Connect with us

Video Stories

ഇന്ത്യയെ വീണ്ടെടുക്കുക കൂട്ടുമുന്നണി മാത്രം

Published

on


ഇ സാദിഖ് അലി
‘ഒരു പുരുഷന്റെയോ സ്ത്രീയുടെയോ കുലമഹിമ പരീക്ഷിക്കപ്പെടുന്നത് വഴക്കടിക്കുമ്പോള്‍ അവരെങ്ങനെ പെരുമാറുന്നുവെന്നതില്‍ നിന്നാണ്’ ജോര്‍ജ്ജ് ബര്‍ണാഡ്ഷായുടെ ഈ വാക്കുകളാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലായ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ തമ്മിലുള്ള വാഗ്വാദങ്ങള്‍ കേള്‍ക്കുമ്പോള്‍, കാണുമ്പോള്‍ ഓര്‍മ്മയില്‍ വരിക.
രാഷ്ട്ര നിയമനിര്‍മ്മാണ പ്രക്രിയയില്‍ ക്ഷേമൈശ്വര്യ രാഷ്ട്രം കെട്ടിപ്പടുക്കാനും രാജ്യത്തധിവസിക്കുന്ന ഓരോ പൗരനും ജാതി മത രാഷ്ട്രീയ നിറവും വേഷഭാഷാവ്യത്യാസവും നോക്കാതെ തുല്യ നീതി ഉറപ്പ്‌വരുത്താനും നിയമനിര്‍മ്മാണം നടത്തുമെന്ന് സത്യപ്രതിജ്ഞ ചെയ്തവര്‍ രാജ്യത്തിന്റെ പരമോന്നത സഭയില്‍ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍ക്ക്മുമ്പില്‍ ഏതൊരു ഭാരതീയനും നാണംകെട്ട് തല താഴ്ത്തിപ്പോകുമെന്നതില്‍ രണ്ടഭിപ്രായമില്ല. ലോക രാഷ്ട്രങ്ങള്‍ക്ക്മുമ്പില്‍ തലയെടുപ്പോടെ നിന്നിരുന്ന രാജ്യമെന്താണിങ്ങനെ അധ:പതിക്കാന്‍ കാരണം?
ഇന്ത്യന്‍ ഭരണഘടനയനുശാസിക്കുന്ന ക്ഷേമൈശ്വര്യരാഷ്ട്ര സങ്കല്‍പത്തിന്പകരം ഹിന്ദു രാഷ്ട്ര നിര്‍മ്മിതിക്കായി ദൈവ വിശ്വാസത്തെയും മത മൂല്യങ്ങളെയും ചവിട്ടിമെതിക്കുന്നത് ദിനചര്യയായി സ്വീകരിച്ചവര്‍ മതാചാരങ്ങളെ നിഷ്‌കരുണം നശിപ്പിച്ചും പൈശാചികാചാരങ്ങളെ പുല്‍കിയും കാട്ടാളത്വത്തിന്റെ അട്ടഹാസങ്ങളുമായി ഭാരത മാതാവിന്റെ മാറിടത്തില്‍ സംഹാര താണ്ഡവമാടുകയാണ്. അതിനെയടിച്ചമര്‍ത്തേണ്ട അധികാരിവര്‍ഗംതന്നെ അവര്‍ക്കോശാന പാടുന്നത് ജനാധിപത്യവിശ്വാസികള്‍ നിരാശനിറഞ്ഞ മനസ്സോടെയാണ് കണ്ടുകൊണ്ടിരിക്കുന്നത്. അധികാര ശ്രീകോവിലില്‍ അള്ളിപ്പിടിച്ചിരിക്കുന്നവരുടെ മൗനവ്രതം കപട ദേശസ്‌നേഹത്തിന്റെ അടയാളമാണ്. ഇത് കണ്ടാശ്ചര്യപ്പെട്ട ജനാധിപത്യ – സംയമനവാദികളൊരുവേള അധികാരസിംഹാസനത്തില്‍ കയറിയിരിക്കുന്നവന്‍ ശുനകനോ അതോ ശുംഭനോയെന്നല്‍ഭുതപ്പെട്ടാല്‍ അതിനവരെ തെറിയഭിഷേകം നടത്തിയിട്ട് കാര്യമില്ല. കാരണം രാജ്യം നശിക്കുന്നത് കാണാന്‍ അശേഷം കെല്‍പ്പില്ലാത്തവര്‍ മറ്റെന്ത് ചെയ്യാനാണ് തുനിയുക?
വര്‍ഗീയ ധ്രുവീകരണത്തിന്റെ മിസൈലുകള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പതിച്ച്‌കൊണ്ടിരിക്കുന്നു. അതിന്റെ ആഘാതത്തില്‍ അനേകം മനുഷ്യജീവനുകള്‍ മരിച്ച് വീഴുന്നത് ദിനേന കാണുന്നു. ദരിദ്ര – ന്യൂനപക്ഷങ്ങള്‍ അകാരണമായി വേട്ടയാടപ്പെടുന്നു. ഗോമാതാവിന്റെ പേര് പറഞ്ഞ് ശ്രീരാമനാമവും ജപിച്ച് ഒരുകൂട്ടം ജാതിക്കോമരങ്ങള്‍ ഉറഞ്ഞുതുള്ളി മൃഗീയമായി ആളുകളെ അടിച്ച്‌കൊല്ലുന്നു. എന്നിട്ടവര്‍ എന്തോ നേടിയെടുത്തെന്ന ആവേശത്തില്‍ രാക്ഷസ വേഷവും കെട്ടി ആനന്ദനൃത്തം ചവിട്ടുന്നു. മാനിഷാദ പാടിയ വാല്‍മീകിയുടെ അനുയായികളെന്നവകാശപ്പെടുന്നവര്‍ ചെയ്തുകൂട്ടുന്ന രാജ്യദ്രോഹംകണ്ട് അമേരിക്കപോലും അപലപിക്കുന്നു. മനുഷ്യാവകാശ സംഘടനകളിടപെടുന്നു. ഐക്യരാഷ്ട്രസഭയുടെ അകത്തളത്തില്‍ ഈ കാട്ടാളത്വം ചര്‍ച്ചയാവുന്നു. ഇതൊക്കെ കണ്ടിട്ടും കേട്ടിട്ടും അനുഭവിച്ചിട്ടും യാതൊരു കൂസലുമില്ലാതെ ഭരണകൂടമതാസ്വദിക്കുന്ന കാഴ്ച ഏതൊരു ശിലാഹൃദയനെയും കരയിപ്പിക്കും. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇതെല്ലാം രാജ്യവ്യാപകമായി നടക്കുമ്പോഴും ബധിരതയും മൂകതയും അന്ധതയും അഭിനയിക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ പതിനേഴാം ലോക്സഭ നിലവില്‍ വന്നതിന്‌ശേഷം ബി.ജെ.പി മന്ത്രിസഭ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ അധികാരത്തിലേറി ഒരു മാസം പിന്നിട്ടപ്പോഴുള്ള അവസ്ഥയാണിതെങ്കില്‍ ഈ സര്‍ക്കാര്‍ അഞ്ച് കൊല്ലം പൂര്‍ത്തിയാക്കുമ്പോഴേക്ക് ഇന്ത്യ തന്നെയുണ്ടാവില്ല എന്നതിലേക്കാണിതെല്ലാം വിരല്‍ ചൂണ്ടുന്നത്. 135 കോടി ജനങ്ങളധിവസിക്കുന്ന രാജ്യമെന്ന് ഊറ്റംകൊള്ളുന്ന മഹത്തായ ഇന്ത്യയുടെ അഭിമാനമായി ജ്വലിച്ച്‌നില്‍ക്കുന്ന ജനാധിപത്യവും മതേതരത്വവും എന്നന്നേക്കുമായി ഇല്ലാതാക്കുമോയെന്നാശങ്കയിലാണ് ഓരോ പൗരനും നാളുകളെണ്ണിക്കഴിയുന്നത്. 2019 ല്‍ സമ്പൂര്‍ണ്ണ പ്രതാപത്തോടെ അധികാരത്തിലേറിയ നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെങ്ങനെയായിരിക്കുമെന്ന് വിലയിരുത്തേണ്ടതതിന്മുമ്പുള്ള അതേ ഭരണകൂടത്തിന്റെ ഭരണ സംവിധാനത്തിന്റെ വെളിച്ചത്തിലാണ്.
1857 ല്‍ ബ്രിട്ടീഷുകാര്‍ ബഹദൂര്‍ഷാ സഫറിനെ തകര്‍ത്ത് ഇന്ത്യന്‍ മുസ്‌ലിംകളെ തള്ളിയിട്ടത് സാംസ്‌കാരിക പ്രതിസന്ധിയിലേക്കായിരുന്നു. ഏതാണ്ടതിനോട് സമാനമായൊരു സാഹചര്യമാണിപ്പോള്‍ നിലനില്‍ക്കുന്നത്. നരേന്ദ്രമോദിയുടെ ഏകപക്ഷീയമായ രണ്ടാം വരവില്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെയും പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെയും ഇന്ത്യ തകര്‍ന്നു തരിപ്പണമാകുന്നത് കാണുന്നു. അവരെപ്പോഴും പാടിപ്പാടിപ്പുകഴ്ത്തിയ ഇന്ത്യന്‍ സംസ്‌കാരം മതേതര, ലിബറല്‍ ഇന്ത്യയില്‍നിന്ന് വേരറ്റ് പോകുമോയെന്ന് ഭയപ്പെടണം. ബി.ജെ.പിയെന്ന പേരില്‍ വര്‍ഗീയമില്ലെങ്കിലും പ്രവൃത്തിയിലത് വര്‍ഗീയമാണെന്ന് തെളിയുന്നുണ്ട്. അതിന്റെ മുന്‍പതിപ്പായിരുന്ന ജനസംഘത്തിന്റെ പേരിലും വര്‍ഗീയച്ചുവയുണ്ടായിരുന്നില്ലല്ലോ. അന്നതിന്റെ നേതാക്കള്‍ പറഞ്ഞതും ഇന്നിതിന്റെ നേതാക്കള്‍ പറഞ്ഞ്‌കൊണ്ടിരിക്കുന്നതുമൊന്ന്തന്നെയാണ്. ഹിന്ദുത്വമാണ് പ്രസ്ഥാനത്തിന്റെ അടിസ്ഥാനപ്രമാണമെന്ന്. ഇത്തരം ചിന്താഗതിയുള്ളവരാരും ജനാധിപത്യവും മതേതരത്വവും സോഷ്യലിസവും ലക്ഷ്യമാക്കിയുള്ള ഭരണഘടനയും ഭരണവ്യവസ്ഥയും യാതൊരു കാരണവശാലും അംഗീകരിക്കില്ല. അത്‌കൊണ്ടാണ് ‘മതേതരത്വം’ ഭരണഘടനയിലുള്‍പ്പെടുത്തിയതിന് ഉരുക്ക് വനിതയും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാഗാന്ധിയെ കാലങ്ങളായി ബി.ജെ.പി കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ബി.ജെ.പിയുടെ മുന്‍പ്രസിഡന്റും ഇപ്പോള്‍ നിശബ്ദ വി.ഐ.പിയുമായ എല്‍.കെ അദ്വാനി ഇന്നല്ലെങ്കില്‍ നാളെ ഭരണഘടനയില്‍നിന്ന് അതെടുത്ത്കളയുമെന്ന് പലതവണ പറഞ്ഞ് വെച്ചത് നമ്മുടെ മുമ്പിലുണ്ട്. ലഭ്യമാകുന്ന സന്ദര്‍ഭങ്ങളിലൊക്കെ അദ്ദേഹത്തിന്റെ അനുയായികള്‍ ഭരണഘടന പൊളിച്ചെഴുതാനും ഇല്ലായ്മ ചെയ്യാനും കൊണ്ട്പിടിച്ച് ശ്രമിക്കുന്നതും അതുകൊണ്ടാണ്.
ഹിന്ദുത്വം ഇന്ത്യയിലേക്ക് കയറിവരുന്നത് ആര്യന്‍ അധിനിവേശവും ബുദ്ധനിഗ്രഹവും നടത്തിയാണ്. ഹിന്ദുമതവുമായതിന് യാതൊരു ബന്ധവുമില്ലെന്നതാണ് സത്യം. എന്നാല്‍ പതിറ്റാണ്ടുകളായി ഇന്ത്യയില്‍ ഫാസിസം നടപ്പാക്കിക്കൊണ്ടിരിക്കുന്ന ദീര്‍ഘകാല പദ്ധതിയാണിത്. ഇന്ത്യയിലെ സവിശേഷ സാഹചര്യത്തില്‍ 1925 മുതലിവിടെ പ്രവര്‍ത്തിച്ച്‌കൊണ്ടിരിക്കുന്ന ആര്‍.എസ്.എസ് അതിന്റെ ഫാസിസ്റ്റ് യുക്തികള്‍ സൂക്ഷ്മമായും എന്നാല്‍ ഗോപ്യമായും ഇവിടെ വേരാഴ്ത്തിയിരിക്കുന്നു. കേവലം അധര വ്യായാമത്തിലൂടെയതിനെ പിഴുതെറിയുക സാധ്യമല്ല. അവരെയതിലേക്ക് നയിച്ച സാമൂഹ്യ സാങ്കേതികവിദ്യ മനസ്സിലാക്കാതെയതിനെ പ്രതിരോധിക്കാനും കഴിയില്ല. സ്വാതന്ത്ര്യ സമരത്തില്‍ ഒരു കടുക്മണി തൂക്കം സംഭാവനകളര്‍പ്പിച്ചിട്ടില്ലാത്ത ആര്‍.എസ്.എസ് എപ്പോഴും വാചാലമായിരുന്നു. ഇവര്‍ മുന്നോട്ട്‌വെക്കുന്ന ദേശീയത അപകടം നിറഞ്ഞതാണ്. ഇതര മതസ്ഥര്‍ക്കതില്‍ സ്ഥാനമില്ല. മത ദേശീയത പ്രസരിപ്പിക്കാന്‍ വളരെയെളുപ്പമാണ്. അതേസമയം ബഹുസ്വര ദേശീയത ദുഷ്‌കരമായതുമാണ്. എന്നാല്‍ സ്വാതന്ത്ര്യസമരത്തിന്റെ പാരമ്പര്യമുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മുന്നോട്ട്‌വെക്കുന്ന ദേശീയത രാഷ്ട്രത്തിനനുയോജ്യമാണ്. എന്ത്‌കൊണ്ടെന്നാല്‍ ഇന്ത്യയെന്ന വൈവിധ്യപൂര്‍ണ്ണമായ രാജ്യം രൂപപ്പെടുത്തുന്നതിലേക്ക് നയിച്ച ബഹുസ്വര ദേശീയതയുടെ ഉത്പന്നമാണല്ലോ കോണ്‍ഗ്രസ്.
ഹിന്ദുയിസമെന്നത് നാനാത്വമാണെന്നാണ് ചരിത്ര പണ്ഡിതരുടെ അഭിപ്രായം. സകലമാന നവാശയങ്ങളോടും സഹിഷ്ണുതാമനോഭാവവും സകലരെയുമുള്‍ക്കൊള്ളാനുള്ള ഉദാരതയുമാണതിന്റെ അടിസ്ഥാനം. പക്ഷേ, ഹിന്ദുബോധതലം അപരിഷ്‌കൃതമായെന്നും രാഷ്ട്രീയമായത് പൊള്ളയായിക്കഴിഞ്ഞെന്നും രാഷ്ട്രീയബോധത്തെ വര്‍ഗീയത കൊണ്ടില്ലാതാക്കാന്‍ കഴിയുമെന്നും കണ്ടെത്തിയവര്‍ ഹിന്ദുക്കള്‍ വര്‍ഗീയമായി മാത്രം ചിന്തിച്ചാല്‍ മതിയെന്ന് പ്രചരിപ്പിച്ചു.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഹിന്ദുത്വ രാഷ്ട്രീയവാദികള്‍ ഇന്ത്യയില്‍ നടത്തിവരുന്ന വര്‍ഗീയ അജണ്ടകളും പ്രചാരണങ്ങളും സാധാരണ ഹിന്ദുവിനെപ്പോലും സ്വാധീനിച്ചതിന്റെ ഫലമാണ് വര്‍ഗീയ ഫാസിസ്റ്റ് പ്രതിലോമ പിന്തിരിപ്പന്‍ ശക്തികളുടെ ഈ വിജയം. ഇടക്കിടെ മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയം അനിശ്ചിതത്വം നിറഞ്ഞൊരു പശ്ചാത്തലത്തിലൂടെയാണ് കടന്ന്‌പോകുന്നത്. അത്തരം സാഹചര്യത്തില്‍ വിസ്മയാവഹമായ മുന്‍കരുതലോടെ നിലയുറപ്പിക്കുന്നവര്‍ക്ക് മാത്രമെ പിടിച്ച്‌നില്‍ക്കാന്‍ കഴിയൂ. അഭിനവ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മനുഷ്യരേക്കാള്‍ വിലയുള്ളതും രക്ഷയുള്ളതും പശുക്കള്‍ക്കാണ്. വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളിലൂന്നിനില്‍കുന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ ഒരു പൊതുവേദിയിലണിനിരത്തുകയും സമൂഹത്തിന്റെ ഉന്നമനമെന്ന പൊതുലക്ഷ്യം നേടാനൊത്തൊരുമിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടവര്‍തന്നെ ചേരിതിരിഞ്ഞ് പരസ്പരം കലഹിച്ച് മാറിനില്‍ക്കുകയാണ്. ഈ നിലയില്‍ ദേശീയതലത്തില്‍ ഈടുറ്റൊരു കൂട്ടുമുന്നണിയുണ്ടാക്കാനാര്‍ക്ക് സാധിക്കുമെന്നതാണ് ഉയര്‍ന്ന് വന്ന ചോദ്യം. ഇതിനുത്തരം കണ്ടെത്താനായാല്‍ ഇന്ത്യയെ വീണ്ടെടുക്കാന്‍ സാധിക്കും.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending