Connect with us

Video Stories

ക്വട്ടേഷന്‍ സംഘങ്ങളുടെ ഭീഷണി സൈ്വരജീവിതം തകരുന്നതിന്റെ സൂചന

Published

on

കെ.എം ഷാജഹാന്‍


കൊടുവള്ളി നഗരസഭാ കൗണ്‍സിലറും ഖത്തറിലെ സ്വര്‍ണ്ണ വ്യാപാരിയുമായ കോഴിശ്ശേരി മജീദിനെ, ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കൊടും ക്രിമിനല്‍ കൊടി സുനി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. തന്റെ ഏജന്റ് കൊണ്ടുവരുന്ന 1.25 കിലോ സ്വര്‍ണ്ണം രേഖകളില്ലാതെ വാങ്ങണം എന്ന ആവശ്യം മജീദ് തിരസ്‌കരിച്ചപ്പോഴാണ്, കൊടി സുനി ജയിലില്‍നിന്ന് ഒന്നിലധികം തവണ ഫോണില്‍ വിളിച്ച് നഗരസഭാകൗണ്‍സിലറെ ഭീഷണിപ്പെടുത്തിയത്.
ആരാണീ കൊടും ക്രിമിനല്‍ കൊടി സുനി? സി.പി.എമ്മിന് ഏറ്റവും വേണ്ടപ്പെട്ട ക്വട്ടേഷന്‍ ക്രിമിനലാണിയാള്‍. ടി.പിയെ വധിക്കാന്‍ സി.പി. എം ഏര്‍പ്പാടാക്കിയ കൊടും ക്രിമിനലാണ് കൊടി സുനി. ടി.പി വധക്കേസിലെ മൂന്നാം പ്രതിയായ കൊടി സുനിക്ക്‌വേണ്ടി കേസ് വാദിച്ചത്, കേരളത്തില്‍ ഏറ്റും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന, നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ നടന്‍ ദിലീപിന് വേണ്ടി ഉള്‍പ്പെടെ ഒട്ടേറെ പ്രമാദമായ കേസുകളില്‍ ഹാജരായ, മുതിര്‍ന്ന അഭിഭാഷകനായ ബി. രാമന്‍പിള്ളയായിരുന്നു. ഈ അഭിഭാഷകന് കൊടി സുനിക്ക്‌വേണ്ടി വാദിക്കാന്‍ സി.പി.എം ലക്ഷങ്ങളാണ് ചിലവഴിച്ചത്. പക്ഷേ കേസില്‍ കൊടി സുനി ശിക്ഷിക്കപ്പെട്ടു. ജയിലിലും പക്ഷേ സുനിക്ക് മുന്തിയ പരിഗണയും വലിയ സൗകര്യങ്ങളുമാണ് ഒരുക്കിയത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഒരുക്കിയ ചില സൗകര്യങ്ങള്‍ ഇതൊക്കെയായിരുന്നു:

  • 5 പേരെ പാര്‍പ്പിക്കുന്ന സെല്ലില്‍ ഒരു വര്‍ഷമായി ഒറ്റക്ക് താമസം.
  • ജയിലിന് ഉള്ളില്‍നിന്ന് ക്വട്ടേഷന്‍ ആസൂത്രണം ചെയ്യാന്‍ ഫോണ്‍ സൗകര്യം.
  • ഫോണ്‍ ഉപയോഗം സുഗമമാക്കാന്‍ ചാര്‍ജ്ജ് നിറച്ച ബാറ്ററി ഊഴമിട്ട് കൃത്യമായ ഇടവേളകളില്‍ സെല്ലില്‍ ലഭ്യമാക്കും.
  • ഹാജര്‍ രേഖപ്പെടുത്താന്‍ ഗാര്‍ഡ് ഓഫീസര്‍ക്ക് മുന്നില്‍ പോകേണ്ട.
  • പച്ചക്കറി തോട്ടത്തില്‍ പണിക്കിറങ്ങിയ വകയില്‍ ഒറ്റ ദിവസം ജോലി ചെയ്യാതെ ഓരോ മാസവും 3000-4000 രൂപ വരെ വരുമാനം.
  • ജയിലില്‍ ഇറച്ചിയും മീനും പാചകം ചെയ്യുന്ന ദിവസങ്ങളില്‍ രുചികരമായി തയ്യാറാക്കിയ പ്രത്യേക ഭക്ഷണം സെല്ലില്‍.
    കൊടി സുനിയുടെ ജയിലിലെ സ്വാധീനം വിളിച്ചോതുന്ന ഒരു സംഭവം ഇങ്ങനെ: കൊടി സുനി ജയിലില്‍നിന്ന് ഫോണ്‍ വിളിക്കുന്നത് ജയില്‍ വാര്‍ഡര്‍ ചിത്രീകരിക്കവെ, അഴിക്കിടയിലൂടെ കയ്യിട്ട് സുനി വാര്‍ഡറിന്റെ ഫോണ്‍ തട്ടിയെടുക്കുകയും മെമ്മറി കാര്‍ഡ് ഒടിച്ച് കളയുകയും ചെയ്തു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ ഡി ബ്ലോക്കിലായിരുന്നു സംഭവം. ഈ വിഷയത്തില്‍ പക്ഷേ, നടപടി വന്നത് ജയില്‍ വാര്‍ഡര്‍ക്കായിരുന്നു. അനുമതി കൂടാതെ ഫോണ്‍ ജയിലിനുള്ളില്‍ കൊണ്ടുവരികയും തടവുകാരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തതിന് വാര്‍ഡര്‍ക്ക് മേമ്മോ ലഭിച്ചു. കൊടി സുനിയുടെ സ്വാധീനം അത്ര വലുതായിരുന്നു.
    ടി.പി വധക്കേസിലെ രഹസ്യങ്ങള്‍ മുഴുവന്‍ അറിയാവുന്ന കൊടി സുനിയെ തൊടാന്‍ ആര്‍ക്കും കഴിയില്ല എന്ന് ഏറ്റവും നന്നായി അറിയാവുന്ന കൊടി സുനി, ശരിക്കും അവസരം മുതലെടുക്കുകയായിരുന്നു. ടി.പി കേസില്‍ പി ജയരാജന്‍ മുതല്‍ പി മോഹനന്‍ വരെയുള്ളവരുടെ പങ്ക് ഏറ്റവും നന്നായി അറിയാവുന്ന സുനി ജയിലില്‍ നിന്നും പരോളില്‍ ഇറങ്ങിയ അവസരത്തിലും ക്വട്ടേഷന്‍ ആസൂത്രണം ചെയ്യുന്ന പ്രവര്‍ത്തനം നിര്‍ബാധം തുടര്‍ന്നു.
    പരോളില്‍ ഇറങ്ങിയ സമയത്ത് കൈതേരി സ്വദേശിയായ റഫ്ഷാനെ തട്ടിക്കൊണ്ടുപോയി വയനാട്ടില്‍ സ്വകാര്യ റിസോര്‍ട്ടില്‍ തടഞ്ഞ്‌വെച്ച് ഭീഷണിപ്പെടുത്തിയതിന് കൊടി സുനി 2018 ഫെബ്രുവരിയില്‍ അറസ്റ്റിലായി. സ്വര്‍ണ്ണകച്ചവടമായിരുന്നു തര്‍ക്ക വിഷയം. തലശ്ശേരി കൂത്ത്പറമ്പ് മേഖലയില്‍, കൊടി സുനിയുടെ ജയിലില്‍ നിന്നുള്ള ഓപ്പറേഷന്‍ വലിയ ഭീഷണിയാകുന്നു എന്ന പൊലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന്, ക്വട്ടേഷന്‍ സംഘങ്ങളെ തള്ളിപ്പറയാന്‍ 2019 ജൂണില്‍ സി.പി. എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി നിര്‍ബന്ധിതമായി. പക്ഷേ സി.പി.എമ്മില്‍ ഈ ക്വട്ടേഷന്‍ ക്രിമിനലുകളില്‍നിന്നും മോചനമില്ല എന്നതാണ് വസ്തുത. ടി.പി വധത്തിന്‌ശേഷം നടന്ന കതിരൂര്‍ മനോജ് വധം, ശുഹൈബ് വധം, കൃപേഷ് ശരത് ലാല്‍ വധം എന്നിവയിി്വല്ലാം, സി.പി.എം സഹായം തേടിയത് ക്വട്ടേഷന്‍ ക്രിമിനലുകളില്‍ നിന്നായിരുന്നു. മാത്രമല്ല, കണ്ണൂരിലെ പാര്‍ടി നേതാക്കള്‍ ഭീഷണിപ്പെടുത്തല്‍, സാമ്പത്തിക ഇടപാടിലെ തര്‍ക്കം തീര്‍ക്കാന്‍ കമ്മീഷന്‍ വാങ്ങിയുള്ള ഇടപെടല്‍ എന്നിവക്കായി ഈ ക്രിമിനലുകളെ അവശ്യാനുസരണം ഉപയോഗിച്ച് വരികയാണ്. ഈ അവസരം മുതലെടുത്ത് ക്രിമിനലുകളാകട്ടെ, അവരുടേതായ പ്രവര്‍ത്തനങ്ങളും വ്യാപിപ്പിക്കുകയാണ്. ആ ദിശയിലെ ഏറ്റവും പുതിയ സംഭവമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
    മുംബൈയില്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തുണിമില്ലുകളിലെ ട്രേഡ് യൂണിയനുകളെ തച്ച് തകര്‍ക്കാന്‍ മുതലാളികള്‍ സംഘടിപ്പിച്ച ഗുണ്ടാസംഘങ്ങള്‍ക്ക്, തുണിമില്ലകള്‍ തകരുകയും ട്രേഡ് യൂണിയനുകള്‍ ഛിന്നഭിന്നമാവുകയും ചെയ്തതോടെ പണിയില്ലാതാവുകയും ആ ഗുണ്ടാസംഘങ്ങള്‍ റിയല്‍ എസ്റ്റേറ്റ്, സിനിമ പോലുള്ള മേഖലകളിലേക്ക് കടന്നുകയറുകയും പിന്നീട് വലിയ അധോലോക മാഫിയ ശൃംഖലയായി പടര്‍ന്നു പന്തലിക്കുകയുമായിരുന്നു.
    അതിന് സമാനമായ സാഹചര്യം കേരളത്തിലും ഒരുങ്ങിയിരിക്കുകയാണ്. രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനും നിക്ഷിപ്ത താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുമായി സി.പി.എം ഊട്ടി വളര്‍ത്തിയ ക്വട്ടേഷന്‍ ക്രിമിനല്‍ സംഘങ്ങള്‍, കുടത്തില്‍നിന്ന് അഴിച്ച്‌വിട്ട ഭൂതം പോലെ, സി. പി.എമ്മിന് പോലും തടയാനാകാതെ ജനങ്ങളുടെ സൈ്വരജീവിതത്തെ ഹനിക്കുന്ന വിപത്തായി മാറാന്‍ തുടങ്ങുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ്, കൊടും ക്രിമിനലായ കൊടി സുനി ജയിലില്‍നിന്ന് ഫോണിലൂടെ കൊടുവള്ളി നഗരസഭാകൗണ്‍സിലറെ ഭീഷണിപ്പെടുത്തിയ സംഭവം.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending