Video Stories
ദേശസഞ്ചാരം വിശ്വാസികള്‍ക്ക് പുണ്യകര്‍മ്മം
പി. മുഹമ്മദ് കുട്ടശ്ശേരി
പ്രസിദ്ധ പണ്ഡിതന് ഇമാം ശാഫി ഒരു കവിതയില്‍ ജന്മനാട്വിട്ട് ദേശാടനം നടത്താന്‍ പ്രേരിപ്പിക്കുകയും അതില്‍ അഞ്ച് നേട്ടങ്ങളുണ്ടെന്ന് സ്ഥാപിക്കുകയും ചെയ്യുന്നു- മാനസികാനന്ദം, ഉപജീവനമാര്‍ഗം കണ്ടെത്തല്‍, വിജ്ഞാന സമ്പാദനം, വിശിഷ്ട വ്യക്തികളുമായുള്ള സമ്പര്‍ക്കം.
ലോകം ധാരാളം പേജുകളുള്ള ഒരു തുറന്ന പുസ്തകമാണ്. സ്വന്തം നാട്ടില്‍ മാത്രം ഒതുങ്ങി കഴിയുന്നവര്‍ അതിലെ ഒരു പേജ് മാത്രം വായിച്ചവരാണ്. ഓരോ നാട് സന്ദര്‍ശിക്കുമ്പോഴും ഓരോ പുതിയ പേജുകള്‍ വായിക്കുകയും പുതിയ അറിവുകള്‍ ആര്‍ജിക്കുകയും ചെയ്യുന്നു. വിശുദ്ധ ഖുര്‍ആന്‍ ദേശസഞ്ചാരത്തിന് ശക്തിയായ പ്രേരണ നല്‍കുന്നുണ്ട്. അതുകൊണ്ടാണ് അല്‍ അസ്ഹര്‍ യൂണിവേഴ്സിറ്റിയിലെ മത പ്രചാരണ വിഭാഗം ഫാക്കല്‍റ്റി ഡീന്‍ ഡോ. ജമാല്‍ ഫാറൂഖ് ഒരു നല്ല ഉദ്ദേശ്യത്തിന്വേണ്ടി ദേശസഞ്ചാരം നടത്തുന്നതിനെ ദൈവപ്രീതി ലക്ഷ്യം വെച്ചുള്ള പുണ്യകര്‍മ്മം എന്ന അര്‍ത്ഥത്തില്‍ ഇബാദത്ത് എന്ന് വിശേഷിപ്പിച്ചത്. ഖുര്‍ആനില്‍ ഭക്തന്മാരുടെ ഗുണവിശേഷങ്ങള്‍ എണ്ണിപ്പറഞ്ഞിടത്ത് ‘അസ്സാഇഹൂന്‍’ എന്ന വാക്കുണ്ട്. അതിന് സ്രഷ്ടാവിലുള്ള വിശ്വാസം ശക്തിപ്പെടുത്താന്‍ എന്ന വ്യാഖ്യാനം നല്കിയ പണ്ഡിതന്മാരുമുണ്ട്. ‘നിങ്ങള്‍ ഭൂമിയില്‍ സഞ്ചരിച്ചു ദൈവം സൃഷ്ടിപ്പ് എങ്ങനെ ആരംഭിച്ചു എന്നു നോക്കുക’- ഖുര്‍ആന്‍ പ്രസ്താവിക്കുന്നു. ‘അവര്‍ക്ക് ഭൂമിയില്‍ സഞ്ചരിച്ചുകൂടേ എന്നാല്‍ ചിന്തിക്കുന്ന മനസ്സുകളും കേള്‍ക്കുന്ന കാതുകളുമുണ്ടാകും. കണ്ണുകള്‍ക്കല്ല, ഉള്ളിലെ മനസ്സുകള്‍ക്കാണ് അന്ധത ബാധിക്കുക’ എന്ന ഖുര്‍ആന്‍ വാക്യം ദേശസഞ്ചാരം അടഞ്ഞ മനസ്സുകളെയും കണ്ണുകളെയും കാതുകളെയും തുറപ്പിക്കാന്‍ പര്യാപ്തമാണെന്ന് വ്യക്തമാക്കുന്നു. ഏതെല്ലാം തരത്തിലുള്ള സസ്യങ്ങളും വൃക്ഷങ്ങളും പഴങ്ങളും പൂക്കളുമുണ്ട് ഓരോ നാട്ടിലും. അതുപോലെ വ്യത്യസ്ത പ്രാണികളും ജന്തുക്കളും മൃഗങ്ങളും പക്ഷികളുമുണ്ട്. ഭൂമിയുടെയും മണ്ണിന്റെയും പ്രകൃതം എല്ലായിടത്തും ഒന്നല്ല. നദികളും സമുദ്രങ്ങളും ജലാശയങ്ങളും എത്രയാണ്. ഭൂമിയിലെ മണ്ണിന്റെ സ്വഭാവം തന്നെ ഒരുപോലെയല്ല. ഇതിലെല്ലാം ഉപരി ഒരേ ആണില്‍ നിന്നും പെണ്ണില്‍ നിന്നും സൃഷ്ടിക്കപ്പെട്ട മനുഷ്യരും- അവരുടെ നിറം, ശരീര പ്രകൃതി, ഉയരം, മുഖരൂപം എല്ലാം വ്യത്യസ്തം. ആചാരങ്ങളും സമ്പ്രദായങ്ങളും ഒരുപോലെയല്ല. ഇവയെല്ലാം കാണുമ്പോള്‍ ഈ ഭൂമിയെയും അതിലെ വസ്തുക്കളെയും ഇവ്വിധം സംവിധാനിച്ച ദൈവത്തിന്റെ സൃഷ്ടിവൈഭവത്തില്‍ എങ്ങനെ മനുഷ്യന് വിസ്മയിക്കാതിരിക്കും. അവന്റെ ചിന്തയെ അതെങ്ങനെ തട്ടിയുണര്‍ത്താതിരിക്കും. അല്ലാഹു മനുഷ്യന് നല്കിയ കഴിവുകള്‍ അപാരമാണ്. ഇന്നത്തെ കണ്ടുപിടുത്തങ്ങളും ഗവേഷണങ്ങളും അവ മുഖേന നിലവില്‍വന്ന പരിഷ്കരണ പ്രവര്‍ത്തനങ്ങളും സര്‍വ രംഗങ്ങളിലുള്ള പുരോഗതിയും ഓരോ നാട്ടിലും ദൃശ്യമാകും. ഇവയെല്ലാം കാണുമ്പോള്‍ മനുഷ്യനെ ഇതിന് അനുഗ്രഹിക്കുകയും സജ്ജമാക്കുകയും ചെയ്ത സ്രഷ്ടാവിനെപ്പറ്റിയാണ് ഓര്‍ക്കേണ്ടത്. പുരോഗതിയുടെ ഉത്തുംഗത പ്രാപിക്കാനുള്ള ശേഷി അവന്റെ ഉള്ളില്‍ നിക്ഷേപിച്ചത് അവനാണ്.
പഠനോദ്ദേശ്യത്തോടെ ഒരു നാട് സന്ദര്‍ശിക്കുമ്പോള്‍ അവിടുത്തെ പൂര്‍വികരെയും അവരുടെ നേട്ടകോട്ടങ്ങളെയുംപറ്റി പഠിക്കാനും അവിടത്തെ ചരിത്രാവശിഷ്ടങ്ങളും സ്മാരകങ്ങളും നിര്‍മ്മിതികളും കാണാനും സ്വാഭാവികമായും സന്ദര്ശകന് ഉത്സുകനാകണം. മണ്മറഞ്ഞ കുറേ സമൂഹങ്ങളുടെ ചരിത്രം അവതരിപ്പിച്ച ശേഷം ഖുര്‍ആന്‍ പറയുന്നു: ‘എത്ര ദേശങ്ങള്‍- അവിടുത്തെ നിവാസികള്‍ അക്രമം കാണിച്ചപ്പോള്‍ നാം അവരെ നശിപ്പിച്ചു. അവയുടെ മേല്പുരകള് തകര്‍ന്നുവീണു; ഉപയോഗിക്കാന്‍ ആളില്ലാതായ എത്ര കിണറുകള്‍, കെട്ടിപ്പൊക്കിയ എത്ര കോട്ടകള്‍’. മധ്യപൗരസ്ത്യ രാജ്യങ്ങളില്‍ ചരിത്രം എത്രയാണ് ഉറങ്ങികിടക്കുന്നത്.
യാത്രകള്‍ വിജ്ഞാന സമ്പാദനത്തിന് പണ്ടുകാലം മുതല്ക്കേ മുസ്ലിം സമൂഹം ഉപയോഗിച്ചിരുന്നു. മുന്‍ തലമുറയില്‍ പണ്ഡിതന്മാര് അവരുടെ കാലത്തെ സമൂഹങ്ങളെയും അവരുടെ ഭരണ-സംസ്കാര-ആചാര രീതികളെയും വിവരിച്ച് എഴുതിയ ഗ്രന്ഥങ്ങള്‍ പിന്തലമുറക്കാര്ക്ക് എത്രയാണ് ഉപകരിച്ചത്. ഇബ്നു ബതൂത, അല്‍ ബീറൂനി, മസ്ഊദി തുടങ്ങിയ നിരവധി പേര് ഈ രംഗത്ത് ഗന്ഥരചന നടത്തിയവരാണ്. പൂര്‍വകാല പണ്ഡിതന്മാരില് പലരും വിജ്ഞാനം തേടി ദൂരദേശങ്ങളിലേക്ക് യാത്ര ചെയ്തവരാണ്. ഹദീസ് പണ്ഡിതന്മാരായ ബുഖാരി, മുസ്ലിം, തിര്‍മുദി തുടങ്ങിയവര്‍ ഇവരില്‍ ഉള്‍പ്പെടുന്നു. ഹദീസ് ശേഖരിക്കാന്‍ എത്ര സാഹസ യാത്രയാണ് ബുഖാരി നടത്തിയിട്ടുള്ളത്. ഇമാം ദഹബി വളരെ ചെറുപ്പത്തില്‍ നാടുവിട്ട് പഠിക്കാന്‍ താല്പര്യം കാണിച്ചുവെങ്കിലും പ്രായക്കുറവ് കാരണം പിതാവ് അനുമതി നല്‍കിയില്ല. പിന്നെ ബാല്യം പിന്നിട്ടപ്പോഴാണ് അദ്ദേഹം അഭിപ്രായം മാറ്റിയത്. പല നാടുകളും സന്ദര്‍ശിച്ച് പല പണ്ഡിതന്മാരുമായും ബന്ധപ്പെടുകയും ആ നാടിന്റെ ചരിത്രവും സംസ്കാരവും മനസ്സിലാക്കുകയും ചെയ്ത ശേഷമാണ് ഇബ്നുഖല്ദൂന് ‘മുഖദ്ദിമ’ എന്ന അത്ഭുതഗ്രന്ഥം രചിക്കുകയുണ്ടായത്. ഹദീസ് ശേഖരിക്കാന്‍ വേണ്ടി മാത്രം ബുഖാരി ഇറാഖ്, ഇറാന്, ഹിജാസ്, സിറിയ എന്നീ പ്രദേശങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ട്. ഖുര്‍ആനിലെ സൂറ: അല്‍ കഹ്ഫില്‍ മൂസാ നബി ഒരു വിജ്ഞാനിയെ തേടി കടല്‍ കടന്ന് സാഹസയാത്ര ചെയ്ത സംഭവം വിവരിക്കുന്നുണ്ട്. ഇത് മനുഷ്യന് വിജ്ഞാന സമ്പാദനത്തിനായി യാത്ര ചെയ്യാനുള്ള പ്രേരണയാണെന്നാണ് പ്രസിദ്ധ പണ്ഡിതനായ അബ്നു ഹജറുല്‍ അസ്ഖലാനി പറയുന്നത്.
ഇന്ന് യാത്രാ സൗകര്യങ്ങളും യാത്രകളും വര്‍ധിച്ചിട്ടുണ്ട്. ടൂറിസം എന്നാല്‍ അധികവും ഇപ്പോള്‍ വിനോദ സഞ്ചാരങ്ങളാണ്. വിനോദമോ, മാനസികോല്ലാസം ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങളോ മതത്തില്‍ നിഷിദ്ധമല്ല. എന്നാല്‍ ടൂറിസത്തോടനുബന്ധിച്ചുള്ള അനാശാസ്യ പ്രവര്‍ത്തനങ്ങളോ മത നിയമങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങളോ വിശ്വാസികള്‍ക്ക് പാടില്ല. പ്രസിദ്ധ മുസ്ലിം ചിന്തകനും പരിഷ്കര്‍ത്താവുമായിരുന്ന ശൈഖ് മുഹമ്മദ് അബ്ദു സ്രഷ്ടാവായ ദൈവത്തിന്റെ പ്രകൃതി വ്യവസ്ഥയും പ്രപഞ്ചത്തിലെ അവന്റെ നടപടിക്രമങ്ങളും മനസ്സിലാക്കാന്‍ ടൂറിസത്തെ ഉപയോഗപ്പെടുത്താന്‍ ആഹ്വാനം ചെയ്യുന്നു. ലോക സഞ്ചാരം നടത്തുന്നവര്‍ ആര്‍ജിക്കുന്ന അനുഭവ സമ്പത്തും അറിവും അവര്‍ക്കൊപ്പം തലമുറക്കും ഉപകാരപ്പെടേണ്ടതുണ്ട്.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
-
world3 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News1 day agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala3 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
kerala2 days agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
kerala2 days agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
Health3 days agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala1 day agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
gulf2 days agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.

