Connect with us

Video Stories

കേന്ദ്ര വിരുദ്ധ മഹാറാലിയും സി.പി.എം നിലപാടും

Published

on

റാശിദ് മാണിക്കോത്ത്‌

നരേന്ദ്രേ മോദി സര്‍ക്കാറിനെ താഴെയിറക്കുകയെന്ന ലക്ഷ്യവുമായി കൊല്‍ക്കത്തയില്‍ കഴിഞ്ഞ ദിവസം നടന്ന മഹാ റാലി ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. ഇടത് പക്ഷത്തിന്റെ ഈറ്റില്ലമായിരുന്ന പശ്ചിമബംഗാളില്‍നിന്നും ചുവപ്പിന്റെ അമരക്കാരില്ലാതെ വീശിത്തുടങ്ങിയ ഫാസിസ്റ്റ് ഭരണകൂട വിരുദ്ധ കൊടുങ്കാറ്റില്‍ മോദിയുടെ സിംഹാസനം പോലും വിറച്ചിരിക്കുന്നു. ബി.ജെ.പി ഭരണ വിരുദ്ധ വികാരത്താല്‍ തിളച്ചുമറിഞ്ഞ ജന ബാഹുല്യം വിളിച്ചോതുന്നത് രാജ്യത്തെ രക്ഷിക്കൂ എന്ന മുറവിളി മാത്രമാണ്. അഞ്ച് വര്‍ഷമാകുന്ന മോദി ഭരണത്തിന്‍ കീഴില്‍ സര്‍വ പീഢനങ്ങളും ഏറ്റുവാങ്ങിയ ഭാരതീയര്‍ മാറ്റത്തിന്റെ പുലര്‍ കാലത്തെയാണ് സ്വപ്‌നം കാണുന്നത്. ജനദ്രോഹപരമല്ലാത്ത ഏത് നടപടിയാണ് മോദിയും കൂട്ടരും കൈക്കൊണ്ടിട്ടുള്ളതെന്ന ഏറെ പ്രാധാന്യമേറിയ ചോദ്യം മഹാറാലിയില്‍ ഉടനീളം ഉയര്‍ന്നു. എല്ലാ അര്‍ത്ഥത്തിലും പാര്‍ശ്വവത്കക്കരിക്കപ്പെട്ട, അരക്ഷിതാവസ്ഥയിലായിത്തീര്‍ന്ന ഭാരതത്തിലെ ബഹുഭൂരിപക്ഷം സാധാരണക്കാരുടെയും മുഷ്ടി ഉയര്‍ത്തിക്കൊണ്ടുള്ള ഈ ചോദ്യം മോദിയുടെ സിംഹാസത്തിനെതിരെ പാഞ്ഞുപോയ ചാട്ടുളികളാണ്. മഹത്തായ ഇന്ത്യാ രാജ്യത്തെ ജനാധിപത്യത്തില്‍നിന്നും ഏകാധിപത്യത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയ മോദിയും കൂട്ടരും തങ്ങളുടെ അപ്രമാദിത്വത്തിന്റെ നാളുകള്‍ എണ്ണപ്പെട്ടിരിക്കുകയാണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഭരണ തുടര്‍ച്ച ഉണ്ടായാല്‍ ഭരണഘടനയെ പോലും തിരുത്തിയെഴുതി രാജ്യത്തെ മത രാഷ്ട്രമാക്കിമാറ്റാനും മടിക്കില്ലെന്ന ഭീതിയില്‍നിന്നും മുളച്ച്‌പൊങ്ങിയ ബി.ജെ.പി വിരുദ്ധ വികാരം സഹനത്തിന്റെ നെല്ലിപ്പലകയും കടന്ന് അവശരായിതീര്‍ന്ന പാവപ്പെട്ട ജനതയുടെ അതിജീവനാവകാശത്തിന്റെ പ്രതിഫലനംകൂടിയാണ്. ജനാധിപത്യ-മതേതര മൂല്യങ്ങളോട് എന്നും പുറംതിരിഞ്ഞ് നില്‍ക്കുന്ന ഫാസിസ്റ്റ് ശക്തികള്‍ ഇന്ത്യാരാജ്യം ഇക്കാലമത്രയുംകൊണ്ട് നേടിയ ഉന്നമന, മുന്നേറ്റങ്ങളെ അപ്പാടെ തച്ചുടച്ച് മതാധിഷ്ഠിത രാഷ്ട്രമാക്കി മാറ്റാനും നാനാജാതി മതസ്ഥരെ ഇല്ലായ്മ ചെയ്യാന്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ച് ഭീതി പരത്താനും ശ്രമിച്ചുകൊണ്ടേയിരിക്കുന്നതിന്റെ ഭവിഷ്യത്തുകള്‍ ജനം തിരിച്ചറിഞ്ഞും അനുഭവിച്ചും കൊണ്ടിരിക്കുന്നു. മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെയും അവര്‍ണ്ണര്‍ക്കെതിരെയും കര്‍ഷകര്‍ക്കെതിരെയുമെല്ലാം കൊടിയ പീഡനങ്ങള്‍ അഴിച്ചുവിട്ടുകൊണ്ടിരിക്കുന്ന മോദി സര്‍ക്കാറിനെതിരെ ജനാധിപത്യ വിശ്വാസികളെല്ലാം കൈകോര്‍ത്തപ്പോള്‍ സി.പി.എം ‘പിണങ്ങി നില്‍ക്കുന്ന അയല്‍ വീട്ടുകാരന്റെ’ സമീപനം കൈക്കൊണ്ടത് ചര്‍ച്ചാവിഷയമായി തീര്‍ന്നിരിക്കുകയാണ്. പശ്ചിമ ബംഗാളില്‍ മമതാബാനര്‍ജി മുഖ്യ ശത്രു എന്നത്‌കൊണ്ട് രാജ്യത്തിന്തന്നെ ഭീഷണിയായിതീര്‍ന്ന പൊതുശത്രുവിന്‌നേരെ ചെറുവിരല്‍ പോലും അനക്കാന്‍ ശ്രമം നടത്താന്‍ സി.പി. എം തയ്യാറല്ല എന്നത് ആ പാര്‍ട്ടിക്ക് ഫാസിസ്റ്റു ശക്തികളോടുള്ള മൃദു സമീപനത്തിന്റെ വ്യക്തമായ തെളിവാണ് വെളിവായിട്ടുള്ളത്. ഫാസിസ്റ്റുകളില്‍നിന്നും രാജ്യത്തെ മോചിപ്പിക്കുകയെന്ന ആത്യന്തിക ലക്ഷ്യത്തില്‍നിന്നും മമതയോടുള്ള വിരോധംകാരണം പുറംതിരിഞ്ഞുനില്‍ക്കുന്ന സി.പി.എം തങ്ങളുടെ ഈ തീരുമാനം ‘ചരിത്രപരമായ വിഡ്ഢിത്തമായിരുന്നു’വെന്ന് പില്‍ക്കാലത്ത് പോളിറ്റ് ബ്യൂറോ ചേര്‍ന്ന് രാജ്യത്തോട് വിളിച്ചു പറയേണ്ട ഗതികേട് ആ പാര്‍ട്ടിക്കുണ്ടാവുമെന്ന് ഉറപ്പാണ്.
ലോക സഭാതെരഞ്ഞെടുപ്പിന് ശേഷം ബി.ജെ. പി അധികാരത്തില്‍ വരുന്നത് തടയാന്‍ പ്രതിപക്ഷ സഖ്യം രൂപപ്പെടുത്തുമെന്നും അതിന് മുമ്പ് പ്രാദേശിക സാഹചര്യങ്ങള്‍ക്കനുസൃതമായി മാത്രമേ തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കൂ എന്നുമാണ് സി.പി.എം വ്യക്തമാക്കിയിട്ടുള്ളത്. ഇത് പക്ഷേ സി.പി.എമ്മിന്റെ മറ്റൊരു നയ വൈകല്യമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. നിലവിലെ സാഹചര്യത്തില്‍ പ്രതിപക്ഷ ഐക്യം എന്നത് കേന്ദ്രത്തിലെ ഫാസിസ്റ്റ് പ്രബലത്വം നിഷ്‌കാസനം ചെയ്യുകയെന്ന ലക്ഷ്യത്തിലൂന്നിയ മുന്നേറ്റ കൂട്ടായ്മയാണ്. കക്ഷി രാഷ്ട്രീയങ്ങളുടെ അടിസ്ഥാന നയങ്ങളുടെ സമരസപ്പെടലല്ല ഈയൊരു മുന്നേറ്റത്തിന്റെ കാതല്‍. മറിച്ച് രാജ്യത്തെ അസ്ഥിരതയിലേക്ക് നയിക്കുന്ന, ജനാധിപത്യ വ്യവസ്ഥിതികളെ മാനഭംഗപ്പെടുത്തുന്ന, പാവപ്പെട്ട ജനതയെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിയിട്ട, നാനാത്വത്തില്‍ ഏകത്വമെന്ന വിശുദ്ധ സംഹിതയെ കശക്കിയെറിഞ്ഞ രാജ്യ വിരുദ്ധരെ എന്നെന്നേക്കുമായി തുടച്ചുനീക്കുകയെന്ന ഒറ്റ ലക്ഷ്യമാണ് ആത്യന്തികം എന്നത് കടുത്ത മമത വിരോധം കാരണം സി.പി.എം വിസ്മരിക്കുന്നു. എന്ത് വില കൊടുത്തും കേന്ദ്ര ഭരണത്തില്‍ നിന്നും ബി.ജെ. പിയെ പുറന്തള്ളുക എന്ന ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളിന്റെ അഭിപ്രായം ശ്രദ്ധേയമാണ്. മമതയും കോണ്‍ഗ്രസുമടക്കമുള്ളവരുടെ രാഷ്ട്രീയ രീതിയോട് പൊരുത്തപ്പെടാനാവില്ലെങ്കിലും ഇപ്പോഴത്തെ പ്രധാന വെല്ലുവിളി നേരിടുന്നതിനായി സമാന ചിന്താഗതിക്കാരുമായി ഒരുമിച്ചുനീങ്ങാന്‍ പാര്‍ട്ടി തീരുമാനമെടുത്തത് ഐകകണ്‌ഠ്യേന ആയിരുന്നുവെന്നാണ് കെജ്രിവാളിന്റെ വെളിപ്പെടുത്തല്‍. ഈ സര്‍ക്കാറിന്റെ കാലത്ത് പ്രധാനമന്ത്രിയെയും കൂട്ടരെയും പുകഴ്ത്തുന്നത് ദേശ സ്‌നേഹവും വിമര്‍ശിക്കുന്നത് ദേശവിരുദ്ധവുമാണ് എന്ന ദയനീയ സ്ഥിതിയാണ്. ജനങ്ങളെ വിഡ്ഢികളാക്കുകയാണ് മോദി. രാജ്യം മുമ്പെങ്ങുമില്ലാത്ത വിധം പ്രതിസന്ധിയിലാണ്. ഇതിന്റെ ആഴം ഭീതിതമാകുന്നതിന്മുമ്പ് മോദിയെ പുറത്താക്കുകയാണ് വേണ്ടതെന്ന ഒരു കാലത്ത് ബി.ജെ.പിയുടെ വക്താവായിരുന്ന യശ്വന്ത് സിന്‍ഹയുടെ വാക്കുകള്‍ക്ക് അരികെയെത്താന്‍ പോലും സി.പി.എം നേതൃ തീരുമാനങ്ങള്‍ക്കാവുന്നില്ലായെന്നത് ഖേദകരമാണ്. ഫാസിസ്റ്റുകളെയും സംഘ്പരിവാറിനെയും നഖശിഖാന്തം എതിര്‍ക്കുന്നുവെന്ന് വിളിച്ചുകൂവുന്നവര്‍ ബി.ജെ.പിയോട് വിശിഷ്യാ സംഘ്പരിവാറിനോട് മൃദുസമീപനം പുലര്‍ത്തുന്നത് കേന്ദ്രത്തില്‍ ഭരണമാറ്റം ആഗ്രഹിക്കുന്ന രാജ്യത്തെ ലക്ഷോപലക്ഷം ജനങ്ങളോടും പാര്‍ട്ടി അനുഭാവികളോടും കാട്ടുന്ന കടുത്ത വഞ്ചനയാണ്. കൊല്‍ക്കത്തയിലെ റാലിയില്‍ സി.പി.എം പങ്കാളിത്തം വഹിക്കാതിരുന്നതിന് പിന്നില്‍ സി.പി. എമ്മിന്റെ മമത വിരുദ്ധത ഒന്ന് മാത്രമാണെന്ന വസ്തുത ജനാധിപത്യ ഇന്ത്യയുടെ തിരിച്ചുവരവ് ആഗ്രഹിക്കുന്ന, ഫാസിസ്റ്റ് ശക്തികളുടെ ഉന്മൂലനം ആഗ്രഹിക്കുന്ന ഇടതുപക്ഷ അനുയായികളില്‍ അമര്‍ഷം തീര്‍ക്കുമെന്നുറപ്പാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

Published

on

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു

കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്.

Published

on

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല മഡ്ഗാഡിനിടയില്‍ കുരുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം. കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.

വാഹനത്തിന്റെ പണി പൂര്‍ത്തിയാതോടെ കൈമാറുന്നതിന് മുമ്പ് എയര്‍ ബലൂണ്‍ ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനിടെയാണ് അപകടം. മഡ്ഗാഡിനിടയിലൂടെ തലയിട്ട് എയര്‍ ബലൂണില്‍ സ്്രേപ ചെയ്ത് ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു. എന്നാല്‍ എയര്‍ ബലൂണ്‍ താഴ്ന്നതോടെ വാഹനം തഴേക്ക് അമര്‍ന്നു. ഇതോടെ സുകുമാരന്റെ തല മഡ്ഗാഡിനിടെയില്‍ കുടുങ്ങി. സമീപവാസികള്‍ ഏറെ സമയം കഴിഞ്ഞാണ് അപകടം കണ്ടത്. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

kerala

യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; പ്രതി ബെയ്‌ലിന്‍ ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും; ഹരജി തള്ളി

രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

Published

on

യുവ അഭിഭാഷകയെ മര്‍ദ്ദിച്ച കേസില്‍ പ്രതി ബെയിലിന്‍ ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും. വിലക്ക് നീക്കണമെന്ന ബെയിലിന്റെ ഹര്‍ജി കോടതി തള്ളി. രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

ഉപാധികളോടെയായിരുന്നു പ്രതി ബെയിലിന്‍ ദാസിന് കോടതി ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ മാസമാണ് വഞ്ചിയൂര്‍ കോടതിയില്‍ യുവ അഭിഭാഷകയെ ബെയിലിന്‍ അതിക്രൂരമായി മര്‍ദിച്ചത്. യുവതിയുടെ ഇടതു കവിളില്‍ രണ്ടു തവണ ബെയ്ലിന്‍ അടിച്ചു ഗുരുതര പരിക്കേല്‍പ്പിച്ചിരുന്നു. അഭിഭാഷകന്‍ മോപ്സ്റ്റിക് കൊണ്ട് മര്‍ദിച്ചുവെന്നും അഭിഭാഷക പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ ബെയിലിന്‍ ദാസിനെ പ്രാക്റ്റീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചിരുന്നു. അടിയന്തര ബാര്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് നടപടി എടുത്തത്. പിന്നാലെ പ്രതിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.

Continue Reading

Trending