്ഥകള്‍ പൂര്‍ണ്ണമായി പാലിച്ച് സ്‌റ്റേഡിയം പൂര്‍വ്വസ്ഥിതിയിലാക്കി തിരിച്ചു നല്‍കുമെന്ന് സൂപ്പര്‍ ക്രോസ് റേസിംഗ് ലീഗ് സംഘാടകര്‍ അറിയിച്ചു. മൈതാനം കൈമാറിയ കരാര്‍ കാലാവധി ഈ മാസം 25ന് അവസാനിക്കും.

Continue Reading

News

വിദേശത്തേക്ക് കടക്കാന്‍ ശ്രമം; ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി വിമാനത്താവളത്തില്‍ പിടിയില്‍

കൊലപാതക കേസില്‍ നേരത്തെ ജയില്‍വാസം അനുഭവിച്ച ഷിജു ജാമ്യത്തിലിറങ്ങിയ ശേഷം പൊലീസിനെ വെട്ടിച്ച് വിദേശത്തേക്ക് കടക്കുകയായിരുന്നു.

Published

on

തിരുവനന്തപുരം: രണ്ട് കൊലപാതക കേസുകളില്‍ പ്രതിയായ യുവാവിനെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. മുറിഞ്ഞപാലം സ്വദേശി ഷിജുവിനെയാണ് മെഡിക്കല്‍ കോളേജ് പൊലീസ് പിടികൂടിയത്.

കൊലപാതക കേസില്‍ നേരത്തെ ജയില്‍വാസം അനുഭവിച്ച ഷിജു ജാമ്യത്തിലിറങ്ങിയ ശേഷം പൊലീസിനെ വെട്ടിച്ച് വിദേശത്തേക്ക് കടക്കുകയായിരുന്നു. തുടര്‍ന്നാണ് ഇയാളുടെ പേരില്‍ ലുക്ക് ഔട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കിയത്. 2006, 2009 എന്നീ വര്‍ഷങ്ങളില്‍ മെഡിക്കല്‍ കോളേജ്, കഴക്കൂട്ടം പൊലീസ് സ്‌റ്റേഷന്‍ പരിധികളില്‍ നടന്ന രണ്ട് കൊലപാതക കേസുകളിലാണ് ഷിജു പ്രതിയാകുന്നത്.

ഇയാള്‍ മെഡിക്കല്‍ കോളേജ് പൊലീസിന്റെ റൗഡി ലിസ്റ്റിലുമുള്ളയാളാണ്. വിദേശത്തേക്ക് പോകാനുള്ള ശ്രമത്തിനിടെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ച് പൊലീസ് ഇയാളെ പിടികൂടിയത്. പിടിയിലായ പ്രതിയെ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട പൊലീസ് സ്‌റ്റേഷനിലേക്ക് കൈമാറി.

Continue Reading

editorial

സാമ്രാജ്യത്വത്തിന്റെ നരനായാട്ട്

സാമ്രാജ്യത്വ അധിനിവേശങ്ങളുടെ കരളലിയിപ്പിക്കുന്ന കഥകളിലേക്ക് വെനസ്വേലയെന്ന തെക്കേ അമേരിക്കന്‍ രാഷഷ്ട്രം ചേര്‍ത്തു വെക്കപ്പെടുകയാണ്.

Published

on

രാഷ്ട്രാന്തരീയ സമൂഹത്തെ നോക്കുകുത്തിയാക്കി വെനസ്വേലയില്‍ അമേരിക്ക നടത്തിയ നരനായാട്ടിനെ ലോകമനസാക്ഷിയോടുള്ള സാമ്രാജ്യത്വത്തിന്റെ വെല്ലുവിളിയായി മാത്രമേ കാണാന്‍ കഴിയൂ. സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി, കെട്ടിച്ചമച്ച കഥകളുമായി ഒരു രാഷ്ട്രത്തിന്റെകൂടി പരമാധികാരത്തിനുമേല്‍ അമേരിക്കയുടെ കരാള ഹസ്തങ്ങള്‍ പതിയുമ്പോള്‍ സാമ്രാജ്യത്വ അധിനിവേശങ്ങളുടെ കരളലിയിപ്പിക്കുന്ന കഥകളിലേക്ക് വെനസ്വേലയെന്ന തെക്കേ അമേരിക്കന്‍ രാഷഷ്ട്രം ചേര്‍ത്തു വെക്കപ്പെടുകയാണ്.

വെനസ്വേലയില്‍ വലിയ ആക്രമണം നടത്തിയതായും പ്രസിഡന്റ് നിക്കോളാസ് മദുറോയെയും അദ്ദേഹത്തിന്റെ ഭാര്യ സിലിയ ഫ്‌ളോറസിനെയും പിടികൂ ടിയതായും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെക്കുമ്പോള്‍ അമേരിക്ക വെല്ലുവിളിക്കുന്നത് അവരൊഴികെയുള്ള ലോകരാജ്യങ്ങളെ ഒന്നടങ്കമാണ്. വെനസ്വേലന്‍ തലസ്ഥാനമായ കാരക്കാസില്‍ ഉള്‍പ്പെടെ ഏഴിടങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടത്തുകയും ആക്രമണത്തിന് പിന്നാലെ രാജ്യത്ത് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്യുമ്പോള്‍ ഇതിനൊക്കെ ആരാണ് അമേരിക്കക്ക് അവകാശം നല്‍കിയത് എന്ന ചോദ്യമാണ് ലോകം ഉയര്‍ത്തുന്നത്.

അധികാരത്തിലെത്തിയതുമുതല്‍ ‘അമേരിക്ക ആദ്യം’ എന്ന മുദ്രാവാക്യവുമായി ട്രംപ് നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങള്‍ ലോകത്തിന്റെ സന്തുലിതാവസ്ഥയെ തന്നെ തകിടംമറിക്കാന്‍ പര്യാപ്തമായതരത്തിലുള്ളതാണ്. അപകടകരമായ ആ നീക്കങ്ങള്‍ക്കു മുന്നില്‍ വന്‍ശക്തികള്‍ എ ന്നവകാശപ്പെടുന്നവര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്ന പ്രോത്സാഹനാജനകമായ മൗനംകൂടിച്ചേര്‍ന്നപ്പോള്‍ സാമ്രാജ്യത്വം അതിന്റെ ദംഷ്ട്രകള്‍ കൂടുതല്‍ പുറത്തുകാണിച്ചു കൊണ്ടരിക്കുകയാണ്.

അമേരിക്ക നടത്തിയിട്ടുള്ള അധിനിവേശങ്ങള്‍ക്കു പിന്നിലെല്ലാം ഒളിയജണ്ടകളുണ്ടായിരുന്നുവെന്നത് ചരിത്രപരമായ വസ്തുതയാണ്. വിയറ്റ്‌നാമിലായാലും, ഇറാഖിലായായാലും, അഫ്ഗാനിസ്താനിലായാലും, ഇസ്രാഈലിനെ മുന്നില്‍ നിര്‍ത്തി ഫലസ്തീനില്‍ നടത്തിക്കൊണ്ടിരിക്കുന്നതിലായാലും രാഷ്ട്രീയവും സാമ്പത്തികവും സൈനികവുമായ താല്‍പര്യങ്ങള്‍ അതിലെല്ലാം പ്രകടമാണ്. അവയില്‍ മഹാഭൂരിപക്ഷവുമാകട്ടേ എണ്ണയില്‍ കണ്ണുനട്ടുള്ള തും. സെപ്തംബര്‍ 11 ഭീകരാക്രമണത്തിന്റെ പേരില്‍ അഫ്ഗാനിസ്താനിലും സദ്ദാമിന്റെ രാസായുധത്തിന്റെ പേരില്‍ ഇറാഖിലും നടത്തിയ അധിനിവേശങ്ങളുടെയും ലക്ഷ്യം മറ്റൊന്നായിരുന്നില്ല. വെനസ്വേലയിലും സാഹചര്യങ്ങള്‍ സമാനമാണ്.

ഇവിടെ ഭീകരവാദത്തിനു പകരം ലഹരിയാണ് കാരണമായിക്കണ്ടെത്തിയതെന്ന മാറ്റംമാത്രമേയുള്ളൂ. വെനസ്വേലയുടെ എണ്ണയുടെ കരുതല്‍ ശേഖരം അമേരിക്കയുടേതിന്റെ അഞ്ചിരട്ടിയാണ്. കിഴക്കന്‍ മേഖലയിലെ ഒറിനോകോ മേഖലയില്‍ ഏകദേശം 55,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുകയാണ് രാജ്യത്തിന്റെ എണ്ണ സമ്പത്ത്. ഇത്രയും വലിയ എണ്ണശേഖരം നിയന്ത്രിക്കാന്‍ കഴിയുന്നവര്‍ക്ക് ആഗോള ഇന്ധന വിപണിയിയില്‍ വലിയ സ്വാധീനം ചെലുത്താനാകും. 1998 ല്‍ ഹ്യൂഗോ ഷാവേസ് ആണ് എണ്ണ വ്യവസായം ദേശസാല്‍ക്കരിച്ചത്. അതുവരെ വെനസ്വേലന്‍ എണ്ണസമ്പത്ത് അമേരിക്കന്‍ കമ്പനികള്‍ തുച്ഛവിലയ്ക്ക് കൊള്ളയടിക്കുകയായിരുന്നു.

ദേശസാത്കരിച്ചതോടെ ഈ മേഖലയില്‍ അമേരിക്കന്‍ കമ്പനികളുടെ സ്വാധീനം പാടേ ഇല്ലാതായി. ഷാവേസിന്റെ പിന്മുറക്കാരനായി 2013 ല്‍ മഡുറോ അധികാരത്തില്‍ വന്നപ്പോഴും ഇതേ നയം തുടരുകയായിരുന്നു. റഷ്യയുടെയും ചൈനയുടെയും സ്വാധീനം ലാറ്റിന്‍ അമേരിക്കയില്‍ കുറയ്ക്കുക എന്നതും അമേരിക്കയുടെ പ്രധാന ലക്ഷ്യമാണ്. വെനസ്വേലയെ വരുതിയിലാക്കിയാല്‍ മറ്റുരാജ്യങ്ങളുടെ വാണിജ്യ സാധ്യതകള്‍ തകര്‍ക്കാമെന്നും എണ്ണക്കുത്തക വി ണ്ടെടുക്കാമെന്നും ഡെണാള്‍ഡ് ട്രംപ് കരുതുന്നു. ഈ ലക്ഷ്യംമുന്‍ നിര്‍ത്തി മയക്കുമരുന്ന് കടത്ത് ആരോപിച്ച് പതിറ്റാണ്ടിലെ ഏറ്റവും വലിയ സൈനിക വിന്യാസമാണ് ട്രംപ് ഭരണകൂടം കരീബിയന്‍ സമുദ്രത്തില്‍ നടത്തിയത്. വെനസ്വേലയുടെ കണക്കനുസരിച്ച്, കരീബിയന്‍ കടലിലും പസിഫിക് സമുദ്രത്തിലും വച്ച് 21 വെനസ്വേലന്‍ ബോട്ടുകള്‍ അമേരിക്കന്‍ സൈന്യം ആക്രമിക്കുകയും 87 പേര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.

ഈ ബോട്ടുകള്‍ മയക്കുമരുന്ന് കടത്തിന് ഉപയോഗിച്ചതാണെന്ന് അമേരിക്ക അവകാശപ്പെടുന്നുണ്ടെങ്കിലും അതിന് തെളിവ് ഹാജരാക്കാനായിട്ടില്ല. അമേരിക്കന്‍ അധിനിവേശങ്ങളില്‍ പലതാല്‍പര്യങ്ങളുടെയും പേരില്‍ റഷ്യയും ചൈനയും ഉള്‍പ്പെടെയുള്ള വന്‍ശക്തികള്‍ സ്വീകരിച്ച സമീപനങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഇരയാണ് വെനിസ്വലെ. ഫലസ്തീനുള്‍പ്പെടെയുള്ള രാഷ്ട്രങ്ങളിലൊക്കെ ചെങ്ങാതിമാരെ കൂട്ടുപിടിച്ച് സാമ്രാജ്യത്വം നടത്തിയ നിയമലംഘനങ്ങളെ കൈയ്യുംകെട്ടി നോക്കിനിന്നവര്‍ ഇന്നു പക്ഷേ സ്വന്തക്കാര്‍ക്കുനേരെ അതിക്രമങ്ങള്‍ അരങ്ങേറുമ്പോള്‍ നഖംകടിക്കുന്ന അവസ്ഥയി ലാണ്. വിധേയത്വം അവസാനിപ്പിച്ച് സാമ്രാജ്യത്വ വിരുദ്ധ നീക്കങ്ങളെ പ്രതിരോധിക്കാനും ലോകത്ത് നീതി പുന സ്ഥാപിക്കാനുമുള്ള ശ്രമങ്ങള്‍ ഇനിയും വൈകിക്കൂടാ എന്ന് വന്‍ശക്തികളെ ഓര്‍മിപ്പിക്കുകയാണ് വെനസ്വേലയിലെ സാഹചര്യം.

 

Continue Reading

Trending