Connect with us

Video Stories

ബഹിരാകാശത്തെ ഇന്ത്യന്‍ ചരിത്രം

Published

on

ദിലീപ്‌ഘോഷ്

ഒറ്റ ദൗത്യത്തില്‍ പി.എസ്.എല്‍.വി റോക്കറ്റ് ഉപയോഗിച്ച് 104 ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിച്ച് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ -ഐ.എസ്.ആര്‍.ഒ) ചരിത്രം രചിച്ചിരിക്കുകയാണ്. ഒറ്റ വിക്ഷേപണത്തില്‍ ഏറ്റവും കൂടുതല്‍ ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിച്ചതിന്റെ റെക്കാര്‍ഡ് ഇതുവരെ റഷ്യക്കായിരുന്നു. ഡി.എന്‍.ഇ.പി.ആറില്‍ നിന്നും ഐ.സി. ബി.എം. ആയി രൂപാന്തരം വരുത്തിയ സ്വന്തം റോക്കറ്റിലൂടെ അവര്‍ 2014 ജൂണില്‍ 37 ഉപഗ്രഹങ്ങള്‍ ഒന്നിച്ച് വിക്ഷേപിച്ചിട്ടുണ്ട്. അതിന് മുമ്പ് 2013ല്‍ അമേരിക്കയുടെ ബഹിരാകാശ ഏജന്‍സിയായ നാസ 29 ഉപഗ്രഹങ്ങള്‍ ഒറ്റ ദൗത്യത്തില്‍ വിക്ഷേപിച്ചിരുന്നു.

ചാന്ദ്രയാനും ചൊവ്വാ ദൗത്യത്തിനും ഉപയോഗിച്ച തങ്ങളുടെ പക്കലുള്ള ഏറ്റവും ശക്തമായ റോക്കറ്റാണ് ഐ.എസ്.ആര്‍.ഒ ഈ ദൗത്യത്തിനും ഉപയോഗിച്ചിരിക്കുന്നത്. 714 കിലോ ഭാരമുള്ള കാര്‍ട്ടോസാറ്റ്-2, ഐ.എസ്.ആര്‍.ഒയുടെ രണ്ട് നാനോ ഉപഗ്രഹങ്ങളായ ഐ.എന്‍.എസ്-എയും ഐ.എന്‍.എസ്-ബിയും യു.എസ്, ഇസ്രഈല്‍, യു.എ.ഇ എന്നീ വിദേശ രാജ്യങ്ങളുടെ മൊത്തം 700 കിലോ തൂക്കം വരുന്ന 101 ഉപഗ്രഹങ്ങളാണ് ഒന്നിച്ച് വിക്ഷേപിച്ചിരിക്കുന്നത്. 320 ടണ്‍ ഭാരം വരുന്ന പി.എസ്.എല്‍.വി-സി-37 റോക്കറ്റിലൂടെയാണ് ഇവയെ ഭൂമിയുടെ ഭ്രമണപഥത്തില്‍ സൂര്യന് സമാന്തരമായി (പോളാര്‍ സണ്‍ സിക്രണൈസ്ഡ് ഓര്‍ബിറ്റ്) 520 കിലോ മീറ്റര്‍ അകലെ എത്തിച്ചത്.

ഉയര്‍ന്ന അപഗ്രഥനശേഷിയുള്ള കാര്‍ട്ടോസാറ്റ്-2ന് നമ്മുടെ സമീപത്ത് ഒരു മീറ്റര്‍ നീളമുള്ള വാഹനങ്ങളുടെയും ചരക്കുകളുടേയും പോലും നീക്കം സൂക്ഷ്മമായ നിരീക്ഷിക്കാന്‍ കഴിയും. സാങ്കേതിക വിദ്യകളുടെ പരീക്ഷണ പ്രദര്‍ശനത്തിനുള്ളവയാണ് രണ്ടു നാനോ ഉപഗ്രഹങ്ങള്‍. കാര്‍ട്ടോസാറ്റ്-2 അയക്കുന്ന ചിത്രങ്ങള്‍ തീരദേശത്തിന്റെ ആവശ്യങ്ങള്‍ക്കും റോഡ് ശൃംഖലയുടെ നിരീക്ഷണത്തിനും ജലവിതരണത്തിനും ഭൂമിയുമായി ബന്ധപ്പെട്ട ഭൂപട രൂപീകരണത്തിനും മറ്റും ഉപയോഗിക്കാനാകും.

തങ്ങളുടെ ഒറ്റ റോക്കറ്റില്‍ 104 ഉപഗ്രഹങ്ങള്‍ വിജയകരമായി വിക്ഷേപിച്ച ഐ.എസ്.ആര്‍.ഒക്ക് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മാത്രമല്ല, അന്തര്‍ദ്ദേശീയ തലത്തില്‍ പ്രമുഖരായ ബഹിരാകാശ വിദഗ്ധന്മാരുടേതുള്‍പ്പെടെ അഭിനന്ദന പ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒബ്‌സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷനിലെ അണുശക്തി

ബഹിരാകാശ ശാസ്ത്ര നയരൂപീകരണ പദ്ധതിയുടെ മേധാവി രാജേശ്വരി പിള്ള രാജഗോപാലന്‍ ഉപഗ്രഹ വിക്ഷേപണത്തിന്റെ തലേദിവസം തന്നെ ഇതൊരു വലിയ ദൗത്യമായിരിക്കണം എന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യയുടെ ബഹിരാകാശ ശാസ്ത്ര പദ്ധതിയുടെ സങ്കീര്‍ണ്ണ സാങ്കേതിക ജ്ഞാനം വ്യക്തമാക്കുന്നതാണിതെന്നും അവര്‍ പറഞ്ഞിട്ടുണ്ട്. റഷ്യയുടെ ഉപഗ്രഹ വിക്ഷേപണ റെക്കാര്‍ഡ് തകര്‍ത്ത് ചരിത്രത്തില്‍ ഇടംപിടിക്കുന്നതിനുള്ള ദൗത്യമായാണ് യു.എസ് നേവല്‍ വാര്‍ കോളജിലെ പ്രൊഫസറും ബഹിരാകാശ ശാസ്ത്ര വിദഗ്ധനുമായ ജോവാന്‍ ജോണ്‍സണ്‍ ഫ്രേസര്‍ ഇതിനെ വിലയിരുത്തുന്നത്.

ഐ.എസ്.ആര്‍.ഒക്ക് ഒറ്റ ദൗത്യത്തില്‍ 23 ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് അയച്ച 2015 ജൂണ്‍ മുതല്‍ തന്നെ ആ ബഹിരാകാശ ഏജന്‍സിയിലെ ശാസ്ത്രജ്ഞര്‍ക്ക് പ്രൗഢോജ്ജ്വലമായ ഈ ലക്ഷ്യവും കൈവരിക്കാന്‍ കഴിയുമെന്ന് ഉറച്ച വിശ്വാസമുണ്ടായിരുന്നു.

ഈ ഉപഗ്രഹങ്ങളെ എങ്ങനെയായിരിക്കും ഭ്രമണപഥത്തില്‍ എത്തിക്കുകയെന്ന് തിരുവനന്തപുരം വിക്രം സാരാഭായി സ്‌പേസ് സെന്റര്‍ ഡയറക്ടര്‍ ഡോ. കെ. ശിവന്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുതന്നെ വിശദീകരിച്ചിരുന്നു. പരസ്പരമുള്ള കൂട്ടിയിടി ഒഴിവാക്കാനായി ഓരോ ഉപഗ്രഹത്തേയും വ്യത്യസ്ത കോണുകളിലായി വേര്‍തിരിക്കും, അതോടൊപ്പം വ്യത്യസ്ത സമയത്തായിരിക്കും ഓരോന്നും വിക്ഷേപണ വാഹനത്തില്‍ നിന്നും പുറത്തുവരുന്നതും.

ആദ്യം വിക്ഷേപിക്കുന്ന ഉപഗ്രഹം പിന്നീട് വിക്ഷേപിക്കുന്നവയെ അപേക്ഷിച്ച് കൂടുതല്‍ പ്രവേഗത്തിലായിരിക്കും സഞ്ചരിക്കുക. ഒരോന്നിന്റെയും പ്രവേഗത്തിലുള്ള ഈ വ്യത്യാസം കൊണ്ടുതന്നെ അവ തമ്മിലുള്ള അകലം തുടര്‍ച്ചയായി വര്‍ധിച്ചുകൊണ്ടിരിക്കും. അതേസമയം എല്ലാ ഉപഗ്രഹങ്ങളുടെയും ലക്ഷ്യം ഒരേ ഭ്രമണപഥം തന്നെയായിരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.

ഇതൊക്കെയാണെങ്കിലും ഈ മഹത്തായ യാത്ര ഐ.എസ്.ആര്‍.ഒ ആരംഭിച്ചത് എപ്പോഴാണ് എന്ന ചോദ്യം നിലനില്‍ക്കുന്നുണ്ട്. 2013 ല്‍ ആരംഭിച്ച ഇന്ത്യയുടെ മംഗള്‍യാന്‍ ദൗത്യത്തോടെയാണ് ഇതിലേക്കുള്ള ചുവടുവെപ്പുകള്‍ തുടങ്ങുന്നത്. ചൊവ്വയുടെ ഭ്രമണപഥത്തിലേക്കുള്ള ഏഷ്യയിലെ ആദ്യത്തെ വിജയകരമായ ദൗത്യമായിരുന്നു അത്. അതാണ് സത്യത്തില്‍ ഇന്ത്യയുടെ ഈ ബഹിരാകാശ പദ്ധതിയിലേക്ക് ശ്രദ്ധതിരിക്കാന്‍ ലോക രാഷ്ട്രങ്ങളെ നിര്‍ബന്ധിതരാക്കിയതും.

ബഹിരാകാശ ത്രില്ലര്‍ സിനിമയായ ‘ഗ്രാവിറ്റി’യുടെ നിര്‍മ്മാണത്തിനുപോലും 100 മില്യണ്‍ ഡോളര്‍ ഹോളിവുഡ് വിനിയോഗിച്ചപ്പോള്‍ ഇന്ത്യയുടെ ചുവന്ന ഗ്രഹ പരീക്ഷണത്തിന് ചെലവായത് വെറും 75 മില്യണ്‍ ഡോളര്‍ മാത്രമാണ്. ആ ദൗത്യ വിജയം ഇന്ത്യയുടെ പുതിയ 2000 രൂപ നോട്ടുകളില്‍ പോലും മംഗള്‍യാനിന് അഭിമാനാര്‍ഹമായ സ്ഥാനം നേടിക്കൊടുത്തു. രാജേശ്വരിപിള്ള രാജഗോപാലിന്റെ അഭിപ്രായത്തില്‍ ചൊവ്വാദൗത്യം എന്നത് വെറുമൊരു ‘ലൈറ്റ് ആന്റ് സൗണ്ട്’ ഷോ മാത്രമല്ല. ഇത് ഒരു ബഹിരാകാശ ശക്തിയെന്ന നിലയില്‍ ഇന്ത്യയുടെ വിശ്വസ്തത വര്‍ധിപ്പിക്കും. ഉപഗ്രഹ വിക്ഷേപണമെന്ന വലിയ വിപണിയിലെത്തുമ്പോള്‍ ഈ വിശ്വാസ്യത തീര്‍ച്ചയായും സുവ്യക്തമായ സാമ്പത്തിക നേട്ടത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടും.

ബഹിരാകാശ പര്യവേക്ഷണത്തില്‍ നിന്നുള്ള ബഹുമുഖ നേട്ടങ്ങള്‍ അപ്പോളോ പദ്ധതിയുടെ കാലം മുതല്‍ തന്നെ ഏവരും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പ്രൊഫസര്‍ ജോണ്‍സണ്‍ ഫ്രേസര്‍ ചൂണ്ടിക്കാട്ടുന്നു. അന്നു മുതല്‍ ഏഷ്യന്‍ രാജ്യങ്ങള്‍ ആ മാതൃക പിന്തുടര്‍ന്ന് അതില്‍ നിന്നുള്ള നേട്ടങ്ങള്‍ തേടുന്നുണ്ട്. ഗൂഗിള്‍, എയര്‍ബസ് തുടങ്ങിയ വമ്പന്‍ കമ്പനികളുടേതുള്‍പ്പെടെ 21 രാജ്യങ്ങളുടെ 79 ഉപഗ്രഹങ്ങളാണ് ഇതുവരെ ഇന്ത്യ വിക്ഷേപിച്ചിരുന്നത്. ഗവണ്‍മെന്റ് കണക്കുകള്‍ പ്രകാരം തന്നെ ഈ വിക്ഷേപണങ്ങളിലൂടെ ഇന്ത്യ ഇതുവരെ കുറഞ്ഞത് 157 മില്യണ്‍ ഡോളര്‍ നേടിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യ, ചൈന, ജപ്പാന്‍ തുടങ്ങിയ പ്രധാനപ്പെട്ട മൂന്ന് ഏഷ്യന്‍ ഭീമന്മാരും 2017ലും തുടര്‍ന്നുമുള്ള ബഹിരാകാശ പര്യവേഷണത്തിന് വളരെ ധീരമായ പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. 2018 മധ്യത്തോടെ ചാന്ദ്ര പര്യവേഷണത്തിലെ ഇന്ത്യയുടെ രണ്ടാം ദൗത്യത്തിന് പദ്ധതി ആസൂത്രണം ചെയ്യുകയാണ്. യു.എസ്, റഷ്യ, ചൈന എന്നിവക്ക് പിന്നാലെ സ്വന്തം രാഷ്ട്ര പതാക ചന്ദ്രനില്‍ സ്ഥാപിച്ച നാലാമത്തെ രാജ്യമായി 2008ല്‍ ഇന്ത്യ മാറിക്കഴിഞ്ഞു.

ചാന്ദ്രയാന്‍-2ന്റെ പ്രധാന ലക്ഷ്യം ചന്ദ്രനിലേക്ക് വീല്‍ഡ് റോവര്‍ അയച്ച് അവിടുത്തെ പാറകളും മണ്ണും മറ്റും ശേഖരിക്കുകയാണ്. അതോടൊപ്പം സൂര്യനെക്കുറിച്ചുള്ള പഠനത്തിനുള്ള ഒരു ദൗത്യവും ഇന്ത്യ ആസൂത്രണം ചെയ്യുന്നുണ്ട്. അതിന് പുറമെ ആദ്യ ചൊവ്വാ ദൗത്യത്തിന്റെ തുടര്‍ച്ചയായി ഒരു ശുക്രദൗത്യവും പരിഗണനയിലുണ്ട്. കഴിഞ്ഞ വര്‍ഷം യു.എസ് ബഹിരാകാശ വാഹനത്തിന് തുല്യമാകുന്ന തരത്തില്‍ പുനരുപയോഗം സാധ്യമാകുന്ന വിക്ഷേപണ വാഹനവും ഇന്ത്യ പരീക്ഷിച്ചുകഴിഞ്ഞു.

ബഹിരാകാശ ശക്തികളില്‍ അതിവേഗം വികാസം പ്രാപിച്ചുവരുന്ന ചൈന തങ്ങളുടെ ചരക്ക്-പുനര്‍വിതരണ ബഹിരാകാശ പേടകമായ ടിയാന്‍സു-1 ഈ വര്‍ഷം ഏപ്രിലില്‍ തന്നെ പരീക്ഷിക്കാന്‍ തയാറെടുക്കുകയാണ്. 2022 ഓടെ രൂപീകൃതമാകുന്ന രാജ്യത്തിന്റെ ബഹിരാകാശ കേന്ദ്രത്തി ലേക്ക് ആവശ്യമായ സാധാന സാമഗ്രികള്‍ എത്തിക്കുകയെന്ന ലക്ഷ്യമാണ് പദ്ധതിക്കുള്ളത്.

ചന്ദ്രനിലെ മണ്ണ് സാമ്പിളുകള്‍ ശേഖരിക്കുന്നതിന് വേണ്ടിയുള്ള പരീക്ഷണ സംവിധാനത്തെ ഈ വര്‍ഷം അവസാനം ചൈന അവിടേക്ക് അയക്കുന്നുണ്ട്. ഈ ദശകത്തിന്റെ അവസാനത്തോടെ ചന്ദ്രന്റെ അകന്ന ഭാഗത്ത് ഇറങ്ങുകയും അതോടൊപ്പം ചൊവ്വയില്‍ ആദ്യമായി ഒരു വാഹനത്തെ ഇറക്കുകയും ചെയ്യുക എന്ന നേട്ടം തങ്ങള്‍ കൈവരിക്കുമെന്നും ചൈന അവകാശപ്പെടുന്നുണ്ട്. ജപ്പാനും ഇക്കാര്യത്തില്‍ വളരെ പിന്നിലല്ല. അടുത്ത വര്‍ഷം തന്നെ മനുഷ്യനില്ലാത്ത ഒരു വാഹനത്തെ ചന്ദ്ര പ്രതലത്തിലേക്ക് അയക്കുന്നതിനുള്ള പരിശ്രമത്തിലാണ് അവരും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ആശങ്കകള്‍ക്ക് അടിവരയിടുന്ന ട്രംപ്

EDITORIAL

Published

on

ദൈവമേ എന്നെ തുണക്കേണമേ എന്ന വാചകത്തോടെയാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ സത്യവാചകം അവസാനിക്കുക. അധികാരമേറ്റയെടുത്ത ഉടന്‍ പുതിയ അമേരിക്കന്‍ പ്രസിഡന്റ്‌റ് ടൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ച നിര്‍ണായ എക്‌സിക്യൂട്ടിവ് ഉത്തരവ് പുറത്തുവരുമ്പോള്‍ ദൈവമേ അമേരിക്കയെ കാക്കേണമേ എന്ന് ലോകം ഒന്നടങ്കം ഉരുവിട്ട് പോവുകയാണ്. ട്രംപിന്റെ രണ്ടാം വരവ് എങ്ങിനെയായിരിക്കുമെന്ന ആശങ്ക പ്രസിഡന്റ് തിരഞ്ഞെടുപ്പ് കാലത്ത് തൊട്ടേ ലോകം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. പ്രചരണ രംഗത്ത് അദ്ദേഹം സ്വീകരിച്ച തീവ്രവലതുപക്ഷ നിലപാടാണ് പതിവില്‍നിന്ന് വിഭിന്നമായി ആരു ജയിക്കുമെന്ന ചര്‍ച്ചക്കപ്പുറം ട്രംപ് ജയിച്ചാല്‍ എന്തു സംഭവിക്കുമെന്ന രീതിയിലേക്ക് ചര്‍ച്ചകള്‍ വഴിമാറാനുണ്ടായ കാരണം. അമേരിക്ക ഒന്നാമത് എന്ന പ്രഖ്യാപനവുമായി അദ്ദേഹം നടത്തിയിട്ടുള്ള പ്രചരണങ്ങള്‍ അതേ രീതിയില്‍തന്നെ ഉത്തരവുകളായി പുറത്തുവരുമ്പോള്‍ ലോകത്തിന്റെ ആശങ്കകള്‍ക്ക് അടിവരയിടപ്പെടുകയാണ്. അമേരിക്കയുടെ ആഭ്യന്തര, വിദേശ നയങ്ങളില്‍ വന്‍പൊളിച്ചെഴുത്തിന് വഴിവെക്കുന്ന ഒരു ഡസനോളം കാര്യങ്ങളിലാണ് ചുമതലയേറ്റ അന്നുതന്നെ ട്രംപ് തീരുമാനമെടുത്തിരിക്കുന്നത്. ലോകാരോഗ്യ സംഘനടയില്‍നിന്നുള്ള പിന്മാറ്റം, ജന്മാവകാശ പൗരത്വ നിഷേധം, മെക്‌സിക്കന്‍ അതിര്‍ത്തിയിലെ അടിയന്തസ്സെരാ വസ്ഥ, ലൈംഗിക ന്യൂനപക്ഷ അവകാശ നിഷേധം, പനാമ കനാല്‍ തിരിച്ചുപിടിക്കല്‍ തുടങ്ങിയവയെല്ലാം അവയില്‍ ഉള്‍പ്പെടും.

റിപബ്ലിക്കനായാലും ഡെമോക്രാറ്റുകളായാലും അമേരിക്കയുടെ അടിസ്ഥാന നിലപാടുകളില്‍ മാറ്റംവരുത്താന്‍ തെങ്കിലും പാര്‍ട്ടിക്കോ നേതാവിനോ സാധ്യമല്ലെന്നതായിരുന്നു അവരുടെ പ്രഖ്യാപിത നിലപാട്. ഈ തത്വത്തെ സ ധൂകരിക്കുന്ന തരത്തിലായിരുന്നു ട്രംപിന്റെ തൊട്ടുമുമ്പ് അധികാരം വിട്ടൊഴിഞ്ഞ ജോബൈഡന്റെ കാലയളവും. ട്രംപിന്റെ അധികാരത്തുടര്‍ച്ചയെ തടുത്തുനിര്‍ത്തി ഡെമോക്രാറ്റുകളുടെ പ്രതിനിധിയായി ബൈഡന്‍ അധികാരത്തിലേറിയപ്പോള്‍ അമേരിക്ക മാത്രമല്ല, ലോകമൊന്നടങ്കം പ്രതീക്ഷിയിലായിരുന്നു. എന്നാല്‍ ഫലസ്തീന്‍ വിഷയത്തിലുള്‍പ്പെടെ ട്രെംപിനെ കടത്തിവെട്ടുന്ന തരത്തിലുള്ള അക്രമോത്സുകമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. തിരഞ്ഞെടുപ്പ് പ്രചരണരംഗത്ത് തിരിച്ചടി നേരിട്ടപ്പോള്‍ വംശീയവും വിദ്വേഷപരവുമായ നിലപാടുകള്‍ക്കൊപ്പം തന്നെയാണ് അദ്ദേഹവും തിരിച്ചുവരവിന് ശ്രമിച്ചത്. ഈ നിക്കങ്ങളുടെ ഫലമായി ഇസ്രാഈല്‍ ഫലസ്തീനില്‍ ആക്രമണം കടുപ്പിക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. പക്ഷേ സത്യ പ്രതിജ്ഞാനന്തരം ട്രംപ് നടത്തിയ പുതിയ നീക്കങ്ങള്‍ ഞെട്ടിപ്പിക്കുന്നതും അമേരിക്കയുടെ കീഴ് വഴക്കങ്ങളെയെല്ലാം ലംഘിക്കുന്നതും രാഷ്ട്രാന്തരീയ രംഗങ്ങളില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതുമാണെന്നതില്‍ ഒരു സംശയത്തിനും ഇടംനല്‍കുന്നില്ല.

ഫലസ്തീനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ സഹായകരമായ നിലപാട് സ്വീകരിച്ചപ്പോള്‍ തിരഞ്ഞെടുപ്പ് കാലത്തെ പ്രഖ്യാപനങ്ങളെല്ലാം ഉപേക്ഷിച്ച് സ്വസ്തവും സുസ്തിരവുമായ ഒരു ഭരണത്തിന് ട്രംപ് നേത്യത്വം നല്‍കുകയാണോയെന്ന് രാഷ്ട്രിയ നിരീക്ഷകര്‍ സൂക്ഷ്മ നിരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ തന്റെ അധികാരാരോഹണം ശ്രദ്ധേയമാക്കുന്നതിനുവേണ്ടിയുള്ള തന്ത്രം മാത്രമായിരുന്നു അതെന്ന് ഇസ്രാഈലുമായി ബന്ധപ്പെട്ട പിന്നിടുള്ള നീക്കങ്ങള്‍ തന്നെ തെളിയിക്കുകയുണ്ടായി. ഫലസ്തീനില്‍ ആക്രമണം നടത്തുന്ന ഇസ്രാഈലി കുടിയേറ്റക്കാര്‍ക്കെതിരെയുള്ള യു.എസ് ഉപരോധം പിന്‍വ ലിച്ചുകൊണ്ടുള്ള ട്രംപിന്റെ ഉത്തരവ് പുറത്തുവന്നതോടെ യാണ് ഗസ്സയിലെ വെടിനിര്‍ത്തലിനുപിന്നാലെ വെസ്റ്റ്ബാ ങ്കില്‍ ഇസ്രാഈല്‍ ചോരപ്പുഴ ഒഴുക്കാന്‍ തുടങ്ങിയത്. ഇമി ഗ്രേഷന്‍ നയത്തില്‍ വന്‍ പൊളിച്ചെഴുത്ത് നടത്തുന്ന ഉത്തരവ് ഇന്ത്യക്കാരുള്‍പ്പെടെ വിദേശ വംശജരെ ഒന്നടങ്കം ആശങ്കയിലാഴ്ത്തുന്നതാണ്. നിശ്ചിത കാലയളവില്‍ അമേരിക്കയില്‍ തങ്ങിയ മാതാപിതാക്കളുടെ കുട്ടികള്‍ക്ക് കിട്ടിയിരുന്ന പൗരത്വം ഇനിയുണ്ടാകില്ല. യു.എസ് സെന്‍സസ് പ്രകാരം അമേരിക്കയില്‍ 54 ലക്ഷത്തിലേറെ ഇന്ത്യന്‍ വംശജരുണ്ട്. ഇവരില്‍ 43 ശതമാനം യു.എസില്‍ ജനിച്ചവരാണ്. രാജ്യത്ത് തുടര്‍ന്നുവരുന്ന ബെര്‍ത്ത് ടൂറിസം അവസാനിപ്പിക്കാനാണ് ഉത്തരവിലൂടെ ട്രംപ് ഉദ്ദേശിക്കുന്നത്. ജനനം വഴി യു.എസ് പൗരത്വം ലഭിക്കുമെന്നതുകൊണ്ട് സ്ത്രീകള്‍ക്കിടയില്‍ ഇത്തരം യു.എസ് സന്ദര്‍ശനങ്ങള്‍ വ്യാപകമായിരുന്നു. ഇത്തരം പൗരത്വം ലഭിച്ചവരില്‍ ഏറെയും മെക്‌സിക്കന്‍, ഇന്ത്യന്‍ കുടുംബങ്ങളാണ്. ഇവരുടെ ഭാവി തകര്‍ക്കുന്നതാണ് ട്രംപിന്റെ പുതിയ തിരുമാനം.

പനാമ കനാല്‍ തിരിച്ചു നല്‍കണമെന്ന ആവശ്യവും ഗ്രീന്‍ലാന്റിന്റെ മേലുള്ള കണ്ണുവെക്കലും കാനഡയുമായുള്ള കൊമ്പുകോര്‍ക്കലുമെല്ലാം ലോകത്തിന്റെ ഉറക്കം കെടുത്താന്‍ പര്യാപ്തതമായതാണ്. ഇറക്കുമതി തീരുവ ഉയര്‍ത്താനുള്ള തീരുമാനം അമേരിക്കക്കാര്‍ക്കും രക്ഷയുണ്ടാകില്ലെന്നതിന്റെ സൂചനകളാണ്. ലോകാരോഗ്യ സംഘടനയില്‍ നിന്നും പാരിസ് ഉച്ചകോടിയില്‍നിന്നും അമേരിക്കയെ പിന്‍വലിക്കാനുള്ള തീരുമാനത്തിലൂടെ അമേരിക്ക ഒന്നാമത് എന്ന പ്രഖ്യാപനത്തിന്റെ സാധൂകരണമാണ് ലക്ഷ്യം വെക്കുന്നതില്‍ അദ്ദേഹത്തിന്റെ കൊക്കില്‍ ഒതുങ്ങി നില്‍ക്കുന്ന തീരുമാനങ്ങളായിരിക്കില്ല ഇതെന്നുമെന്നതിനുള്ള സൂചനയാണ് രാജ്യത്ത് ഇപ്പോള്‍തന്നെ ഉയര്‍ന്നിട്ടുള്ള പ്രതിഷേധത്തിന്റെ സ്വരങ്ങള്‍.

 

Continue Reading

Video Stories

സിവില്‍ സര്‍വീസ് ഭരണകൂടത്തിന്റെ ഉരുക്കുചട്ടക്കൂട്: സാദിഖലി തങ്ങള്‍

ഭരണകൂടത്തിന്റെ ഉരുക്കുചട്ടക്കൂടാണ് സിവില്‍ സര്‍വീസെന്നും ഭരണതലത്തില്‍ നേരിട്ടടപെടാന്‍ ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Published

on

തിരുവനന്തപുരം: ഐ.എ.എസ്, ഐ.പി.എസ് തലത്തിലെ സിവില്‍ സര്‍വീസ് മേഖലകളിലേയ്ക്ക് കേരളത്തിലെ യുവാക്കള്‍ കൂടുതലായി കടന്നുവരണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ഭരണകൂടത്തിന്റെ ഉരുക്കുചട്ടക്കൂടാണ് സിവില്‍ സര്‍വീസെന്നും ഭരണതലത്തില്‍ നേരിട്ടടപെടാന്‍ ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍ രചിച്ച് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ’10 ഐ.എ.എസ്. വിജയഗാഥകള്‍’ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

സിവില്‍ സര്‍വീസിലേക്ക് എത്തിപ്പെടാല്‍ ഏറെ കടമ്പകള്‍ കടക്കേണ്ടതുണ്ടെന്നും എന്നാല്‍ ലക്ഷ്യബോധമുണ്ടെങ്കില്‍ എവിടെയും എത്തിപ്പെടാല്‍ കഴിയുമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പൊതുമണ്ഡലത്തെ തന്നെ നയിക്കാന്‍ ശേഷിയും കഴിവുമുള്ളവരാണ് ഐ.എ.എസ് രംഗത്തെ പുതുതലമുറക്കാരെന്ന് പുസ്തകം ഏറ്റുവാങ്ങി സംസാരിച്ച മുന്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു പറഞ്ഞു. അത്തരക്കാരുടെ അനുഭവം വായനക്കാരിലേക്ക് എത്തിക്കാന്‍ പുസ്തകത്തിലൂടെ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

നവതി ആഘോഷത്തിന്റെ ഭാഗമായി ചന്ദ്രിക എഡിറ്റോറിയല്‍ പേജില്‍ പത്ത് ദിവസങ്ങളില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ച, പി. ഇസ്മായില്‍ തയ്യാറാക്കിയ പത്ത് ഐ.എ.എസുകാരുമായി നടത്തിയ അഭിമുഖങ്ങളുടെ പരമ്പരയാണ് പുസ്തകമായി പ്രസിദ്ധീകരിച്ചത്. സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് വലിയ പ്രചോദനം നല്‍കുന്ന പുസ്തകമാണിതെന്ന് ചടങ്ങില്‍ അധ്യക്ഷനായ പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സമൂഹത്തിന് വലിയ മുതല്‍ കൂട്ടാണ് പുസ്തകമെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തില്‍ എന്തെങ്കിലും നിറവേറ്റാനുണ്ടെന്ന ബോധ്യമുള്ളവരാണ് മറ്റ് പ്രൊഫഷനുകള്‍ ഉപേക്ഷിച്ച് സിവില്‍ സര്‍വീസിലേയ്ക്ക് എത്തുന്നതെന്ന് പുസ്തക പരിചയം നടത്തിയ ഡോ. എം.കെ. മുനീര്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം ഐ.എം.ജി പത്മം ഹാളില്‍ നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ എം.എല്‍.എമാരായ ആബിദ് ഹുസൈന്‍ തങ്ങള്‍, പി.കെ ബഷീര്‍, എന്‍.എ നെല്ലിക്കുന്ന്, പി.ഉബൈദുള്ള, ടി.വി ഇബ്രാഹീം, നജീബ് കാന്തപുരം, എ.കെ.എം അഷറഫ്, യു.പ്രതിഭ, ചന്ദ്രിക എഡിറ്റര്‍ കമാല്‍ വരദൂര്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, വിഴിഞ്ഞം അന്താരാഷ്ട്രാ തുറമുഖ കമ്പനി (വിസില്‍) എം.ഡി. ദിവ്യ എസ്. അയ്യര്‍, വനിതാ, ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഹരിതാ വി.കുമാര്‍, പട്ടികവര്‍ഗ വകുപ്പ് ഡയറക്ടര്‍ രേണുരാജ്, മാതൃഭൂമി ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ രാജീവ് ദേവരാജ്, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളായ അഷ്‌റഫ്‌ എടനീർ, കെ. എ മാഹിൻ, സി.കെ മുഹമ്മദലി, അഡ്വ. നസീർ കാര്യറ, ടി.പി.എം ജിഷാൻ, ഫാത്തിമ തെഹ്‌ലിയ, എം. എസ്. എഫ് സംസ്ഥാന പ്രസിഡന്റ്‌ പി. കെ നവാസ്, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ബീമാപള്ളി റഷീദ്, ജനറല്‍ സെക്രട്ടറി നിസാര്‍ മുഹമ്മദ് സുല്‍ഫി തുടങ്ങിയവര്‍ പങ്കെടുത്തു.

Continue Reading

kerala

കൊല്ലം അഞ്ചലില്‍ ഒന്‍പതു വയസ്സുകാരനെ ജനലില്‍ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് പിടിയില്‍

അഞ്ചല്‍ തേവര്‍തോട്ടം കണിക്കോണം ചരുവിളപുത്തന്‍വീട്ടില്‍ മണിക്കുട്ടന്‍ (35) ആണ് പിടിയിലായത്

Published

on

കൊല്ലം അഞ്ചലില്‍ ഒന്‍പതു വയസ്സുകാരനെ ജനലില്‍ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. അഞ്ചല്‍ തേവര്‍തോട്ടം കണിക്കോണം ചരുവിളപുത്തന്‍വീട്ടില്‍ മണിക്കുട്ടന്‍ (35) ആണ് പോക്‌സോ കേസില്‍ അഞ്ചല്‍ പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ തിങ്കളാഴ്ച സാധനം വാങ്ങാനായി മണിക്കുട്ടന്റെ വീട്ടിലെത്തിയ ഒന്‍പതുകാരനെ ഇയാള്‍ ബലമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടി പ്രതിയെ തള്ളിമാറ്റി കുതറിയോടിയപ്പോള്‍ ഇയാള്‍ കുട്ടിയെ പിടികൂടുകയും വീടിന്റെ ഹാളിലെ ജനല്‍ കമ്പിയില്‍ തുണിക്കഷ്ണം കൊണ്ട് കൈകള്‍ കൂട്ടികെട്ടുകയും ചെയ്തു. സംഭവത്തില്‍ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി മണിക്കുട്ടനെതിരെ അഞ്ചല്‍ പൊലീസ് കേസെടുത്തു. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Continue Reading

Trending