Connect with us

Video Stories

ദേശസഞ്ചാരം വിശ്വാസികള്‍ക്ക് പുണ്യകര്‍മ്മം

Published

on


പി. മുഹമ്മദ് കുട്ടശ്ശേരി


പ്രസിദ്ധ പണ്ഡിതന്‍ ഇമാം ശാഫി ഒരു കവിതയില്‍ ജന്മനാട്‌വിട്ട് ദേശാടനം നടത്താന്‍ പ്രേരിപ്പിക്കുകയും അതില്‍ അഞ്ച് നേട്ടങ്ങളുണ്ടെന്ന് സ്ഥാപിക്കുകയും ചെയ്യുന്നു- മാനസികാനന്ദം, ഉപജീവനമാര്‍ഗം കണ്ടെത്തല്‍, വിജ്ഞാന സമ്പാദനം, വിശിഷ്ട വ്യക്തികളുമായുള്ള സമ്പര്‍ക്കം.
ലോകം ധാരാളം പേജുകളുള്ള ഒരു തുറന്ന പുസ്തകമാണ്. സ്വന്തം നാട്ടില്‍ മാത്രം ഒതുങ്ങി കഴിയുന്നവര്‍ അതിലെ ഒരു പേജ് മാത്രം വായിച്ചവരാണ്. ഓരോ നാട് സന്ദര്‍ശിക്കുമ്പോഴും ഓരോ പുതിയ പേജുകള്‍ വായിക്കുകയും പുതിയ അറിവുകള്‍ ആര്‍ജിക്കുകയും ചെയ്യുന്നു. വിശുദ്ധ ഖുര്‍ആന്‍ ദേശസഞ്ചാരത്തിന് ശക്തിയായ പ്രേരണ നല്‍കുന്നുണ്ട്. അതുകൊണ്ടാണ് അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയിലെ മത പ്രചാരണ വിഭാഗം ഫാക്കല്‍റ്റി ഡീന്‍ ഡോ. ജമാല്‍ ഫാറൂഖ് ഒരു നല്ല ഉദ്ദേശ്യത്തിന്‌വേണ്ടി ദേശസഞ്ചാരം നടത്തുന്നതിനെ ദൈവപ്രീതി ലക്ഷ്യം വെച്ചുള്ള പുണ്യകര്‍മ്മം എന്ന അര്‍ത്ഥത്തില്‍ ഇബാദത്ത് എന്ന് വിശേഷിപ്പിച്ചത്. ഖുര്‍ആനില്‍ ഭക്തന്മാരുടെ ഗുണവിശേഷങ്ങള്‍ എണ്ണിപ്പറഞ്ഞിടത്ത് ‘അസ്സാഇഹൂന്‍’ എന്ന വാക്കുണ്ട്. അതിന് സ്രഷ്ടാവിലുള്ള വിശ്വാസം ശക്തിപ്പെടുത്താന്‍ എന്ന വ്യാഖ്യാനം നല്‍കിയ പണ്ഡിതന്മാരുമുണ്ട്. ‘നിങ്ങള്‍ ഭൂമിയില്‍ സഞ്ചരിച്ചു ദൈവം സൃഷ്ടിപ്പ് എങ്ങനെ ആരംഭിച്ചു എന്നു നോക്കുക’- ഖുര്‍ആന്‍ പ്രസ്താവിക്കുന്നു. ‘അവര്‍ക്ക് ഭൂമിയില്‍ സഞ്ചരിച്ചുകൂടേ എന്നാല്‍ ചിന്തിക്കുന്ന മനസ്സുകളും കേള്‍ക്കുന്ന കാതുകളുമുണ്ടാകും. കണ്ണുകള്‍ക്കല്ല, ഉള്ളിലെ മനസ്സുകള്‍ക്കാണ് അന്ധത ബാധിക്കുക’ എന്ന ഖുര്‍ആന്‍ വാക്യം ദേശസഞ്ചാരം അടഞ്ഞ മനസ്സുകളെയും കണ്ണുകളെയും കാതുകളെയും തുറപ്പിക്കാന്‍ പര്യാപ്തമാണെന്ന് വ്യക്തമാക്കുന്നു. ഏതെല്ലാം തരത്തിലുള്ള സസ്യങ്ങളും വൃക്ഷങ്ങളും പഴങ്ങളും പൂക്കളുമുണ്ട് ഓരോ നാട്ടിലും. അതുപോലെ വ്യത്യസ്ത പ്രാണികളും ജന്തുക്കളും മൃഗങ്ങളും പക്ഷികളുമുണ്ട്. ഭൂമിയുടെയും മണ്ണിന്റെയും പ്രകൃതം എല്ലായിടത്തും ഒന്നല്ല. നദികളും സമുദ്രങ്ങളും ജലാശയങ്ങളും എത്രയാണ്. ഭൂമിയിലെ മണ്ണിന്റെ സ്വഭാവം തന്നെ ഒരുപോലെയല്ല. ഇതിലെല്ലാം ഉപരി ഒരേ ആണില്‍ നിന്നും പെണ്ണില്‍ നിന്നും സൃഷ്ടിക്കപ്പെട്ട മനുഷ്യരും- അവരുടെ നിറം, ശരീര പ്രകൃതി, ഉയരം, മുഖരൂപം എല്ലാം വ്യത്യസ്തം. ആചാരങ്ങളും സമ്പ്രദായങ്ങളും ഒരുപോലെയല്ല. ഇവയെല്ലാം കാണുമ്പോള്‍ ഈ ഭൂമിയെയും അതിലെ വസ്തുക്കളെയും ഇവ്വിധം സംവിധാനിച്ച ദൈവത്തിന്റെ സൃഷ്ടിവൈഭവത്തില്‍ എങ്ങനെ മനുഷ്യന്‍ വിസ്മയിക്കാതിരിക്കും. അവന്റെ ചിന്തയെ അതെങ്ങനെ തട്ടിയുണര്‍ത്താതിരിക്കും. അല്ലാഹു മനുഷ്യന് നല്‍കിയ കഴിവുകള്‍ അപാരമാണ്. ഇന്നത്തെ കണ്ടുപിടുത്തങ്ങളും ഗവേഷണങ്ങളും അവ മുഖേന നിലവില്‍വന്ന പരിഷ്‌കരണ പ്രവര്‍ത്തനങ്ങളും സര്‍വ രംഗങ്ങളിലുള്ള പുരോഗതിയും ഓരോ നാട്ടിലും ദൃശ്യമാകും. ഇവയെല്ലാം കാണുമ്പോള്‍ മനുഷ്യനെ ഇതിന് അനുഗ്രഹിക്കുകയും സജ്ജമാക്കുകയും ചെയ്ത സ്രഷ്ടാവിനെപ്പറ്റിയാണ് ഓര്‍ക്കേണ്ടത്. പുരോഗതിയുടെ ഉത്തുംഗത പ്രാപിക്കാനുള്ള ശേഷി അവന്റെ ഉള്ളില്‍ നിക്ഷേപിച്ചത് അവനാണ്.
പഠനോദ്ദേശ്യത്തോടെ ഒരു നാട് സന്ദര്‍ശിക്കുമ്പോള്‍ അവിടുത്തെ പൂര്‍വികരെയും അവരുടെ നേട്ടകോട്ടങ്ങളെയുംപറ്റി പഠിക്കാനും അവിടത്തെ ചരിത്രാവശിഷ്ടങ്ങളും സ്മാരകങ്ങളും നിര്‍മ്മിതികളും കാണാനും സ്വാഭാവികമായും സന്ദര്‍ശകന്‍ ഉത്സുകനാകണം. മണ്‍മറഞ്ഞ കുറേ സമൂഹങ്ങളുടെ ചരിത്രം അവതരിപ്പിച്ച ശേഷം ഖുര്‍ആന്‍ പറയുന്നു: ‘എത്ര ദേശങ്ങള്‍- അവിടുത്തെ നിവാസികള്‍ അക്രമം കാണിച്ചപ്പോള്‍ നാം അവരെ നശിപ്പിച്ചു. അവയുടെ മേല്‍പുരകള്‍ തകര്‍ന്നുവീണു; ഉപയോഗിക്കാന്‍ ആളില്ലാതായ എത്ര കിണറുകള്‍, കെട്ടിപ്പൊക്കിയ എത്ര കോട്ടകള്‍’. മധ്യപൗരസ്ത്യ രാജ്യങ്ങളില്‍ ചരിത്രം എത്രയാണ് ഉറങ്ങികിടക്കുന്നത്.
യാത്രകള്‍ വിജ്ഞാന സമ്പാദനത്തിന് പണ്ടുകാലം മുതല്‍ക്കേ മുസ്‌ലിം സമൂഹം ഉപയോഗിച്ചിരുന്നു. മുന്‍ തലമുറയില്‍ പണ്ഡിതന്മാര്‍ അവരുടെ കാലത്തെ സമൂഹങ്ങളെയും അവരുടെ ഭരണ-സംസ്‌കാര-ആചാര രീതികളെയും വിവരിച്ച് എഴുതിയ ഗ്രന്ഥങ്ങള്‍ പിന്‍തലമുറക്കാര്‍ക്ക് എത്രയാണ് ഉപകരിച്ചത്. ഇബ്‌നു ബതൂത, അല്‍ ബീറൂനി, മസ്ഊദി തുടങ്ങിയ നിരവധി പേര്‍ ഈ രംഗത്ത് ഗന്ഥരചന നടത്തിയവരാണ്. പൂര്‍വകാല പണ്ഡിതന്മാരില്‍ പലരും വിജ്ഞാനം തേടി ദൂരദേശങ്ങളിലേക്ക് യാത്ര ചെയ്തവരാണ്. ഹദീസ് പണ്ഡിതന്മാരായ ബുഖാരി, മുസ്‌ലിം, തിര്‍മുദി തുടങ്ങിയവര്‍ ഇവരില്‍ ഉള്‍പ്പെടുന്നു. ഹദീസ് ശേഖരിക്കാന്‍ എത്ര സാഹസ യാത്രയാണ് ബുഖാരി നടത്തിയിട്ടുള്ളത്. ഇമാം ദഹബി വളരെ ചെറുപ്പത്തില്‍ നാടുവിട്ട് പഠിക്കാന്‍ താല്‍പര്യം കാണിച്ചുവെങ്കിലും പ്രായക്കുറവ് കാരണം പിതാവ് അനുമതി നല്‍കിയില്ല. പിന്നെ ബാല്യം പിന്നിട്ടപ്പോഴാണ് അദ്ദേഹം അഭിപ്രായം മാറ്റിയത്. പല നാടുകളും സന്ദര്‍ശിച്ച് പല പണ്ഡിതന്മാരുമായും ബന്ധപ്പെടുകയും ആ നാടിന്റെ ചരിത്രവും സംസ്‌കാരവും മനസ്സിലാക്കുകയും ചെയ്ത ശേഷമാണ് ഇബ്‌നുഖല്‍ദൂന്‍ ‘മുഖദ്ദിമ’ എന്ന അത്ഭുതഗ്രന്ഥം രചിക്കുകയുണ്ടായത്. ഹദീസ് ശേഖരിക്കാന്‍ വേണ്ടി മാത്രം ബുഖാരി ഇറാഖ്, ഇറാന്‍, ഹിജാസ്, സിറിയ എന്നീ പ്രദേശങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ട്. ഖുര്‍ആനിലെ സൂറ: അല്‍ കഹ്ഫില്‍ മൂസാ നബി ഒരു വിജ്ഞാനിയെ തേടി കടല്‍ കടന്ന് സാഹസയാത്ര ചെയ്ത സംഭവം വിവരിക്കുന്നുണ്ട്. ഇത് മനുഷ്യന് വിജ്ഞാന സമ്പാദനത്തിനായി യാത്ര ചെയ്യാനുള്ള പ്രേരണയാണെന്നാണ് പ്രസിദ്ധ പണ്ഡിതനായ അബ്‌നു ഹജറുല്‍ അസ്ഖലാനി പറയുന്നത്.
ഇന്ന് യാത്രാ സൗകര്യങ്ങളും യാത്രകളും വര്‍ധിച്ചിട്ടുണ്ട്. ടൂറിസം എന്നാല്‍ അധികവും ഇപ്പോള്‍ വിനോദ സഞ്ചാരങ്ങളാണ്. വിനോദമോ, മാനസികോല്ലാസം ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങളോ മതത്തില്‍ നിഷിദ്ധമല്ല. എന്നാല്‍ ടൂറിസത്തോടനുബന്ധിച്ചുള്ള അനാശാസ്യ പ്രവര്‍ത്തനങ്ങളോ മത നിയമങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങളോ വിശ്വാസികള്‍ക്ക് പാടില്ല. പ്രസിദ്ധ മുസ്‌ലിം ചിന്തകനും പരിഷ്‌കര്‍ത്താവുമായിരുന്ന ശൈഖ് മുഹമ്മദ് അബ്ദു സ്രഷ്ടാവായ ദൈവത്തിന്റെ പ്രകൃതി വ്യവസ്ഥയും പ്രപഞ്ചത്തിലെ അവന്റെ നടപടിക്രമങ്ങളും മനസ്സിലാക്കാന്‍ ടൂറിസത്തെ ഉപയോഗപ്പെടുത്താന്‍ ആഹ്വാനം ചെയ്യുന്നു. ലോക സഞ്ചാരം നടത്തുന്നവര്‍ ആര്‍ജിക്കുന്ന അനുഭവ സമ്പത്തും അറിവും അവര്‍ക്കൊപ്പം തലമുറക്കും ഉപകാരപ്പെടേണ്ടതുണ്ട്.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending