Connect with us

Video Stories

ഒന്നരവര്‍ഷം, പിണറായി ടീമില്‍ നിന്ന് മൂന്നാം വിക്കറ്റ്

Published

on

 

പിണറായി വിജയന്‍ ക്യാപ്റ്റന്‍ സ്ഥാനം കയ്യാളുന്ന ടീമില്‍ നിന്ന് ഒന്നരവര്‍ഷത്തിനിടെ ക്ലീന്‍ ബൗള്‍ഡായി കളിക്കളം വിട്ടത് മൂന്നുപേര്‍. കൃത്യമായ ഇടവേളകളിലായിരുന്നു വിക്കറ്റ് വീഴ്ച. ബന്ധു, പെണ്ണ്, മണ്ണ് എന്നിവയാണ് അടിക്കടിയുള്ള വിക്കറ്റ് വീഴ്ചക്ക് കാരണമായത്. പിണറായി ടീമിന്റെ പ്രകടനം മോശമാണെന്നതിന് ഇതില്‍ കൂടുതല്‍ തെളിവ് വേണ്ടതില്ല. ഇടവേളകളില്‍ വിക്കറ്റ് വീഴുന്നതു കാരണം അഞ്ച് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ എന്ത്ര മന്ത്രിമാര്‍ രാജിവെക്കേണ്ടി വരും എന്ന ചോദ്യം തന്നെ വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്. നിലയുറപ്പിക്കാനാകാതെയാണ് ഓരോ മന്ത്രിമാരും വിക്കറ്റ് തുലച്ച് മടങ്ങിയത്. അടുത്ത ഊഴം ആരുടേതെന്ന് സാകൂതം വീക്ഷിക്കുകയാണ് രാഷ്ട്രീയ കേരളം.
2016 മെയ് 25നാണ് പിണറായി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തത്. അധികാരത്തിലേറി ആറ് മാസം കഴിയുമ്പോള്‍ മന്ത്രിസഭയിലെ രണ്ടാമനായ ഇ.പി ജയരാജന്‍ രാജിവെച്ചു. ഇതിന് ശേഷം അഞ്ച് മാസം കഴിഞ്ഞപ്പോള്‍ എ.കെ ശശീന്ദ്രനും വീണു. വിഡ്ഢിദിനത്തില്‍ സത്യപ്രതിജ്ഞ ചെയ്ത മൂന്നാമന്‍ തോമസ് ചാണ്ടിക്ക് ഇന്നലെ പടിയിറങ്ങേണ്ടിവന്നു.
ആദ്യം മന്ത്രിസ്ഥാനം പോയ ഇ.പി ജയരാജന് കുരുക്കായത് ബന്ധുനിയമനമായിരുന്നു. ചാണ്ടിക്ക് ലഭിച്ച സംരക്ഷണമൊന്നും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഇ.പിക്ക് ലഭിച്ചില്ല. ഒക്‌ടോബര്‍ 16നാണ് ഇ.പിക്ക് മന്ത്രിസ്ഥാനം നഷ്ടമായത്. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ എം.ഡി സ്ഥാനത്ത് ഭാര്യാസഹോദരിയായ പി.കെ ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാരെയും കേരള ക്ലെയ്സ് ആന്റ് സെറാമിക്‌സിന്റെ ജനറല്‍ മാനേജര്‍ സ്ഥാനത്ത് സഹോദര പുത്രന്റെ ഭാര്യ ദീപ്തി നിഷാദിനെയും നിയമിച്ചതാണ് ജയരാജനെ വെട്ടിലാക്കിയത്. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെ, മുഖ്യമന്ത്രിയും കൈവിട്ടതോടെയാണ് ഇ.പിക്ക് രാജിവെക്കേണ്ടി വന്നത്. ഒടുവില്‍ ഈ കേസുകളില്‍ വിജിലന്‍സ് ക്ലീന്‍ചിറ്റ് നല്‍കിയിരിക്കുകയാണ്.
ജയരാജന് മന്ത്രിസ്ഥാനം നഷ്ടമായി അഞ്ച് മാസം കൂടി കഴിയുമ്പോഴാണ് എന്‍.സി.പിയുടെ എ.കെ ശശീന്ദ്രന് ഗതാഗത മന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നത്. സ്ത്രീയോട് ലൈംഗിക വൈകൃത സംഭാഷണം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു രാജി. ഒരു സ്വകാര്യ ചാനലിന്റെ ലോഞ്ചിങുമായി ബന്ധപ്പെട്ട് അവര്‍ തയാറാക്കിയ ഫോണ്‍ കെണിയില്‍ കുരുങ്ങിയതാണ് ശശീന്ദ്രന് പുറത്തേക്ക് വഴി തുറന്നത്. ചാനല്‍ ലേഖികയുമായുള്ള അശ്ലീല സംഭാഷണം നടത്തുന്ന ഓഡിയോ ചാനല്‍ പുറത്തുവിട്ടു. ഇതിന് പിന്നാലെ കടിച്ചുതൂങ്ങാതെ രാജിവെക്കുകയായിരുന്നു ശശീന്ദ്രന്‍. കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കാനാണ് ശശീന്ദ്രന്റെ ഏറ്റവും ഒടുവിലത്തെ ശ്രമം.
മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റം വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍ തുടര്‍ച്ചയായി പുറത്തുവന്നതോടെയാണ് തോമസ് ചാണ്ടിക്ക് ഇപ്പോള്‍ രാജിവെക്കേണ്ടി വന്നത്. പിടിച്ചു നില്‍ക്കാന്‍ പതിനെട്ട് അടവും പയറ്റിയെങ്കിലും രാജി തടുക്കാന്‍ കഴിഞ്ഞില്ല. ഏഴരമാസം മന്ത്രിക്കസേരയില്‍ ഇരിക്കാന്‍ ചാണ്ടിക്ക് സാധിച്ചു. കലക്ടറുടെ റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടി വൈകിപ്പിച്ച മുഖ്യമന്ത്രിയുടെ പിന്തുണ ഒന്നു കൊണ്ടു മാത്രമാണ് തോമസ് ചാണ്ടിയുടെ രാജിക്ക് ഇത്രയും കാത്തിരിക്കേണ്ടിവന്നത്. തുടര്‍ച്ചയായ മൂന്ന് മന്ത്രിമാരുടെ രാജി പിണറായി സര്‍ക്കാറിനെ ശരിക്കും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ പ്രതീക്ഷക്കൊത്തുയര്‍ന്നില്ലെന്ന് ഇടതുമുന്നണിക്കുള്ളില്‍ തന്നെ ആക്ഷേപമുയരുന്ന സാഹചര്യത്തില്‍ മന്ത്രിസഭാ പുനഃസംഘടനക്ക് മുഖ്യമന്ത്രി തയാറായേക്കുമെന്നും സൂചനയുണ്ട്.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending