Connect with us

Video Stories

ലോക വേദികളില്‍ ഇന്ത്യയുടെ അന്തസ്

Published

on

എ.കെ ആന്റണി

ഇ. അഹമ്മദ് സാഹിബിന്റെ വേര്‍പാട് അദ്ദേഹത്തിന്റെ കുടുംബത്തിനോ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിക്കോ കേരളത്തിനോ മാത്രമുണ്ടായ നഷ്ടമല്ല; മറിച്ച് രാജ്യത്തിനാകമാനമുണ്ടായ തീരാ നഷ്ടമാണ്. ഞാനോര്‍ക്കുകയാണ,് നിരവധി സന്നിഗ്ദ്ധ ഘട്ടങ്ങളില്‍ രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ ലോക രാജ്യങ്ങള്‍ക്ക് മുമ്പില്‍ ഉയര്‍ത്തിപിടിക്കാന്‍ രാജ്യം അഹമ്മദ് സാഹിബിനെയായിരുന്നു നിയോഗിക്കാറുണ്ടായിരുന്നത്. അത് കശ്മീര്‍ വിഷയമാകട്ടെ, മറ്റ് സങ്കീര്‍ണമായ പ്രശ്‌നങ്ങളാവട്ടെ, അവയെല്ലാം യുക്തിഭദ്രമായി ലോക വേദികളില്‍ അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് പ്രത്യേകം എടുത്തുപറയേണ്ടതായുണ്ട്.

ചില വിഷയങ്ങളില്‍ അദ്ദേഹം വിയോജിപ്പുകള്‍ പ്രകടിപ്പിക്കാറുണ്ടായിരുന്നു. ഉദാഹരണത്തിന് കാലാകാലങ്ങളായി മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ന്യൂനപക്ഷങ്ങള്‍ക്കായി കാര്യമായി ഒന്നും ചെയ്യുന്നില്ല എന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ ശുഷ്‌ക്കാന്തി പോരെന്ന് അദ്ദേഹം വിമര്‍ശനങ്ങള്‍ ഉന്നയിക്കാറുണ്ടായിരുന്നു. എന്നാല്‍ ലോക വേദികളില്‍ അഹമ്മദ് സാഹിബ് ഇന്ത്യന്‍ താല്‍പര്യങ്ങളെ സമര്‍ത്ഥമായി അവതരിപ്പിക്കുമായിരുന്നു. അതിനി അദ്ദേഹത്തിനു വ്യക്തിപരമായി വിയോജിപ്പുള്ളതാണെങ്കിലും ശരി കൂട്ടായ തീരുമാനങ്ങളെ മാനിക്കാനുള്ള മാന്യത അദ്ദേഹം കാണിക്കുമായിരുന്നു.

ലോക നേതാക്കളുമായി പ്രത്യേകിച്ചു അറബ് രാഷ്ട്രത്തലവന്‍മാരുമായി അദ്ദേഹത്തിനു അടുത്ത ബന്ധമുണ്ടായിരുന്നു. ലോകത്തിനു മുമ്പില്‍ ഇന്ത്യയുടെ തിളങ്ങുന്ന മുഖമായിരുന്നു അദ്ദേഹം. പ്രതിരോധ മന്ത്രിയായിരിക്കെ അവിടങ്ങളിലെ ഉന്നത നേതൃത്വങ്ങള്‍ അദ്ദേഹത്തെ പറ്റി ചോദിക്കാറുള്ളത് ഞാന്‍ ഓര്‍ക്കുകയാണ്. ഗള്‍ഫ് രാജ്യ തലവന്‍മാരുമായുള്ള ചങ്ങാത്തം മറ്റാരേക്കാളും സഹായകമായത് മലയാളികള്‍ക്കാണ്. നൂറുകണക്കിനു അനുഭവങ്ങള്‍ എനിക്ക് ഓര്‍ത്തെടുക്കാന്‍ കഴിയും. ഞാന്‍ തന്നെ പലപ്പോഴും നാട്ടില്‍ നിന്നും പ്രവാസികളുമായി ബദ്ധപ്പെട്ട ഒഴിച്ചുകൂടാന്‍ കഴിയാത്ത വിഷയം വരുമ്പോള്‍ അഹമ്മദ് സാഹിബിനെ ബന്ധപ്പെടാറുണ്ടായിരുന്നു.

അതുപോലെ ഡല്‍ഹി മലയാളികളുടെ അഭയ കേന്ദ്രം കൂടിയായിരുന്നു അദ്ദേഹം. മലയാളികള്‍ ഡല്‍ഹിയില്‍ അനുഭവിച്ചിരുന്ന പല പ്രധാന പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ അദ്ദേഹത്തിനു കഴിഞ്ഞത് ഞാനോര്‍ക്കുന്നു. 2004 ലെ ഇലക്ഷനില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളില്‍ ജയിച്ചു കറിയത് ഇ. അഹമ്മദ് മാത്രമായിരുന്നു. കേരളത്തിലെ പ്രധാന രാഷ്ട്രീയ ശക്തിയാണ് മുസ്‌ലിം ലീഗ്. അതിന്റെ ശക്തിയില്‍ ആര്‍ക്കും സംശയമുണ്ടാകാനും വഴിയില്ല. അതിന്റെ ചരിത്രത്തിലെ നിര്‍ണായക സന്ദര്‍ഭമായിരുന്നു അഹമ്മദ് സാഹിബിന്റെ മന്ത്രി സ്ഥാനം. അത് പാര്‍ട്ടിക്കു മാത്രമല്ല, മഹാനായ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്കും അതോടപ്പം അഹമ്മദ് സാഹിബിനും കൂടിയുള്ള അംഗീകാരമായിരുന്നു.

മതേതര പാരമ്പര്യമുള്ള ഇന്ത്യാ രാജ്യത്ത് മതേതര സത്ത ഉയര്‍ത്തിപ്പിടിച്ച വലിയ മനുഷ്യനായിരുന്നു അദ്ദേഹം. അദ്ദേഹത്തോട് കേന്ദ്ര ഗവണ്‍മെന്റ് കാണിച്ച അപമര്യാദയില്‍ അമര്‍ഷവുമുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ചില ആരോഗ്യ കാരണങ്ങളാല്‍ പരിപാടികളില്‍ അധികമായി പങ്കെടുക്കാറില്ല. അവര്‍ക്ക് കൊടും തണുപ്പത്ത് അര്‍ധരാത്രി ആര്‍.എം.എല്‍ ഹോസ്പിറ്റലില്‍ കുത്തിയിരിക്കേണ്ടിവന്നു. അഹമ്മദ് സാഹിബിന്റെ മക്കള്‍ക്ക് അദ്ദേഹത്തെ ഒരു നോക്കുകാണാന്‍ ഏറെ കഷ്ടപ്പെടേണ്ടിവന്നുവെന്നത് എത്ര പ്രതിഷേധാര്‍ഹമാണ്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്.

എങ്ങനെ സംഭവിച്ചു എന്നറിയാന്‍ അദ്ദേഹത്തിന്റെ കുടുംബത്തിനു അവകാശമുണ്ട്, കേരളത്തിനു അവകാശമുണ്ട്. അത് പുറത്ത്‌കൊണ്ട് വരിക എന്നത് അദ്ദേഹത്തിന്റെ പാവന സ്മരണയോടുള്ള നമ്മുടെ കടപ്പാടുകൂടിയാണ്. അഹമ്മദ് സാഹിബിനെ പറ്റി മണിക്കൂറുകളോളം സംസാരിക്കാന്‍ എനിക്കു കഴിയും. അഹമ്മദ് സാഹിബിന്റെ പാവന സ്മരണക്കുമുന്നില്‍ തലകുനിച്ചു ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. (ന്യൂഡല്‍ഹിയില്‍ ഇന്നലെ നടന്ന അനുസ്മരണ സമ്മേളനത്തില്‍ നടത്തിയ പ്രസംഗം.
തയ്യാറാക്കിയത്: ഷംസീര്‍ കേളോത്ത്)

kerala

നന്ദി അറിയിക്കാന്‍ പാണക്കാടെത്തി ഷൗക്കത്ത്; മധുരം നല്‍കി സ്വീകരിച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

തെരഞ്ഞെടുപ്പ് പ്രചരണം മുന്നില്‍ നിന്ന് നയിച്ചത് മുസ്‌ലിം ലീഗാണെന്ന് ആര്യാടന്‍ ഷൗക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു.

Published

on

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് നന്ദി അറിയിക്കാന്‍ പാണക്കാടെത്തി. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഷൗക്കത്തിനിനെ മധുരം നല്‍കി സ്വീകരിച്ചു.

തെരഞ്ഞെടുപ്പ് പ്രചരണം മുന്നില്‍ നിന്ന് നയിച്ചത് മുസ്‌ലിം ലീഗാണെന്ന് ആര്യാടന്‍ ഷൗക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു. കൂട്ടായ, ഒറ്റക്കെട്ടായ പ്രവര്‍ത്തനങ്ങളുടെ വിജയമാണ് നിലമ്പൂരിലുണ്ടായതെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. ഈ വിജയം ആത്മവിശ്വാസം നല്‍കുന്നതാണെന്നും കേരളത്തെ വീണ്ടെടുക്കുന്നതിലേക്കുള്ള പ്രയാണമാണ് നടത്താനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് ഒരുമയോടെ കെട്ടിപ്പടുത്ത വിജയമാണ് നിലമ്പൂരിലേതെന്നും കൃത്യമായ, ജനപക്ഷ രാഷ്ട്രീയം മുന്നില്‍വെച്ച് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ജനാംഗീകാരം ലഭിച്ചെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. നിയമസഭയില്‍ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ യു.ഡി.എഫിന് പുതിയൊരംഗത്തിന്റെ അധിക കരുത്ത് കൂടി. നിലമ്പൂരിലെ വിഷയങ്ങള്‍ സഭയില്‍ ശക്തമായി ഉന്നയിക്കാനും ആ ജനതക്ക് സുരക്ഷിതത്വം ഉറപ്പ് നല്‍കാനും അവരുടെ ആകുലതകള്‍ പരിഹരിക്കാനും ഷൗക്കത്തിന് സാധിക്കട്ടെയെന്നും അദ്ദേഹം കുറിച്ചു.

Continue Reading

kerala

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍

2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.

Published

on

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വടകര സ്വദേശി സവാദ് ആണ് തൃശൂരില്‍ അറസ്റ്റിലായത്. തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വെച്ചായിരുന്നു യുവാവ് ലൈംഗികാതിക്രമം നടത്തിയത്. സവാദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ സവാദിന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സ്വീകരണം നല്‍കിയ സംഭവം ഏറെ വിവാദമായിരുന്നു.

മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ആലുവ സബ് ജയിലിനു പുറത്ത് സവാദിന് സ്വീകരണം നല്‍കിയത്. ജയിലിന് പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൂമാലയണിയിച്ചാണ് സ്വീകരിച്ചത്.

Continue Reading

GULF

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം എക്‌സലന്‍സ് സമ്മിറ്റ്-2025 ശ്രദ്ധേയമായി

Published

on

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി അബുഹൈല്‍ ഹാളില്‍ സംഘടിപ്പിച്ച എക്‌സലന്‍സ് സമ്മിറ്റില്‍ മണ്ഡലം പ്രസിഡന്റ് ഇസ്മാഈല്‍ എറയസ്സന്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി സംസ്ഥാന നേതാക്കളായ അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ്ര, പിവി നാസര്‍, ഹംസ തൊട്ടി, ആര്‍ ഷുക്കൂര്‍. മലപ്പുറം ജില്ലാ നേതകളായ സിദ്ധിഖ് കലോടി, നൗഫല്‍ വേങ്ങര, സിവി അഷറഫ്, മുജീബ് കോട്ടക്കല്‍, ലത്തീഫ് കുറ്റിപ്പുറം, സക്കീര്‍ പാലത്തിങ്ങല്‍, കരീം കാലടി, ഇബ്രാഹീം വട്ടംകുളം, ബഷീര്‍ കരാട്, സഹീര്‍ ഹസ്സന്‍, ഉസ്മാന്‍ എടയൂര്‍, ഫുആദ് കുരിക്കള്‍,
ജില്ല വനിത കെഎംസിസി ഭാരവാഹികളായ മുബഷിറ മുസ്തഫ, ഷഹല റാഷിദ്, ഷബ്‌ന മാറാക്കര, സ്റ്റുഡന്റ് കെഎംസിസി ഭാരവാഹികളായ ഷാമില്‍ വേളേരി, മുഹമ്മദ് നിഹാല്‍ എറയസ്സന്‍, ഫാത്തിമ റഷ പി ടി, ആയിഷ നദ്‌വ തുടങ്ങിയവരും പങ്കെടുത്തു.

ചടങ്ങില്‍ ദുബൈ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ സേവനം ചെയ്ത മണ്ഡലത്തിലെ വളണ്ടിയര്‍ ഹാപ്പിനെസ് ടീമിനും, എസ് എസ് എല്‍ സി, പ്ലസ് ടു,സി ബി എസ് ഇ, മദ്രസ്സ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും, മജ്ദൂല്‍ ഈത്തപ്പഴ, പെര്‍ഫ്യൂം ചലഞ്ചുകളില്‍ ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ് നേടിയവര്‍ക്കും, എഐ സ്റ്റാര്‍ട്ടപ്പ് മത്സര വിജയികകളെയും, മതകാര്യ വിഭാഗം നടത്തിയ ക്വിസ്സ് മത്സരം, സര്‍ഗധാര വിങ് നടത്തിയ ഇശല്‍ വിരുന്നിലെയും വിജയികള്‍ക്കും അവാര്‍ഡ് ദാനവും നടന്നു, കോട്ടക്കല്‍ മണ്ഡലത്തിന് പ്രഥമ വനിത കെഎംസിസി കമ്മിറ്റിയും, സ്റ്റുഡന്റ് കെഎംസിസി കമ്മിറ്റിയും രൂപീകരിച്ചു,

ജനറല്‍ സെക്രട്ടറി പിടി അഷറഫ് വിഷയവതരണം നടത്തി , സെക്രട്ടറി ഷരീഫ് പിവി കരേക്കാട് സ്വാഗതവും, അസീസ് വെളേരി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അബൂബക്കര്‍ തലകാപ്പ്, സൈദ് വരിക്കോട്ടില്‍, അബ്ദുസലാം ഇരിമ്പിളിയം, ഷെരീഫ് ടിപി, റാഷിദ് കെകെ, മുസ്തഫ സികെ, റസാഖ് വളാഞ്ചേരി, അഷറഫ് എടയൂര്‍, എന്നിവര്‍ എക്‌സലന്‍സ് സമ്മിറ്റിന് നേതൃത്വം നല്‍കി.

Continue Reading

Trending