Connect with us

Video Stories

കരുത്തുറ്റ പിന്‍ഗാമിയെ സമ്മാനിച്ച മടക്കം

Published

on

 

ഷംസീര്‍ കേളോത്ത്

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍കാലം അധ്യക്ഷപദം അലങ്കരിച്ച വര്‍ത്തമാനകാലഘട്ടത്തിലെ ഏറ്റവും സ്വീകാര്യയായ നേതാവ് രാഷ്ട്രീയ വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നു. പാര്‍ട്ടി ആസ്ഥാനമായ ഡല്‍ഹിയിലെ 24 അക്ബര്‍ റോഡിലെ പ്രത്യേകമായി തയ്യാര്‍ ചെയ്ത വേദിയില്‍ മകന്‍ രാഹുലിന്റെ അധ്യക്ഷപദം സ്വീകരിക്കുന്ന ചടങ്ങിനെ സാക്ഷിയാക്കി സോണിയാഗാന്ധി രാഷ്ട്രീയ വിടവാങ്ങല്‍ പ്രഖ്യാപനം നടത്തി. അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടിരുന്ന പാര്‍ട്ടിയെ തുടരെ പത്തു വര്‍ഷക്കാലം ഭരണത്തിലെത്തിച്ച് വിമര്‍ശകരുടെ വായടപ്പിച്ചാണ് സോണിയ ഇരുപത് വര്‍ഷത്തെ രാഷ്ട്രീയ ചരിത്രം രചിച്ചത്. മതേതര ജനാധിപത്യ ശക്തികളെ അണിനിരത്തി ഫാഷിസ്റ്റ് ശക്തികളെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതില്‍ കണിശത കാട്ടിയ സോണിയാഗാന്ധിയുടെ രാഷ്ട്രീയ വിരമിക്കല്‍ രാഹുല്‍ ഗാന്ധിയുടെ മുന്നേറ്റത്തേടെ ശോഭനമാകുമെന്ന് തന്നെയാണ് മതേതര ഇന്ത്യ പ്രത്യാശിക്കുന്നത്.
1984ല്‍ ഒക്ടോബര്‍ മുപ്പത്തി ഒന്നിനു സിഖ് അംഗ രക്ഷകരുടെ വെടിയേറ്റ് വീണ ഇന്ദിരാഗന്ധിയുടെ മൃതദേഹത്തിനു ആള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സില്‍ കാവലിരുന്ന സോണിയാഗാന്ധിക്ക് ബംഗാള്‍ പര്യടനം വെട്ടിച്ചുരുക്കി ദുരന്ത വാര്‍ത്തയറിഞ്ഞ് കുതിച്ചെത്തിയ രാജീവ് ഗാന്ധിയോട് പറയാനുണ്ടായിരുന്നത് പ്രധാനമന്ത്രി പദം സ്വീകരിക്കരുത് എന്ന അപേക്ഷ മാത്രമായിരുന്നു. രാജീവിനെ തനിക്ക് നഷ്ടമാകുമോ എന്ന ഭയമായിരുന്നു കാരണം. എന്നാല്‍ നെഹ്‌റു കുടുബത്തിനു ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ കഴില്ലെന്ന ബോധ്യമാണ് രാജീവ്ഗാന്ധിയെ പ്രധാനമന്ത്രി പദത്തിലെത്തിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴ് പുലികളുടെ ചാവേര്‍ ആക്രമണത്തില്‍ രാജീവ് കൊല്ലപ്പെട്ടപ്പോള്‍ സോണിയ പണ്ട് ഭയപ്പെട്ടത് അക്ഷരാര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമാവുകയായിരുന്നു. കുടുംബത്തിലെ മൂന്ന് പ്രധാനികള്‍, സഞ്ജയ് ഗാന്ധി-ഇന്ദിരാഗാന്ധി- രാജീവ് ഗാന്ധി എന്നിവര്‍ അകാലത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ രാജ്യത്തെ പ്രഥമ കുടുംബം എന്ന് രാഷ്ട്രീയ നിരീക്ഷര്‍ വിശേഷിപ്പിക്കുന്ന നെഹ്‌റു കുടുംബത്തിന്റെ ഉത്തരവാദിത്തം അവസാനം വന്നു ചേര്‍ന്നത് സോണിയ ഗാന്ധിയിലാണ്. ഇറ്റലിയിലെ ക്രൈസ്തവ കത്തോലിക്കാ കുടുംബത്തില്‍ ജനിച്ച സോണിയാ ഗാന്ധിയുടെ ഇന്ത്യയുമായുള്ള ബന്ധം രാജീവ് ഗാന്ധിയിലൂടെയാണാരംഭിക്കുന്നത്. ഡല്‍ഹിയിലെ സഫ്ദര്‍ റോഡിലെ വസതിയില്‍ പ്രധാനമന്ത്രിയുടെ മരുമകളായാണ് സോണിയാഗാന്ധി ഇന്ത്യയിലെ ജീവിതം ആരംഭിക്കുന്നത്. ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയ മുന്നേറ്റത്തിന്റെ ആദ്യ വര്‍ഷങ്ങള്‍ തന്നെ സോണിയാഗാന്ധിക്ക് അടുത്തനുഭവിക്കാന്‍ കഴിഞ്ഞു. നെഹ്‌റു കുടുംബം ഉയര്‍ത്തിപ്പിടിച്ച മതനിരപേക്ഷ ബോധവും ഹിന്ദുത്വ ശക്തികളോടുള്ള സന്ധിയില്ലാ പോരാട്ടവും സോഷ്യലിസ്റ്റ് മൂല്യങ്ങളിലധിഷ്ഠിതമായ വികസന സങ്കല്‍പ്പവും എങ്ങനെയാണ് ഭാവിയിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തെ രൂപപ്പെടുത്തേണ്ടതെന്ന് സോണിയക്ക് കൃത്യമായ ദിശാബോധം നല്‍കി.
ഇന്ദിരാഗാന്ധിയേയും രാജീവ് ഗാന്ധിയേയും പോലെ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദമാണ് സോണിയേയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അമരത്തെത്തിച്ചത്. നെഹ്‌റുവിയന്‍ പാതയില്‍ നിന്ന് കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കള്‍ അകന്നതും പാര്‍ട്ടിയും ജനങ്ങളും തമ്മിലുള്ള അകലം വര്‍ധിച്ചതുമാണ് ഇന്ദിരയെ രാഷ്ട്രീയത്തില്‍ നേതൃപരമായ പങ്ക് വഹിക്കാനും പ്രധാനമന്ത്രി പദത്തിലെത്താനും പ്രേരിപ്പിച്ചതെങ്കില്‍ അമ്മയുടെ വിടവാങ്ങല്‍ സൃഷ്ടിച്ച സമ്മര്‍ദ്ദത്തില്‍ നിന്നാണ് രാജീവ് പ്രധാന മന്ത്രിയായത്. രാജ്യം വര്‍ഗീയതയുടെ കൂത്തരങ്ങായി മാറുന്ന കാലത്ത് മതേതര മൂല്യങ്ങളെ ഉയര്‍ത്തിക്കാട്ടി രാഷ്ട്രീയ മുന്നേറ്റം സാധ്യമാക്കാമെന്ന മാതൃക സ്വീകരിക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ക്ക് കഴിയണം. ഇന്ദിരാഗാന്ധിയും സോണിയാഗാന്ധിയുമൊക്കെ അത്തരം മാതൃകകളായിരുന്നു.
രാജ്യത്തെ ഫാഷിസ്റ്റ് ശക്തികളുടെ പ്രഥമ ശത്രു മുസ്‌ലിംകളാണെന്ന തിരിച്ചറിവാണ് ഇന്ദിരാഗാന്ധിയേയും സോണിയാഗാന്ധിയേയുമൊക്കെ അവര്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ പ്രേരിപ്പിച്ചത്. ആ ഫാഷിസ്റ്റ് ശക്തികള്‍ സൃഷ്ടിക്കുന്ന അസഹിഷ്ണുതയാല്‍ നിന്നാണ് രാജ്യത്ത് മുസ്‌ലിം വെറുപ്പ് സൃഷ്ടിക്കപ്പെടുന്നതെന്നും അവര്‍ മനസ്സിലാക്കിയിരുന്നു. അലിഗര്‍ പ്രസ്ഥാനത്തിന്റെ താത്വികമാനം രാജ്യത്തെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റവുമായി ബന്ധപ്പെട്ടതാണെന്ന ബോധമാണ് അലീഗഡ് സര്‍വകലാശാലക്കെതിരായ കോടതി വിധിയെ മറികടക്കാന്‍ പാര്‍ലമെന്റില്‍ ഇന്ദിരാഗാന്ധിയുടെ കാലത്ത് നിയമനിര്‍മ്മാണം നടത്തപ്പെട്ടത്. മുസ്‌ലിം പ്രീണനത്തിന്റെ ആരോപണങ്ങള്‍ക്കിടയിലും യാഥാര്‍ത്ഥ്യബോധത്തോടെ ജസ്റ്റിസ് രജീന്ദര്‍ സച്ചാറിന്റെ നേതൃതത്തില്‍ മുസ്‌ലിംകളുടെ വിദ്യാഭ്യാസ-സാമൂഹിക-സാമ്പത്തിക സ്ഥിതിയെപറ്റി പഠിക്കാന്‍ കമ്മിറ്റിയെ നിയമിച്ച യു.പി.എ സര്‍ക്കര്‍ തീരുമാനത്തില്‍ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ പ്രശ്‌നങ്ങള്‍പരിഹരിക്കപ്പെടണമെങ്കില്‍ ശക്തമായ സര്‍ക്കാര്‍ പിന്തുണ ആവശ്യമാണെന്ന സോണിയാഗാന്ധിയുടെ രാഷ്ട്രീയ നിലപാടും നിഴലിച്ചിരുന്നു.
മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കാന്‍ ഒരിക്കലും തയ്യാറാവാതിരുന്ന രാഷ്ട്രീയ നിലപാടിനുടമയാണ് സോണിയ ഗാന്ധി. ഉത്തരേന്ത്യന്‍ കോണ്‍ഗ്രസില്‍ ആവാഹിക്കപ്പെട്ട മൃദു ഹിന്ദുത്വ ധാരകളെ ശക്തമായി നിയന്ത്രിക്കാന്‍ സോണിയാഗന്ധിക്ക് കഴിഞ്ഞിരുന്നു. കറകളഞ്ഞ മതേതര നേതാക്കളെയാണ് സോണിയ തന്റെ ടീമില്‍ ഉള്‍പ്പെടുത്തിയത്. സിഖ് ന്യൂനപക്ഷത്തില്‍ നിന്നുള്ള മന്‍മോഹന്‍സിങിനെ പ്രധാനമന്ത്രിയാക്കിയും മുസ്‌ലിം ന്യൂനപക്ഷ രാഷ്ട്രീയ സംഘശക്തിയായ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗിന്റെ പ്രതിനിധിയായ ഇ.അഹമദിനെ മന്ത്രി സഭയിലെടുത്തും സോണിയ തന്റെ മതേതര മുല്യങ്ങളെ കൂടുതല്‍ പ്രശോഭിപ്പിക്കുകയുണ്ടായി. കോണ്‍ഗ്രസിനുള്ളിലെ തന്നെ മതേതര മൂല്യങ്ങളോട് പ്രതിബദ്ധത പുലര്‍ത്താത്ത രാഷ്ട്രീയ നേതാക്കളോട് സോണിയ കര്‍ക്കശ സമീപനമാണ് പലപ്പോഴും സ്വീകരിച്ചത്. ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് കുറ്റകരമായ നിഷ്‌ക്രിയത്വം നയമായി സ്വീകരിച്ച അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു പിന്നീട് രാഷ്ട്രീയ വനവാസത്തിനു നിര്‍ബന്ധിക്കപ്പെട്ടത് സോണിയാഗന്ധിയുടെ നിലപാട് ഒന്നുകൊണ്ട് മാത്രമാണ്.
സോണിയയുടെ വിദേശ ബന്ധം ചൂണ്ടിക്കാട്ടി തലമുതിര്‍ന്ന നേതാക്കളായിരുന്ന പി.എ സാങ്മയും ശരത്പവാറും കോണ്‍ഗ്രസ് അധ്യക്ഷ പദവി അവര്‍ ഏറ്റെടുക്കുന്നതിനെ നിശിതമായി വിമര്‍ശിച്ചു പാര്‍ട്ടി വിട്ടു. വിദേശിക്ക് കീഴില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന വാദമുയര്‍ത്തിയാണവര്‍ പാര്‍ട്ടിവിട്ടത്. എന്നാല്‍ അതെ ശരത്പവാര്‍ പിന്നീട് യു.പി.എയിലൂടെ സോണിയാ ഗാന്ധിയുടെ നേതൃതത്തിനു കീഴില്‍ വരുന്നതിനു കാലം സാക്ഷിയായി. ജന്മം കൊണ്ട് വിദേശിയാണെന്ന വാദമുയര്‍ത്തിയാണ് എതിരാളികള്‍ സോണിയാഗാന്ധിയെ വ്യക്തിഹത്യ നടത്തിയത്. 1999ലെ തെരഞ്ഞടുപ്പ് കാലത്ത് കര്‍ണ്ണാടകയിലെ ബെല്ലാരിയില്‍ നിന്നും കന്നിയങ്കത്തിനിറങ്ങിയ അവര്‍ക്കെതിരെ തന്റെ പ്രതിയോഗിയായിരുന്ന സുഷമാസ്വരാജ് വൈദേശിക ബന്ധമുയര്‍ത്തിക്കാട്ടിയാണ് ജനങ്ങളോട് വോട്ട് ചോദിച്ചത്. വിദേശിയായ മരുമകള്‍ക്കെതിരെ രാജ്യത്തിന്റെ ആദര്‍ശ പുത്രിക്കൊരു വോട്ട് എന്നായിരുന്നു പ്രചാരണ മുദ്രാവാക്യം. ഒരുവേള സോണിയാ ഗാന്ധി പ്രധാനമന്ത്രിയായാല്‍ തലമുണ്ഡനം ചെയ്ത് വെള്ളസാരിയുടുത്ത് ശിഷ്ടകാലം ജീവിച്ചോളാം എന്ന് വരെ സുഷമാസ്വരാജ് പ്രസ്താവിച്ചു. ഭര്‍ത്താവ് രാജീവ് ഗാന്ധി മരിച്ചിട്ട് ആദര്‍ശ വിധവയുടെ മാര്‍ഗം സ്വീകരിക്കാതെ രാഷ്ട്രീയത്തിലിറങ്ങിയെന്നതായിരുന്നു സുഷമാസ്വരാജിന്റെ ഒളിയമ്പ്. ഇന്ത്യയെ തന്റെ രാജ്യമായി സ്വീകരിച്ച് ജീവിതകാലത്തിന്റെ പകുതിയിലധികം കാലഘട്ടം ഭാരതത്തില്‍ കഴിഞ്ഞിട്ടും സോണിയാ ഗാന്ധിയുടെ ദേശക്കൂറ് പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടു കൊണ്ടിരുന്നു. നെഹ്‌റു കുടുംബത്തിന്റെ ജനങ്ങള്‍ക്കിടയിലുള്ള സ്വാധീനം ഇല്ലായ്മ ചെയ്യാല്‍ സംഘി ബുദ്ധികേന്ദ്രങ്ങള്‍ പടച്ചുവിട്ട കള്ള കഥകള്‍ സോണിയാ ഗാന്ധിയെ പാശ്ചാത്യ ചാരയായി വരെ ചിത്രീകരിച്ചു. 2004ല്‍ എന്‍.ഡി.എയുടെ പ്രചാരണ തന്ത്രങ്ങളെയല്ലാം മറികടന്ന് സോണിയാഗന്ധിയുടെ നേതൃതത്തില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോള്‍ പ്രധാനമന്ത്രി പദം കൈക്കുമ്പിളിലായിട്ടും സോണിയ ഒഴിഞ്ഞുമാറി. തന്റെ ജന്മദേശത്തിന്റെ പേരില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ക്രൂശിക്കപ്പെടുമെന്ന ചിന്തയാവാം അവരെ പ്രധാനമന്ത്രിയാവുന്നതില്‍ നിന്നും പിറകോട്ട് വലിച്ചത്. തുടരെ തുടരെ സോണിയ വിരുദ്ധ പ്രചാരണങ്ങള്‍ അഴിച്ചുവിട്ടുകൊണ്ടിരുന്ന ഡല്‍ഹി ല്യൂട്ടന്‍സ് ബുദ്ധിജീവികളെ ഞെട്ടിച്ചു കൊണ്ടായിരുന്നു അവര്‍ പ്രധാനമന്ത്രി പദം നിരസിച്ചത്. സ്ഥിരം സോണിയ വിമര്‍ശകയായ തല്‍വീന്‍ സിങ് പ്രധാനമന്ത്രി പദം നിരസിച്ചതിനെ പോലും വിമര്‍ശിക്കുകയുണ്ടായി. വ്യക്തിഹത്യകളൊക്കെ നെഹ്‌റു കുടുംബത്തെ രാഷ്ട്രീയാമായി ഇല്ലായ്മ ചെയ്യാനുള്ള നീക്കങ്ങളുടെ ഭാഗമായിരുന്നത് സുവ്യക്തമാണ്.
2014ലെ വലിയ പരാജയത്തിനു ശേഷം മോദിയുടെ തട്ടകമായ ഗുജറാത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി വന്‍ രാഷ്ട്രീയ തിരിച്ചുവരവിനു രാഹുല്‍ ഗാന്ധിയിലൂടെ കളമൊരുക്കിയതിന്റെ തലേനാളാണ് സോണിയാ ഗാന്ധി അധ്യക്ഷ പദം കൈമാറിയത്. റഹീം മേച്ചേരി എഴുതിയത് പോലെ, ഗുജറാത്തിലെ കോണ്‍ഗ്രസിന്‍ പരമ്പരാഗതമായ കാവി നിറം ചെറിയ തോതിലെങ്കിലും മൃദു ഹിന്ദുത്വ സമീപനം സ്വീകരിക്കാന്‍ പാര്‍ട്ടിയെ സ്വീകരിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഫാഷിസത്തോട് സമരസപ്പെടാതെയുള്ള നിരന്തര പോരാട്ടമായിരുന്നു സോണിയാ ഗാന്ധിയെ മറ്റ് നേതാക്കളില്‍ നിന്ന് വ്യത്യാസപ്പെടുത്തുന്നത്. ന്യൂനപക്ഷ മുസ്‌ലിം പ്രശ്‌നങ്ങളെ ക്രിയാത്മകമായി സമീപിക്കാനും രാഷ്ട്രീയ പരിഹാരം കാണാനുമുള്ള ഇച്ഛാശക്തിയാണ് രാഹുല്‍ ഗാന്ധിയില്‍ നിന്നും രാജ്യം പ്രതീക്ഷിക്കുന്നത്. സംഘ്പരിവാരം സെറ്റ് ചെയ്യുന്ന രാഷ്ട്രീയ അജണ്ടകളില്‍ മതനിരപേക്ഷ കക്ഷികള്‍ വീണുപോകുന്ന അവസ്ഥയെ മറികടക്കാനും രാജ്യത്തെ ജനങ്ങളെ പരസ്പര സ്‌നേഹത്തിലധിഷ്ഠിതമായി സംഘടിപ്പിക്കാനും കഴിഞ്ഞാല്‍ മാത്രമേ ഫാഷിസത്തെ ചെറുത്തു തോല്‍പ്പിക്കാന്‍ സാധ്യമാവൂ. മോഹന്‍ദാസ് കരംചന്ദ് ഗന്ധിയുടെ അഹിംസാ തത്വങ്ങളെ ഉള്‍കൊണ്ട് വര്‍ഗീയ ഫാഷിസത്തിനെതിരെ മതേതര മഹാസഖ്യം രൂപപ്പെടുത്തിയെടുക്കുക എന്ന രാഷ്ട്രീയ തന്ത്രമാണ് രാഹുല്‍ ഗാന്ധി ലക്ഷ്യം വെക്കുന്നത്. ഡല്‍ഹിയിലെ ആള്‍ ഇന്ത്യ മെഡിക്കല്‍ സയല്‍സില്‍ ഭര്‍തൃമാതാവിന്റെ ചേതനയറ്റ ശരീരത്തിനടുത്ത് ഭയപ്പാടോടെ ഇരുന്ന സോണിയയില്‍ നിന്ന് അഹമദ് സാഹിബിന്റെ മൃതദേഹത്തോടനാദരവ് കാട്ടിയതില്‍ ക്ഷോഭിച്ച് രാംമനോഹര്‍ ലോഹ്യ ആസ്പത്രിക്കുള്ളിലേക്ക് തട്ടിക്കറിയ സോണിയാഗാന്ധിയെന്ന രാഷ്ട്രീയ നേതാവിലേക്കുള്ള മാറ്റമാണ് അവരുടെ പിന്‍തലമുറയില്‍ നിന്നും നാട് പ്രതീക്ഷിക്കുന്നത്.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending