Video Stories
ലോക വേദികളില്‍ ഇന്ത്യയുടെ അന്തസ്
എ.കെ ആന്റണി
ഇ. അഹമ്മദ് സാഹിബിന്റെ വേര്‍പാട് അദ്ദേഹത്തിന്റെ കുടുംബത്തിനോ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിക്കോ കേരളത്തിനോ മാത്രമുണ്ടായ നഷ്ടമല്ല; മറിച്ച് രാജ്യത്തിനാകമാനമുണ്ടായ തീരാ നഷ്ടമാണ്. ഞാനോര്‍ക്കുകയാണ,് നിരവധി സന്നിഗ്ദ്ധ ഘട്ടങ്ങളില്‍ രാജ്യത്തിന്റെ താല്പര്യങ്ങള് ലോക രാജ്യങ്ങള്‍ക്ക് മുമ്പില്‍ ഉയര്‍ത്തിപിടിക്കാന്‍ രാജ്യം അഹമ്മദ് സാഹിബിനെയായിരുന്നു നിയോഗിക്കാറുണ്ടായിരുന്നത്. അത് കശ്മീര്‍ വിഷയമാകട്ടെ, മറ്റ് സങ്കീര്‍ണമായ പ്രശ്നങ്ങളാവട്ടെ, അവയെല്ലാം യുക്തിഭദ്രമായി ലോക വേദികളില്‍ അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് പ്രത്യേകം എടുത്തുപറയേണ്ടതായുണ്ട്.
ചില വിഷയങ്ങളില്‍ അദ്ദേഹം വിയോജിപ്പുകള്‍ പ്രകടിപ്പിക്കാറുണ്ടായിരുന്നു. ഉദാഹരണത്തിന് കാലാകാലങ്ങളായി മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ന്യൂനപക്ഷങ്ങള്‍ക്കായി കാര്യമായി ഒന്നും ചെയ്യുന്നില്ല എന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ ശുഷ്ക്കാന്തി പോരെന്ന് അദ്ദേഹം വിമര്‍ശനങ്ങള്‍ ഉന്നയിക്കാറുണ്ടായിരുന്നു. എന്നാല്‍ ലോക വേദികളില്‍ അഹമ്മദ് സാഹിബ് ഇന്ത്യന്‍ താല്പര്യങ്ങളെ സമര്‍ത്ഥമായി അവതരിപ്പിക്കുമായിരുന്നു. അതിനി അദ്ദേഹത്തിനു വ്യക്തിപരമായി വിയോജിപ്പുള്ളതാണെങ്കിലും ശരി കൂട്ടായ തീരുമാനങ്ങളെ മാനിക്കാനുള്ള മാന്യത അദ്ദേഹം കാണിക്കുമായിരുന്നു.
ലോക നേതാക്കളുമായി പ്രത്യേകിച്ചു അറബ് രാഷ്ട്രത്തലവന്മാരുമായി അദ്ദേഹത്തിനു അടുത്ത ബന്ധമുണ്ടായിരുന്നു. ലോകത്തിനു മുമ്പില്‍ ഇന്ത്യയുടെ തിളങ്ങുന്ന മുഖമായിരുന്നു അദ്ദേഹം. പ്രതിരോധ മന്ത്രിയായിരിക്കെ അവിടങ്ങളിലെ ഉന്നത നേതൃത്വങ്ങള്‍ അദ്ദേഹത്തെ പറ്റി ചോദിക്കാറുള്ളത് ഞാന്‍ ഓര്‍ക്കുകയാണ്. ഗള്‍ഫ് രാജ്യ തലവന്മാരുമായുള്ള ചങ്ങാത്തം മറ്റാരേക്കാളും സഹായകമായത് മലയാളികള്‍ക്കാണ്. നൂറുകണക്കിനു അനുഭവങ്ങള്‍ എനിക്ക് ഓര്‍ത്തെടുക്കാന്‍ കഴിയും. ഞാന്‍ തന്നെ പലപ്പോഴും നാട്ടില്‍ നിന്നും പ്രവാസികളുമായി ബദ്ധപ്പെട്ട ഒഴിച്ചുകൂടാന്‍ കഴിയാത്ത വിഷയം വരുമ്പോള്‍ അഹമ്മദ് സാഹിബിനെ ബന്ധപ്പെടാറുണ്ടായിരുന്നു.
അതുപോലെ ഡല്‍ഹി മലയാളികളുടെ അഭയ കേന്ദ്രം കൂടിയായിരുന്നു അദ്ദേഹം. മലയാളികള്‍ ഡല്‍ഹിയില്‍ അനുഭവിച്ചിരുന്ന പല പ്രധാന പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ അദ്ദേഹത്തിനു കഴിഞ്ഞത് ഞാനോര്‍ക്കുന്നു. 2004 ലെ ഇലക്ഷനില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളില്‍ ജയിച്ചു കറിയത് ഇ. അഹമ്മദ് മാത്രമായിരുന്നു. കേരളത്തിലെ പ്രധാന രാഷ്ട്രീയ ശക്തിയാണ് മുസ്ലിം ലീഗ്. അതിന്റെ ശക്തിയില്‍ ആര്‍ക്കും സംശയമുണ്ടാകാനും വഴിയില്ല. അതിന്റെ ചരിത്രത്തിലെ നിര്‍ണായക സന്ദര്‍ഭമായിരുന്നു അഹമ്മദ് സാഹിബിന്റെ മന്ത്രി സ്ഥാനം. അത് പാര്‍ട്ടിക്കു മാത്രമല്ല, മഹാനായ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്കും അതോടപ്പം അഹമ്മദ് സാഹിബിനും കൂടിയുള്ള അംഗീകാരമായിരുന്നു.
മതേതര പാരമ്പര്യമുള്ള ഇന്ത്യാ രാജ്യത്ത് മതേതര സത്ത ഉയര്‍ത്തിപ്പിടിച്ച വലിയ മനുഷ്യനായിരുന്നു അദ്ദേഹം. അദ്ദേഹത്തോട് കേന്ദ്ര ഗവണ്മെന്റ് കാണിച്ച അപമര്യാദയില്‍ അമര്‍ഷവുമുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ചില ആരോഗ്യ കാരണങ്ങളാല്‍ പരിപാടികളില്‍ അധികമായി പങ്കെടുക്കാറില്ല. അവര്‍ക്ക് കൊടും തണുപ്പത്ത് അര്‍ധരാത്രി ആര്.എം.എല്‍ ഹോസ്പിറ്റലില്‍ കുത്തിയിരിക്കേണ്ടിവന്നു. അഹമ്മദ് സാഹിബിന്റെ മക്കള്‍ക്ക് അദ്ദേഹത്തെ ഒരു നോക്കുകാണാന്‍ ഏറെ കഷ്ടപ്പെടേണ്ടിവന്നുവെന്നത് എത്ര പ്രതിഷേധാര്‍ഹമാണ്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്.
എങ്ങനെ സംഭവിച്ചു എന്നറിയാന്‍ അദ്ദേഹത്തിന്റെ കുടുംബത്തിനു അവകാശമുണ്ട്, കേരളത്തിനു അവകാശമുണ്ട്. അത് പുറത്ത്കൊണ്ട് വരിക എന്നത് അദ്ദേഹത്തിന്റെ പാവന സ്മരണയോടുള്ള നമ്മുടെ കടപ്പാടുകൂടിയാണ്. അഹമ്മദ് സാഹിബിനെ പറ്റി മണിക്കൂറുകളോളം സംസാരിക്കാന്‍ എനിക്കു കഴിയും. അഹമ്മദ് സാഹിബിന്റെ പാവന സ്മരണക്കുമുന്നില്‍ തലകുനിച്ചു ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. (ന്യൂഡല്‍ഹിയില്‍ ഇന്നലെ നടന്ന അനുസ്മരണ സമ്മേളനത്തില്‍ നടത്തിയ പ്രസംഗം.
തയ്യാറാക്കിയത്: ഷംസീര്‍ കേളോത്ത്)
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്കി പച്ചക്കറി കച്ചവടക്കാരന്
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന് കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്കി അമിത് സെഹ്റ മനുഷ്യസ്നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്മക്കള്ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
-
GULF12 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
kerala24 hours agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
News2 days agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം

